صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Wednesday, 18 June 2025

7 സ്വഹീഹുൽ ബുഖാരീ ദർസ് كتاب الإيمان ഹദീസ് 8-12

كتاب الإيمان 
بَابُ الْإِيمَانِ وَقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " بُنِيَ الْإِسْلَامُ عَلَى خَمْسٍ ".
 
'ഇസ്‌ലാം അഞ്ച് കാര്യങ്ങളിന്മേൽ സ്ഥാപിതമാണ്' എന്ന നബിവചനം സംബന്ധിച്ച അധ്യായം
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ഹദീസ് 7️⃣
 حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى قَالَ: أَخْبَرَنَا حَنْظَلَةُ بْنُ أَبِي سُفْيَانَ: عَنْ عِكْرِمَةَ بْنِ خَالِدٍ، عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ ﷺ: (بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ).[ ٤٢٤٣].
ഇബ്നുഉമര്‍(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ)  അരുളി: ഇസ്‌ലാം ആകുന്ന സൗധം അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ

باب أُمُورِ الإِيمَانِ
 സത്യവിശ്വാസത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച അദ്ധ്യായം

ഹദീസ് 9️⃣
٩ - حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ قَالَ: حَدَّثَنَا أَبُو عَامِرٍ الْعَقَدِيُّ قَالَ: حَدَّثَنَا سُلَيْمَانُ بْنُ بِلَالٍ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ ﷺ قَالَ: *الْإِيمَانُ بِضْعٌ وَسِتُّونَ شُعْبَةً، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ*.
അബൂഹുറൈറ(റ)-ൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു : 
ഈമാനിന് (സത്യവിശ്വാസത്തിന് ) അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാണ്.
🌹🌹🌹🌹🌹
بَاب الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ
നാവിന്റെയും കൈയ്യിന്റെയും അക്രമങ്ങളിൽ നിന്ന് മുസ്‌ലിംകൾ രക്ഷപ്പെട്ടിട്ടുള്ളത് ആരിൽ നിന്നാണോ അവനാണ് മുസ്‌ലിം എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ് 1️⃣0️⃣
١٠ - حَدَّثَنَا آدَمُ بْنُ أَبِي إِيَاسٍ قَالَ: حَدَّثَنَا شُعْبَةُ، عَنْ عَبْدِ اللَّهِ بْنِ أَبِي السَّفَرِ وَإِسْمَاعِيلَ، عَنْ الشَّعْبِيِّ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ، عَنِ النَّبِيِّ ﷺ قَالَ: *الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ، وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ*
[٦١١٩]
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി (ﷺ) പറഞ്ഞു : ആരുടെ നാവില്‍ നിന്നും കയ്യിൽ നിന്നും മുസ്‌ലിംകൾ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാര്‍ത്ഥ മുസ്‌ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാര്‍ത്ഥ മുഹാജിർ
🌹🌹🌹🌹
باب أَىُّ الإِسْلاَمِ أَفْضَلُ
ഇസ്‌ലാമിലെ ഏത് കാര്യമാണ് ഏറ്റവും ശ്രേഷ്ഠകരം എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ്1️⃣1️⃣
حَدَّثَنَا سَعِيدُ بْنُ يَحْيَى بْنِ سَعِيدٍ الْقُرَشِيِّ، قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا أَبُو بُرْدَةَ بْنُ عَبْدِ اللَّهِ بْنِ أَبِي بُرْدَةَ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ *قَالُوا يَا رَسُولَ اللَّهِ أَىُّ الإِسْلاَمِ أَفْضَلُ قَالَ ‏ "‏ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ* ‏"‏‏.‏
അബൂമൂസ (റ) നിവേദനം: അനുചരന്മാര്‍ ഒരിക്കല്‍ നബി(ﷺ) യോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ! ഇസ്‌ലാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍ ഉല്‍കൃഷ്ടം? നബി(ﷺ) പറഞ്ഞു: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്‌ലിംകൾ സുരക്ഷിതരാകുന്നുവോ അവനാണ് (അവന്റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടം.
🌹🌹🌹🌹
باب إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ
ഭക്ഷണം ഭക്ഷിപ്പിക്കൽ ഇസ്‌ലാമിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ്1️⃣2️⃣
حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم *أَىُّ الإِسْلاَمِ خَيْرٌ قَالَ ‏ "‏ تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ* ‏"‏‏.‏
[٢٨، ٥٨٨٢]
അബ്ദുല്ലാഹിബ്നു അംറ്(റ) ൽ നിന്ന് നിവേദനം: ഇസ്‌ലാമിന്റെ നടപടികളില്‍ ഏതാണ് ( കൂടുതൽ ) ഉത്തമമെന്ന് ഒരാള്‍ നബി (ﷺ) യോട് ചോദിച്ചു. നബി (ﷺ) പറഞ്ഞു: (ആവശ്യക്കാരനും അതിഥിക്കും അഗതിക്കും ) നീ ആഹാരം നൽകുകയും നിനക്ക് പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും നീ സലാം പറയുകയും ചെയ്യുക
🌹🌹🌹🌹🌹

Saturday, 14 June 2025

6️⃣ സ്വഹീഹുൽ ബുഖാരീ ദർസ് كتاب بدء الوحيഹദീസ് 7️⃣

6️⃣ സ്വഹീഹുൽ ബുഖാരീ ദർസ് 
 كتاب بدء الوحي
ഹദീസ് 7️⃣
🌹🌹🌹🌹🌹
വീഡിയോ:
https://youtu.be/GUXVgsp1h5Y?si=pmNg9NwwWjUUFwr2
മുൻ ദർസുകൾ :
https://youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN&si=MgpFfJgTf6Ll1V7X
കിതാബ് ലിങ്ക് :
https://shamela.ws/book/735/19#p1
ഹദീസ് 7️⃣
*ഹിർഖലിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബിﷺ അദ്ദേഹത്തിന്  അയച്ച കത്ത് സംബന്ധിച്ച ഹദീസ്:*
(ദൈർഘ്യമുള്ള ഹദീസ് ആയതിനാൽ സൗകര്യത്തിനായി  അറബി മൂലവും മലയാള ആശയ  സംഗ്രഹവും കുറേശ്ശെയായി നൽകിയിരിക്കുന്നു )
حَدَّثَنَا أَبُو الْيَمَانِ الْحَكَمُ بْنُ نَافِعٍ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ، أَخْبَرَهُ أَنَّ أَبَا سُفْيَانَ بْنَ حَرْبٍ أَخْبَرَهُ أَنَّ هِرَقْلَ أَرْسَلَ إِلَيْهِ فِي رَكْبٍ مِنْ قُرَيْشٍ ـ وَكَانُوا تُجَّارًا بِالشَّأْمِ ـ فِي الْمُدَّةِ الَّتِي كَانَ رَسُولُ اللَّهِ صلى الله عليه وسلم مَادَّ فِيهَا أَبَا سُفْيَانَ وَكُفَّارَ قُرَيْشٍ، فَأَتَوْهُ وَهُمْ بِإِيلِيَاءَ فَدَعَاهُمْ فِي مَجْلِسِهِ، وَحَوْلَهُ عُظَمَاءُ الرُّومِ ثُمَّ دَعَاهُمْ وَدَعَا بِتَرْجُمَانِهِ فَقَالَ أَيُّكُمْ أَقْرَبُ نَسَبًا بِهَذَا الرَّجُلِ الَّذِي يَزْعُمُ أَنَّهُ نَبِيٌّ فَقَالَ أَبُو سُفْيَانَ فَقُلْتُ أَنَا أَقْرَبُهُمْ نَسَبًا‏.‏ فَقَالَ أَدْنُوهُ مِنِّي، وَقَرِّبُوا أَصْحَابَهُ، فَاجْعَلُوهُمْ عِنْدَ ظَهْرِهِ‏
അബ്ദുല്ലാഹി ബ്നു അബ്ബാസ്‌ ( റ ) -ൽ നിന്ന് നിവേദനം : അബൂസുഫ്യാൻ  എന്നോട് പറഞ്ഞു: ഞങ്ങൾ (അബൂസുഫ്യാനും കൂട്ടരും) ഒരു കച്ചവട സംഘത്തിലായിരിക്കെ ഹിർഖൽ(റോമാ ചക്രവർത്തി) ഒരു ദൂതനെ അദ്ദേഹത്തിന്റെ (അബൂ സുഫ്യാന്റെ )അടുത്തേക്ക് അയച്ചു-അവരും ഖുറൈശീ കുഫ്ഫാറുകളും   അക്കാലത്ത്  റസൂൽﷺയുമായി സന്ധിയിലേർപ്പെട്ടിരുന്നവരും 
,ശാം ഭാഗത്ത് (ഇന്നത്തെ സിറിയ ,പലസ്തീൻ,ലബനാൻ,ജോർദാൻ) കച്ചവടം ചെയ്തിരുന്നവരും ആയിരുന്നു- അങ്ങനെ അബൂസുഫ്യാനും സഖാക്കളും ഈലിയായിൽ(ജറുസലേം) ഹിർഖലിന്റെ അടുത്തെത്തി.ഹിർഖൽ അവരെ കൊട്ടാര സദസ്സിൽ  വിളിപ്പിച്ചു ,അവിടെ ചുറ്റും റോമിലെ പ്രധാനികളും ഉണ്ടായിരുന്നു.സംഘത്തെയും പരിഭാഷകനെയും  വിളിച്ചിരുത്തിയ  ചക്രവർത്തി ചോദിച്ചു :  നബിയാണെന്ന് വാദിക്കുന്ന ഈ വ്യക്തിയുമായി (മുഹമ്മദ്‌ നബിﷺയെ പ്പറ്റി ചോദിച്ചു മനസ്സിലാക്കുകയായിരുന്നു  ചക്രവർത്തി) അടുത്ത കുടുംബ ബന്ധമുള്ളത്  നിങ്ങളിൽ ആർക്കാണ്❓ അബൂ സുഫ്യാൻ പറഞ്ഞു: ഞാനാണ് കൂട്ടത്തിൽ ഏറ്റവും ബന്ധമുള്ളവൻ.ചക്രവർത്തി പറഞ്ഞു; അയാളെ എന്റെ അടുത്തേക്ക് നിർത്തൂ,അയാളുടെ സഖാക്കളെ അയാളുടെ പിറകിലായും  നിർത്തൂ
‏ ثُمَّ قَالَ لِتَرْجُمَانِهِ قُلْ لَهُمْ إِنِّي سَائِلٌ هَذَا عَنْ هَذَا الرَّجُلِ، فَإِنْ كَذَبَنِي فَكَذِّبُوهُ‏.‏ فَوَاللَّهِ لَوْلاَ الْحَيَاءُ مِنْ أَنْ يَأْثِرُوا عَلَىَّ كَذِبًا لَكَذَبْتُ عَنْهُ، ثُمَّ كَانَ أَوَّلَ مَا سَأَلَنِي عَنْهُ أَنْ قَالَ كَيْفَ نَسَبُهُ فِيكُمْ قُلْتُ هُوَ فِينَا ذُو نَسَبٍ‏.‏ قَالَ فَهَلْ قَالَ هَذَا الْقَوْلَ مِنْكُمْ أَحَدٌ قَطُّ قَبْلَهُ قُلْتُ لاَ‏.‏ قَالَ فَهَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ لاَ‏.‏ قَالَ فَأَشْرَافُ النَّاسِ يَتَّبِعُونَهُ أَمْ ضُعَفَاؤُهُمْ فَقُلْتُ بَلْ ضُعَفَاؤُهُمْ‏.‏ قَالَ أَيَزِيدُونَ أَمْ يَنْقُصُونَ قُلْتُ بَلْ يَزِيدُونَ‏.‏ قَالَ فَهَلْ يَرْتَدُّ أَحَدٌ مِنْهُمْ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ قُلْتُ لاَ‏.‏ قَالَ فَهَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ قُلْتُ لاَ‏.‏ قَالَ فَهَلْ يَغْدِرُ قُلْتُ لاَ، وَنَحْنُ مِنْهُ فِي مُدَّةٍ لاَ نَدْرِي مَا هُوَ فَاعِلٌ فِيهَا‏.‏ قَالَ وَلَمْ تُمْكِنِّي كَلِمَةٌ أُدْخِلُ فِيهَا شَيْئًا غَيْرُ هَذِهِ الْكَلِمَةِ‏.‏ قَالَ فَهَلْ قَاتَلْتُمُوهُ قُلْتُ نَعَمْ‏.‏ قَالَ فَكَيْفَ كَانَ قِتَالُكُمْ إِيَّاهُ قُلْتُ الْحَرْبُ بَيْنَنَا وَبَيْنَهُ سِجَالٌ، يَنَالُ مِنَّا وَنَنَالُ مِنْهُ‏.‏ قَالَ مَاذَا يَأْمُرُكُمْ قُلْتُ يَقُولُ اعْبُدُوا اللَّهَ وَحْدَهُ، وَلاَ تُشْرِكُوا بِهِ شَيْئًا، وَاتْرُكُوا مَا يَقُولُ آبَاؤُكُمْ، وَيَأْمُرُنَا بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ وَالصِّلَةِ‏.‏
(അബൂ സുഫ്യാൻ പറയുന്നു)എന്നിട്ട്  ചക്രവർത്തി  പരിഭാഷകനോട് പറഞ്ഞു:ഞാൻ അദ്ദേഹത്തെ (മുഹമ്മദ്‌ നബിﷺ)പ്പറ്റി ഇയാളോട്  ചില ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ ഇയാൾ കളവു പറയുകയാണെങ്കിൽ ഇദ്ദേഹം (അബൂ സുഫ്‌യാൻ) പറയുന്നത് കളവാണെന്ന് പറയണമെന്ന് ഇവരോട്(കൂടെയുള്ളവരോട്‌) പറയുക.(അബൂ സുഫ്‌യാൻ പറയുന്നു) :
എന്നെ ഒരു കള്ളനായി എന്റെ സഖാക്കൾ മുദ്ര കുത്തുമെന്നു ഞാൻ  ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നബിﷺയെ പ്പറ്റി കളവു പറയുമായിരുന്നു [അന്ന് അബൂ സുഫ്യാൻ മുസ്ലിം ആയിട്ടില്ല] .
ശേഷം അവർ തമ്മിൽ (ഹിർഖലും അബൂ സുഫ്യാനും) നടന്ന സംഭാഷണം സംഭാഷണ രൂപേണ ചുവടെ ചേർക്കുന്നു.
ഹിർഖൽ: അദ്ദേഹത്തിന്റെ കുലമെങ്ങനെ❓ അബൂസുഫ്യാന്‍: ഉന്നതകുലജാതന്‍. ഹിർഖൽ: ഇദ്ദേഹത്തിനുമുമ്പ് ആരെങ്കിലും നിങ്ങൾക്കി ടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ❓ അബൂ: ഇല്ല. ഹിർഖൽ : അദ്ദേഹത്തിന്റെ പൂർവികരില്‍ രാജാക്കന്മാരുണ്ടോ❓അബൂ: ഇല്ല. ഹിർഖൽ: ജനങ്ങളില്‍ ശക്തരോ ദുർബലരോ അദ്ദേഹത്തെ അനുഗമിക്കുന്നത്❓അബൂ:  ദുർബലർ. ഹിർഖൽ: അവര്‍ വർദ്ധിക്കുകയോ ചുരുങ്ങുകയോ❓ അബൂ: വർദ്ധിക്കുന്നു. ഹിർഖൽ: ആരെങ്കിലും ആ മതം പരിത്യജിച്ചോ❓: അബൂ: ഇല്ല. ഹിർഖൽ: പ്രവാചകത്വവാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ❓ അബൂ: ഇല്ല. ഹിർഖൽ : അദ്ദേഹം വഞ്ചിച്ചിരുന്നോ❓ അബൂ: ഇല്ല, ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ് ഇതിലദ്ദേഹം എന്തുചെയ്യുമെന്നതറിയില്ല. (അബൂസുഫ്യാന്‍ പറയുന്നു: ഇതല്ലാതെ ഒന്നും എനിക്ക് ആ സംസാരത്തില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല.) ഹിർഖൽ: : നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ❓ അബൂ: അതെ. ഹിർഖൽ:: യുദ്ധം എങ്ങനെയായിരുന്നു❓അബൂ: യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും ചിലപ്പോള്‍ അവരും. ഹിർഖൽ: അദ്ദേഹം എന്തൊക്കെയാണ് കല്പിക്കുന്നത്❓: അബൂ: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേർക്കാ തിരിക്കുക. പൂർമപിതാക്കളുടെ വാദഗതികള്‍ ( വിഗ്രഹാരാധനയും മറ്റും ) വർജ്ജിക്കുക    . നമസ്കാരം, സത്യസന്ധത, ധാർമ്മി കപാലനം, കുടുംബബന്ധം ചേർക്കല്‍ എന്നിവയും കല്പിക്കുന്നു.
 فَقَالَ لِلتَّرْجُمَانِ قُلْ لَهُ سَأَلْتُكَ عَنْ نَسَبِهِ، فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا، وَسَأَلْتُكَ هَلْ قَالَ أَحَدٌ مِنْكُمْ هَذَا الْقَوْلَ فَذَكَرْتَ أَنْ لاَ، فَقُلْتُ لَوْ كَانَ أَحَدٌ قَالَ هَذَا الْقَوْلَ قَبْلَهُ لَقُلْتُ رَجُلٌ يَأْتَسِي بِقَوْلٍ قِيلَ قَبْلَهُ، وَسَأَلْتُكَ هَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ فَذَكَرْتَ أَنْ لاَ، قُلْتُ فَلَوْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ رَجُلٌ يَطْلُبُ مُلْكَ أَبِيهِ، وَسَأَلْتُكَ هَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ فَذَكَرْتَ أَنْ لاَ، فَقَدْ أَعْرِفُ أَنَّهُ لَمْ يَكُنْ لِيَذَرَ الْكَذِبَ عَلَى النَّاسِ وَيَكْذِبَ عَلَى اللَّهِ، وَسَأَلْتُكَ أَشْرَافُ النَّاسِ اتَّبَعُوهُ أَمْ ضُعَفَاؤُهُمْ فَذَكَرْتَ أَنَّ ضُعَفَاءَهُمُ اتَّبَعُوهُ، وَهُمْ أَتْبَاعُ الرُّسُلِ، وَسَأَلْتُكَ أَيَزِيدُونَ أَمْ يَنْقُصُونَ فَذَكَرْتَ أَنَّهُمْ يَزِيدُونَ، وَكَذَلِكَ أَمْرُ الإِيمَانِ حَتَّى يَتِمَّ، وَسَأَلْتُكَ أَيَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الإِيمَانُ حِينَ تُخَالِطُ بَشَاشَتُهُ الْقُلُوبَ، وَسَأَلْتُكَ هَلْ يَغْدِرُ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الرُّسُلُ لاَ تَغْدِرُ، وَسَأَلْتُكَ بِمَا يَأْمُرُكُمْ، فَذَكَرْتَ أَنَّهُ يَأْمُرُكُمْ أَنْ تَعْبُدُوا اللَّهَ، وَلاَ تُشْرِكُوا بِهِ شَيْئًا، وَيَنْهَاكُمْ عَنْ عِبَادَةِ الأَوْثَانِ، وَيَأْمُرُكُمْ بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ‏.‏ فَإِنْ كَانَ مَا تَقُولُ حَقًّا فَسَيَمْلِكُ مَوْضِعَ قَدَمَىَّ هَاتَيْنِ، وَقَدْ كُنْتُ أَعْلَمُ أَنَّهُ خَارِجٌ، لَمْ أَكُنْ أَظُنُّ أَنَّهُ مِنْكُمْ، فَلَوْ أَنِّي أَعْلَمُ أَنِّي أَخْلُصُ إِلَيْهِ لَتَجَشَّمْتُ لِقَاءَهُ، وَلَوْ كُنْتُ عِنْدَهُ لَغَسَلْتُ عَنْ قَدَمِهِ‏.‏
(പിന്നീട് ചക്രവർത്തി പരിഭാഷകനോട് പറഞ്ഞു: 'അവരോടു പറയുക')
‘’ഞാനദ്ദേഹത്തിന്റെ കുലമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉന്നതകുലജാതനാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവാചകന്മാര്‍ ഉന്നതകുലജാതരായിരിക്കും. ഇതിനുമുമ്പ് ആരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് നിങ്ങള്‍ പറഞ്ഞു. മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ തീർച്ചയായും മുൻഗാമികളുടെ വാദം പിന്തുടരുന്ന ഒരാളാണ് ഇദ്ദേഹമെന്നു ( നബിﷺ)  ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു. പൂർവികരില്‍ രാജാക്കന്മാരായി ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു, പൂർവികരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന്. പ്രവാചകത്വവാദത്തിന് മുമ്പ് അദ്ദേഹം കളവുപറഞ്ഞതായി ആരോപണമുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു: ജനങ്ങളുടെ മേല്‍ കളവ് പറയാത്തൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവുപറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തരോ ദുര്ബനലരോ എന്ന ചോദ്യത്തിന് ദുർബലര്‍ എന്നാണ് താങ്കളുടെ മറുപടി. അങ്ങനെത്തന്നെയാണ് പ്രവാചകന്മാരുടെ അനുയായികള്‍. അവര്‍  എണ്ണത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു . താങ്കള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് വിശ്വാസത്തിന്റെ കാര്യം. അത് പൂർത്തി യാകുവോളം  എണ്ണത്തിൽ വർദ്ധിച്ചു  കൊണ്ടേയിരിക്കും. ഇസ്‌ലാം സ്വീകരിച്ച ആരെങ്കിലും അത് ഉപേക്ഷിച്ചിട്ടുണ്ടോ  എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന്  താങ്കൾ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് സത്യവിശ്വാസം - അതിന്റെ തെളിച്ചം/സന്തോഷം/പ്രസന്നത ഹൃദയങ്ങളിൽ  അലിഞ്ഞു ചേർന്നു കഴിഞ്ഞാല്‍. അദ്ദേഹം വഞ്ചന പ്രവർത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് താങ്കള്‍ മറുപടി പറഞ്ഞു. പ്രവാചകന്മാര്‍ അങ്ങനെത്തന്നെയാണ്; വഞ്ചിക്കുകയില്ല. നിങ്ങളോടദ്ദേഹം എന്ത് കല്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒന്നിനേയും പങ്കുചേർക്കാ തെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും വിഗ്രഹപൂജ വർജ്ജി ക്കണമെന്നും നമസ്കാരം, സത്യസന്ധത, വിശുദ്ധി എന്നിവ പാലിക്കണമെന്നും കല്പിക്കുന്നതായി താങ്കള്‍ പറഞ്ഞു. താങ്കള്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ അദ്ദേഹം എന്റെ ഈ സ്ഥാനം വരെ കീഴടക്കും. ഒരു പ്രവാചകന്റെ ആഗമനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അത് നിങ്ങളുടെ (അറബികളുടെ) കൂട്ടത്തിൽ നിന്നായിരിക്കുമെന്ന് ഞാന്‍ ധരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തെത്തിയിരുന്നെങ്കില്‍ അവിടുത്തെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു.
 ثُمَّ دَعَا بِكِتَابِ رَسُولِ اللَّهِ صلى الله عليه وسلم الَّذِي بَعَثَ بِهِ دِحْيَةُ إِلَى عَظِيمِ بُصْرَى، فَدَفَعَهُ إِلَى هِرَقْلَ فَقَرَأَهُ فَإِذَا فِيهِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏ قَالَ أَبُو سُفْيَانَ فَلَمَّا قَالَ مَا قَالَ، وَفَرَغَ مِنْ قِرَاءَةِ الْكِتَابِ كَثُرَ عِنْدَهُ الصَّخَبُ، وَارْتَفَعَتِ الأَصْوَاتُ وَأُخْرِجْنَا، فَقُلْتُ لأَصْحَابِي حِينَ أُخْرِجْنَا لَقَدْ أَمِرَ أَمْرُ ابْنِ أَبِي كَبْشَةَ، إِنَّهُ يَخَافُهُ مَلِكُ بَنِي الأَصْفَرِ‏.‏ فَمَا زِلْتُ مُوقِنًا أَنَّهُ سَيَظْهَرُ حَتَّى أَدْخَلَ اللَّهُ عَلَىَّ الإِسْلاَمَ‏.‏
തുടർന്ന്   ബുസ്റ രാജാവിനെത്തിക്കാനും (അവിടുന്നദ്ദേഹം ഹിർഖലിന് കൈമാറാനുമായി) ദഹിയതുൽ കൽബീ  കൈവശം കൊടുത്തു വിട്ട  ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സന്ദേശം കൊണ്ട് വന്നു ഹിർഖലിനു നല്കപ്പെട്ടു. ഹിർക്കൽ കത്തെടുത്തു വായിച്ചു .കത്തിലെ വാചകങ്ങൾ ഇതായിരുന്നു 
 :- بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏
 "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദിൽ നിന്ന്  റോം ചക്രവര്ത്തിു ഹിർഖലിന്. സന്മാര്ഗം പിന്തുടരുന്നവർക്ക് സമാധാനം. താങ്കള്‍ ഇസ്ലാം സ്വീകരിക്കുക; രക്ഷപ്പെടും. ഇസ്ലാം സ്വീകരിക്കുക എങ്കില്‍ അല്ലാഹു താങ്കൾക്ക് ഇരട്ടി പ്രതിഫലം നല്കപ്പെടും. അല്ലാത്തപക്ഷം താങ്കളുടെ പ്രജകളായ കർഷകരുടെ  കുറ്റംകൂടി താങ്കള്‍ വഹിക്കേണ്ടിവരും. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്വത്തിലേക്ക്‌. എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍  അല്ലാഹുവിന്ന്‌  കീഴ്പെട്ടവരാണ്‌/മുസ്‌ലിംകളാണ് എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍:64)
 (അബൂസുഫ്യാന്‍ പറയുന്നു)
അതോടെ ബഹളവും ശബ്ദകോലാഹലവുമായി. ഞങ്ങളെ പുറത്താക്കി. (പുറത്തുവന്ന അബൂസുഫ്യാന്‍ കൂട്ടുകാരോട് പറഞ്ഞു): മുഹമ്മദിന്റെ കാര്യം അത്യുന്നതമായിരിക്കുന്നു. റോമന്‍ ചക്രവർത്തി അദ്ദേഹത്തെ ഭയപ്പെടുന്നു! ഇതോടെ അല്ലാഹുവിൻ്റെ റസൂൽ വിജയിക്കുമെന്ന് എനിക്ക് ദൃഢബോധ്യമായി. അവസാനം അല്ലാഹു എന്നെ ഇസ്ലാമില്‍ പ്രവേശിപ്പിച്ചു.
 وَكَانَ ابْنُ النَّاظُورِ صَاحِبُ إِيلِيَاءَ وَهِرَقْلَ سُقُفًّا عَلَى نَصَارَى الشَّأْمِ، يُحَدِّثُ أَنَّ هِرَقْلَ حِينَ قَدِمَ إِيلِيَاءَ أَصْبَحَ يَوْمًا خَبِيثَ النَّفْسِ، فَقَالَ بَعْضُ بَطَارِقَتِهِ قَدِ اسْتَنْكَرْنَا هَيْئَتَكَ‏.‏ قَالَ ابْنُ النَّاظُورِ وَكَانَ هِرَقْلُ حَزَّاءً يَنْظُرُ فِي النُّجُومِ، فَقَالَ لَهُمْ حِينَ سَأَلُوهُ إِنِّي رَأَيْتُ اللَّيْلَةَ حِينَ نَظَرْتُ فِي النُّجُومِ مَلِكَ الْخِتَانِ قَدْ ظَهَرَ، فَمَنْ يَخْتَتِنُ مِنْ هَذِهِ الأُمَّةِ قَالُوا لَيْسَ يَخْتَتِنُ إِلاَّ الْيَهُودُ فَلاَ يُهِمَّنَّكَ شَأْنُهُمْ وَاكْتُبْ إِلَى مَدَايِنِ مُلْكِكَ، فَيَقْتُلُوا مَنْ فِيهِمْ مِنَ الْيَهُودِ‏.‏ فَبَيْنَمَا هُمْ عَلَى أَمْرِهِمْ أُتِيَ هِرَقْلُ بِرَجُلٍ أَرْسَلَ بِهِ مَلِكُ غَسَّانَ، يُخْبِرُ عَنْ خَبَرِ رَسُولِ اللَّهِ صلى الله عليه وسلم فَلَمَّا اسْتَخْبَرَهُ هِرَقْلُ قَالَ اذْهَبُوا فَانْظُرُوا أَمُخْتَتِنٌ هُوَ أَمْ لاَ‏.‏ فَنَظَرُوا إِلَيْهِ، فَحَدَّثُوهُ أَنَّهُ مُخْتَتِنٌ، وَسَأَلَهُ عَنِ الْعَرَبِ فَقَالَ هُمْ يَخْتَتِنُونَ‏.‏ فَقَالَ هِرَقْلُ هَذَا مَلِكُ هَذِهِ الأُمَّةِ قَدْ ظَهَرَ‏.‏

(ഉപ നിവേദകൻ  പറയുന്നു) :
ഇബ്നു ന്നാതൂര്‍ ഈലിയാ ഗവർണറും ഹിർഖൽ  ക്രൈസ്തവ  ശാമിന്റെ  ചക്രവർത്തിയും ആയിരുന്നു.  ഹിർഖൽ ഈലിയയിൽ വന്ന ഒരു ദിവസം രാവിലെ വളരെ ഖിന്നനായി കാണപ്പെട്ടു. പുരോഹിതന്മാര്‍ അദ്ദേഹത്തോട് കാരണം ചോദിച്ചു. ഹിർഖൽ ഒരു ജ്യോതിഷിയായിരുന്നു. ഹിർഖല്‍ മറുപടി പറഞ്ഞു: ' രാത്രി  ഞാൻ  നക്ഷത്രം നോക്കിയപ്പോള്‍ ചേലാകർമ്മം  നടത്തുന്നവരുടെ നേതാവ്‌ പ്രത്യക്ഷപ്പെട്ടതായി കണ്ടു. ആരാണു ചേലാ കര്മ്മം ചെയ്യുന്ന ജന വിഭാഗം❓ ജനങ്ങള്‍ മറുപടി പറഞ്ഞു; അവര്‍ യഹൂദര്‍ അല്ലാതെ മറ്റാരുമല്ല. താങ്കള്‍ ജൂതന്മാരെ ഭയപ്പെടേണ്ടതില്ല. താങ്കളുടെ ആളുകൾക്ക് രാജ്യത്തുള്ള എല്ലാ ജൂതന്മാരെയും കൊല്ലാൻ  നിർദ്ദേശം നൽകി ഈ പ്രശ്നം ഒഴിവാക്കാം .അവർ ഈ വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കെ,  അല്ലാഹുവിന്റെ  റസൂൽﷺയുടെ ദൂതുമായി   ഗസ്സാനിലെ രാജാവ് അയച്ച ദൂതന്‍ അവിടെ എത്തി.  ഹിർഖൽ അയാള്‍ ചേലാകർമ്മം  ചെയ്യപ്പെട്ടവനാണോ അല്ലേ എന്നു പരിശോധിക്കാന്‍ കൽപ്പിച്ചു.
അവർ പരിശോധിച്ച്  ദൂതന്‍ ചേലാകർമ്മം  ചെയ്യപ്പെട്ടിട്ടുണ്ടെന്നു അറിയിച്ചു .ഹിർഖൽ അദ്ദേഹത്തോട്  അറബികളെ  സംബന്ധിച്ച് ചോദിച്ചപ്പോള്‍ അറബികളും ചേലാകർമ്മം ചെയ്യുന്നവരാണെന്ന് അയാള്‍ വെളിപ്പെടുത്തി . ഇതു കേട്ടപ്പോള്‍ അറബികളുടെ പരമാധികാരം വന്നെത്തിയിരിക്കുന്നു എന്നു ഹിർഖൽ അഭിപ്രായപ്പെട്ടു.
 ثُمَّ كَتَبَ هِرَقْلُ إِلَى صَاحِبٍ لَهُ بِرُومِيَةَ، وَكَانَ نَظِيرَهُ فِي الْعِلْمِ، وَسَارَ هِرَقْلُ إِلَى حِمْصَ، فَلَمْ يَرِمْ حِمْصَ حَتَّى أَتَاهُ كِتَابٌ مِنْ صَاحِبِهِ يُوَافِقُ رَأْىَ هِرَقْلَ عَلَى خُرُوجِ النَّبِيِّ صلى الله عليه وسلم وَأَنَّهُ نَبِيٌّ، فَأَذِنَ هِرَقْلُ لِعُظَمَاءِ الرُّومِ فِي دَسْكَرَةٍ لَهُ بِحِمْصَ ثُمَّ أَمَرَ بِأَبْوَابِهَا فَغُلِّقَتْ، ثُمَّ اطَّلَعَ فَقَالَ يَا مَعْشَرَ الرُّومِ، هَلْ لَكُمْ فِي الْفَلاَحِ وَالرُّشْدِ وَأَنْ يَثْبُتَ مُلْكُكُمْ فَتُبَايِعُوا هَذَا النَّبِيَّ، فَحَاصُوا حَيْصَةَ حُمُرِ الْوَحْشِ إِلَى الأَبْوَابِ، فَوَجَدُوهَا قَدْ غُلِّقَتْ، فَلَمَّا رَأَى هِرَقْلُ نَفْرَتَهُمْ، وَأَيِسَ مِنَ الإِيمَانِ قَالَ رُدُّوهُمْ عَلَىَّ‏.‏ وَقَالَ إِنِّي قُلْتُ مَقَالَتِي آنِفًا أَخْتَبِرُ بِهَا شِدَّتَكُمْ عَلَى دِينِكُمْ، فَقَدْ رَأَيْتُ‏.‏ فَسَجَدُوا لَهُ وَرَضُوا عَنْهُ، فَكَانَ ذَلِكَ آخِرَ شَأْنِ هِرَقْلَ‏.‏ رَوَاهُ صَالِحُ بْنُ كَيْسَانَ وَيُونُسُ وَمَعْمَرٌ عَنِ الزُّهْرِيِّ‏.‏
തുടർന്നു  ഹിർഖൽ റൂമിയയിലെ  തന്റെ കൂട്ടുകാരന് ഇത് സംബന്ധിച്ച് ഒരു  കത്തെഴുതി. അയ്യാല്‍ അദ്ദേഹം ഹിർഖലിനെ പോലെ തന്നെ പണ്ഡിതനായിരുന്നു . ശേഷം ഹിർഖൽ   സിറിയൻ  പട്ടണമായ ഹിമ്സിലേക്കു പുറപ്പെട്ടു . കൂട്ടുകാരന്റെ മറുപടി വരുന്നത്‌ വരെ അവിടെ തങ്ങി. മറുപടി വന്നപ്പോള്‍ മുഹമ്മദ്‌ നബിﷺയുടെ  വരവു സത്യപ്പെടുത്തുന്ന വിധത്തിലും   പ്രവാചകത്വം  അംഗീകരിക്കുന്ന വിധത്തിലും ഹിർഖലിന്റെ അഭിപ്രായത്തോട്  യോചിച്ചു കൊണ്ടുള്ളതായിരുന്നുമറുപടി. അങ്ങിനെ ഹിർഖൽ എല്ലാ ബൈസന്റൈന്‍ നേതാക്കളെയും ഹിമ്സിലെ തന്റെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തി. എല്ലാവരും എത്തിയപ്പോള്‍  കൊട്ടാര വാതിലുകൾ  അടക്കാന്‍ ഹിർഖൽ ഉത്തരവിട്ടു . എന്നിട്ടു ഹിർഖൽ പറഞ്ഞു: ഓ ..റോമാക്കാരേ,നിങ്ങള്‍ വിജയം ആഗ്രഹിക്കുന്നവരും സന്മാർഗ്ഗ ദർശനം തേടുന്നവരും നിങ്ങളുടെ സാമ്രാജ്യം നില നിൽക്കണമെന്നു ആഗ്രഹിക്കുന്നവരുമാണെങ്കില്‍, നിങ്ങള്‍ ഈ നബിക്ക് ബൈഅത്ത്‌ ചെയ്യണം-അതായത് ഇസ്ലാം സ്വീകരിക്കണം- ഇതു കേട്ട ആളുകള്‍ ഇഷ്ടപ്പെടാതെ കൊട്ടാര  വാതിലുകളിലേക്കു ഓടി. പക്ഷേ, വാതിലുകള്‍ അടച്ചിട്ടിരുന്നു. ഹിർഖൽ ജനങ്ങൾക്ക് ഇസ്ലാമിനോടുള്ള വെറുപ്പും അവര്‍ ഇസ്ലാം സ്വീകരിക്കില്ല എന്ന കാര്യവും മനസ്സിലാക്കിയപ്പോള്‍ അവരെ തിരികെ വിളിപ്പിച്ചു. അവര്‍ തിരിച്ചു വന്നപ്പോള്‍ അദ്ദേഹം അവരോട്‌ പറഞ്ഞു:ഞാൻ  നിങ്ങളുടെ മതത്തില്‍ നിങ്ങളുടെ വിശ്വാസ തീവ്രത മനസ്സിലാക്കാന്‍ വേണ്ടിയാണ് അതു പറഞ്ഞത് .  നിങ്ങളുടെ  വിശ്വാസം എനിക്ക് ബോധ്യപ്പെട്ടു.
ഇതു കേട്ടപ്പോള്‍ അവര്‍ ഹിർഖലിനു സുജൂദ് ചെയ്തു അയാളില്‍ സംപ്രീതരായി. ഇതാണു ഹിർഖലിന്റെ  കഥയുടെ അന്ത്യം.

Tuesday, 10 June 2025

4,5 സ്വഹീഹുൽ ബുഖാരീ ദർസ് كتاب بدء الوحي ഹദീസ് 5 & 6

4,5 സ്വഹീഹുൽ ബുഖാരീ ദർസ്  كتاب بدء الوحي 
ദർസുകൾ :
https://youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN&si=MgpFfJgTf6Ll1V7X
കിതാബ് ലിങ്ക് :
https://shamela.ws/book/735/16#p1
ഹദീസ് 5️⃣
حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، قَالَ حَدَّثَنَا أَبُو عَوَانَةَ، قَالَ حَدَّثَنَا مُوسَى بْنُ أَبِي عَائِشَةَ، قَالَ حَدَّثَنَا سَعِيدُ بْنُ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، فِي قَوْلِهِ تَعَالَى ‏{‏لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ‏}‏ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَالِجُ مِنَ التَّنْزِيلِ شِدَّةً، وَكَانَ مِمَّا يُحَرِّكُ شَفَتَيْهِ ـ فَقَالَ ابْنُ عَبَّاسٍ فَأَنَا أُحَرِّكُهُمَا لَكُمْ كَمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يُحَرِّكُهُمَا‏.‏ وَقَالَ سَعِيدٌ أَنَا أُحَرِّكُهُمَا كَمَا رَأَيْتُ ابْنَ عَبَّاسٍ يُحَرِّكُهُمَا‏.‏ فَحَرَّكَ شَفَتَيْهِ ـ فَأَنْزَلَ اللَّهُ تَعَالَى ‏{‏لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ* إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ‏}‏ قَالَ جَمْعُهُ لَهُ فِي صَدْرِكَ، وَتَقْرَأَهُ ‏{‏فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ‏}‏ قَالَ فَاسْتَمِعْ لَهُ وَأَنْصِتْ ‏{‏ثُمَّ إِنَّ عَلَيْنَا بَيَانَهُ‏}‏ ثُمَّ إِنَّ عَلَيْنَا أَنْ تَقْرَأَهُ‏.‏ فَكَانَ رَسُولُ اللَّهِ صلى الله عليه وسلم بَعْدَ ذَلِكَ إِذَا أَتَاهُ جِبْرِيلُ اسْتَمَعَ، فَإِذَا انْطَلَقَ جِبْرِيلُ قَرَأَهُ النَّبِيُّ صلى الله عليه وسلم كَمَا قَرَأَهُ‏.‏
[٤٦٤٣ - ٤٦٤٥، ٤٧٥٧، ٧٠٨٦].
ആശയ വിവർത്തനം :
ഇബ്നുഅബ്ബാസ് (رضي الله عنهما) യിൽ നിന്ന് നിവേദനം: 
{‏لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ‏}‏ 
''താങ്കൾ അത് (ഖുർആൻ ) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാൻ വേണ്ടി അതും കൊണ്ട് ധൃതിപ്പെട്ട് താങ്കളുടെ നാവു ചലിപ്പിക്കേണ്ട'' എന്ന അല്ലാഹുവിന്റെ വാക്യം വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഖുർആൻ അവതരണവേളയിൽ റസൂൽ (ﷺ) പ്രയാസം അനുഭവിച്ചിരുന്നു. (അത് ഹൃദിസ്ഥമാക്കാനായി) അവിടുത്തെ ചുണ്ടുകൾ ചലിപ്പിക്കുകയും ചെയ്തിരുന്നു [ തുടർന്ന് ഇബ്നു അബ്ബാസ് (رضي الله عنهما) പറഞ്ഞു: റസൂൽ (ﷺ) അവിടുത്തെ രണ്ടു ചുണ്ടുകൾ ചലിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് എന്റെ ചുണ്ടുകൾ രണ്ടും ചലിപ്പിച്ചു കാണിക്കാം 
സഈദ് (റ) പറഞ്ഞു: ഇബ്നു അബ്ബാസ് (رضي الله عنهما) അദ്ദേഹത്തിൻ്റെ രണ്ടു ചുണ്ടുകൾ ചലിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് എന്റെ ചുണ്ടുകൾ രണ്ടും ചലിപ്പിച്ചു കാണിക്കാം ] ആ സമയത്താണ്,
*{‏لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ‏}‏* 
 ''താങ്കൾ അത് (ഖുർആൻ) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാൻ വേണ്ടി അതുംകൊണ്ട്  താങ്കളുടെ നാവ് ചലിപ്പിക്കേണ്ട. തീർച്ചയായും അതിന്റെ ( ഖുർആന്റെ ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാദ്ധ്യതയാകുന്നു'' എന്ന വചനങ്ങൾ  അല്ലാഹു ഇറക്കിയത്. അദ്ദേഹം തുടർന്ന് പറയുന്നു: ഈ പറഞ്ഞതിന്റെ സാരം  ''താങ്കളുടെ ഹൃദയത്തിൽ അത് ക്രോഡീകരിക്കുകയും എന്നിട്ട് താങ്കളത് പാരായണം ചെയ്യുക എന്നാണ്.'' 
{‏فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ‏}‏
‘അത് നാം ഓതിയാൽ അതിന്റെ പാരായണത്തെ താങ്കൾ പിൻപറ്റുക’ എന്നതിന്റെ അർത്ഥം ചൂണ്ടിക്കാട്ടികൊണ്ട് ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ഖുർആൻ ഓതിക്കേൾപ്പിച്ചു തരുമ്പോൾ താങ്കൾ നിശ്ശബ്ദനായിരിക്കുകയും ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുക. 
{‏ثُمَّ إِنَّ عَلَيْنَا بَيَانَهُ‏}‏
‘പിന്നീട് അത് വിശദീകരിക്കേണ്ടതും നമ്മുടെ ചുമതലയാണ്’ എന്ന വാക്യത്തിന്  പിന്നീട് അത് താങ്കളെക്കൊണ്ട് പാരായണം ചെയ്യിക്കേണ്ടതും നമ്മുടെ ചുമതലയാണ് എന്നർത്ഥം. അല്ലാഹുവിന്റെ ഈ കൽപന ലഭിച്ച ശേഷം നബി (ﷺ) യുടെ അടുക്കൽ വഹ്യ് കൊണ്ട് ജിബ്‌രീൽ ( അ ) വന്നാൽ ജിബ്‌രീൽ വായിച്ചു കേൾപ്പിക്കുന്നത് അവിടുന്ന് ശ്രദ്ധിച്ചു കേൾക്കും. ജിബ്‌രീൽ പോയിക്കഴിഞ്ഞാൽ വായിച്ചു കേൾപ്പിച്ച അതേ രൂപത്തിൽ നബി (ﷺ) വായിക്കുകയും ചെയ്യും.
( വിശുദ്ധ ഖുർആൻ സൂറത്തു അൽ ഖിയാമ: 75 : 16 - 19 കൂടി കാണുക)

ഹദീസ് 6:
حَدَّثَنَا عَبْدَانُ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا يُونُسُ، عَنِ الزُّهْرِيِّ، وَحَدَّثَنَا بِشْرُ بْنُ مُحَمَّدٍ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا يُونُسُ، وَمَعْمَرٌ، عَنِ الزُّهْرِيِّ، نَحْوَهُ قَالَ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم أَجْوَدَ النَّاسِ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ، فَلَرَسُولُ اللَّهِ صلى الله عليه وسلم أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ‏.‏
[١٨٠٣، ٣٠٤٨، ٣٣٦١، ٤٧١١].
ആശയ വിവർത്തനം :
ഇബ്നുഅബ്ബാസ് (رضي الله عنهما) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) ജനങ്ങളില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്രീല്‍ (عليه السلام)
അല്ലാഹുവിന്റെ റസൂൽﷺയെ സന്ദര്‍ശിക്കാറുള്ള റമദാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതൽ ഉദാരനായിരുന്നത്. ജിബ്രീല്‍ (عليه السلام)
 റമദാനിലെ എല്ലാ രാത്രിയും നബിﷺയെ വന്നു കണ്ട് ഖുര്‍ആന്‍ പാഠം  നോക്കാറുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽﷺ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും.
[١٨٠٣، ٣٠٤٨، ٣٣٦١، ٤٧١١].

Sunday, 8 June 2025

3️⃣ സ്വഹീഹുൽ ബുഖാരീ ദർസ് كتاب بدء الوحي ഹദീസ് 4

3️⃣ സ്വഹീഹുൽ ബുഖാരീ ദർസ് كتاب بدء الوحي ഹദീസ് 4
 ദർസുകൾ വീഡിയോ :
https://youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN&si=MgpFfJgTf6Ll1V7X
കിതാബ് ലിങ്ക് :
https://shamela.ws/book/735/16#p1
ഹദീസ് 4️⃣
قَالَ ابْنُ شِهَابٍ وَأَخْبَرَنِي أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ، أَنَّ جَابِرَ بْنَ عَبْدِ اللَّهِ الأَنْصَارِيَّ، قَالَ ـ وَهُوَ يُحَدِّثُ عَنْ فَتْرَةِ الْوَحْىِ، فَقَالَ ـ فِي حَدِيثِهِ ‏"‏ بَيْنَا أَنَا أَمْشِي، إِذْ سَمِعْتُ صَوْتًا، مِنَ السَّمَاءِ، فَرَفَعْتُ بَصَرِي فَإِذَا الْمَلَكُ الَّذِي جَاءَنِي بِحِرَاءٍ جَالِسٌ عَلَى كُرْسِيٍّ بَيْنَ السَّمَاءِ وَالأَرْضِ، فَرُعِبْتُ مِنْهُ، فَرَجَعْتُ فَقُلْتُ زَمِّلُونِي‏.‏ فَأَنْزَلَ اللَّهُ تَعَالَى ‏{‏يَا أَيُّهَا الْمُدَّثِّرُ * قُمْ فَأَنْذِرْ‏}‏ إِلَى قَوْلِهِ ‏{‏وَالرُّجْزَ فَاهْجُرْ‏}‏ فَحَمِيَ الْوَحْىُ وَتَتَابَعَ ‏"‏‏.‏ تَابَعَهُ عَبْدُ اللَّهِ بْنُ يُوسُفَ وَأَبُو صَالِحٍ‏.‏ وَتَابَعَهُ هِلاَلُ بْنُ رَدَّادٍ عَنِ الزُّهْرِيِّ‏.‏ وَقَالَ يُونُسُ وَمَعْمَرٌ ‏"‏ بَوَادِرُهُ ‏
ആശയ വിവർത്തനം :
നബി(ﷺ) ക്ക് വഹ്‌യ് അല്പകാലത്തേക്കു നിലച്ചു പോയ കാലത്തെക്കുറിച്ച് ജാബിര്‍ (റ) സംസാരിക്കുകയായിരുന്നു. സംസാരമധ്യേ നബി (ﷺ) യെ ഉദ്ധരിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു: ഞാന്‍ (നബിﷺ) നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന് ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട് നോക്കിയപ്പോള്‍ ഹിറാ ഗുഹയില്‍ വച്ച് എന്റെ അടുക്കല്‍ വന്ന മലക്ക് ( ജിബ്രീൽ) ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക് ഭയം തോന്നി. ഞാന്‍ വീട്ടിലേക്ക് മടങ്ങി. 'എനിക്ക് പുതച്ചുതരിക' എന്ന് [ഖദീജ (റ)യോട് ] ആവശ്യപ്പെട്ടു. അപ്പോള്‍, താഴെപ്പറയുന്ന വചനങ്ങൾ അല്ലാഹു അവതരിപ്പിച്ചു:
*يَٰٓأَيُّهَا ٱلۡمُدَّثِّرُ*
(ഹേ, പുതച്ചു മൂടിയവനേ! )
*قُمۡ فَأَنذِرۡ*
(എഴുന്നേല്‍ക്കുക , എന്നിട്ടു ജനങ്ങളെ  താക്കീത് ചെയ്യുക)
*وَرَبَّكَ فَكَبِّرۡ*
(നിന്‍റെ റബ്ബിനെ നീ മഹത്വപ്പെടുത്തുക)
*وَثِيَابَكَ فَطَهِّرۡ*
(നിന്‍റെ വസ്ത്രങ്ങളെ നീ ശുദ്ധിയാക്കുക)
*وَٱلرُّجۡزَ فَٱهۡجُرۡ*
( മ്ളേച്ഛങ്ങളിൽ  - ബിംബങ്ങളിൽ - നിന്ന് നീ വിട്ടു നില്‍ക്കുക)

പിന്നീട് വഹ്യ്  ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നു കൊണ്ടിരുന്നു.

 [٣٠٦٦، ٤٦٣٨ - ٤٦٧١، ٥٨٦٠].

Saturday, 7 June 2025

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ 8 മുതൽ 30 വരെكتاب الإِيمَان ِമലയാള വിവർത്തനവും വീഡിയോയും സഹിതം

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ 8 മുതൽ 30 വരെ
كتاب الإِيمَانِ
മലയാള വിവർത്തനവും വീഡിയോയും സഹിതം
🌹🌹🌹🌹🌹
വീഡിയോ പ്ലേ ലിസ്റ്റ്:
 (بدء الوحي _ ايمان)
 https://www.youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN
ബ്ലോഗ്
 ( بدء الوحي)
https://bukhariwithfathulbarimalayalam.blogspot.com/2025/06/blog-post.html
بَابُ الْإِيمَانِ وَقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " بُنِيَ الْإِسْلَامُ عَلَى خَمْسٍ ".
'ഇസ്‌ലാം അഞ്ച് കാര്യങ്ങളിന്മേൽ സ്ഥാപിതമാണ്' എന്ന നബിവചനം സംബന്ധിച്ച അധ്യായം
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ഹദീസ് 8️⃣
 حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى قَالَ: أَخْبَرَنَا حَنْظَلَةُ بْنُ أَبِي سُفْيَانَ: عَنْ عِكْرِمَةَ بْنِ خَالِدٍ، عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ ﷺ: (بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ.[ ٤٢٤٣]
ഇബ്നുഉമര്‍(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ  പറഞ്ഞു: ഇസ്‌ലാം ആകുന്ന സൗധം അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ

ഹദീസ് 9️⃣
٩ - حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ قَالَ: حَدَّثَنَا أَبُو عَامِرٍ الْعَقَدِيُّ قَالَ: حَدَّثَنَا سُلَيْمَانُ بْنُ بِلَالٍ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ ﷺ قَالَ: *الْإِيمَانُ بِضْعٌ وَسِتُّونَ شُعْبَةً، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ*.
അബൂഹുറൈറ(റ)-ൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു :
ഈമാനിന് (സത്യവിശ്വാസത്തിന് ) അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാണ്.
🌹🌹🌹🌹🌹
بَاب الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ
നാവിന്റെയും കൈയ്യിന്റെയും അക്രമങ്ങളിൽ നിന്ന് മുസ്‌ലിംകൾ രക്ഷപ്പെട്ടിട്ടുള്ളത് ആരിൽ നിന്നാണോ അവനാണ് മുസ്‌ലിം എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ് 1️⃣0️⃣
١٠ - حَدَّثَنَا آدَمُ بْنُ أَبِي إِيَاسٍ قَالَ: حَدَّثَنَا شُعْبَةُ، عَنْ عَبْدِ اللَّهِ بْنِ أَبِي السَّفَرِ وَإِسْمَاعِيلَ، عَنْ الشَّعْبِيِّ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ، عَنِ النَّبِيِّ ﷺ قَالَ: *الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ، وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ*
[٦١١٩]
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി (ﷺ) പറഞ്ഞു : ആരുടെ നാവില്‍ നിന്നും കയ്യിൽ നിന്നും മുസ്‌ലിംകൾ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാര്‍ത്ഥ മുസ്‌ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാര്‍ത്ഥ മുഹാജിർ
🌹🌹🌹🌹
باب أَىُّ الإِسْلاَمِ أَفْضَلُ
ഇസ്‌ലാമിലെ ഏത് കാര്യമാണ് ഏറ്റവും ശ്രേഷ്ഠകരം എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ്1️⃣1️⃣
حَدَّثَنَا سَعِيدُ بْنُ يَحْيَى بْنِ سَعِيدٍ الْقُرَشِيِّ، قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا أَبُو بُرْدَةَ بْنُ عَبْدِ اللَّهِ بْنِ أَبِي بُرْدَةَ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ *قَالُوا يَا رَسُولَ اللَّهِ أَىُّ الإِسْلاَمِ أَفْضَلُ قَالَ ‏ "‏ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ* ‏"‏‏.‏
അബൂമൂസ (റ) നിവേദനം: അനുചരന്മാര്‍ ഒരിക്കല്‍ നബി(ﷺ) യോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ! ഇസ്‌ലാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍ ഉല്‍കൃഷ്ടം? നബി(ﷺ) പറഞ്ഞു: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്‌ലിംകൾ സുരക്ഷിതരാകുന്നുവോ അവനാണ് (അവന്റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടം.
🌹🌹🌹🌹
باب إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ
ഭക്ഷണം ഭക്ഷിപ്പിക്കൽ ഇസ്‌ലാമിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ്1️⃣2️⃣
حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم *أَىُّ الإِسْلاَمِ خَيْرٌ قَالَ ‏ "‏ تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ* ‏"‏‏.‏
[٢٨، ٥٨٨٢]
അബ്ദുല്ലാഹിബ്നു അംറ്(റ) ൽ നിന്ന് നിവേദനം: ഇസ്‌ലാമിന്റെ നടപടികളില്‍ ഏതാണ് ( കൂടുതൽ ) ഉത്തമമെന്ന് ഒരാള്‍ നബി (ﷺ) യോട് ചോദിച്ചു. നബി (ﷺ) പറഞ്ഞു: (ആവശ്യക്കാരനും അതിഥിക്കും അഗതിക്കും ) നീ ആഹാരം നൽകുകയും നിനക്ക് പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും നീ സലാം പറയുകയും ചെയ്യുക

باب مِنَ الإِيمَانِ أَنْ يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ

സ്വന്തമായി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതാണ് വിശ്വാസം എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣3️⃣
حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم‏.‏
وَعَنْ حُسَيْنٍ الْمُعَلِّمِ، قَالَ حَدَّثَنَا قَتَادَةُ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ* ‏"‏‏.‏
അനസ്(റ)ൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: *തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല [ഒരാൾ താനിഷ്ടപ്പെടുന്ന നന്മകൾ തൻ്റെ സഹോദരനും ഇഷ്ടപ്പെടണം

🌹🌹🌹🌹🌹

باب حُبُّ الرَّسُولِ صلى الله عليه وسلم مِنَ الإِيمَانِ
അല്ലാഹുവിന്റെ റസൂൽ ﷺ യെ സ്നേഹിക്കുക എന്നത് സത്യവിശ്വാസത്തിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣4️⃣
حَدَّثَنَا أَبُو الْيَمَانِ ، قَالَ : أَخْبَرَنَا شُعَيْبٌ ، قَالَ : حَدَّثَنَا أَبُو الزِّنَادِ ، عَنِ الْأَعْرَجِ ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " *فَوَالَّذِي نَفْسِي بِيَدِهِ لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ* ".
അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം - സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും  പ്രിയങ്കരൻ ഞാനായിരിക്കുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല
🌹🌹🌹🌹
ഹദീസ് 1️⃣5️⃣
حَدَّثَنَا يَعْقُوبُ بْنُ إِبْرَاهِيمَ، قَالَ حَدَّثَنَا ابْنُ عُلَيَّةَ، عَنْ عَبْدِ الْعَزِيزِ بْنِ صُهَيْبٍ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم وَحَدَّثَنَا آدَمُ، قَالَ حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ *لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ

അനസ്(റ)ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല

[ ഒരു സത്യവിശ്വാസിക്ക് സൃഷ്ടികളിൽ വച്ച് ഏറ്റവും പ്രിയം നബിﷺയോട് ആയിരിക്കണം എന്നാണ് ഈ ഹദീസുകളുടെ ആശയം ]

باب حَلاَوَةِ الإِيمَانِ
സത്യവിശ്വാസത്തിന്റെ മാധുര്യം സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣6️⃣
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا عَبْدُ الْوَهَّابِ الثَّقَفِيُّ، قَالَ حَدَّثَنَا أَيُّوبُ، عَنْ أَبِي قِلاَبَةَ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ* ‏"‏‏.‏
[١٢، ٥٦٩٤، ٦٥٤٢].
അനസ്(റ)ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു:-
1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉണ്ടായിരിക്കുക,
2. മനുഷ്യനെ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക,
3. ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ തീയിലേക്ക് (നരകത്തിലേക്ക്) തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക.

باب عَلاَمَةُ الإِيمَانِ حُبُّ الأَنْصَارِ
അൻസാരികളോടുള്ള ഇഷ്ടം സത്യവിശ്വാസത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣7️⃣
حَدَّثَنَا أَبُو الْوَلِيدِ، قَالَ حَدَّثَنَا شُعْبَةُ، قَالَ أَخْبَرَنِي عَبْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ جَبْرٍ، قَالَ سَمِعْتُ أَنَسًا، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *آيَةُ الإِيمَانِ حُبُّ الأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الأَنْصَارِ* ".
[٣٥٣٧]

അനസ് (റ) ൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞിരിക്കുന്നു : അന്‍സാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിന്റെ ലക്ഷണമാണ്. അന്‍സാരികളോടുള്ള കോപം കാപട്യത്തിന്റെയും ലക്ഷണമാണ്.

[നബി (ﷺ) യെയും മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്ന മുഹാജിറുകളായ സ്വഹാബികളെയും  ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അകമഴിഞ്ഞ് സഹായിച്ച സ്വഹാബികളാണ് അൻസാറുകൾ.  അവരെ സ്നേഹിക്കൽ ഈമാനിന്റെ ഭാഗമാണ്]

باب
ഒരു അധ്യായം
🌹🌹🌹🌹🌹
ഹദീസ് 1️⃣8️⃣

حَدَّثَنَا أَبُو الْيَمَانِ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي أَبُو إِدْرِيسَ، عَائِذُ اللَّهِ بْنُ عَبْدِ اللَّهِ أَنَّ عُبَادَةَ بْنَ الصَّامِتِ ـ رضى الله عنه ـ وَكَانَ شَهِدَ بَدْرًا، وَهُوَ أَحَدُ النُّقَبَاءِ لَيْلَةَ الْعَقَبَةِ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ وَحَوْلَهُ عِصَابَةٌ مِنْ أَصْحَابِهِ ‏ "‏ بَايِعُونِي عَلَى أَنْ لاَ تُشْرِكُوا بِاللَّهِ شَيْئًا، وَلاَ تَسْرِقُوا، وَلاَ تَزْنُوا، وَلاَ تَقْتُلُوا أَوْلاَدَكُمْ، وَلاَ تَأْتُوا بِبُهْتَانٍ تَفْتَرُونَهُ بَيْنَ أَيْدِيكُمْ وَأَرْجُلِكُمْ، وَلاَ تَعْصُوا فِي مَعْرُوفٍ، فَمَنْ وَفَى مِنْكُمْ فَأَجْرُهُ عَلَى اللَّهِ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا فَعُوقِبَ فِي الدُّنْيَا فَهُوَ كَفَّارَةٌ لَهُ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا ثُمَّ سَتَرَهُ اللَّهُ، فَهُوَ إِلَى اللَّهِ إِنْ شَاءَ عَفَا عَنْهُ، وَإِنْ شَاءَ عَاقَبَهُ ‏"‏‏.‏ فَبَايَعْنَاهُ عَلَى ذَلِكَ‏
[٣٦٧٩، ٣٦٨٠، ٣٧٧٧، ٤٦١٢، ٦٤٠٢، ٦٤١٦، ٦٤٧٩، ٦٧٨٧، ٧٠٣٠].
സാരം :
ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത
ഉബാദത്ത്ബ്നു സ്വാമിത് (റ) വിൽ  നിന്ന് നിവേദനം:   അഖബാ  ഉടമ്പടിയുടെ രാത്രിയിൽ ( അതിൽ പങ്കെടുത്തവരിലെ പ്രമുഖനാണ് റിപ്പോർട്ടർ ആയ ഉബാദ )
ഒരു സംഘം സ്വഹാബിമാർ നബി (ﷺ) യുടെ ചുറ്റുമുണ്ടായിരിക്കെ, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, സന്താനങ്ങളെ വധിക്കുകയില്ലെന്നും, മറ്റുള്ളവരുടെ പേരിൽ മന:പൂർവ്വം അപരാധം ചുമത്തുകയില്ലെന്നും, യാതൊരു നല്ല കാര്യത്തിലും അനുസരണക്കേട് കാണിക്കുകയില്ല എന്നും നിങ്ങൾ എന്നോട് ബൈഅത്ത് (ഉടമ്പടി) ചെയ്യുവിൻ. നിങ്ങളിൽ ഏതൊരുവൻ ഈ കരാർ നിറവേറ്റുന്നുവോ അവന് പ്രതിഫലം നൽകൽ അല്ലാഹുവിന്റെ  ബാധ്യതയാകുന്നു ( ഉറപ്പായും അല്ലാഹു അത് നൽകുമെന്ന് സാരം ). എന്നാൽ ഇവകളിലേതെങ്കിലുമൊന്ന് ഒരാൾ ചെയ്യുകയും ഇഹലോകത്ത് വെച്ച് ശിക്ഷിക്കപ്പെടുകയും ചെയ്താൽ അതവന് പ്രായശ്ചിത്തവുമാണ്. എന്നാൽ അവയിൽ ഏതെങ്കിലുമൊന്ന് ഒരാൾ ചെയ്യുകയും എന്നിട്ട് അല്ലാഹു അത് മറച്ചു വെക്കുകയും ചെയ്താൽ പിന്നെ അതിന്റെ കാര്യം അല്ലാഹുവിങ്കലാണ്. അവനുദ്ദേശിച്ചാൽ മാപ്പ് നൽകും; അവനുദ്ദേശിച്ചാൽ ശിക്ഷിക്കും. അങ്ങിനെ തദടിസ്ഥാനത്തിൽ ഞങ്ങൾ നബി(ﷺ) യോട് ബൈഅത്ത് ചെയ്തു.
🌹🌹🌹🌹🌹
ശ്രദ്ധിക്കുക: അഖബ ഉടമ്പടിയാണിത്.  ഹിജ്റക്ക് മുമ്പാണ് ഹജ്ജിനു വന്ന മദീനക്കാരോട് അഖബയിൽ
വച്ച് നബി (ﷺ) ഉടമ്പടി ചെയ്തത്. അതുപ്രകാരമാണ് ഹിജ്റ ചെയ്ത് മുസ്‌ലിംകളും പ്രവാചകനും മദീനയിലെത്തിയത്.

باب مِنَ الدِّينِ الْفِرَارُ مِنَ الْفِتَنِ
ഫിത്നകളിൽ നിന്ന് ഓടി രക്ഷപ്പെടൽ ദീനിൽ പെട്ടതാണ് എന്നത്
സംബന്ധിച്ച് പറയുന്ന അധ്യായം
🌹🌹🌹🌹🌹
ഹദീസ് 1️⃣9️⃣
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ، عَنْ أَبِيهِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ يُوشِكُ أَنْ يَكُونَ خَيْرَ مَالِ الْمُسْلِمِ غَنَمٌ يَتْبَعُ بِهَا شَعَفَ الْجِبَالِ وَمَوَاقِعَ الْقَطْرِ، يَفِرُّ بِدِينِهِ مِنَ الْفِتَنِ ‏"‏‏.
[٣١٢٤، ٣٤٠٥، ٦١٣٠، ٦٦٧٧، وانظر: ٥٨٤].
അബൂസഈദിൽ ഖുദ്രി (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: പരീക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു മുസ്‌ലിം തന്റെ മതവിശ്വാസവുമായി, പർവ്വതങ്ങളുടെ ശിഖരങ്ങളിലോ മഴ ധാരാളം പെയ്യുന്ന താഴ് വരകളിലേക്കോ ഓടിപോകുന്ന ഒരു കാലം അടുത്ത്തന്നെ വരും. ആ കാലത്ത് മുസ്‌ലിമിന്റെ ഏറ്റവും നല്ല ധനം ആടുകളായിരിക്കും.
🌹🌹🌹🌹

بَابٌ : قَوْلُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَنَا أَعْلَمُكُمْ بِاللَّهِ ". وَأَنَّ الْمَعْرِفَةَ فِعْلُ الْقَلْبِ ؛ لِقَوْلِ اللَّهِ تَعَالَى : { وَلَكِنْ يُؤَاخِذُكُمْ بِمَا كَسَبَتْ قُلُوبُكُمْ }.

'അല്ലാഹുവിനെ സംബന്ധിച്ച് നിങ്ങളിൽ ഏറ്റവും അറിയുന്നവൻ ഞാനാണ്' എന്ന നബിവചനം സംബന്ധിച്ചും,

" ....... എന്നാൽ , നിങ്ങള്‍ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിച്ചതിന്‍റെപേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌" (2:225) എന്ന വചനത്തിന്റെ അടിസ്ഥാനത്തിൽ മഅരിഫത് എന്നാൽ ഹൃദയത്തിന്റെ പ്രവർത്തിയാണ് എന്നത് സംബന്ധിച്ചും പറയുന്ന അധ്യായം

ഹദീസ് 2️⃣0️⃣

حَدَّثَنَا مُحَمَّدُ بْنُ سَلاَمٍ، قَالَ أَخْبَرَنَا عَبْدَةُ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَمَرَهُمْ أَمَرَهُمْ مِنَ الأَعْمَالِ بِمَا يُطِيقُونَ قَالُوا إِنَّا لَسْنَا كَهَيْئَتِكَ يَا رَسُولَ اللَّهِ، إِنَّ اللَّهَ قَدْ غَفَرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ‏.‏ فَيَغْضَبُ حَتَّى يُعْرَفَ الْغَضَبُ فِي وَجْهِهِ ثُمَّ يَقُولُ ‏ "‏ إِنَّ أَتْقَاكُمْ وَأَعْلَمَكُمْ بِاللَّهِ أَنَا ‏"‏‏.‏

ആഇശ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ ജനങ്ങളോട് എന്തെങ്കിലും കൽപ്പിക്കുമ്പോൾ അവർക്ക് ചെയ്യാൻ കഴിയുന്നത് മാത്രമാണ് കൽപിക്കാറുണ്ടായിരുന്നത്. അവർ പറയുമായിരുന്നു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അങ്ങയെപ്പോലെയല്ല. അങ്ങേക്ക് അല്ലാഹു അങ്ങയുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം പൊറുത്തു തന്നിരിക്കുന്നുവല്ലോ? ഇത് കേൾക്കുമ്പോൾ നബിﷺ കോപിക്കും, കോപം അവിടുത്തെ മുഖത്ത് പ്രകടമാകും. എന്നിട്ട് പറയും: "നിങ്ങളെക്കാൾ അധികം അല്ലാഹുവിനെ സൂക്ഷിക്കുകയും അറിയുകയും ചെയ്യുന്നവൻ ഞാനാകുന്നു".

🌹🌹🌹🌹

باب مَنْ كَرِهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُلْقَى فِي النَّارِ مِنَ الإِيمَانِ

അവിശ്വാസത്തിലേക്ക് മടങ്ങുന്നത് നരകത്തിൽ വലിച്ചെറിയപ്പെടുന്നതിനേക്കാൾ വെറുക്കുക എന്നത് സത്യവിശ്വാസത്തിൽ പെട്ടതാണ് എന്നത് സംബന്ധിച്ച അധ്യായം

🌹🌹🌹🌹🌹

ഹദീസ് 2️⃣1️⃣

حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ، قَالَ حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ مَنْ كَانَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَمَنْ أَحَبَّ عَبْدًا لاَ يُحِبُّهُ إِلاَّ لِلَّهِ، وَمَنْ يَكْرَهُ أَنْ يَعُودَ فِي الْكُفْرِ بَعْدَ إِذْ أَنْقَذَهُ اللَّهُ، كَمَا يَكْرَهُ أَنْ يُلْقَى فِي النَّارِ ‏"‏‏.‏

[ر: ١٦]

അനസ്(റൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. 

1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ ദൂതനോടും ഉണ്ടായിരിക്കുക, 

2. മനുഷ്യനെ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക, 

3. അല്ലാഹു സത്യനിഷേധത്തിൽ നിന്ന് അവനെ രക്ഷപ്പെടുത്തിയതിന് ശേഷം അതിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക

باب تَفَاضُلِ أَهْلِ الإِيمَانِ فِي الأَعْمَالِ
സത്യവിശ്വാസികളുടെ കർമ്മങ്ങൾക്കനുസരിച്ചാണ് അവരുടെ പദവികൾ എന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 2️⃣2️⃣
٢٢ - حَدَّثَنَا إِسْمَاعِيلُ قَالَ: حَدَّثَنِي مَالِكٌ، عَنْ عَمْرِو بْنِ يَحْيَى الْمَازِنِيِّ، عَنْ أَبِيهِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ ، عَنِ النَّبِيِّ ﷺ قَالَ: يَدْخُلُ أَهْلُ الْجَنَّةِ الْجَنَّةَ وَأَهْلُ النَّارِ النَّارَ، ثُمَّ يَقُولُ اللَّهُ تَعَالَى: أَخْرِجُوا مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيمَانٍ، فَيُخْرَجُونَ مِنْهَا قَدِ اسْوَدُّوا، فَيُلْقَوْنَ فِي نَهَرِ الْحَيَا، أَوِ الْحَيَاةِ - شَكَّ مَالِكٌ - فَيَنْبُتُونَ كَمَا تَنْبُتُ الْحِبَّةُ فِي جَانِبِ السَّيْلِ، أَلَمْ تَرَ أَنَّهَا تَخْرُجُ صَفْرَاءَ مُلْتَوِيَةً).قَالَ وُهَيْبٌ: حَدَّثَنَا عَمْرٌو: الْحَيَاةِ، وَقَالَ: خَرْدَلٍ مِنْ خَيْرٍ.
[٦١٢٩]
അബൂസഈദുല്‍ ഖുദ്രി (റ) ൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിക്കും. പിന്നീട് അല്ലാഹു കല്‍പ്പിക്കും: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ നരകത്തില്‍ നിന്നു കരകയറ്റുവീന്‍. അങ്ങനെ അവര്‍ (തൗഹീദ് ഉണ്ടെങ്കിലും പാപങ്ങളുടെ ആധിക്യത്താൽ നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ ) നരകത്തില്‍ നിന്ന് മോചിതരാകും. അവര്‍ കറുത്തിരുണ്ടു പോയിട്ടുണ്ടാകും. അനന്തരം അവരെ മഴയാകുന്ന നദിയിൽ അല്ലെങ്കിൽ ജീവിതനദിയില്‍ ഇടും (ഉദ്ധരിച്ചയാൾക്ക് നദിയിൽ ,ജീവിതനദിയില്‍ ഇതിൽ ഏത് പദമാണ് ഉപയോഗിച്ചത് എന്ന്സംശയമുണ്ട്.) അപ്പോള്‍ മലവെള്ളച്ചാലുകളുടെ ഓരങ്ങളില്‍ കിടക്കുന്ന വിത്ത് മുളക്കുന്നതുപോലെ അവർ മുളച്ച് ജീവിച്ച് വരും. മഞ്ഞനിറത്തില്‍ ഒട്ടിച്ചേര്‍ന്ന ദളങ്ങളോടുകൂടി അവ മുളച്ചു വരുന്നത് നീ കണ്ടിട്ടില്ലേ❓

ഹദീസ് 2️⃣3️⃣
٢٣ - حَدَّثَنَا مُحَمَّدُ بْنُ عُبَيْدِ اللَّهِ قَالَ: حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ، عَنْ صَالِحٍ، عَنِ ابْنِ شِهَابٍ، عَنْ أَبِي أُمَامَةَ بْنِ سَهْلِ، أَنَّهُ سَمِعَ أَبَا سَعِيدٍ الْخُدْرِيَّ يَقُولُ: قَالَ رَسُولُ اللَّهِ ﷺ:
بَيْنَا أَنَا نَائِمٌ، رَأَيْتُ النَّاسَ يُعْرَضُونَ عَلَيَّ وَعَلَيْهِمْ قُمُصٌ، مِنْهَا مَا يَبْلُغُ الثُّدِيَّ، وَمِنْهَا مَا دُونَ ذَلِكَ، وَعُرِضَ عَلَيَّ عُمَرُ بْنُ الْخَطَّابِ وَعَلَيْهِ قَمِيصٌ يَجُرُّهُ. قَالُوا: فَمَا أَوَّلْتَ ذَلِكَ يَا رَسُولَ اللَّهِ؟ قَالَ: (الدِّينَ).
[٣٤٨٨، ٦٦٠٦، ٦٦٠٧].
അബൂസഈദുല്‍ ഖുദ്രീ(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ഞാനൊരിക്കല്‍ നിദ്രയിലായിരിക്കുമ്പോള്‍ കുപ്പായം ധരിപ്പിച്ച് ചില മനുഷ്യരെ എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതു ഞാന്‍ സ്വപ്നം കണ്ടു. ചിലരുടെ കുപ്പായം നെഞ്ചുവരെ എത്തിയിട്ടുണ്ട്, ചിലരുടേത് അതിനു താഴെ, അക്കൂട്ടത്തില്‍ ഉമറുബ്നു ഖത്താബും എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. വലിയ കുപ്പായം വലിച്ചിഴച്ചു കൊണ്ടാണ് ഉമർ (റ) നടക്കുന്നത്. (ഇത് കേട്ട്) സ്വഹാബാക്കൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! (ഈ അവസ്ഥയെ) താങ്കൾ എങ്ങിനെ വ്യാഖ്യാനിക്കുന്നു❓ അവിടുന്ന് പറഞ്ഞു: അത് മതനിഷ്ഠയാണ് (ഈമാനിലെ ഏറ്റക്കുറച്ചിൽ ആണ് )

باب الْحَيَاءُ مِنَ الإِيمَانِ
ലജ്ജ ഈമാനിൽ പെട്ടതാണ് എന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 2️⃣4️⃣
٢٤ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ قَالَ: أَخْبَرَنَا مَالِكُ بْنُ أَنَسٍ، عَنِ ابْنِ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ ﷺ مَرَّ عَلَى رَجُلٍ مِنَ الْأَنْصَارِ، وَهُوَ يَعِظُ أَخَاهُ فِي الْحَيَاءِ، فَقَالَ رَسُولُ اللَّهِ ﷺ: *دَعْهُ فَإِنَّ الْحَيَاءَ مِنَ الْإِيمَانِ*.
[٥٧٦٧]
ഇബ്നുഉമര്‍(റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരനെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു ( സഹോദരൻ അധികമായി ലജ്ജയുള്ള ആളാണെന്ന് വിമർശിക്കുകയായിരുന്നു ). അപ്പോള്‍ നബി ﷺ പറഞ്ഞു: അവനെ വിട്ടേക്കുക;
ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാണ്.

بَابُ: {فَإِنْ تَابُوا وَأَقَامُوا الصَّلاَةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ}
അദ്ധ്യായം: "ഇനി അവർ പശ്ചാത്തപിക്കുകയും നിസ്കാരം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുകയാണെങ്കിൽ അവരെ അവരുടെ വഴിക്ക് വിട്ടേക്കുക" (അത്തൗബഃ 5)
🌹🌹🌹🌹
ഹദീസ് 2️⃣5️⃣
حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْمُسْنَدِيُّ، قَالَ حَدَّثَنَا أَبُو رَوْحٍ الْحَرَمِيُّ بْنُ عُمَارَةَ، قَالَ حَدَّثَنَا شُعْبَةُ، عَنْ وَاقِدِ بْنِ مُحَمَّدٍ، قَالَ سَمِعْتُ أَبِي يُحَدِّثُ، عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَيُقِيمُوا الصَّلاَةَ، وَيُؤْتُوا الزَّكَاةَ، فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إِلاَّ بِحَقِّ الإِسْلاَمِ، وَحِسَابُهُمْ عَلَى اللَّهِ ‏"‏‏.‏

ഇബ്നുഉമര്‍ (റ) -ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു : മുസ്‌ലിംകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ജനങ്ങള്‍ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിച്ച് നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു നല്‍കുകയും ചെയ്യുന്നതു വരെ അവരോട് യുദ്ധം ചെയ്യുവാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തേയും ധനത്തേയും എന്റെ പിടുത്തത്തില്‍ നിന്ന് അവര്‍ രക്ഷിച്ചു കഴിഞ്ഞു - ഇസ്‌ലാം നിശ്ചയിച്ച  ബാധ്യതകള്‍ക്ക് വേണ്ടി ന്യായമായ ശിക്ഷാവിധികൾ  അവർക്ക്  മേല്‍ നടപ്പാക്കാം. അവരെ വിചാരണ ചെയ്യുന്നത് അല്ലാഹുവായിരിക്കും.

*ശ്രദ്ധിക്കുക:*
പ്രതിരോധമെന്ന നിലയിലാണ് ഇസ്ലാമിൽ യുദ്ധം അനുവദിച്ചിട്ടുള്ളത്. ഇസ്ലാമിക ഭരണകൂടത്തിൽ ജീവിക്കുന്ന അമുസ്സിംകൾക്ക് ബാഹ്യ ശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിൻ്റെ ബാധ്യതയാണ്. എന്നാൽ , യുദ്ധ സാഹചര്യത്തിൽ ശത്രു സ്വയ രക്ഷക്ക് വേണ്ടി ആണെങ്കിൽ പോലും കലിമ ചൊല്ലിയാൽ അയാളെ വധിക്കാൻ പാടില്ല. മുസ്ലിംകളോട് യുദ്ധം ചെയ്യാത്ത അമുസ്സിംകളെ വധിക്കാനോ അക്രമിക്കാനോ പാടില്ലെന്ന് മാത്രമല്ല അവരോട് നല്ല നിലയിൽ വർത്തിക്കുകയും അവർക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ചെയ്യുകയും വേണം. ഇതെല്ലാം ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസുകളിൽ നിന്നും വ്യക്തമാണ് .
🌹🌹🌹🌹
باب مَنْ قَالَ إِنَّ الإِيمَانَ هُوَ الْعَمَلُ
സത്യവിശ്വാസം എന്നത് കർമ്മമാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 2️⃣6️⃣
٢٦ - حَدَّثَنَا أَحْمَدُ بْنُ يُونُسَ وَمُوسَى بْنُ إِسْمَاعِيلَ قَالَا: حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ قَالَ: حَدَّثَنَا ابْنُ شِهَابٍ، عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ ﷺ سُئِلَ أَيُّ الْعَمَلِ أَفْضَلُ؟ فَقَالَ: إِيمَانٌ بِاللَّهِ وَرَسُولِهِ. قِيلَ: ثُمَّ مَاذَا؟ قَالَ: الْجِهَادُ فِي سَبِيلِ اللَّهِ. قِيلَ: ثُمَّ مَاذَا؟ قَالَ: حَجٌّ مَبْرُورٌ.
[١٤٤٧]
അബൂഹുറൈറ(റ) -ൽ നിന്ന് നിവേദനം: ഏത് കര്‍മ്മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് അല്ലാഹുവിന്റെ റസൂൽﷺയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കല്‍.  വീണ്ടും ചോദിക്കപ്പെട്ടു: പിന്നെ ഏതാണ്❓ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നടത്തുന്ന ത്യാഗപരിശ്രമങ്ങൾ. വീണ്ടും ചോദിക്കപ്പെട്ടു: പിന്നെ ഏതാണ്❓ നബിﷺ  ഉത്തരം നല്‍കി. സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വ്വഹിക്കപ്പെട്ട ഹജ്ജ്.

بَابُ إِذَا لَمْ يَكُنِ الإِسْلاَمُ عَلَى الْحَقِيقَةِ وَكَانَ عَلَى الاِسْتِسْلاَمِ أَوِ الْخَوْفِ مِنَ الْقَتْلِ
ആത്മാർത്ഥതയില്ലാതെ നിർബന്ധിത സാഹചര്യത്തിലോ, വധിക്കപ്പെടുമെന്ന ഭീതിയാലോ മുസ്‌ലിം ആകുന്നവന് യഥാർത്ഥ വിശ്വാസമില്ല എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 2️⃣7️⃣
٢٧ - حَدَّثَنَا أَبُو الْيَمَانِ قَالَ: أَخْبَرَنَا شُعَيْبٌ عَنِ الزُّهْرِيِّ قَالَ: أَخْبَرَنِي عَامِرُ بْنُ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ سَعْدٍ:
أَنَّ رَسُولَ اللَّهِ ﷺ أَعْطَى رَهْطًا وَسَعْدٌ جَالِسٌ، فَتَرَكَ رَسُولُ اللَّهِ ﷺ رَجُلًا هُوَ أَعْجَبُهُمْ إِلَيَّ، فَقُلْتُ: يَا رَسُولَ اللَّهِ، مَا لَكَ عَنْ فُلَانٍ؟ فَوَاللَّهِ إِنِّي لَأَرَاهُ مُؤْمِنًا، فَقَالَ: أَوْ مُسْلِمًا؟. فَسَكَتُّ قَلِيلًا، ثُمَّ غَلَبَنِي مَا أَعْلَمُ مِنْهُ، فَعُدْتُ لِمَقَالَتِي فَقُلْتُ: مَا لَكَ عَنْ فُلَانٍ؟ فَوَاللَّهِ إِنِّي لَأَرَاهُ مُؤْمِنًا، فَقَالَ: أَوْ مُسْلِمًا؟، ثُمَّ غَلَبَنِي مَا أَعْلَمُ مِنْهُ فَعُدْتُ لِمَقَالَتِي، وَعَادَ رَسُولُ اللَّهِ ﷺ، ثُمَّ قَالَ: يَا سَعْدُ إِنِّي لَأُعْطِي الرَّجُلَ، وَغَيْرُهُ أَحَبُّ إِلَيَّ مِنْهُ، خَشْيَةَ أَنْ يَكُبَّهُ اللَّهُ فِي النَّارِ.
وَرَوَاهُ يُونُسُ وَصَالِحٌ وَمَعْمَرٌ وَابْنُ أَخِي الزُّهْرِيِّ عَنِ الزُّهْرِيِّ.
[١٤٠٨]
ആശയ വിവർത്തനം :
സഅദ്ബ്നു അബീവഖാസ്(റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ ഒരിക്കല്‍ ഒരു സംഘത്തിന് എന്തോ ധര്‍മ്മം കൊടുക്കുമ്പോള്‍ ഞാനവിടെ ഇരിക്കുകയായിരുന്നു. ആ കൂട്ടത്തില്‍ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട ഒരാളെ ( ജുഐലു ബ്നു സുറാഖത് അദ്ദംരീ ) നബിﷺ ഉപേക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! എന്തുകൊണ്ടാണ് അവിടുന്ന് ഇദ്ദേഹത്തെ ഒഴിവാക്കിക്കളഞ്ഞത്❓ തീര്‍ച്ചയായും ഇയാളെ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ നബിﷺ പറഞ്ഞു: അതോ  മുസ്‌ലിമോ❓ (അല്ലെങ്കിൽ മുസ്ലിം എന്നു പറയുക) അനന്തരം കുറച്ച് സമയം ഞാന്‍ മൗനം ദീക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ചുള്ള എൻ്റെ അറിവിന്റെ പ്രേരണയാല്‍ ആ വാക്കു തന്നെ ഞാന്‍ ആവർത്തിച്ചു: അല്ലാഹുവിന്റെ റസൂലേ! എന്തുകൊണ്ടാണ് അവിടുന്ന് ഇദ്ദേഹത്തെ ഒഴിവാക്കിക്കളഞ്ഞത്❓ തീര്‍ച്ചയായും ഇദ്ദേഹത്തെ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ നബി ﷺ  പറഞ്ഞു: അല്ലെങ്കില്‍ മുസ്‌ലിം. അപ്പോഴും ഞാന്‍ അല്‍പസമയം മൗനം പാലിച്ചു. വീണ്ടും അദ്ദേഹത്തെ സംബന്ധിച്ചുള്ള എൻ്റെ അറിവ് പ്രേരിപ്പിച്ചതനുസരിച്ച് ഞാന്‍ അതാവര്‍ത്തിച്ചു. നബിﷺയും അവിടുത്തെ മുന്‍മറുപടി ആവര്‍ത്തിച്ചു. പിന്നെ നബിﷺ  പറഞ്ഞു: സഅദ്! ചിലപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലരെ ഒഴിച്ചു നിര്‍ത്തി മറ്റു ചിലര്‍ക്ക് ഞാന്‍ കൊടുക്കും. അങ്ങനെ ഞാൻ ചെയ്യുന്നത് അല്ലാഹു അവരെ നരകത്തില്‍ വീഴ്ത്താന്‍ ഇടയാകുമെന്ന് ഭയന്നിട്ടാണ്.
🌹🌹🌹🌹🌹
ലഘു വിവരണം :
ഇവിടെ ജുഐൽ ( റ ) - ന് നബിﷺ സ്വദഖ ധനത്തിൽ നിന്ന് നൽകാതെ, മറ്റുള്ളവർക്ക് നൽകിയപ്പോൾ സഅദ് ( റ ) എന്ന സ്വഹാബി  ജുഐൽ (റ ) നെ ഒരു മുഅമിനായിട്ടാണ് അദ്ദേഹം  കാണുന്നതെന്നും എന്തു കൊണ്ടു അദ്ദേഹത്തിന് നൽകുന്നില്ല എന്നും നബിﷺയോട് ചോദിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി വാദിച്ചപ്പോൾ അവിടുന്ന് ' അല്ലെങ്കിൽ ഒരു മുസ്ലിം എന്ന് പറയുക ' എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം ജുഐൽ( റ ) ഒരു യഥാർഥ വിശ്വാസി അല്ല എന്ന അർഥത്തിൽ അല്ല. മറിച്ച് പ്രത്യക്ഷമായ കാര്യം ( മുസ്ലിം എന്നത് ) പറയലാണ്  ആന്തരികമായ കാര്യം ( മുഅ'മിൻ എന്നത് ) പറയുന്നതിനേക്കാൾ സൂക്ഷ്മത എന്ന അർഥത്തിലാണ്.

കൂടാതെ , നബിﷺ സ്വദഖ കൊടുത്തവരേക്കാൾ ജുഐൽ  (റ ) നോട് നബിﷺക്ക് പ്രിയം ഉണ്ടെന്നും എന്നാൽ അദ്ദേഹത്തിന് കൊടുക്കാതെ മറ്റു ചിലർക്ക് കൊടുത്തത് അവരെ ദീനിൽ ഉറപ്പിച്ചു നിർത്താൻ വേണ്ടിയാണെന്നും അവിടുന്ന് സഅദ് ( റ ) നെ ബോധ്യപ്പെടുത്തി.

[പൊതു തത്വം: നിർബന്ധിത സാഹചര്യത്തിലോ ഭൗതിക താൽപര്യങ്ങളാലോ ഇസ്ലാം സ്വീകരിച്ച വ്യക്തിയേയും മുസ്ലിം എന്ന് പറയും . എന്നാൽ അയാൾ മുഅ'മിൻ ആകണമെന്നില്ല. മുസ്ലിം ആയ ആൾ യഥാർത്തിൽ
മുഅ'മിൻ ആകാനും ആകാതിരി രിക്കാനും സാധ്യതയുണ്ട്]
(കൂടുതൽ വിശദീകരണത്തിന് ഫത്ഹുൽ ബാരീ കാണുക)
https://shamela.ws/book/1673/566

باب إِفْشَاءُ السَّلاَمِ مِنَ الإِسْلاَمِ
സലാം വ്യാപിപ്പിക്കൽ ഇസ്‌ലാമിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 2️⃣8️⃣
٢٨ - حَدَّثَنَا قُتَيْبَةُ قَالَ: حَدَّثَنَا اللَّيْثُ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو: أَنَّ رَجُلًا سَأَل رَسُولَ اللَّهِ ﷺ: أَيُّ الْإِسْلَامِ خَيْرٌ؟ قَالَ: (تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلَامَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ)[ر: ١٢].
ആശയ വിവർത്തനം :
അബ്ദുല്ലാഹിബ്നുല്‍ അംറ്(റ) ൽ നിന്ന് നിവേദനം:  അല്ലാഹുവിന്റെ റസൂൽ ﷺ യോട്  ഒരാൾ ചോദിച്ചു. (കൂടുതൽ) ഉത്തമമായ ഇസ്‌ലാമിക കര്‍മ്മമേതാണ്? നബിﷺ പറഞ്ഞു : ( അഗതികൾക്കും അതിഥികൾക്കും ആവശ്യക്കാർക്കും മറ്റും) നീ  ഭക്ഷണം നല്‍കലും നിനക്ക് പരിചയമുള്ളവർക്കും അല്ലാത്തവർക്കും സലാം പറയലുമാണത്.
🌹🌹🌹🌹
باب كُفْرَانِ الْعَشِيرِ وَكُفْرٍ دُونَ كُفْرٍ
ഭർത്താവിനോട് നന്ദികേട് കാണിക്കുന്നതും ഇസ്ലാമിൽ  നിന്ന് പുറത്ത് പോകുന്ന കുഫ്റിൻ്റെ താഴെ വരുന്ന കുഫ്റും സംബന്ധിച്ച് പറയുന്ന അധ്യായം.
ഹദീസ് 2️⃣9️⃣
٢٩ - حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ زَيْدِ بْنِ أَسْلَمَ، عَنْ عَطَاءِ بْنِ يَسَارٍ، عَنْ ابْنِ عَبَّاسٍ قَالَ: قَالَ النَّبِيُّ ﷺ: أُرِيتُ النَّارَ فَإِذَا أَكْثَرُ أَهْلِهَا النِّسَاءُ، يَكْفُرْنَ. قِيلَ: أَيَكْفُرْنَ بِاللَّهِ؟ قَالَ: يَكْفُرْنَ الْعَشِيرَ، وَيَكْفُرْنَ الْإِحْسَانَ، لَوْ أَحْسَنْتَ إِلَى إِحْدَاهُنَّ الدَّهْرَ، ثُمَّ رَأَتْ مِنْكَ شَيْئًا، قَالَتْ: مَا رَأَيْتُ مِنْكَ خَيْرًا قَطُّ.
[٤٢١، ٧١٥، ١٠٠٤، ٣٠٣٠، ٤٩٠١]
ആശയ വിവർത്തനം :
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: എനിക്ക് ഒരിക്കല്‍ നരകം കാണിക്കപ്പെട്ടു. അപ്പോള്‍ അതില്‍ അധികവും സ്ത്രീകളാണ്, കാരണം അവര്‍ നിഷേധിക്കുന്നു. അനുചരന്മാര്‍ ചോദിച്ചു. നരകക്കാരായ ആ സ്ത്രീകൾ അല്ലാഹുവിനെ നിഷേധിക്കുകയാണോ❓ നബിﷺ പറഞ്ഞു: അല്ല അവര്‍ ഭര്‍ത്താക്കന്മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു. അവരുടെ നന്മകളോട് നന്ദി കാണിക്കുകയുമില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തു കൊടുത്തുവെന്നിരിക്കട്ടേ; എന്നിട്ട് അവളുടെ ഹിതത്തിന് യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന് (ഇത്തരം സ്ത്രീകളെയാണ് നബിﷺ നരകത്തിൽ കണ്ടത് എന്നർത്ഥം)

*بَابٌ : الْمَعَاصِي مِنْ أَمْرِ الْجَاهِلِيَّةِ وَلَا يُكَفَّرُ صَاحِبُهَا بِارْتِكَابِهَا إِلَّا بِالشِّرْكِ*

പാപങ്ങൾ ജാഹിലിയ്യത്തിൽ പെട്ടതാണ് എന്നതും ശിർക്ക് ഒഴികെയുള്ള

പാപം ചെയ്യുന്ന വ്യക്തിയെ അവിശ്വാസിയായി പരിഗണിക്കുകയില്ല എന്നതും സംബന്ധിച്ച് പറയുന്ന അധ്യായം

«إِنَّكَ امْرُؤٌ فِيكَ جَاهِلِيَّةٌ».

'നിശ്ചയമായും താങ്കൾ ഇപ്പോഴും ജാഹിലിയ്യത്ത് ഉള്ള ഒരു വ്യക്തിയാകുന്നു' എന്ന് നബിﷺ (അബൂദര്‍റിനോട്) പറഞ്ഞതിൻ്റേയും,

{إِنَّ اللَّهَ لاَ يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ}.

 "നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല; അതല്ലാത്തത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും." (ഖുർക്കൽ 4:48) എന്ന വാക്യത്തിൻ്റെയും അടിസ്ഥാനത്തിൽ.

🌹🌹🌹🌹🌹

ഹദീസ് 3️⃣0️⃣

٣٠ - حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ قَالَ: حَدَّثَنَا شُعْبَةُ، عَنْ وَاصِلٍ الْأَحْدَبِ، عَنْ الْمَعْرُورِ قَالَ: لَقِيتُ أَبَا ذَرٍّ بِالرَّبَذَةِ، وَعَلَيْهِ حُلَّةٌ، وَعَلَى غُلَامِهِ حُلَّةٌ، فَسَأَلْتُهُ عَنْ ذَلِكَ، فَقَالَ: إِنِّي سَابَبْتُ رَجُلًا فَعَيَّرْتُهُ بِأُمِّهِ، فَقَالَ لِي النَّبِيُّ ﷺ: يَا أَبَا ذَرٍّ، أَعَيَّرْتَهُ بِأُمِّهِ، إِنَّكَ امْرُؤٌ فِيكَ جَاهِلِيَّةٌ، إِخْوَانُكُمْ خَوَلُكُمْ، جَعَلَهُمُ اللَّهُ تَحْتَ أَيْدِيكُمْ، فَمَنْ كَانَ أَخُوهُ تَحْتَ يَدِهِ، فَلْيُطْعِمْهُ مِمَّا يَأْكُلُ، وَلْيُلْبِسْهُ مِمَّا يَلْبَسُ، وَلَا تُكَلِّفُوهُمْ مَا يَغْلِبُهُمْ، فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ.

[٢٤٠٧، ٥٧٠٣]

മഅറൂർ എന്നവർ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ അബൂ ദറ്ർ ( റ ) നെ (മദീനയുടെ അടുത്തുള്ള ) റബദ എന്ന പ്രദേശത്ത് വച്ച് കണ്ടുമുട്ടി. അദ്ദേഹം ഒരു മേലങ്കി ധരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ കൂടെയുള്ള അദ്ദേഹത്തിൻ്റെ അടിമ / ഭൃത്യനും  മേലങ്കി ധരിച്ചിരുന്നു. അപ്പോൾ ഞാൻ അതേ സംബന്ധിച്ച് ( അടിമക്കും യജമാനനെ പോലെയുള്ള നല്ല വസ്ത്രം നൽകിയത് സംബന്ധിച്ച് ) അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അബൂ ദറ്ർ ( റ ) ഇപ്രകാരം മറുപടി പറഞ്ഞു : 

 'ഒരിക്കൽ ഞാൻ ഒരാളെ അയാളുടെ ഉമ്മയെ (ആ സ്ത്രീ ഒരു കറുത്ത വർഗ്ഗക്കാരിയായിരുന്നു ) ചൂണ്ടിക്കാട്ടിക്കൊണ്ടു പരിഹസിച്ചു ചീത്ത വിളിച്ചു [ അടിമയായിരുന്ന ബിലാൽ (റ) നെ ആണ് ചീത്ത വിളിച്ചിരുന്നതെന്നും കറുത്തവളുടെ മകനേ എന്നാണ് പരിഹസിച്ചതെന്നും ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട് ). ഇത് കേട്ട്  നബിﷺ എന്നോടു ചോദിച്ചു.' ഓ അബൂദറ്ർ! അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടി നിങ്ങൾ പരിഹസിച്ചു കളഞ്ഞല്ലോ. ജാഹിലിയ്യ കാലത്തെ ചില ദുർഗുണങ്ങൾ താങ്കളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. നിങ്ങളുടെ ഭൃത്യൻമാർ ( അല്ലെങ്കിൽ അടിമകൾ ) നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിൻ കീഴിൽ ആക്കിയിരിക്കയാണ്. അതുകൊണ്ട് വല്ലവന്റേയും സഹോദരൻ തന്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്നുണ്ടെങ്കിൽ താൻ ഭക്ഷിക്കുന്ന അതേ തരം ആഹാരം അവനു കൊടുക്കുകയും താൻ ധരിക്കുന്ന അതേ തരം വസ്ത്രം ധരിക്കാൻ കൊടുക്കുകയും ചെയ്യട്ടെ. അവരുടെ  കഴിവിൽ കവിഞ്ഞ ജോലിക്ക്  അവരെ നിർബന്ധിക്കരുത്. അങ്ങനെ പ്രയാസകരമായ ജോലി ഏൽപ്പിക്കുകയാണെങ്കിലോ നിങ്ങൾ ആ ജോലിയിൽ ഭൃത്യനെ / അടിമയെ  സഹായിക്കുകയും വേണം.'

🌹🌹🌹🌹🌹

ശ്രദ്ധിക്കുക 

ഇസ്ലാം അടിമത്തം പൂർണ്ണമായും നിർത്തലാക്കിയിരുന്നില്ല എന്നത് സാങ്കേതികമായി ശരിയാണെങ്കിലും വിവിധ സമൂഹങ്ങളിൽ നിലനിന്നിരുന്ന തരത്തിലുള്ള അടിമത്ത സമ്പ്രദായം ഇസ്ലാം നിരോധിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. അടിമക്കും ഉടമക്കും ഒരേ തരം ഭക്ഷണവും വസ്ത്രവും എന്ന ആശയവും പ്രയാസകരമായ ജോലികൾ അടിമയെ / ഭൃത്യനെ ഒറ്റയ്ക്ക് ഏൽപ്പിക്കാതെ ഉടമ അയാളുടെ കൂടെ ജോലിയിൽ സഹായിക്കണമെന്ന അധ്യാപനവുമൊക്കെ അതാണ് സൂചിപ്പിക്കുന്നത്. കൂടാതെ, പല വിഷയങ്ങൾക്കും പ്രായശ്ചിത്തമായും പൊതുവിൽ ഒരു പുണ്യകർമ്മമായും അടിമ മോചനത്തെ ഇസ്ലാം പരിചയപ്പെടുത്തിയതായും കാണാം.


സ്വഹീഹുൽ ബുഖാരീ كتاب بدء الوحي- ഹദീസുകൾ മലയാള വിവർത്തനവും വീഡിയോയും സഹിതം

സ്വഹീഹുൽ ബുഖാരീ  كتاب بدء الوحي- ഹദീസുകൾ മലയാള വിവർത്തനവും വീഡിയോയും സഹിതം.
വീഡിയോ പ്ലേ ലിസ്റ്റ് :
https://youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN&si=MgpFfJgTf6Ll1V7X
കിതാബ് ലിങ്ക് :
https://shamela.ws/book/735/11
ഇമാം ബുഖാരി (رحمه الله) ഇസ്ലാമിലെ ഏറ്റവും പ്രശസ്തരായ ഹദീസ് പണ്ഡിതന്മാരിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ പൂർണ്ണനാമം
 محمد بن إسماعيل بن إبراهيم بن المغيرة بن بَرْدِزْبَه، الجعفي، أبو عبد اللّه، البخاري
എന്നാണ്.

അദ്ദേഹത്തിൻ്റെ ജനനം ഹിജ്റ 194 - ൽ ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ബുഖാറയിൽ ആയിരുന്നു.
മരണണം ഹിജ്റ 256 -ൽ സമർഖന്ദിനടുത്ത്.

ലക്ഷക്കണക്കിന് ഹദീസുകൾ അദ്ദേഹം സമാഹരിച്ചെങ്കിലും ഏറ്റവും സ്വഹീഹായ ഏഴായിരത്തിൽ പരം ഹദീസുകൾ മാത്രമാണ്  സഹീഹ് അൽ-ബുഖാരി (صحيح البخاري) യിൽ ഉൾപ്പെടുത്തിയത്. ഈ കൃതിയുടെ ശരിയായ പേര്
*الجامع الصحيح المسند المختصر من أمور رسول الله صلى الله عليه وسلم وسننه وأيامه*
എന്നാണ് .  സ്വഹീഹുൽ ബുഖാരീ എന്ന് അറിയപ്പെടുന്നു
ഈ കൃതി ഇസ്ലാമിക ചരിത്രത്തിൽ ഏറ്റവും വിശ്വസനീയമായ ഹദീസ് ശേഖരമെന്ന നിലയിൽ പരിഗണിക്കപ്പെടുന്നു. 

*١ - بَدْءُ الْوَحْيِ*
വഹ്യിൻ്റെ ആരംഭം
قَالَ الشَّيْخُ الْإِمَامُ الْحَافِظُ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ إِسْمَاعِيلَ بْنِ إِبْرَاهِيمَ بْنِ الْمُغِيرَةِ الْبُخَارِيُّ رَحِمَهُ اللَّهُ تَعَالَى آمِينَ:

*١ - باب: كَيْفَ كَانَ بَدْءُ الْوَحْيِ إِلَى رَسُولِ اللَّهِ ﷺ* 
വഹ്യിൻ്റെ ആരംഭം എങ്ങിനെയായിരുന്നു എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ശ്രദ്ധിക്കുക :
തഅലീഖും ബാബുകളുടെ തുടക്കത്തിൽ കൊടുത്ത ആയത്തുകൾ ഇതിൽ ചേർത്തിട്ടില്ല.
അത്യാവശ്യമെന്ന് തോന്നിയ ഇടങ്ങളിൽ ലഘു വിവരണം നൽകിയിട്ടുണ്ട്. ദർസിൽ ചെറിയ വിവരണം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹദീസ് 1️⃣
١ - حَدَّثَنَا الْحُمَيْدِيُّ عَبْدُ اللَّهِ بْنُ الزُّبَيْرِ قَالَ: حَدَّثَنَا سُفْيَانُ قَالَ: حَدَّثَنَا يَحْيَى بْنُ سَعِيدٍ الْأَنْصَارِيُّ قَالَ: أَخْبَرَنِي مُحَمَّدُ بْنُ إِبْرَاهِيمَ التَّيْمِيُّ: أَنَّهُ سَمِعَ عَلْقَمَةَ بْنَ وَقَّاصٍ اللَّيْثِيَّ يَقُولُ: سَمِعْتُ عُمَرَ بْنَ الْخَطَّابِ  عَلَى الْمِنْبَرِ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: *(إِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا، أَوْ إِلَى امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ).*
[٥٤، ٢٣٩٢، ٣٦٨٥، ٤٧٨٣، ٦٣١١، ٦٥٥٣].
ആശയ വിവർത്തനം :
അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്നുല്‍ ഖത്താബ്(റ) മിമ്പറിന്‍മേല്‍ വെച്ച് പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (ﷺ) ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉദ്ദേശ്യമനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക. ഒരാള്‍ ഹിജ്റ ചെയ്യുന്നത് താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവൻ്റെ ഹിജ്റ അവൻ ഏതൊന്നിലേക്കാണോ ഹിജ്റ ചെയ്തത് അതിലേക്ക് ആയിരിക്കും.

ഹദീസ് 2️⃣
https://shamela.ws/book/735/14#p1
٢ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ قَالَ: أَخْبَرَنَا مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ : أَنَّ الْحَارِثَ بْنَ هِشَامٍ  سَأَل رَسُولَ اللَّهِ ﷺ فَقَالَ: يَا رَسُولَ اللَّهِ، كَيْفَ يَأْتِيكَ الْوَحْيُ؟ فَقَالَ رَسُولُ اللَّهِ ﷺ:أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الْجَرَسِ، وَهُوَ أَشَدُّهُ عَلَيَّ، فَيُفْصَمُ عَنِّي وَقَدْ وَعَيْتُ عَنْهُ مَا قَالَ، وَأَحْيَانًا يَتَمَثَّلُ لِي الْمَلَكُ رَجُلًا، فَيُكَلِّمُنِي فَأَعِي مَا يَقُولُ. قَالَتْ عَائِشَةُ : وَلَقَدْ رَأَيْتُهُ يَنْزِلُ عَلَيْهِ الْوَحْيُ فِي الْيَوْمِ الشَّدِيدِ الْبَرْدِ، فَيَفْصِمُ عَنْهُ وَإِنَّ جَبِينَهُ لَيَتَفَصَّدُ عَرَقًا.
[٣٠٤٣].
ആശയ വിവർത്തനം :
ആഇശ(റ)യിൽ നിന്ന് നിവേദനം: ഹിശാമിന്റെ മകന്‍ ഹാരിസ് ഒരിക്കല്‍ അല്ലാഹുവിന്റെ റസൂൽ (ﷺ) യോട് ചോദിക്കുകയുണ്ടായി: അല്ലാഹുവിന്റെ  റസൂലേ, താങ്കള്‍ക്ക് വഹ്യ് വന്നുകിട്ടുന്നതെങ്ങനെയാണ്? അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: ആഇശ(റ) നിവേദനം: ഹിശാമിന്റെ മകന്‍ ഹാരിസ് ഒരിക്കല്‍ അല്ലാഹുവിന്റെ റസൂൽ (ﷺ) യോട് ചോദിക്കുകയുണ്ടായി: അല്ലാഹുവിന്റെ  റസൂലേ, താങ്കള്‍ക്ക് ദിവ്യസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്? അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: ചിലപ്പോൾ മണിനാദം മുഴങ്ങുന്നതുപോലെ എനിക്ക് വഹ്യ് ലഭിക്കും. ഇതാണ് എനിക്ക് താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്. പിന്നീട് അത് തീരുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റു ചിലപ്പോള്‍ മനുഷ്യരൂപത്തില്‍ മലക്ക് എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്യും. 
ആഇശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം നബി (ﷺ) ക്ക് ദിവ്യസന്ദേശം കിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് തീരുമ്പോള്‍ അവിടുത്തെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും.
ഹദീസ് 3️⃣
٣ - حَدَّثَنَا يَحْيَى بْنُ بُكَيْرٍ قَالَ: حَدَّثَنَا اللَّيْثُ عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، عَنْ عُرْوَةَ بْنِ الزُّبَيْرِ، عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ أَنَّهَا قَالَتْ: أَوَّلُ مَا بُدِئَ بِهِ رَسُولُ اللَّهِ ﷺ مِنَ الْوَحْيِ الرُّؤْيَا الصَّالِحَةُ فِي النَّوْمِ. فَكَانَ لَا يَرَى رُؤْيَا إِلَّا جَاءَتْ مِثْلَ فَلَقِ الصُّبْحِ. ثُمَّ حُبِّبَ إِلَيْهِ الْخَلَاءُ، وَكَانَ يَخْلُو بِغَارِ حِرَاءٍ، فَيَتَحَنَّثُ فِيهِ - وَهُوَ التَّعَبُّدُ - اللَّيَالِيَ ذَوَاتِ الْعَدَدِ قَبْلَ أَنْ يَنْزِعَ إِلَى أَهْلِهِ، وَيَتَزَوَّدُ لِذَلِكَ، ثُمَّ يَرْجِعُ إِلَى خَدِيجَةَ فَيَتَزَوَّدُ لِمِثْلِهَا، حَتَّى جَاءَهُ الْحَقُّ وَهُوَ فِي غَارِ حِرَاءٍ، فَجَاءَهُ الْمَلَكُ فَقَالَ: اقْرَأْ، قَالَ: مَا أَنَا بِقَارِئٍ. قَالَ: فَأَخَذَنِي فَغَطَّنِي حَتَّى بَلَغَ مِنِّي الْجَهْدَ، ثُمَّ أَرْسَلَنِي فَقَالَ: اقْرَأْ، قُلْتُ مَا أَنَا بِقَارِئٍ، فَأَخَذَنِي فَغَطَّنِي الثَّانِيَةَ حَتَّى بَلَغَ مِنِّي الْجَهْدَ، ثُمَّ أَرْسَلَنِي فَقَالَ: اقْرَأْ، فَقُلْتُ: مَا أَنَا بِقَارِئٍ، فَأَخَذَنِي فَغَطَّنِي الثَّالِثَةَ، ثُمَّ أَرْسَلَنِي فَقَالَ: *﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ. خَلَقَ الإِنْسَانَ مِنْ عَلَقٍ. اقْرَأْ وَرَبُّكَ الأَكْرَمُ﴾)*. فَرَجَعَ بِهَا رَسُولُ اللَّهِ
ﷺ يَرْجُفُ فُؤَادُهُ، فَدَخَلَ عَلَى خَدِيجَةَ بِنْتِ خُوَيْلِدٍ  فَقَالَ: زَمِّلُونِي زَمِّلُونِي. فَزَمَّلُوهُ حَتَّى ذَهَبَ عَنْهُ الرَّوْعُ، فَقَالَ لِخَدِيجَةَ وَأَخْبَرَهَا الْخَبَرَ: لَقَدْ خَشِيتُ عَلَى نَفْسِي. فَقَالَتْ خَدِيجَةُ: كَلَّا وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَحْمِلُ الْكَلَّ، وَتَكْسِبُ الْمَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ. فَانْطَلَقَتْ بِهِ خَدِيجَةُ حَتَّى أَتَتْ بِهِ وَرَقَةَ بْنَ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى، ابْنَ عَمِّ خَدِيجَةَ، وَكَانَ امْرَأً تَنَصَّرَ فِي الْجَاهِلِيَّةِ، وَكَانَ يَكْتُبُ الْكِتَابَ الْعِبْرَانِيَّ، فَيَكْتُبُ مِنَ الْإِنْجِيلِ بِالْعِبْرَانِيَّةِ مَا شَاءَ اللَّهُ أَنْ يَكْتُبَ، وَكَانَ شَيْخًا كَبِيرًا قَدْ عَمِيَ، فَقَالَتْ لَهُ خَدِيجَةُ: يَا ابْنَ عَمِّ، اسْمَعْ مِنَ ابْنِ أَخِيكَ. فَقَالَ لَهُ وَرَقَةُ: يَا ابْنَ أَخِي مَاذَا تَرَى؟ فَأَخْبَرَهُ رَسُولُ اللَّهِ ﷺ خَبَرَ مَا رَأَى، فَقَالَ لَهُ وَرَقَةُ: هَذَا النَّامُوسُ الَّذِي نَزَّلَ اللَّهُ عَلَى مُوسَى، يَا لَيْتَنِي فِيهَا جَذَعٌ، لَيْتَنِي أَكُونُ حَيًّا إِذْ يُخْرِجُكَ قَوْمُكَ، فَقَالَ رَسُولُ اللَّهِ ﷺ: أَوَمُخْرِجِيَّ هُمْ. قَالَ: نَعَمْ، لَمْ يَأْتِ رَجُلٌ قَطُّ بِمِثْلِ مَا جِئْتَ بِهِ إِلَّا عُودِيَ، وَإِنْ يُدْرِكْنِي يَوْمُكَ أَنْصُرْكَ نَصْرًا مُؤَزَّرًا. ثُمَّ لَمْ يَنْشَبْ وَرَقَةُ أَنْ تُوُفِّيَ، وَفَتَرَ الْوَحْيُ.
[٣٢١٢، ٤٦٧٠، ٤٦٧٢ - ٤٦٧٤، ٦٥٨١].
ആശയ വിവർത്തനം :
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ  റസൂൽ (ﷺ) ക്ക് വഹ്യിന്റെ തുടക്കം കുറിക്കപ്പെട്ടത് ഉറക്കത്തിലെ നല്ല സ്വപ്നങ്ങളായിട്ടായിരുന്നു. അവിടുന്ന് കാണുന്ന സ്വപ്നങ്ങളെല്ലാം പുലരി പോലെ വ്യക്തമായി സംഭവിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന് തനിച്ചിരിക്കൽ ഇഷ്ടകരമായി. ഹിറാഗുഹയിലായിരുന്നു അദ്ദേഹം തനിച്ചിരിന്നിരുന്നത്. അവിടെയിരുന്ന് വീട്ടുകാരുടെ അടുത്തേക്കു വരാതെ കുറേ രാത്രികൾ ധ്യാനനിരതനാകും. ആ ദിവസങ്ങളിലേക്കുള്ള ഭക്ഷണം കൊണ്ടുപോകുമായിരുന്നു. പിന്നീട് ഭാര്യ ഖദീജ(റ) യുടെ അടുത്തേക്ക് മടങ്ങി വന്ന് പഴയത്  പോലെ ഭക്ഷണവുമായി തിരിച്ചുപോകും. അവിടുന്ന് ഹിറാ ഗുഹയിലായിരിക്കെ ആ സത്യം (വഹ്‌യ്) വരുന്നതുവരെ ആ അവസ്ഥ തുടർന്നു.
അങ്ങിനെ അദ്ദേഹത്തിന്റെയടുത്തു മലക്ക് (ജിബ്‌രീൽ) വന്നു. എന്നിട്ട് പറഞ്ഞു: اقْرَأْ- "വായിക്കൂ" - അവിടുന്നു പറഞ്ഞു; "ഞാൻ വായിക്കാൻ അറിയുന്നവനല്ല". നബി(ﷺ) പറഞ്ഞു; "തത്സമയം ആ മലക്ക് എന്നെ  ശക്തമായി എനിക്ക് ഞെരുക്കമുണ്ടാകുന്ന വിധം ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു; വായിക്കൂ". നബി(ﷺ) പറഞ്ഞു; "ഞാൻ വായിക്കാൻ അറിയുന്നവനല്ല". അപ്പോൾ എനിക്ക് ഞെരുക്കമുണ്ടാകുന്ന വിധം എന്നെ ശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ട് പറഞ്ഞു: "വായിക്കൂ". അപ്പോൾ ഞാൻ പറഞ്ഞു; "ഞാൻ വായിക്കാനറിയുന്നവനല്ല". അപ്പോൾ മൂന്നാം തവണയും എന്നെ ശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു;
*{‏اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ خَلَقَ الإِنْسَانَ مِنْ عَلَقٍ  اقْرَأْ وَرَبُّكَ الأَكْرَمُ‏}‏*
 "സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവൻ രക്ത പിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് അത്യുദാരനെത്രെ". (സൂറത്തുൽ അലഖ് : 1-5)
     
അങ്ങിനെ പിടക്കുന്ന മനസ്സോടെ ഈ വചനങ്ങളുമായി അല്ലാഹുവിന്റെ റസൂൽ (ﷺ) മടങ്ങി. എന്നിട്ട് ഖുവൈലിദിന്റെ പുത്രി ഖദീജ(റ)യുടെ സമീപത്ത് ചെന്നുപറഞ്ഞു; "എനിക്ക് വസ്ത്രമിട്ട് പുതച്ചു തരുവിന്‍, പുതച്ചു തരുവിന്‍". അപ്പോൾ അവർ അദ്ദേഹത്തെ പുതച്ചു. അങ്ങിനെ അദ്ദേഹത്തിന്റെ ഭയം വിട്ടുമാറി. സംഭവിച്ചതൊക്കെ ഖദീജ(റ)യോട് പറഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയോ എന്ന് ഞാൻ വല്ലാതെ ഭയന്നുപോയി. അപ്പോൾ ഖദീജ(റ) പറഞ്ഞു:
ഇല്ല, ഒരിക്കലുമില്ല. അല്ലാഹുവാണ സത്യം അവനൊരിക്കലും  താങ്കളെ നിന്ദിതനാക്കുകയില്ല. കാരണം താങ്കൾ കുടുംബ ബന്ധം പുലർത്തുന്നവനും നിരാലംബരുടെ ഭാരം ചുമക്കുന്നവനും അഗതികൾക്ക് (അർഹതപ്പെട്ടത്) നേടിക്കൊടുക്കുന്നവനും അതിഥികളെ സൽക്കരിക്കുന്നവനും കാല വിപത്തു ബാധിച്ചവനെ സഹായിക്കുന്നവനുമാകുന്നു. 

പിന്നീട് ഖദീജ(റ) നബി(ﷺ) യെ അവരുടെ പിതൃവ്യപുത്രനായ അബ്ദുൽ ഉസ്സയുടെ പുത്രൻ അസദിന്റെ പുത്രൻ നൗഫലിന്റെ  പുത്രൻ വറഖത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹമാകട്ടെ ജാഹിലിയ്യാകാലത്ത് ക്രൈസ്തവ മതം സ്വീകരിച്ച വ്യക്തിയായിരുന്നു. അദ്ദേഹം ഹീബ്രു ഭാഷയിൽ ഗ്രന്ഥമെഴുതിയിരുന്നു. ഇഞ്ചീലിൽ  നിന്ന് അല്ലാഹു ഉദ്ദേശിച്ച അളവിൽ ഹീബ്രു ഭാഷയിൽ അദ്ദേഹം എഴുതുമായിരുന്നു. അദ്ദേഹത്തിന് പ്രായാധിക്യം വന്ന് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഖദീജ (റ) അദ്ദേഹത്തോട് പറഞ്ഞു; 'പിതൃവ്യപുത്രാ, താങ്കളുടെ സഹോദര പുത്രൻ പറയുന്നത് കേൾക്കൂ'. അപ്പോൾ വറഖത്ത് (നബി(ﷺ) യോട്) ചോദിച്ചു; "എന്റെ സഹോദരപുത്രാ, താങ്കൾ കണ്ടതെന്താണ്?". അപ്പോൾ റസൂൽ(ﷺ) കണ്ടതെല്ലാം വിവരിച്ചു. 

അപ്പോൾ വറഖത്ത് നബി(ﷺ) യോട് പറഞ്ഞു; "അത് മൂസാ(അ) യുടെ അടുത്തേക്ക് അല്ലാഹു അയച്ച നാമൂസ് (ജിബ്‌രീൽ) ആകുന്നു. താങ്കൾ ദൈവദൂതനായി നിയോഗിക്കപ്പെടുന്ന സന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നുവെങ്കിൽ! താങ്കളുടെ ജനത താങ്കളെ പുറത്താക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നുവെങ്കിൽ!". അപ്പോൾ റസൂൽ(ﷺ) ചോദിച്ചു: "അവരെന്നെ പുറത്താക്കുമോ?".
അദ്ദേഹം പറഞ്ഞു; "അതെ താങ്കൾ കൊണ്ടുവന്നിട്ടുള്ളതു പോലുള്ളത് കൊണ്ടു വരുന്നവരെല്ലാം എതിർക്കപ്പെട്ടിട്ടുണ്ട്. ആ കാലത്ത് ഞാൻ ഉണ്ടാകുമെങ്കിൽ താങ്കൾക്ക് സുശക്തമായ സഹായം നൽകി താങ്കളെ ഞാൻ സഹായിക്കുകതന്നെ ചെയ്യും". പിന്നീട് വറഖത്ത് മരണപ്പെടാൻ അധികം കഴിഞ്ഞില്ല. വഹ്‌യ് അല്പകാലത്തേക്കു നിലക്കുകയും ചെയ്തു.
ഹദീസ് 4️⃣
قَالَ ابْنُ شِهَابٍ وَأَخْبَرَنِي أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ، أَنَّ جَابِرَ بْنَ عَبْدِ اللَّهِ الأَنْصَارِيَّ، قَالَ ـ وَهُوَ يُحَدِّثُ عَنْ فَتْرَةِ الْوَحْىِ، فَقَالَ ـ فِي حَدِيثِهِ ‏"‏ بَيْنَا أَنَا أَمْشِي، إِذْ سَمِعْتُ صَوْتًا، مِنَ السَّمَاءِ، فَرَفَعْتُ بَصَرِي فَإِذَا الْمَلَكُ الَّذِي جَاءَنِي بِحِرَاءٍ جَالِسٌ عَلَى كُرْسِيٍّ بَيْنَ السَّمَاءِ وَالأَرْضِ، فَرُعِبْتُ مِنْهُ، فَرَجَعْتُ فَقُلْتُ زَمِّلُونِي‏.‏ فَأَنْزَلَ اللَّهُ تَعَالَى ‏{‏يَا أَيُّهَا الْمُدَّثِّرُ * قُمْ فَأَنْذِرْ‏}‏ إِلَى قَوْلِهِ ‏{‏وَالرُّجْزَ فَاهْجُرْ‏}‏ فَحَمِيَ الْوَحْىُ وَتَتَابَعَ ‏"‏‏.‏ تَابَعَهُ عَبْدُ اللَّهِ بْنُ يُوسُفَ وَأَبُو صَالِحٍ‏.‏ وَتَابَعَهُ هِلاَلُ بْنُ رَدَّادٍ عَنِ الزُّهْرِيِّ‏.‏ وَقَالَ يُونُسُ وَمَعْمَرٌ ‏"‏ بَوَادِرُهُ 
ആശയ വിവർത്തനം :
നബി(ﷺ) ക്ക് വഹ്‌യ് അല്പകാലത്തേക്കു നിലച്ചു പോയ കാലത്തെക്കുറിച്ച് ജാബിര്‍ (റ) സംസാരിക്കുകയായിരുന്നു. സംസാരമധ്യേ നബി (ﷺ) യെ ഉദ്ധരിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു: ഞാന്‍ (നബിﷺ) നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന് ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട് നോക്കിയപ്പോള്‍ ഹിറാ ഗുഹയില്‍ വച്ച് എന്റെ അടുക്കല്‍ വന്ന മലക്ക് ( ജിബ്രീൽ) ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക് ഭയം തോന്നി. ഞാന്‍ വീട്ടിലേക്ക് മടങ്ങി. 'എനിക്ക് പുതച്ചുതരിക' എന്ന് [ഖദീജ (റ)യോട് ] ആവശ്യപ്പെട്ടു. അപ്പോള്‍, താഴെപ്പറയുന്ന വചനങ്ങൾ അല്ലാഹു അവതരിപ്പിച്ചു:
*يَٰٓأَيُّهَا ٱلۡمُدَّثِّرُ*
(ഹേ, പുതച്ചു മൂടിയവനേ! )
*قُمۡ فَأَنذِرۡ*
(എഴുന്നേല്‍ക്കുക , എന്നിട്ടു ജനങ്ങളെ  താക്കീത് ചെയ്യുക)
*وَرَبَّكَ فَكَبِّرۡ*
(നിന്‍റെ റബ്ബിനെ നീ മഹത്വപ്പെടുത്തുക)
*وَثِيَابَكَ فَطَهِّرۡ*
(നിന്‍റെ വസ്ത്രങ്ങളെ നീ ശുദ്ധിയാക്കുക)
*وَٱلرُّجۡزَ فَٱهۡجُرۡ*
( മ്ളേച്ഛങ്ങളിൽ  - ബിംബങ്ങളിൽ - നിന്ന് നീ വിട്ടു നില്‍ക്കുക)

പിന്നീട് വഹ്യ്  ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നു കൊണ്ടിരുന്നു.

 ٣٠٦٦، ٤٦٣٨ - ٤٦٧١، ٥٨٦٠

ഹദീസ് 5️⃣
حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، قَالَ حَدَّثَنَا أَبُو عَوَانَةَ، قَالَ حَدَّثَنَا مُوسَى بْنُ أَبِي عَائِشَةَ، قَالَ حَدَّثَنَا سَعِيدُ بْنُ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، فِي قَوْلِهِ تَعَالَى ‏{‏لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ‏}‏ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَالِجُ مِنَ التَّنْزِيلِ شِدَّةً، وَكَانَ مِمَّا يُحَرِّكُ شَفَتَيْهِ ـ فَقَالَ ابْنُ عَبَّاسٍ فَأَنَا أُحَرِّكُهُمَا لَكُمْ كَمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يُحَرِّكُهُمَا‏.‏ وَقَالَ سَعِيدٌ أَنَا أُحَرِّكُهُمَا كَمَا رَأَيْتُ ابْنَ عَبَّاسٍ يُحَرِّكُهُمَا‏.‏ فَحَرَّكَ شَفَتَيْهِ ـ فَأَنْزَلَ اللَّهُ تَعَالَى ‏{‏لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ* إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ‏}‏ قَالَ جَمْعُهُ لَهُ فِي صَدْرِكَ، وَتَقْرَأَهُ ‏{‏فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ‏}‏ قَالَ فَاسْتَمِعْ لَهُ وَأَنْصِتْ ‏{‏ثُمَّ إِنَّ عَلَيْنَا بَيَانَهُ‏}‏ ثُمَّ إِنَّ عَلَيْنَا أَنْ تَقْرَأَهُ‏.‏ فَكَانَ رَسُولُ اللَّهِ صلى الله عليه وسلم بَعْدَ ذَلِكَ إِذَا أَتَاهُ جِبْرِيلُ اسْتَمَعَ، فَإِذَا انْطَلَقَ جِبْرِيلُ قَرَأَهُ النَّبِيُّ صلى الله عليه وسلم كَمَا قَرَأَهُ‏.‏
[٤٦٤٣ - ٤٦٤٥، ٤٧٥٧، ٧٠٨٦].
ആശയ വിവർത്തനം :
ഇബ്നുഅബ്ബാസ് (رضي الله عنهما) യിൽ നിന്ന് നിവേദനം: 
{‏لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ‏}‏ 
''താങ്കൾ അത് (ഖുർആൻ ) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാൻ വേണ്ടി അതും കൊണ്ട് ധൃതിപ്പെട്ട് താങ്കളുടെ നാവു ചലിപ്പിക്കേണ്ട'' എന്ന അല്ലാഹുവിന്റെ വാക്യം വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഖുർആൻ അവതരണവേളയിൽ റസൂൽ (ﷺ) പ്രയാസം അനുഭവിച്ചിരുന്നു. (അത് ഹൃദിസ്ഥമാക്കാനായി) അവിടുത്തെ ചുണ്ടുകൾ ചലിപ്പിക്കുകയും ചെയ്തിരുന്നു [ തുടർന്ന് ഇബ്നു അബ്ബാസ് (رضي الله عنهما) പറഞ്ഞു: റസൂൽ (ﷺ) അവിടുത്തെ രണ്ടു ചുണ്ടുകൾ ചലിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് എന്റെ ചുണ്ടുകൾ രണ്ടും ചലിപ്പിച്ചു കാണിക്കാം 
സഈദ് (റ) പറഞ്ഞു: ഇബ്നു അബ്ബാസ് (رضي الله عنهما) അദ്ദേഹത്തിൻ്റെ രണ്ടു ചുണ്ടുകൾ ചലിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് എന്റെ ചുണ്ടുകൾ രണ്ടും ചലിപ്പിച്ചു കാണിക്കാം ] ആ സമയത്താണ്,
*{‏لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ‏}‏* 
 ''താങ്കൾ അത് (ഖുർആൻ) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാൻ വേണ്ടി അതുംകൊണ്ട്  താങ്കളുടെ നാവ് ചലിപ്പിക്കേണ്ട. തീർച്ചയായും അതിന്റെ ( ഖുർആന്റെ ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാദ്ധ്യതയാകുന്നു'' എന്ന വചനങ്ങൾ  അല്ലാഹു ഇറക്കിയത്. അദ്ദേഹം തുടർന്ന് പറയുന്നു: ഈ പറഞ്ഞതിന്റെ സാരം  ''താങ്കളുടെ ഹൃദയത്തിൽ അത് ക്രോഡീകരിക്കുകയും എന്നിട്ട് താങ്കളത് പാരായണം ചെയ്യുക എന്നാണ്.'' 
{‏فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ‏}‏
‘അത് നാം ഓതിയാൽ അതിന്റെ പാരായണത്തെ താങ്കൾ പിൻപറ്റുക’ എന്നതിന്റെ അർത്ഥം ചൂണ്ടിക്കാട്ടികൊണ്ട് ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ഖുർആൻ ഓതിക്കേൾപ്പിച്ചു തരുമ്പോൾ താങ്കൾ നിശ്ശബ്ദനായിരിക്കുകയും ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുക. 
{‏ثُمَّ إِنَّ عَلَيْنَا بَيَانَهُ‏}‏
‘പിന്നീട് അത് വിശദീകരിക്കേണ്ടതും നമ്മുടെ ചുമതലയാണ്’ എന്ന വാക്യത്തിന്  പിന്നീട് അത് താങ്കളെക്കൊണ്ട് പാരായണം ചെയ്യിക്കേണ്ടതും നമ്മുടെ ചുമതലയാണ് എന്നർത്ഥം. അല്ലാഹുവിന്റെ ഈ കൽപന ലഭിച്ച ശേഷം നബി (ﷺ) യുടെ അടുക്കൽ വഹ്യ് കൊണ്ട് ജിബ്‌രീൽ ( അ ) വന്നാൽ ജിബ്‌രീൽ വായിച്ചു കേൾപ്പിക്കുന്നത് അവിടുന്ന് ശ്രദ്ധിച്ചു കേൾക്കും. ജിബ്‌രീൽ പോയിക്കഴിഞ്ഞാൽ വായിച്ചു കേൾപ്പിച്ച അതേ രൂപത്തിൽ നബി (ﷺ) വായിക്കുകയും ചെയ്യും.
( വിശുദ്ധ ഖുർആൻ സൂറത്തു അൽ ഖിയാമ: 75 : 16 - 19 കൂടി കാണുക)

ഹദീസ് 6:
حَدَّثَنَا عَبْدَانُ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا يُونُسُ، عَنِ الزُّهْرِيِّ، وَحَدَّثَنَا بِشْرُ بْنُ مُحَمَّدٍ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا يُونُسُ، وَمَعْمَرٌ، عَنِ الزُّهْرِيِّ، نَحْوَهُ قَالَ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم أَجْوَدَ النَّاسِ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ، فَلَرَسُولُ اللَّهِ صلى الله عليه وسلم أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ‏.‏
[١٨٠٣، ٣٠٤٨، ٣٣٦١، ٤٧١١].
ആശയ വിവർത്തനം :
ഇബ്നുഅബ്ബാസ് (رضي الله عنهما) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) ജനങ്ങളില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്രീല്‍ (عليه السلام)
അല്ലാഹുവിന്റെ റസൂൽﷺയെ സന്ദര്‍ശിക്കാറുള്ള റമദാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതൽ ഉദാരനായിരുന്നത്. ജിബ്രീല്‍ (عليه السلام)
 റമദാനിലെ എല്ലാ രാത്രിയും നബിﷺയെ വന്നു കണ്ട് ഖുര്‍ആന്‍ പാഠം  നോക്കാറുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽﷺ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും.
[١٨٠٣، ٣٠٤٨، ٣٣٦١، ٤٧١١]
ഹദീസ് 7️⃣
*ഹിർഖലിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബിﷺ അദ്ദേഹത്തിന്  അയച്ച കത്ത് സംബന്ധിച്ച ഹദീസ്:*
(ദൈർഘ്യമുള്ള ഹദീസ് ആയതിനാൽ സൗകര്യത്തിനായി  അറബി മൂലവും മലയാള ആശയ  സംഗ്രഹവും കുറേശ്ശെയായി നൽകിയിരിക്കുന്നു )
حَدَّثَنَا أَبُو الْيَمَانِ الْحَكَمُ بْنُ نَافِعٍ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ، أَخْبَرَهُ أَنَّ أَبَا سُفْيَانَ بْنَ حَرْبٍ أَخْبَرَهُ أَنَّ هِرَقْلَ أَرْسَلَ إِلَيْهِ فِي رَكْبٍ مِنْ قُرَيْشٍ ـ وَكَانُوا تُجَّارًا بِالشَّأْمِ ـ فِي الْمُدَّةِ الَّتِي كَانَ رَسُولُ اللَّهِ صلى الله عليه وسلم مَادَّ فِيهَا أَبَا سُفْيَانَ وَكُفَّارَ قُرَيْشٍ، فَأَتَوْهُ وَهُمْ بِإِيلِيَاءَ فَدَعَاهُمْ فِي مَجْلِسِهِ، وَحَوْلَهُ عُظَمَاءُ الرُّومِ ثُمَّ دَعَاهُمْ وَدَعَا بِتَرْجُمَانِهِ فَقَالَ أَيُّكُمْ أَقْرَبُ نَسَبًا بِهَذَا الرَّجُلِ الَّذِي يَزْعُمُ أَنَّهُ نَبِيٌّ فَقَالَ أَبُو سُفْيَانَ فَقُلْتُ أَنَا أَقْرَبُهُمْ نَسَبًا‏.‏ فَقَالَ أَدْنُوهُ مِنِّي، وَقَرِّبُوا أَصْحَابَهُ، فَاجْعَلُوهُمْ عِنْدَ ظَهْرِهِ‏
അബ്ദുല്ലാഹി ബ്നു അബ്ബാസ്‌ ( റ ) -ൽ നിന്ന് നിവേദനം : അബൂസുഫ്യാൻ  എന്നോട് പറഞ്ഞു: ഞങ്ങൾ (അബൂസുഫ്യാനും കൂട്ടരും) ഒരു കച്ചവട സംഘത്തിലായിരിക്കെ ഹിർഖൽ(റോമാ ചക്രവർത്തി) ഒരു ദൂതനെ അദ്ദേഹത്തിന്റെ (അബൂ സുഫ്യാന്റെ )അടുത്തേക്ക് അയച്ചു-അവരും ഖുറൈശീ കുഫ്ഫാറുകളും   അക്കാലത്ത്  റസൂൽﷺയുമായി സന്ധിയിലേർപ്പെട്ടിരുന്നവരും 
,ശാം ഭാഗത്ത് (ഇന്നത്തെ സിറിയ ,പലസ്തീൻ,ലബനാൻ,ജോർദാൻ) കച്ചവടം ചെയ്തിരുന്നവരും ആയിരുന്നു- അങ്ങനെ അബൂസുഫ്യാനും സഖാക്കളും ഈലിയായിൽ(ജറുസലേം) ഹിർഖലിന്റെ അടുത്തെത്തി.ഹിർഖൽ അവരെ കൊട്ടാര സദസ്സിൽ  വിളിപ്പിച്ചു ,അവിടെ ചുറ്റും റോമിലെ പ്രധാനികളും ഉണ്ടായിരുന്നു.സംഘത്തെയും പരിഭാഷകനെയും  വിളിച്ചിരുത്തിയ  ചക്രവർത്തി ചോദിച്ചു :  നബിയാണെന്ന് വാദിക്കുന്ന ഈ വ്യക്തിയുമായി (മുഹമ്മദ്‌ നബിﷺയെ പ്പറ്റി ചോദിച്ചു മനസ്സിലാക്കുകയായിരുന്നു  ചക്രവർത്തി) അടുത്ത കുടുംബ ബന്ധമുള്ളത്  നിങ്ങളിൽ ആർക്കാണ്❓ അബൂ സുഫ്യാൻ പറഞ്ഞു: ഞാനാണ് കൂട്ടത്തിൽ ഏറ്റവും ബന്ധമുള്ളവൻ.ചക്രവർത്തി പറഞ്ഞു; അയാളെ എന്റെ അടുത്തേക്ക് നിർത്തൂ,അയാളുടെ സഖാക്കളെ അയാളുടെ പിറകിലായും  നിർത്തൂ
‏ ثُمَّ قَالَ لِتَرْجُمَانِهِ قُلْ لَهُمْ إِنِّي سَائِلٌ هَذَا عَنْ هَذَا الرَّجُلِ، فَإِنْ كَذَبَنِي فَكَذِّبُوهُ‏.‏ فَوَاللَّهِ لَوْلاَ الْحَيَاءُ مِنْ أَنْ يَأْثِرُوا عَلَىَّ كَذِبًا لَكَذَبْتُ عَنْهُ، ثُمَّ كَانَ أَوَّلَ مَا سَأَلَنِي عَنْهُ أَنْ قَالَ كَيْفَ نَسَبُهُ فِيكُمْ قُلْتُ هُوَ فِينَا ذُو نَسَبٍ‏.‏ قَالَ فَهَلْ قَالَ هَذَا الْقَوْلَ مِنْكُمْ أَحَدٌ قَطُّ قَبْلَهُ قُلْتُ لاَ‏.‏ قَالَ فَهَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ لاَ‏.‏ قَالَ فَأَشْرَافُ النَّاسِ يَتَّبِعُونَهُ أَمْ ضُعَفَاؤُهُمْ فَقُلْتُ بَلْ ضُعَفَاؤُهُمْ‏.‏ قَالَ أَيَزِيدُونَ أَمْ يَنْقُصُونَ قُلْتُ بَلْ يَزِيدُونَ‏.‏ قَالَ فَهَلْ يَرْتَدُّ أَحَدٌ مِنْهُمْ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ قُلْتُ لاَ‏.‏ قَالَ فَهَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ قُلْتُ لاَ‏.‏ قَالَ فَهَلْ يَغْدِرُ قُلْتُ لاَ، وَنَحْنُ مِنْهُ فِي مُدَّةٍ لاَ نَدْرِي مَا هُوَ فَاعِلٌ فِيهَا‏.‏ قَالَ وَلَمْ تُمْكِنِّي كَلِمَةٌ أُدْخِلُ فِيهَا شَيْئًا غَيْرُ هَذِهِ الْكَلِمَةِ‏.‏ قَالَ فَهَلْ قَاتَلْتُمُوهُ قُلْتُ نَعَمْ‏.‏ قَالَ فَكَيْفَ كَانَ قِتَالُكُمْ إِيَّاهُ قُلْتُ الْحَرْبُ بَيْنَنَا وَبَيْنَهُ سِجَالٌ، يَنَالُ مِنَّا وَنَنَالُ مِنْهُ‏.‏ قَالَ مَاذَا يَأْمُرُكُمْ قُلْتُ يَقُولُ اعْبُدُوا اللَّهَ وَحْدَهُ، وَلاَ تُشْرِكُوا بِهِ شَيْئًا، وَاتْرُكُوا مَا يَقُولُ آبَاؤُكُمْ، وَيَأْمُرُنَا بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ وَالصِّلَةِ‏.‏
(അബൂ സുഫ്യാൻ പറയുന്നു)എന്നിട്ട്  ചക്രവർത്തി  പരിഭാഷകനോട് പറഞ്ഞു:ഞാൻ അദ്ദേഹത്തെ (മുഹമ്മദ്‌ നബിﷺ)പ്പറ്റി ഇയാളോട്  ചില ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ ഇയാൾ കളവു പറയുകയാണെങ്കിൽ ഇദ്ദേഹം (അബൂ സുഫ്‌യാൻ) പറയുന്നത് കളവാണെന്ന് പറയണമെന്ന് ഇവരോട്(കൂടെയുള്ളവരോട്‌) പറയുക.(അബൂ സുഫ്‌യാൻ പറയുന്നു) :
എന്നെ ഒരു കള്ളനായി എന്റെ സഖാക്കൾ മുദ്ര കുത്തുമെന്നു ഞാൻ  ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നബിﷺയെ പ്പറ്റി കളവു പറയുമായിരുന്നു [അന്ന് അബൂ സുഫ്യാൻ മുസ്ലിം ആയിട്ടില്ല] .
ശേഷം അവർ തമ്മിൽ (ഹിർഖലും അബൂ സുഫ്യാനും) നടന്ന സംഭാഷണം സംഭാഷണ രൂപേണ ചുവടെ ചേർക്കുന്നു.
ഹിർഖൽ: അദ്ദേഹത്തിന്റെ കുലമെങ്ങനെ❓ അബൂസുഫ്യാന്‍: ഉന്നതകുലജാതന്‍. ഹിർഖൽ: ഇദ്ദേഹത്തിനുമുമ്പ് ആരെങ്കിലും നിങ്ങൾക്കി ടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ❓ അബൂ: ഇല്ല. ഹിർഖൽ : അദ്ദേഹത്തിന്റെ പൂർവികരില്‍ രാജാക്കന്മാരുണ്ടോ❓അബൂ: ഇല്ല. ഹിർഖൽ: ജനങ്ങളില്‍ ശക്തരോ ദുർബലരോ അദ്ദേഹത്തെ അനുഗമിക്കുന്നത്❓അബൂ:  ദുർബലർ. ഹിർഖൽ: അവര്‍ വർദ്ധിക്കുകയോ ചുരുങ്ങുകയോ❓ അബൂ: വർദ്ധിക്കുന്നു. ഹിർഖൽ: ആരെങ്കിലും ആ മതം പരിത്യജിച്ചോ❓: അബൂ: ഇല്ല. ഹിർഖൽ: പ്രവാചകത്വവാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ❓ അബൂ: ഇല്ല. ഹിർഖൽ : അദ്ദേഹം വഞ്ചിച്ചിരുന്നോ❓ അബൂ: ഇല്ല, ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ് ഇതിലദ്ദേഹം എന്തുചെയ്യുമെന്നതറിയില്ല. (അബൂസുഫ്യാന്‍ പറയുന്നു: ഇതല്ലാതെ ഒന്നും എനിക്ക് ആ സംസാരത്തില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല.) ഹിർഖൽ: : നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ❓ അബൂ: അതെ. ഹിർഖൽ:: യുദ്ധം എങ്ങനെയായിരുന്നു❓അബൂ: യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും ചിലപ്പോള്‍ അവരും. ഹിർഖൽ: അദ്ദേഹം എന്തൊക്കെയാണ് കല്പിക്കുന്നത്❓: അബൂ: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേർക്കാ തിരിക്കുക. പൂർമപിതാക്കളുടെ വാദഗതികള്‍ ( വിഗ്രഹാരാധനയും മറ്റും ) വർജ്ജിക്കുക    . നമസ്കാരം, സത്യസന്ധത, ധാർമ്മി കപാലനം, കുടുംബബന്ധം ചേർക്കല്‍ എന്നിവയും കല്പിക്കുന്നു.
 فَقَالَ لِلتَّرْجُمَانِ قُلْ لَهُ سَأَلْتُكَ عَنْ نَسَبِهِ، فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا، وَسَأَلْتُكَ هَلْ قَالَ أَحَدٌ مِنْكُمْ هَذَا الْقَوْلَ فَذَكَرْتَ أَنْ لاَ، فَقُلْتُ لَوْ كَانَ أَحَدٌ قَالَ هَذَا الْقَوْلَ قَبْلَهُ لَقُلْتُ رَجُلٌ يَأْتَسِي بِقَوْلٍ قِيلَ قَبْلَهُ، وَسَأَلْتُكَ هَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ فَذَكَرْتَ أَنْ لاَ، قُلْتُ فَلَوْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ رَجُلٌ يَطْلُبُ مُلْكَ أَبِيهِ، وَسَأَلْتُكَ هَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ فَذَكَرْتَ أَنْ لاَ، فَقَدْ أَعْرِفُ أَنَّهُ لَمْ يَكُنْ لِيَذَرَ الْكَذِبَ عَلَى النَّاسِ وَيَكْذِبَ عَلَى اللَّهِ، وَسَأَلْتُكَ أَشْرَافُ النَّاسِ اتَّبَعُوهُ أَمْ ضُعَفَاؤُهُمْ فَذَكَرْتَ أَنَّ ضُعَفَاءَهُمُ اتَّبَعُوهُ، وَهُمْ أَتْبَاعُ الرُّسُلِ، وَسَأَلْتُكَ أَيَزِيدُونَ أَمْ يَنْقُصُونَ فَذَكَرْتَ أَنَّهُمْ يَزِيدُونَ، وَكَذَلِكَ أَمْرُ الإِيمَانِ حَتَّى يَتِمَّ، وَسَأَلْتُكَ أَيَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الإِيمَانُ حِينَ تُخَالِطُ بَشَاشَتُهُ الْقُلُوبَ، وَسَأَلْتُكَ هَلْ يَغْدِرُ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الرُّسُلُ لاَ تَغْدِرُ، وَسَأَلْتُكَ بِمَا يَأْمُرُكُمْ، فَذَكَرْتَ أَنَّهُ يَأْمُرُكُمْ أَنْ تَعْبُدُوا اللَّهَ، وَلاَ تُشْرِكُوا بِهِ شَيْئًا، وَيَنْهَاكُمْ عَنْ عِبَادَةِ الأَوْثَانِ، وَيَأْمُرُكُمْ بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ‏.‏ فَإِنْ كَانَ مَا تَقُولُ حَقًّا فَسَيَمْلِكُ مَوْضِعَ قَدَمَىَّ هَاتَيْنِ، وَقَدْ كُنْتُ أَعْلَمُ أَنَّهُ خَارِجٌ، لَمْ أَكُنْ أَظُنُّ أَنَّهُ مِنْكُمْ، فَلَوْ أَنِّي أَعْلَمُ أَنِّي أَخْلُصُ إِلَيْهِ لَتَجَشَّمْتُ لِقَاءَهُ، وَلَوْ كُنْتُ عِنْدَهُ لَغَسَلْتُ عَنْ قَدَمِهِ‏.‏
(പിന്നീട് ചക്രവർത്തി പരിഭാഷകനോട് പറഞ്ഞു: 'അവരോടു പറയുക')
‘’ഞാനദ്ദേഹത്തിന്റെ കുലമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉന്നതകുലജാതനാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവാചകന്മാര്‍ ഉന്നതകുലജാതരായിരിക്കും. ഇതിനുമുമ്പ് ആരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് നിങ്ങള്‍ പറഞ്ഞു. മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ തീർച്ചയായും മുൻഗാമികളുടെ വാദം പിന്തുടരുന്ന ഒരാളാണ് ഇദ്ദേഹമെന്നു ( നബിﷺ)  ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു. പൂർവികരില്‍ രാജാക്കന്മാരായി ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു, പൂർവികരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന്. പ്രവാചകത്വവാദത്തിന് മുമ്പ് അദ്ദേഹം കളവുപറഞ്ഞതായി ആരോപണമുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു: ജനങ്ങളുടെ മേല്‍ കളവ് പറയാത്തൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവുപറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തരോ ദുര്ബനലരോ എന്ന ചോദ്യത്തിന് ദുർബലര്‍ എന്നാണ് താങ്കളുടെ മറുപടി. അങ്ങനെത്തന്നെയാണ് പ്രവാചകന്മാരുടെ അനുയായികള്‍. അവര്‍  എണ്ണത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു . താങ്കള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് വിശ്വാസത്തിന്റെ കാര്യം. അത് പൂർത്തി യാകുവോളം  എണ്ണത്തിൽ വർദ്ധിച്ചു  കൊണ്ടേയിരിക്കും. ഇസ്‌ലാം സ്വീകരിച്ച ആരെങ്കിലും അത് ഉപേക്ഷിച്ചിട്ടുണ്ടോ  എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന്  താങ്കൾ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് സത്യവിശ്വാസം - അതിന്റെ തെളിച്ചം/സന്തോഷം/പ്രസന്നത ഹൃദയങ്ങളിൽ  അലിഞ്ഞു ചേർന്നു കഴിഞ്ഞാല്‍. അദ്ദേഹം വഞ്ചന പ്രവർത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് താങ്കള്‍ മറുപടി പറഞ്ഞു. പ്രവാചകന്മാര്‍ അങ്ങനെത്തന്നെയാണ്; വഞ്ചിക്കുകയില്ല. നിങ്ങളോടദ്ദേഹം എന്ത് കല്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒന്നിനേയും പങ്കുചേർക്കാ തെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും വിഗ്രഹപൂജ വർജ്ജി ക്കണമെന്നും നമസ്കാരം, സത്യസന്ധത, വിശുദ്ധി എന്നിവ പാലിക്കണമെന്നും കല്പിക്കുന്നതായി താങ്കള്‍ പറഞ്ഞു. താങ്കള്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ അദ്ദേഹം എന്റെ ഈ സ്ഥാനം വരെ കീഴടക്കും. ഒരു പ്രവാചകന്റെ ആഗമനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അത് നിങ്ങളുടെ (അറബികളുടെ) കൂട്ടത്തിൽ നിന്നായിരിക്കുമെന്ന് ഞാന്‍ ധരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തെത്തിയിരുന്നെങ്കില്‍ അവിടുത്തെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു.
 ثُمَّ دَعَا بِكِتَابِ رَسُولِ اللَّهِ صلى الله عليه وسلم الَّذِي بَعَثَ بِهِ دِحْيَةُ إِلَى عَظِيمِ بُصْرَى، فَدَفَعَهُ إِلَى هِرَقْلَ فَقَرَأَهُ فَإِذَا فِيهِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏ قَالَ أَبُو سُفْيَانَ فَلَمَّا قَالَ مَا قَالَ، وَفَرَغَ مِنْ قِرَاءَةِ الْكِتَابِ كَثُرَ عِنْدَهُ الصَّخَبُ، وَارْتَفَعَتِ الأَصْوَاتُ وَأُخْرِجْنَا، فَقُلْتُ لأَصْحَابِي حِينَ أُخْرِجْنَا لَقَدْ أَمِرَ أَمْرُ ابْنِ أَبِي كَبْشَةَ، إِنَّهُ يَخَافُهُ مَلِكُ بَنِي الأَصْفَرِ‏.‏ فَمَا زِلْتُ مُوقِنًا أَنَّهُ سَيَظْهَرُ حَتَّى أَدْخَلَ اللَّهُ عَلَىَّ الإِسْلاَمَ‏.‏
തുടർന്ന്   ബുസ്റ രാജാവിനെത്തിക്കാനും (അവിടുന്നദ്ദേഹം ഹിർഖലിന് കൈമാറാനുമായി) ദഹിയതുൽ കൽബീ  കൈവശം കൊടുത്തു വിട്ട  ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സന്ദേശം കൊണ്ട് വന്നു ഹിർഖലിനു നല്കപ്പെട്ടു. ഹിർക്കൽ കത്തെടുത്തു വായിച്ചു .കത്തിലെ വാചകങ്ങൾ ഇതായിരുന്നു 
 :- بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏
 "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദിൽ നിന്ന്  റോം ചക്രവര്ത്തിു ഹിർഖലിന്. സന്മാര്ഗം പിന്തുടരുന്നവർക്ക് സമാധാനം. താങ്കള്‍ ഇസ്ലാം സ്വീകരിക്കുക; രക്ഷപ്പെടും. ഇസ്ലാം സ്വീകരിക്കുക എങ്കില്‍ അല്ലാഹു താങ്കൾക്ക് ഇരട്ടി പ്രതിഫലം നല്കപ്പെടും. അല്ലാത്തപക്ഷം താങ്കളുടെ പ്രജകളായ കർഷകരുടെ  കുറ്റംകൂടി താങ്കള്‍ വഹിക്കേണ്ടിവരും. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്വത്തിലേക്ക്‌. എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍  അല്ലാഹുവിന്ന്‌  കീഴ്പെട്ടവരാണ്‌/മുസ്‌ലിംകളാണ് എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍:64)
 (അബൂസുഫ്യാന്‍ പറയുന്നു)
അതോടെ ബഹളവും ശബ്ദകോലാഹലവുമായി. ഞങ്ങളെ പുറത്താക്കി. (പുറത്തുവന്ന അബൂസുഫ്യാന്‍ കൂട്ടുകാരോട് പറഞ്ഞു): മുഹമ്മദിന്റെ കാര്യം അത്യുന്നതമായിരിക്കുന്നു. റോമന്‍ ചക്രവർത്തി അദ്ദേഹത്തെ ഭയപ്പെടുന്നു! ഇതോടെ അല്ലാഹുവിൻ്റെ റസൂൽ വിജയിക്കുമെന്ന് എനിക്ക് ദൃഢബോധ്യമായി. അവസാനം അല്ലാഹു എന്നെ ഇസ്ലാമില്‍ പ്രവേശിപ്പിച്ചു.
 وَكَانَ ابْنُ النَّاظُورِ صَاحِبُ إِيلِيَاءَ وَهِرَقْلَ سُقُفًّا عَلَى نَصَارَى الشَّأْمِ، يُحَدِّثُ أَنَّ هِرَقْلَ حِينَ قَدِمَ إِيلِيَاءَ أَصْبَحَ يَوْمًا خَبِيثَ النَّفْسِ، فَقَالَ بَعْضُ بَطَارِقَتِهِ قَدِ اسْتَنْكَرْنَا هَيْئَتَكَ‏.‏ قَالَ ابْنُ النَّاظُورِ وَكَانَ هِرَقْلُ حَزَّاءً يَنْظُرُ فِي النُّجُومِ، فَقَالَ لَهُمْ حِينَ سَأَلُوهُ إِنِّي رَأَيْتُ اللَّيْلَةَ حِينَ نَظَرْتُ فِي النُّجُومِ مَلِكَ الْخِتَانِ قَدْ ظَهَرَ، فَمَنْ يَخْتَتِنُ مِنْ هَذِهِ الأُمَّةِ قَالُوا لَيْسَ يَخْتَتِنُ إِلاَّ الْيَهُودُ فَلاَ يُهِمَّنَّكَ شَأْنُهُمْ وَاكْتُبْ إِلَى مَدَايِنِ مُلْكِكَ، فَيَقْتُلُوا مَنْ فِيهِمْ مِنَ الْيَهُودِ‏.‏ فَبَيْنَمَا هُمْ عَلَى أَمْرِهِمْ أُتِيَ هِرَقْلُ بِرَجُلٍ أَرْسَلَ بِهِ مَلِكُ غَسَّانَ، يُخْبِرُ عَنْ خَبَرِ رَسُولِ اللَّهِ صلى الله عليه وسلم فَلَمَّا اسْتَخْبَرَهُ هِرَقْلُ قَالَ اذْهَبُوا فَانْظُرُوا أَمُخْتَتِنٌ هُوَ أَمْ لاَ‏.‏ فَنَظَرُوا إِلَيْهِ، فَحَدَّثُوهُ أَنَّهُ مُخْتَتِنٌ، وَسَأَلَهُ عَنِ الْعَرَبِ فَقَالَ هُمْ يَخْتَتِنُونَ‏.‏ فَقَالَ هِرَقْلُ هَذَا مَلِكُ هَذِهِ الأُمَّةِ قَدْ ظَهَرَ‏.‏

(ഉപ നിവേദകൻ  പറയുന്നു) :
ഇബ്നു ന്നാതൂര്‍ ഈലിയാ ഗവർണറും ഹിർഖൽ  ക്രൈസ്തവ  ശാമിന്റെ  ചക്രവർത്തിയും ആയിരുന്നു.  ഹിർഖൽ ഈലിയയിൽ വന്ന ഒരു ദിവസം രാവിലെ വളരെ ഖിന്നനായി കാണപ്പെട്ടു. പുരോഹിതന്മാര്‍ അദ്ദേഹത്തോട് കാരണം ചോദിച്ചു. ഹിർഖൽ ഒരു ജ്യോതിഷിയായിരുന്നു. ഹിർഖല്‍ മറുപടി പറഞ്ഞു: ' രാത്രി  ഞാൻ  നക്ഷത്രം നോക്കിയപ്പോള്‍ ചേലാകർമ്മം  നടത്തുന്നവരുടെ നേതാവ്‌ പ്രത്യക്ഷപ്പെട്ടതായി കണ്ടു. ആരാണു ചേലാ കര്മ്മം ചെയ്യുന്ന ജന വിഭാഗം❓ ജനങ്ങള്‍ മറുപടി പറഞ്ഞു; അവര്‍ യഹൂദര്‍ അല്ലാതെ മറ്റാരുമല്ല. താങ്കള്‍ ജൂതന്മാരെ ഭയപ്പെടേണ്ടതില്ല. താങ്കളുടെ ആളുകൾക്ക് രാജ്യത്തുള്ള എല്ലാ ജൂതന്മാരെയും കൊല്ലാൻ  നിർദ്ദേശം നൽകി ഈ പ്രശ്നം ഒഴിവാക്കാം .അവർ ഈ വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കെ,  അല്ലാഹുവിന്റെ  റസൂൽﷺയുടെ ദൂതുമായി   ഗസ്സാനിലെ രാജാവ് അയച്ച ദൂതന്‍ അവിടെ എത്തി.  ഹിർഖൽ അയാള്‍ ചേലാകർമ്മം  ചെയ്യപ്പെട്ടവനാണോ അല്ലേ എന്നു പരിശോധിക്കാന്‍ കൽപ്പിച്ചു.
അവർ പരിശോധിച്ച്  ദൂതന്‍ ചേലാകർമ്മം  ചെയ്യപ്പെട്ടിട്ടുണ്ടെന്നു അറിയിച്ചു .ഹിർഖൽ അദ്ദേഹത്തോട്  അറബികളെ  സംബന്ധിച്ച് ചോദിച്ചപ്പോള്‍ അറബികളും ചേലാകർമ്മം ചെയ്യുന്നവരാണെന്ന് അയാള്‍ വെളിപ്പെടുത്തി . ഇതു കേട്ടപ്പോള്‍ അറബികളുടെ പരമാധികാരം വന്നെത്തിയിരിക്കുന്നു എന്നു ഹിർഖൽ അഭിപ്രായപ്പെട്ടു.
 ثُمَّ كَتَبَ هِرَقْلُ إِلَى صَاحِبٍ لَهُ بِرُومِيَةَ، وَكَانَ نَظِيرَهُ فِي الْعِلْمِ، وَسَارَ هِرَقْلُ إِلَى حِمْصَ، فَلَمْ يَرِمْ حِمْصَ حَتَّى أَتَاهُ كِتَابٌ مِنْ صَاحِبِهِ يُوَافِقُ رَأْىَ هِرَقْلَ عَلَى خُرُوجِ النَّبِيِّ صلى الله عليه وسلم وَأَنَّهُ نَبِيٌّ، فَأَذِنَ هِرَقْلُ لِعُظَمَاءِ الرُّومِ فِي دَسْكَرَةٍ لَهُ بِحِمْصَ ثُمَّ أَمَرَ بِأَبْوَابِهَا فَغُلِّقَتْ، ثُمَّ اطَّلَعَ فَقَالَ يَا مَعْشَرَ الرُّومِ، هَلْ لَكُمْ فِي الْفَلاَحِ وَالرُّشْدِ وَأَنْ يَثْبُتَ مُلْكُكُمْ فَتُبَايِعُوا هَذَا النَّبِيَّ، فَحَاصُوا حَيْصَةَ حُمُرِ الْوَحْشِ إِلَى الأَبْوَابِ، فَوَجَدُوهَا قَدْ غُلِّقَتْ، فَلَمَّا رَأَى هِرَقْلُ نَفْرَتَهُمْ، وَأَيِسَ مِنَ الإِيمَانِ قَالَ رُدُّوهُمْ عَلَىَّ‏.‏ وَقَالَ إِنِّي قُلْتُ مَقَالَتِي آنِفًا أَخْتَبِرُ بِهَا شِدَّتَكُمْ عَلَى دِينِكُمْ، فَقَدْ رَأَيْتُ‏.‏ فَسَجَدُوا لَهُ وَرَضُوا عَنْهُ، فَكَانَ ذَلِكَ آخِرَ شَأْنِ هِرَقْلَ‏.‏ رَوَاهُ صَالِحُ بْنُ كَيْسَانَ وَيُونُسُ وَمَعْمَرٌ عَنِ الزُّهْرِيِّ‏.‏
തുടർന്നു  ഹിർഖൽ റൂമിയയിലെ  തന്റെ കൂട്ടുകാരന് ഇത് സംബന്ധിച്ച് ഒരു  കത്തെഴുതി. അയ്യാല്‍ അദ്ദേഹം ഹിർഖലിനെ പോലെ തന്നെ പണ്ഡിതനായിരുന്നു . ശേഷം ഹിർഖൽ   സിറിയൻ  പട്ടണമായ ഹിമ്സിലേക്കു പുറപ്പെട്ടു . കൂട്ടുകാരന്റെ മറുപടി വരുന്നത്‌ വരെ അവിടെ തങ്ങി. മറുപടി വന്നപ്പോള്‍ മുഹമ്മദ്‌ നബിﷺയുടെ  വരവു സത്യപ്പെടുത്തുന്ന വിധത്തിലും   പ്രവാചകത്വം  അംഗീകരിക്കുന്ന വിധത്തിലും ഹിർഖലിന്റെ അഭിപ്രായത്തോട്  യോചിച്ചു കൊണ്ടുള്ളതായിരുന്നുമറുപടി. അങ്ങിനെ ഹിർഖൽ എല്ലാ ബൈസന്റൈന്‍ നേതാക്കളെയും ഹിമ്സിലെ തന്റെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തി. എല്ലാവരും എത്തിയപ്പോള്‍  കൊട്ടാര വാതിലുകൾ  അടക്കാന്‍ ഹിർഖൽ ഉത്തരവിട്ടു . എന്നിട്ടു ഹിർഖൽ പറഞ്ഞു: ഓ ..റോമാക്കാരേ,നിങ്ങള്‍ വിജയം ആഗ്രഹിക്കുന്നവരും സന്മാർഗ്ഗ ദർശനം തേടുന്നവരും നിങ്ങളുടെ സാമ്രാജ്യം നില നിൽക്കണമെന്നു ആഗ്രഹിക്കുന്നവരുമാണെങ്കില്‍, നിങ്ങള്‍ ഈ നബിക്ക് ബൈഅത്ത്‌ ചെയ്യണം-അതായത് ഇസ്ലാം സ്വീകരിക്കണം- ഇതു കേട്ട ആളുകള്‍ ഇഷ്ടപ്പെടാതെ കൊട്ടാര  വാതിലുകളിലേക്കു ഓടി. പക്ഷേ, വാതിലുകള്‍ അടച്ചിട്ടിരുന്നു. ഹിർഖൽ ജനങ്ങൾക്ക് ഇസ്ലാമിനോടുള്ള വെറുപ്പും അവര്‍ ഇസ്ലാം സ്വീകരിക്കില്ല എന്ന കാര്യവും മനസ്സിലാക്കിയപ്പോള്‍ അവരെ തിരികെ വിളിപ്പിച്ചു. അവര്‍ തിരിച്ചു വന്നപ്പോള്‍ അദ്ദേഹം അവരോട്‌ പറഞ്ഞു:ഞാൻ  നിങ്ങളുടെ മതത്തില്‍ നിങ്ങളുടെ വിശ്വാസ തീവ്രത മനസ്സിലാക്കാന്‍ വേണ്ടിയാണ് അതു പറഞ്ഞത് .  നിങ്ങളുടെ  വിശ്വാസം എനിക്ക് ബോധ്യപ്പെട്ടു.
ഇതു കേട്ടപ്പോള്‍ അവര്‍ ഹിർഖലിനു സുജൂദ് ചെയ്തു അയാളില്‍ സംപ്രീതരായി. ഇതാണു ഹിർഖലിന്റെ  കഥയുടെ അന്ത്യം.