فَضْلِ الْعِلْمِ وَقَوْلِ اللَّهِ تَعَالَى: *﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ﴾* وَقَوْلِهِ: *﴿رَبِّ زِدْنِي عِلْمًا﴾.*
🌹🌹🌹🌹🌹
ഈ അധ്യായത്തിൽൽ വിജ്ഞാനത്തിന്റെ ശ്രേഷ്ഠത സംബന്ധിച്ച് പരാമർശിക്കുന്ന രണ്ടു ആയത്തുകളുടെ ഖണ്ഡങ്ങൾ മാത്രമാണ് ബുഖാരീ (റ) ചേർത്തിട്ടുള്ളത്. പ്രസ്തുത ആയത്തുകൾ പൂർണ്ണരൂപത്തിൽ ചുവടെ ചേർക്കുന്നു:
(സൂറത്തുൽ മുജാദല ആയത്ത് 11)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قِيلَ لَكُمْ تَفَسَّحُواْ فِى ٱلْمَجَٰلِسِ فَٱفْسَحُواْ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُواْ فَٱنشُزُواْ *يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمْ وَٱلَّذِينَ أُوتُواْ ٱلْعِلْمَ دَرَجَٰتٍۢ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ*(المجادلة 11)
സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളിൽ സൗകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം. *നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല ഗ്രേഡുകള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.*
🌹🌹🌹🌹🌹
(സൂറത്ത് താഹാ 114:)
فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۗ وَلَا تَعْجَلْ بِالْقُرْآنِ مِن قَبْلِ أَن يُقْضَىٰ إِلَيْكَ وَحْيُهُ ۖ وَقُل *رَّبِّ زِدْنِي عِلْمًا*(طه 114)
സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത് താങ്കൾക്കു ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു താങ്കൾ ധൃതി കാണിക്കരുത്.
ربِّ زِدْنِي عِلْمًا
‘എന്‍റെ റബ്ബേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ’ എന്ന് താങ്കൾ പറയുകയും ചെയ്യുക.
🌹🌹🌹🌹🌹
ലഘു വിവരണം:
വർദ്ധനവിന് വേണ്ടി പ്രാർഥിക്കാൻ അല്ലാഹു
നബിﷺയോട് കൽപ്പിച്ച
ഒരേ ഒരു കാര്യം ഇൽമിലുള്ള വർദ്ധനവിനാണ് എന്ന് ഫത്ഹുൽ ബാരിയിൽ കാണാം.
പണ്ഡിതനായ സത്യവിശ്വാസിക്ക് പണ്ഡിതനല്ലാത്ത സത്യവിശ്വാസിയെക്കാൾ അല്ലാഹു പദവി ഉയർത്തുന്നതാണ്. ഇവിടെ ഇൽമ് അഥവാ വിജ്ഞാനം എന്നാൽ ശറഇയ്യായ ഇൽമ് ആണ്. ശറഇയ്യായ ഇൽമ് എന്നാൽ അല്ലാഹുവിനെ സംബന്ധിച്ചും അവൻ്റെ സ്വിഫതുകളെ സംബന്ധിച്ചുമുള്ള അറിവും ഇബാദത്തുകളും ( ആരാധനകൾ ) ഇടപാടുകളും സംബന്ധിച്ച അറിവുമെല്ലാം ഉൾപ്പെടുന്നു. ഭാഷകളും ഉപയോഗപ്രദമായ ശാസ്ത്രങ്ങളുമെല്ലാം ദീനീ ദഅവത്തിനും ദീനിൻ്റെ സംസ്ഥാപനത്തിനും സാമൂഹ്യസേവനത്തിനും ഉപയോഗപ്പെടുത്തുമ്പോൾ അതും (ഉപകാരപ്രദമായ ) വിജ്ഞാനമായി മാറുന്നു. മറിച്ച് , ഒരു പണ്ഡിതൻ തൻ്റെ അറിവ് സ്വാർഥ താൽപരങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയും ശിർക്ക് - ബിദ് അത്ത് - ഖുറാഫാത്തുകളെ സ്ഥാപിക്കുന്നതിനായി ഖുർആൻ ആയത്തുകളെയും നബിവചനങ്ങളെയും വരെ ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ പരലോകത്ത് നഷ്ടക്കാരിൽ പെട്ടു പോകുന്നതാണ്.
باب مَنْ رَفَعَ صَوْتَهُ بِالْعِلْمِ
പഠിപ്പിക്കാനായി ശബ്ദം ഉയർത്തൽ സംബന്ധിച്ച അധ്യായം
🌹🌹🌹🌹🌹
ഹദീസ് 6️⃣0️⃣
٦٠ - حَدَّثَنَا أَبُو النُّعْمَانِ عَارِمُ بْنُ الْفَضْلِ قال: حدثنا أَبُو عَوَانَةَ، عَنْ أَبِي بِشْرٍ، عَنْ يُوسُفَ بْنِ مَاهَكَ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: تَخَلَّفَ عَنَّا النَّبِيُّ ﷺ فِي سَفْرَةٍ سَافَرْنَاهَا فَأَدْرَكَنَا وَقَدْ أَرْهَقَتْنَا الصَّلَاةُ وَنَحْنُ نَتَوَضَّأُ فَجَعَلْنَا نَمْسَحُ عَلَى أَرْجُلِنَا فَنَادَى بِأَعْلَى صَوْتِهِ، وَيْلٌ لِلْأَعْقَابِ مِنْ النَّارِ مَرَّتَيْنِ أَوْ ثَلَاثًا.[الحديث ٦٠ - طرفاه في: ١٦٣، ٩٦]
അബ്ദുല്ലാഹിബ്നു അംറ്(റ) പറയുന്നു: ഒരു യാത്രയില്‍ നബിﷺ ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട് അവിടുന്ന് ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്കാരസമയം അതിക്രമിച്ചിരുന്നു(സമയം തീരാറായിരുന്നു ).ഞങ്ങള്‍ വുദൂഉ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കൈകാലുകള്‍ തടവാന്‍ തുടങ്ങി (നന്നായി കഴുകിയില്ല എന്നർത്ഥം) അന്നേരം അവിടുന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: 'മടമ്പുകാലുകള്‍ക്ക് വമ്പിച്ച നരകശിക്ഷ", രണ്ടോ മൂന്നോ പ്രാവശ്യം നബി ﷺ ഇങ്ങനെ വിളിച്ചു പറഞ്ഞു.
🌷🌷🌷🌷🌷
ലഘു വിവരണം
മിതമായ ശബ്ദത്തിലാണ് അധ്യാപകൻ ദർസ് നടത്തേണ്ടത്. എന്നാൽ ആവശ്യമെങ്കിൽ ശബ്ദം ഉയർത്താം. ഗൗരവതരമായ വിഷയങ്ങൾ ഉണർത്തുമ്പോൾ ഗാംഭീര്യം സൂചിപ്പിച്ചു കൊണ്ടും ശബ്ദം ഉയർത്താവുന്നതാണ്. അന്ത്യനാളിനെ ക്കുറിച്ചൊക്കെ ഖുത്വുബയിൽ പരാമർശിക്കുമ്പോൾ നബിﷺ വളരെ ഗാംഭീര്യത്തോടെയായിരുന്നു സംസാരിച്ചിരുന്നത് എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. സുപ്രധാന കാര്യങ്ങൾ ആവർത്തിച്ച് പറയുന്നത് നല്ലതാണ്.
ശരിയായി വുദൂഉ ചെയ്യേണ്ടതിന്റെ ആവശ്യകത ഗൗരവത്തോടെ ഓർമ്മപ്പെടുത്തുന്നതാണ് ഈ ഹദീസ്. വുദൂഉ ശരിയാവാതിരുന്നാൽ നമസ്കാരം ബാത്വിലാകും.
*بَاب قَوْلِ الْمُحَدِّثِ حَدَّثَنَا أو أَخْبَرَنَا وَأَنْبَأَنَا*
മുഹദ്ദിസ് حَدَّثَنَا، أَخْبَرَنَا، أَنْبَأَنَا എന്നിങ്ങനെ റിപ്പോർട്ടിംഗ് പദങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച അധ്യായം
وَقَالَ لَنَا الْحُمَيْدِيُّ: كَانَ عِنْدَ ابْنِ عُيَيْنَةَ: حَدَّثَنَا، وَأَخْبَرَنَا، وَأَنْبَأَنَا، وَسَمِعْتُ وَاحِدًا، وَقَالَ ابْنُ مَسْعُودٍ: حَدَّثَنَا رَسُولُ اللَّهِ ﷺ، وهو الصَّادِقُ الْمَصْدُوقُ وَقَالَ شَقِيقٌ عَنْ عَبْدِ اللَّهِ: سَمِعْتُ النَّبِيَّ ﷺ كَلِمَةً وَقَالَ حُذَيْفَةُ: حَدَّثَنَا رَسُولُ اللَّهِ ﷺ حَدِيثَيْنِ، وَقَالَ أَبُو الْعَالِيَةِ عَنْ ابْنِ عَبَّاسٍ عَنْ النَّبِيِّ ﷺ فِيمَا يَرْوِي عَنْ رَبِّهِ، وَقَالَ أَنَسٌ عَنْ النَّبِيِّ ﷺ يَرْوِيهِ عَنْ رَبِّهِ ، وَقَالَ أَبُو هُرَيْرَةَ عَنْ النَّبِيِّ ﷺ يَرْوِيهِ عَنْ رَبِّكُمْ .
ഇമാം അൽഹുമൈദി (റ) എന്നോട് ( ഇമാം ബുഖാരിയോട്) പറഞ്ഞു :
حَدَّثَنَا، أَخْبَرَنَا، أَنْبَأَنَا،
سَمِعْتُ
എന്നിവയെക്കുറിച്ച് ഇബ്നു ഉയയ്നഃ (റ) ഇവ ഒരേ അർത്ഥത്തിലുള്ളവയാണ് എന്ന പക്ഷക്കാരനായിരുന്നു.
(ഉദാ)
ഇബ്നു മസഊദ് (റ) പറഞ്ഞു:
حَدَّثَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَهُوَ الصَّادِقُ الْمَصْدُوقُ
അബ്ദുല്ലാഹ് പറഞ്ഞത് ശഖീഖ് (റ) ഉദ്ധരിച്ചിരിക്കുന്നത്:
سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَلِمَةً
ഹുദൈഫ പറഞ്ഞു:
حَدَّثَنَا رَسُولُ اللَّهِ ﷺ حَدِيثَيْنِ
ഇബ്നു അബ്ബാസിൽ നിന്ന് അബുൽ ആലിയ ഉദ്ധരിച്ചിരിക്കുന്നു:
عَنْ النَّبِيِّ ﷺ فِيمَا يَرْوِي عَنْ رَبِّهِ
അനസ് ( റ ) പറയുന്നു:
يَرْوِيهِ عَنْ رَبِّهِ عَزَّ وَجَلَّ
അബൂഹുറയ്റ(റ) പറയുന്നു :
عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : يَرْوِيهِ عَنْ رَبِّكُمْ عَزَّ وَجَلَّ
(ഹദീസ് നിവേദകര്‍ പ്രയോഗിക്കുന്ന റിപ്പോർട്ടിംഗ് പദങ്ങളും അതിനുള്ള ചില ഉദാഹരണങ്ങളുമാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്)
🌷🌷🌷🌷🌷
ഹദീസ് 6️⃣1️⃣
٦١ - حَدَّثَنَا قُتَيْبَةُ، حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنْ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ ﷺ: إِنَّ مِنْ الشَّجَرِ شَجَرَةً لَا يَسْقُطُ وَرَقُهَا، وَإِنَّهَا مَثَلُ الْمُسْلِمِ فَحَدِّثُونِي مَا هِيَ فَوَقَعَ النَّاسُ فِي شَجَرِ الْبَوَادِي قَالَ عَبْدُ اللَّهِ: وَوَقَعَ فِي نَفْسِي أَنَّهَا النَّخْلَةُ فَاسْتَحْيَيْتُ، ثم قالوا: حَدِّثْنَا مَا هِيَ يا رسول الله؟ قَالَ: هِيَ النَّخْلَةُ.[الحديث ٦١ - أطرافه في: ٦١٤٤، ٦١٢٢، ٥٤٤٨، ٥٤٤٤، ٤٦٩٨، ٢٢٠٩، ١٢١، ٧٢، ٦٢]
ആശയ വിവർത്തനം :
ഇബ്നുഉമര്‍(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഇല പൊഴിക്കാത്ത ഒരു വൃക്ഷമുണ്ട്. മുസ്‌ലിമിനെപ്പോലെയാണ് അത്. ഏതാണ് ആ വൃക്ഷം എന്നു പറയുവിന്‍. അപ്പോള്‍ സദസ്യരുടെ ചിന്ത മലഞ്ചെരുവിലെ പല വൃക്ഷങ്ങളിലേക്കും പതിച്ചു. അബ്ദുല്ലാഹ് ബ്നു ഉമർ (റ) പറയുന്നു: അതു ഈത്തപ്പനയാണെന്ന് എനിക്ക് തോന്നിയെങ്കിലും പറയാന്‍ ലജ്ജ തോന്നി (അദ്ദേഹം അന്നു ചെറുപ്പമായിരുന്നു). അപ്പോള്‍ ആളുകള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അതേതാണെന്ന് അങ്ങ് തന്നെ പറഞ്ഞു തന്നാലും. നബിﷺ പറഞ്ഞു: അത് ഈത്തപ്പനയാണ്.
🌷🌷🌷🌷🌷
ലഘു വിവരണം:
ഈത്തപ്പന എല്ലാ കാലത്തും ഹരിത ശോഭ നിലനിർത്തുന്നതും അതിൻ്റെ എല്ലാ ഭാഗങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രയോജന പ്രദവുമാണ്. ഇത് പോലെ ഒരു യഥാർഥ മുസ്ലിം പരോപകാരിയും അവൻ്റെ മരണ ശേഷം പോലും അവൻ്റെ വിജ്ഞാനവും സേവനവും സമൂഹത്തിന് പ്രയോജന പ്രദവുമായിരിക്കും എന്ന ഒരു ആശയം ഈ ഹദീസിലുണ്ട്.
باب طَرْحِ الإِمَامِ الْمَسْأَلَةَ عَلَى أَصْحَابِهِ لِيَخْتَبِرَ مَا عِنْدَهُمْ مِنَ الْعِلْم
അനുയായികളുടെ അറിവ് പരീക്ഷിക്കാൻ നേതാവ് ചോദ്യങ്ങൾ ഉന്നയിക്കുന്നത് സംബന്ധിച്ച അധ്യായം
ഹദീസ് 6️⃣2️⃣
٦٢ - حَدَّثَنَا خَالِدُ بْنُ مَخْلَدٍ، حَدَّثَنَا سُلَيْمَانُ، حَدَّثَنَا عَبْدُ اللَّهِ بْنُ دِينَارٍ، عَنْ ابْنِ عُمَرَ، عَنْ النَّبِيِّ ﷺ قَالَ: إِنَّ مِنْ الشَّجَرِ شَجَرَةً لَا يَسْقُطُ وَرَقُهَا، وَإِنَّهَا مَثَلُ الْمُسْلِمِ، حَدِّثُونِي مَا هِيَ؟ قَالَ: فَوَقَعَ النَّاسُ فِي شَجَرِ الْبَوَادِي قَالَ عَبْدُ اللَّهِ: فَوَقَعَ فِي نَفْسِي أَنَّهَا النَّخْلَةُ، ثم قالوا: حَدِّثْنَا مَا هِيَ يا رسول الله؟ قَالَ: هِيَ النَّخْلَةُ
ആശയ വിവർത്തനം :
ഇബ്നുഉമര്‍(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഇല പൊഴിക്കാത്ത ഒരു വൃക്ഷമുണ്ട്. മുസ്‌ലിമിനെപ്പോലെയാണ് അത്. ഏതാണ് ആ വൃക്ഷം എന്നു പറയുവിന്‍. അപ്പോള്‍ ജനങ്ങളുടെ ചിന്ത മലഞ്ചെരുവിലെ പല വൃക്ഷങ്ങളിലേക്കും പതിച്ചു. അബ്ദുല്ലാഹ് ബ്നു ഉമർ (റ) പറയുന്നു: അതു ഈത്തപ്പനയാണെന്ന് എനിക്ക് തോന്നി. പിന്നീട് ജനങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അതേതാണെന്ന് അങ്ങ് തന്നെ പറഞ്ഞു തന്നാലും. നബിﷺ പറഞ്ഞു: അത് ഈത്തപ്പനയാണ് ( ഈ ഹദീസ് തൊട്ട് മുമ്പിലെ ഹദീസിനോട് സദൃശമാണ്. മറ്റൊരു സനദിൽ വന്നിട്ടുള്ളതാണ്. ലഫ്ദുകൾ ഏറെക്കുറെ ഒരു പോലെയാണ് )
🌷🌷🌷🌷🌷
باب مَا جَاءَ فِي الْعِلْمِ
وَقَوْلِهِ تَعَالَى: {وَقُلْ رَبِّ زِدْنِي عِلْمًا}
വിജ്ഞാനത്തെ സംബന്ധിച്ചും
{وَقُلْ رَبِّ زِدْنِي عِلْمًا}
(പറയുക, എൻ്റെ റബ്ബേ, നീ എനിക്കു അറിവു വര്‍ദ്ധിപ്പിച്ചു തരേണമേ -20:114) എന്ന ഖുർആൻ വചനം സംബന്ധിച്ചും പറയുന്ന അധ്യായം
🌷🌷🌷🌷🌷
ഹദീസ് 6️⃣3️⃣
٦٣ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قال: حدثنا اللَّيْثُ، عَنْ سَعِيدٍ هُوَ الْمَقْبُرِيُّ، عَنْ شَرِيكِ بْنِ عَبْدِ اللَّهِ بْنِ أَبِي نَمِرٍ أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ يَقُولُ: بَيْنَمَا نَحْنُ جُلُوسٌ مَعَ النَّبِيِّ ﷺ فِي الْمَسْجِدِ دَخَلَ رَجُلٌ عَلَى جَمَلٍ فَأَنَاخَهُ فِي الْمَسْجِدِ ثُمَّ عَقَلَهُ ثُمَّ قَالَ لَهُمْ: أَيُّكُمْ مُحَمَّدٌ، وَالنَّبِيُّ ﷺ مُتَّكِئٌ بَيْنَ ظَهْرَانَيْهِمْ فَقُلْنَا: هَذَا الرَّجُلُ الْأَبْيَضُ الْمُتَّكِئُ فَقَالَ لَهُ الرَّجُلُ: ابْنَ عَبْدِ الْمُطَّلِبِ فَقَالَ لَهُ النَّبِيُّ ﷺ قَدْ أَجَبْتُكَ فَقَالَ الرَّجُلُ لِلنَّبِيِّ ﷺ: إِنِّي سَائِلُكَ فَمُشَدِّدٌ عَلَيْكَ فِي الْمَسْأَلَةِ فَلَا تَجِدْ عَلَيَّ فِي نَفْسِكَ فَقَالَ: سَلْ عَمَّا بَدَا لَكَ فَقَالَ: أَسْأَلُكَ بِرَبِّكَ وَرَبِّ مَنْ قَبْلَكَ آللَّهُ أَرْسَلَكَ إِلَى النَّاسِ كُلِّهِمْ؟ فَقَالَ: اللَّهُمَّ نَعَمْ قَالَ: أَنْشُدُكَ بِاللَّهِ آللَّهُ أَمَرَكَ أَنْ نُصَلِّيَ الصَّلَوَاتِ الْخَمْسَ فِي الْيَوْمِ وَاللَّيْلَةِ؟ قَالَ: اللَّهُمَّ نَعَمْ قَالَ: أَنْشُدُكَ بِاللَّهِ آللَّهُ أَمَرَكَ أَنْ نَصُومَ هَذَا الشَّهْرَ مِنْ السَّنَةِ؟ قَالَ: اللَّهُمَّ نَعَمْ قَالَ: أَنْشُدُكَ بِاللَّهِ آللَّهُ أَمَرَكَ أَنْ تَأْخُذَ هَذِهِ الصَّدَقَةَ مِنْ أَغْنِيَائِنَا فَتَقْسِمَهَا عَلَى فُقَرَائِنَا؟ فَقَالَ النَّبِيُّ ﷺ: اللَّهُمَّ نَعَمْ فَقَالَ الرَّجُلُ: آمَنْتُ بِمَا جِئْتَ بِهِ، وَأَنَا رَسُولُ مَنْ وَرَائِي مِنْ قَوْمِي، وَأَنَا ضِمَامُ بْنُ ثَعْلَبَةَ أَخُو بَنِي سَعْدِ بْنِ بَكْرٍ، رَوَاهُ مُوسَى، وَعَلِيُّ بْنُ عَبْدِ الْحَمِيدِ، عَنْ سُلَيْمَانَ، عَنْ ثَابِتٍ، عَنْ أَنَسٍ، عَنْ النَّبِيِّ ﷺ بِهَذَا.
ആശയ വിവർത്തനം :
അനസ് (റ) വിൽ നിന്ന് നിവേദനം: ഞങ്ങൾ നബി ﷺയോടൊപ്പം മസ്ജിദിൽ ഇരിക്കുമ്പോൾ ഒരാൾ ഒട്ടകപ്പുറത്തു അവിടെ വരികയും ഒട്ടകത്തെ മസ്ജിദ് കോമ്പൗണ്ടിൽ മുട്ടുകുത്തിച്ച ശേഷം അതിനെ അവിടെ തന്നെ കെട്ടിയിട്ടു. എന്നിട്ട് അവിടെയുള്ളവരോട് അദ്ദേഹം ചോദിച്ചു: 'നിങ്ങളുടെ കൂട്ടത്തിൽ ആരാണ് മുഹമ്മദ് ❓' നബിﷺ ഞങ്ങൾക്കിടയിൽ തന്നെ ഒരിടത്ത് ചാരിയിരിക്കുന്നുണ്ടായിരുന്നു. 'ആ ചാരിയിരിക്കുന്ന വെളുത്ത മനുഷ്യനാണ്' ഞങ്ങൾ മറുപടി പറഞ്ഞു. ഉടനെ 'അബ്ദുൽ മുത്തലിബിന്റെ മകനേ!' എന്നു സംബോധന ചെയ്തു കൊണ്ട് നബിﷺയോട് അദ്ദേഹം സംസാരമാരംഭിച്ചു. അതു കേട്ടപ്പോൾ ഞാനിതാ നിങ്ങളുടെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നുവെന്ന് നബി ﷺ പറഞ്ഞു.
ആഗതൻ പറഞ്ഞു: ഞാൻ അങ്ങയോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്. ആ ചോദ്യങ്ങൾ കുറെ കടുത്തതായി തോന്നിയേക്കാം. പക്ഷെ അങ്ങയുടെ മനസ്സിൽ എന്നോട് കോപവും വെറുപ്പും ഉണ്ടാവരുതെന്ന് അപേക്ഷയുണ്ട്. നബിﷺ പറഞ്ഞു : 'നിങ്ങളുടെ മനസ്സിൽ തോന്നിയതെന്തും ചോദിച്ചു കൊള്ളുക.' ആഗതൻ പറഞ്ഞു: അങ്ങയുടേയും അങ്ങേക്കു മുമ്പുള്ളവരുടേയും റബ്ബിനെ മുൻനിർത്തി ഞാനിതാ ചോദിക്കുന്നു: മനുഷ്യരിലേക്കാകമാനം അങ്ങയെ അല്ലാഹുവിന്റെ റസൂലാക്കി അയച്ചിരിക്കുന്നത് അല്ലാഹു തന്നെയാണോ❓ നബിﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, അതെ. അയാൾ വീണ്ടും പറഞ്ഞു: അല്ലാഹുവിനെ മുൻനിർത്തി സത്യം ചെയ്തു കൊണ്ട് ഞാനിതാ ചോദിക്കുന്നു: ഒരു രാവും പകലുമായി അഞ്ചു നേരം നിസ്ക്കാരം നിർവ്വഹിക്കാൻ അങ്ങയോട് കൽപിച്ചത് അല്ലാഹുവാണോ❓
നബിﷺ പറഞ്ഞു : 'അല്ലാഹുവാണ് സത്യം, അതെ'. അയാൾ പിന്നെയും പറഞ്ഞു: അല്ലാഹുവിനെ മുൻനിർത്തി സത്യം ചെയ്തുകൊണ്ട് ഞാനിതാ ചോദിക്കുന്നു: ഓരോ കൊല്ലവും ഈ മാസത്തിൽ
(റമദാനിൽ )നോമ്പു നോൽക്കാൻ അങ്ങയോട് കൽപ്പിച്ചത് അല്ലാഹുവാണോ❓ നബിﷺ പറഞ്ഞു : അല്ലാഹുവാണ് സത്യം, അതെ.
ആഗതൻ പറഞ്ഞു: അല്ലാഹുവിനെ മുൻനിർത്തി സത്യം ചെയ്ത് കൊണ്ട് ഞാനിതാ ചോദിച്ച് കൊള്ളുന്നു. ഞങ്ങളിലുള്ള ധനികൻമരിൽ നിന്നു സകാത്തു വാങ്ങി ഞങ്ങളിൽ തന്നെയുള്ള ദരിദ്രൻമാർക്കിടയിൽ വിതരണം ചെയ്യാൻ അങ്ങയോടു കൽപിച്ചത് അല്ലാഹുവാണോ❓ അപ്പോൾ
നബിﷺ പറഞ്ഞു: 'അല്ലാഹുവാണ് സത്യം, അതെ'. അപ്പോൾ അദ്ദേഹം പ്രഖ്യാപിച്ചു: 'താങ്കൾ കൊണ്ടുവന്ന സത്യസന്ദേശത്തിൽ (ഇസ്ലാമിൽ) ഞാനിതാ വിശ്വസിച്ചിരിക്കുന്നു. എന്റെ പിന്നിൽ നിലകൊള്ളുന്ന ജനതയുടെ ഒരു ദൂതനാണ് ഞാൻ. ഞാൻ ദിമാമുബ്നു ഥഅലബ. ബനൂസഅദ്ബ്നു ബകറിലെ ഒരംഗമാണ്.
🌹🌹🌹🌹🌹
ലഘു വിവരണം
ളിമാമു ബ്നു സഅലബ ( റ ) ഇസ്ലാം അംഗീകരിച്ച ശേഷമോ അതിന് സന്നദ്ധമായ ശേഷമോ ആണ് നബിﷺയുടെ അടുത്തു വന്നത്. എന്നാൽ അത് പ്രഖ്യാപിക്കലും ശരീഅത്ത് സംബന്ധിച്ച് ചോദിച്ചറിയലും ആയിരുന്നു അദ്ദേഹത്തിൻ്റെ ആഗമനത്തിൻ്റെ ഉദ്ദേശ്യം.
അദ്ദേഹം ഗ്രാമത്തിൽ നിന്ന് വന്നയാൾ ആയത് കൊണ്ടാണ് സംസാര ശൈലിയിൽ അദബ് കുറവ് അനുഭവപ്പെടുന്നത്.
ഹജ്ജ് സംബന്ധിച്ചും അദ്ദേഹം ചോദിച്ചതായി ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.
നബിﷺ ജനങ്ങളുടെ കൂട്ടത്തിൽ ഒരാളായി ആണ് ഇരുന്നിരുന്നത് എന്നത് അവിടുത്തെ ലാളിത്യം സൂചിപ്പിക്കുന്നു.
بَابُ مَا يُذْكَرُ فِي الْمُنَاوَلَةِ، وَكِتَابِ أَهْلِ الْعِلْمِ بِالْعِلْمِ إِلَى الْبُلْدَانِ
മുനാവലയും (കൈമാറ്റം ചെയ്യൽ, നൽകൽ) പണ്ഡിതൻമാർ വിജ്ഞാനം എഴുതി രേഖപ്പെടുത്തി വിവിധ നാടുകളിലേക്ക് അയക്കുന്നതും വിവരിക്കുന്ന അധ്യായം.
ഹദീസ് 6️⃣4️⃣
٦٤ - حَدَّثَنَا إِسْمَاعِيلُ بْنُ عَبْدِ اللَّهِ قال: حدثنِي إِبْرَاهِيمُ بْنُ سَعْدٍ، عَنْ صَالِحٍ، عَنْ ابْنِ شِهَابٍ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ أَخْبَرَهُ أَنَّ رَسُولَ اللَّهِ ﷺ بَعَثَ بِكِتَابِهِ رَجُلًا وَأَمَرَهُ أَنْ يَدْفَعَهُ إِلَى عَظِيمِ الْبَحْرَيْنِ فَدَفَعَهُ عَظِيمُ الْبَحْرَيْنِ إِلَى كِسْرَى فَلَمَّا قَرَأَهُ مَزَّقَهُ فَحَسِبْتُ أَنَّ ابْنَ الْمُسَيَّبِ قَالَ: فَدَعَا عَلَيْهِمْ رَسُولُ اللَّهِ ﷺ أَنْ يُمَزَّقُوا كُلَّ مُمَزَّقٍ.[الحديث ٦٤ - أطرافه في: ٧٢٦٤، ٤٤٢٤، ٢٩٣٩]
ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ അവിടുത്തെ ഒരു കത്ത് ബഹ്റൈനിലെ രാജാവിന് കൊടുക്കാന്‍ കല്‍പ്പിച്ചുകൊണ്ട് ഒരാളെ അയച്ചു. ബഹ്റൈനിലെ രാജാവ് അത് കിസ്രാചക്രവര്‍ത്തിക്ക് (അബർവീസ് ബ്നു ഹുർമുസ് ബ്നു അനൂ ശിർവാൻ) നല്‍കി. അദ്ദേഹം അത് വായിച്ചപ്പോള്‍ പിച്ചിച്ചീന്തിക്കളഞ്ഞു.
ഉപനിവേദകൻ ഇബ്നു ശിഹാബ് പറയുന്നു :
അപ്പോൾ
അല്ലാഹുവിന്റെ റസൂൽﷺ അവർക്കെതിരായി അവരുടെ സംഘടിതശക്തി തകര്‍ന്ന് പോകട്ടെ'യെന്ന് - കിസ്രാ ചക്രവര്‍ത്തിക്കെതിരായി - പ്രാര്‍ത്ഥിച്ചതായി ഇബ്നു മുസയ്യബ് പറഞ്ഞതായി ഞാൻ കരുതുന്നു.)
🌹🌹🌹🌹🌹
ഹദീസ് 6️⃣5️⃣
٦٥ - حَدَّثَنَا مُحَمَّدُ بْنُ مُقَاتِلٍ أَبُو الْحَسَنِ، أَخْبَرَنَا عَبْدُ اللَّهِ قال: أخبرنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ قَالَ: كَتَبَ النَّبِيُّ ﷺ كِتَابًا أَوْ أَرَادَ أَنْ يَكْتُبَ فَقِيلَ لَهُ: إِنَّهُمْ لَا يَقْرَءُونَ كِتَابًا إِلَّا مَخْتُومًا فَاتَّخَذَ خَاتَمًا مِنْ فِضَّةٍ نَقْشُهُ مُحَمَّدٌ رَسُولُ اللَّهِ كَأَنِّي أَنْظُرُ إِلَى بَيَاضِهِ فِي يَدِهِ فَقُلْتُ لِقَتَادَةَ: مَنْ قَالَ نَقْشُهُ مُحَمَّدٌ رَسُولُ اللَّهِ؟ قَالَ: أَنَسٌ
[الحديث ٦٥ - أطرافه في: ٧١٦٢، ٥٨٧٧، ٥٨٧٥، ٥٨٧٤، ٥٨٧٢، ٥٨٧٠، ٢٩٣٨]
ആശയ വിവർത്തനം :
അനസ് (റ) പറയുന്നു: ഒരിക്കൽ നബി ﷺ ഒരു കത്തെഴുതി, അല്ലെങ്കിൽ എഴുതാനുദ്ദേശിച്ചു
[കത്തെഴുതാൻ എഴുത്തുകാരനെ എൽപ്പിച്ചു] മുദ്ര വച്ച കത്തല്ലാതെ ഭരണാധിപൻമാർ വായിക്കുകയില്ലെന്ന് നബിﷺ യെ ചിലർ ബോധിപ്പിച്ചു. ഉടനെ നബിﷺ വെള്ളിയുടെ ഒരു മോതിര മുദ്രയുണ്ടാക്കി. അതിൻമേൽ മുഹമ്മദു ർറസൂലുല്ലാഹ് എന്നു കൊത്തിപ്പതിച്ചിരുന്നു. നബിﷺ യുടെ കയ്യിൽ കിടന്ന ആ മോതിര മുദ്രയുടെ പ്രകാശം എന്റെ കൺമുമ്പിൽ ഇപ്പോഴുമുള്ളത് പോലെ എനിക്ക് അനുഭവപ്പെടുന്നു.
🌷🌷🌷🌷🌷
ലഘു വിവരണം:
പണ്ഡിതൻ അറിവ് പറഞ്ഞ് കൊടുത്ത ശേഷം അത് കേട്ടയാൾ മറ്റുള്ളവർക്ക് എത്തിക്കലാണ് മുനാവല.
മുനാവല ചെയ്യുന്ന ആൾ പണ്ഡിതനിൽ നിന്ന് കൃത്യമായി അറിവ് മനസ്സിലാക്കണം.
മുനാവല കത്ത് / എഴുത്ത് വഴിയും ആവാം. അതിൻ്റെ ഉള്ളടക്കം അത് കൊണ്ട് പോകുന്ന ദൂതൻ വായിച്ചാലും ഇല്ലെങ്കിലും അത് മുനാവല തന്നെ
കത്തിൽ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന സീൽ / മുദ്ര അനിവാര്യമാണ്. ദൂതൻ വിശ്വസ്തനാണെങ്കിൽ കത്ത് ഒട്ടിച്ച് സീൽ ചെയ്യാതെ കൊടുത്ത് വിടാമെങ്കിലും ഒട്ടിച്ച് മുദ്ര വച്ച് കൊടുത്തയക്കുന്നതാണ് നല്ലത്.
باب مَنْ قَعَدَ حَيْثُ يَنْتَهِي بِهِ الْمَجْلِسُ وَمَنْ رَأَى فُرْجَةً فِي الْحَلْقَةِ فَجَلَسَ فِيهَا.
അധ്യായം: സദസ്സിന്റെ അറ്റത്ത് ഇരുന്നതും
സദസ്സിന്റെ ഇടയിലെ വിടവിൽ ഇരുന്നതും സംബന്ധിച്ച് പറയുന്ന അധ്യായം
🌹🌹🌹🌹🌹
ഹദീസ് 6️⃣6️⃣
٦٦ - حَدَّثَنَا إِسْمَاعِيلُ قال: حدثنِي مَالِكٌ، عَنْ إِسْحَاقَ بْنِ عَبْدِ اللَّهِ بْنِ أَبِي طَلْحَةَ أَنَّ أَبَا مُرَّةَ مَوْلَى عَقِيلِ بْنِ أَبِي طَالِبٍ أَخْبَرَهُ عَنْ أَبِي وَاقِدٍ اللَّيْثِيِّ أَنَّ رَسُولَ اللَّهِ ﷺ بَيْنَمَا هُوَ جَالِسٌ فِي الْمَسْجِدِ وَالنَّاسُ مَعَهُ إِذْ أَقْبَلَ ثَلَاثَةُ نَفَرٍ فَأَقْبَلَ اثْنَانِ إِلَى رَسُولِ اللَّهِ ﷺ وَذَهَبَ وَاحِدٌ قَالَ: فَوَقَفَا عَلَى رَسُولِ اللَّهِ ﷺ فَأَمَّا أَحَدُهُمَا فَرَأَى فُرْجَةً فِي الْحَلْقَةِ فَجَلَسَ فِيهَا، وَأَمَّا الْآخَرُ فَجَلَسَ خَلْفَهُمْ، وَأَمَّا الثَّالِثُ فَأَدْبَرَ ذَاهِبًا، فَلَمَّا فَرَغَ رَسُولُ اللَّهِ ﷺ قَالَ: أَلَا أُخْبِرُكُمْ عَنْ النَّفَرِ الثَّلَاثَةِ؟ أَمَّا أَحَدُهُمْ فَأَوَى إِلَى اللَّهِ فَآوَاهُ اللَّهُ، وَأَمَّا الْآخَرُ فَاسْتَحْيَا فَاسْتَحْيَا اللَّهُ مِنْهُ، وَأَمَّا الْآخَرُ فَأَعْرَضَ فَأَعْرَضَ اللَّهُ عَنْهُ.[الحديث ٦٦ - طرفه في: ٤٧٤]
അബുവാഖിദ് അല്ലൈസീ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ ഒരിക്കല്‍ മസ്ജിദില്‍ ഇരിക്കുകയായിരുന്നു. അനുചരന്മാര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അപ്പോള്‍ മൂന്നുപേരടങ്ങുന്ന ഒരു സംഘം അവിടെ വന്നു. രണ്ടു പേര്‍ നബിﷺയുടെ അടുക്കലേക്ക് വരികയും ഒരാള്‍ തിരിഞ്ഞുപോവുകയും ചെയ്തു. (നിവേദകന്‍ പറയുന്നു) : അതായത് രണ്ടാളുകള്‍ നബിﷺയുടെ സദസ്സിനടുത്ത് നിന്നു. ഒരാള്‍ സദസ്സില്‍ ഒരു ഒഴിവ് കണ്ട് അവിടെയിരുന്നു. മറ്റെയാള്‍ എല്ലാവരുടെയും പിന്നില്‍ ഇരുന്നു. മൂന്നാമത്തെയാള്‍ പിന്‍തിരിഞ്ഞുപോയി. നബിﷺ സംസാരം തീർന്നപ്പോൾ ഇപ്രകാരം പറഞ്ഞു: ശ്രദ്ധിക്കുക, മൂന്നംഗ സംഘത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് വിവരം തരാം. ഒരാള്‍ അല്ലാഹുവിലേക്ക് അഭയം തേടി. അപ്പോള്‍ അല്ലാഹു അയാള്‍ക്ക് അഭയം നല്കി. മറ്റൊരാൾ ( ഇൽമിൻ്റെ സദസ്സിൽ ഇരിക്കാതെ വിട്ടു പോകുന്ന വിഷയത്തിൽ ) ലജ്ജിച്ചു. അപ്പോള്‍ അല്ലാഹു അയാളോടും ലജ്ജ കാണിച്ചു ( അതായത് അയാളോട് അല്ലാഹു കരുണ കാണിച്ചു ). മൂന്നാമത്തെയാളാകട്ടെ പിന്തിരിഞ്ഞു. അതിനാല്‍ അവനില്‍ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞു കളഞ്ഞു ( കാരണമില്ലാതെ റസൂലിൻ്റെ ഇൽമിൻ്റെ സദസ്സിനെ അവഗണിച്ച അയാൾ അല്ലാഹുവിൻ്റെ കോപത്തിന് പാത്രമായി ).
🌷🌷🌷🌷🌷
ലഘു വിവരണം :
മൂന്ന് മുതൽ പത്ത് വരെ അംഗമുള്ള സംഘത്തെയാണ് നഫർ ( نفر) എന്ന് പറയുക.
ചില റിപ്പോർട്ടുകളിൽ നിന്ന് അവർ രണ്ടു പേരും സദസ്യർക്ക് സലാം ചൊല്ലിയാണ് സദസ്സിലേക്ക് കടന്ന് ചെന്നത് എന്ന് മനസ്സിലാക്കാം.
മധ്യത്തിൽ ഒഴിവിട്ട് വട്ടത്തിൽ ഇരിക്കുന്ന മജ്ലിസിനാണ് ഹൽഖ എന്ന് പറയുന്നത്. ദിക്ർ - ഇൽമ് ഹൽഖകളുടെ പുണ്യം ഈ ഹദീസിൽ വ്യക്തമാണ്.
എന്നാൽ മസ്ജിദിൽ നിസ്ക്കാരക്കാരെ ശല്യപ്പെടുത്തുന്ന വിധം ഉച്ചത്തിൽ ദിക്ർ ചൊല്ലുന്നത് ശരിയല്ല.
സദസ്സിൽ വിടവ് ഉണ്ടെങ്കിൽ, സദസ്യർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം, പിന്നീട് വരുന്ന ആൾ ആ വിടവിൽ പോയി ഇരിക്കുന്നതിൽ കുഴപ്പമില്ല എന്ന് മാത്രമല്ല അത് നല്ലതും കൂടിയാണ്.
വിടവില്ലെങ്കിൽ സദസ്സിൻ്റെ അവസാന ഭാഗത്ത് ഇരിക്കണം.
باب قَوْلِ النَّبِيِّ صلى الله عليه وسلم "رُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ
നേരിട്ട് നബിﷺയിൽ നിന്ന് കേട്ട (പ്രബോധകൻ)വനേക്കാൾ ഗ്രഹിക്കുന്ന എത്രയോ പ്രബോധിതരുണ്ട് എന്ന നബിവചനം സംബന്ധിച്ച് പറയുന്ന അധ്യായം
🌷🌷🌷🌷🌷
ഹദീസ് 6️⃣7️⃣
٦٧ - حَدَّثَنَا مُسَدَّدٌ قال: حدثنا بِشْرٌ قال: حدثنا ابْنُ عَوْنٍ، عَنْ ابْنِ سِيرِينَ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ ذَكَرَ النَّبِيَّ ﷺ قَعَدَ عَلَى بَعِيرِهِ وَأَمْسَكَ إِنْسَانٌ بِخِطَامِهِ أَوْ بِزِمَامِهِ قَالَ: أَيُّ يَوْمٍ هَذَا فَسَكَتْنَا حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ سِوَى اسْمِهِ قَالَ: أَلَيْسَ يَوْمَ النَّحْرِ؟ قُلْنَا: بَلَى قَالَ: فَأَيُّ شَهْرٍ هَذَا؟ فَسَكَتْنَا حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ فَقَالَ: أَلَيْسَ بِذِي الْحِجَّةِ؟ قُلْنَا: بَلَى قَالَ: فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ بَيْنَكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا، لِيُبَلِّغ الشَّاهِدُ الْغَائِبَ، فَإِنَّ الشَّاهِدَ عَسَى أَنْ يُبَلِّغَ مَنْ هُوَ أَوْعَى لَهُ مِنْهُ [الحديث ٦٧ - أطرافه في: ٧٤٤٧، ٧٠٧٨، ٥٥٥٠، ٤٦٦٢، ٤٤٠٦، ٣١٩٧، ١٧٤١، ١٠٥]
ആശയ വിവർത്തനം :
അബൂബക്റ (റ)ൻ്റെ മകൻ അബ്ദുർറഹ്മാൻ പറയുന്നു: അബൂ ബക്റ (റ)യെ ഒരിക്കൽ നബി ﷺയെ സംബന്ധിച്ച് പരാമർശിച്ചു:
നബിﷺ ഹജ്ജത്തുൽ വദാഇൽ ഒട്ടകപ്പുറത്ത് ഇരിക്കുകയായിരുന്നു. ഒരാൾ ആ ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചിട്ടുമുണ്ട്. നബിﷺ ചോദിച്ചു: 'ഏത് ദിവസമാണിത് ❓ഞങ്ങൾ മൗനം പാലിച്ചു. ആ ദിവസത്തിന് സ്വതവേയുള്ള പേരല്ലാത്ത മറ്റു വല്ല പേരും നബിﷺ നൽകിയേക്കുമെന്ന് ഞങ്ങൾ ധരിച്ചു. നബി ﷺ ചോദിച്ചു: ഇത് നഹ്റിൻ്റെ (ബലിയുടെ) ദിവസമല്ലേ❓ 'അതെ' എന്ന് ഞങ്ങൾ മറുപടി പറഞ്ഞു. നബിﷺ ചോദിച്ചു: ഇത് ഏത് മാസമാണ്❓ ഞങ്ങൾ മൗനം പാലിച്ചു. ആ മാസത്തിനു സ്വതവേയുള്ള പേരല്ലാത്ത മറ്റു വല്ല പേരും നബിﷺ നൽകിയേക്കുമെന്ന് ഞങ്ങൾ ധരിച്ചു. നബി ﷺ ചോദിച്ചു : 'ദുൽഹിജ്ജ മാസമല്ലേ ഇത് ❓'. 'അതെ' എന്ന് ഞങ്ങൾ ഉത്തരം പറഞ്ഞു. നബിﷺ പറഞ്ഞു : 'ശരി, എങ്കിൽ നിങ്ങളുടെ ഈ ദിവസത്തിനും നിങ്ങളുടെ
ഈ മാസത്തിനും
നിങ്ങളുടെ ഈ നാടിനും എത്ര കണ്ട് പവിത്രത ഉണ്ടോ, അതേ പ്രകാരം തന്നെ നിങ്ങൾക്കിടയിലുള്ള ബന്ധങ്ങളിൽ നിങ്ങളുടെ രക്തവും നിങ്ങളുടെ ധനവും നിങ്ങളുടെ അഭിമാനവും പവിത്രമാണ്. ഇവിടെ ഹാജരുള്ളവൻ ഹാജരില്ലാത്തവർക്ക് ഈ സന്ദേശം എത്തിച്ചു കൊടുക്കട്ടെ. ചിലപ്പോൾ മറ്റുള്ളവർ മുഖേന കേട്ടറിഞ്ഞവനാണ് നേരിട്ട് എന്നിൽ നിന്ന് സന്ദേശം കേട്ടവനേക്കാൾ അതോർമ്മ വയ്ക്കുകയും ഗ്രഹിക്കുകയും ചെയ്യുക'.
🌹🌹🌹🌹🌹
ലഘു വിവരണം :
ഹറമിൻ്റെ പവിത്രതയും ദുൽഹജ്ജിൻ്റെ പവിത്രതയുമൊക്കെ ജാഹിലിയ്യ : കാലത്തും അറിയപ്പെട്ടതായിരുന്നു. എന്നാൽ മറ്റുള്ളവർക്ക് അഭിമാന ക്ഷതമുണ്ടാക്കുന്നതും നിസ്സാര കാര്യങ്ങൾക്ക് പോലും പരസ്പരം രക്തം ചിന്തുന്നതുമെല്ലാം ജാഹിലിയ്യ കാലത്ത് സർവ സാധാരണമായിരുന്നു. അതിനാലാണ് അവർ പരിഗണിച്ചിരുന്ന ഹജ്ജ് ദിവസത്തിൻ്റെയും ഹജ്ജ് മാസത്തിൻ്റെയും മക്കയുടെയും പവിത്രത സൂചിപ്പിച്ച ശേഷം അതു പോലെ പവിത്രമാണ് മനുഷ്യൻ്റെ രക്തവും ധനവും അഭിമാനവും എന്ന സന്ദേശം നബിﷺ അവർക്ക് നൽകിയത്.
നേരിട്ട് നബിﷺയിൽ സന്ദേശം കേട്ട ചിലരേക്കാൾ അവരിൽ നിന്ന് നബിﷺയുടെ സന്ദേശം കേട്ട ചിലർ കാര്യങ്ങൾ ഗ്രഹിക്കാൻ സാധ്യതയുണ്ട് എന്ന സൂചനയും ഇതിലുണ്ട്.
കൂടുതൽ ആളുകൾ ശബ്ദം വ്യക്തമായി കേൾക്കുന്ന വിധം പ്രഭാഷകൻ ഉയർന്ന സ്ഥലത്ത് നിൽക്കൽ നല്ലതാണ്.
باب قَوْلِ النَّبِيِّ صلى الله عليه وسلم "رُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ
നേരിട്ട് നബിﷺയിൽ നിന്ന് കേട്ട (പ്രബോധകൻ)വനേക്കാൾ ഗ്രഹിക്കുന്ന എത്രയോ പ്രബോധിതരുണ്ട് എന്ന നബിവചനം സംബന്ധിച്ച് പറയുന്ന അധ്യായം
🌷🌷🌷🌷🌷
ഹദീസ് 6️⃣7️⃣
٦٧ - حَدَّثَنَا مُسَدَّدٌ قال: حدثنا بِشْرٌ قال: حدثنا ابْنُ عَوْنٍ، عَنْ ابْنِ سِيرِينَ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ ذَكَرَ النَّبِيَّ ﷺ قَعَدَ عَلَى بَعِيرِهِ وَأَمْسَكَ إِنْسَانٌ بِخِطَامِهِ أَوْ بِزِمَامِهِ قَالَ: أَيُّ يَوْمٍ هَذَا فَسَكَتْنَا حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ سِوَى اسْمِهِ قَالَ: أَلَيْسَ يَوْمَ النَّحْرِ؟ قُلْنَا: بَلَى قَالَ: فَأَيُّ شَهْرٍ هَذَا؟ فَسَكَتْنَا حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ فَقَالَ: أَلَيْسَ بِذِي الْحِجَّةِ؟ قُلْنَا: بَلَى قَالَ: فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ بَيْنَكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا، لِيُبَلِّغ الشَّاهِدُ الْغَائِبَ، فَإِنَّ الشَّاهِدَ عَسَى أَنْ يُبَلِّغَ مَنْ هُوَ أَوْعَى لَهُ مِنْهُ [الحديث ٦٧ - أطرافه في: ٧٤٤٧، ٧٠٧٨، ٥٥٥٠، ٤٦٦٢، ٤٤٠٦، ٣١٩٧، ١٧٤١، ١٠٥]
ആശയ വിവർത്തനം :
അബൂബക്റ (റ)ൻ്റെ മകൻ അബ്ദുർറഹ്മാൻ പറയുന്നു: അബൂ ബക്റ (റ)യെ ഒരിക്കൽ നബി ﷺയെ സംബന്ധിച്ച് പരാമർശിച്ചു:
നബിﷺ ഹജ്ജത്തുൽ വദാഇൽ ഒട്ടകപ്പുറത്ത് ഇരിക്കുകയായിരുന്നു. ഒരാൾ ആ ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചിട്ടുമുണ്ട്. നബിﷺ ചോദിച്ചു: 'ഏത് ദിവസമാണിത് ❓ഞങ്ങൾ മൗനം പാലിച്ചു. ആ ദിവസത്തിന് സ്വതവേയുള്ള പേരല്ലാത്ത മറ്റു വല്ല പേരും നബിﷺ നൽകിയേക്കുമെന്ന് ഞങ്ങൾ ധരിച്ചു. നബി ﷺ ചോദിച്ചു: ഇത് നഹ്റിൻ്റെ (ബലിയുടെ) ദിവസമല്ലേ❓ 'അതെ' എന്ന് ഞങ്ങൾ മറുപടി പറഞ്ഞു. നബിﷺ ചോദിച്ചു: ഇത് ഏത് മാസമാണ്❓ ഞങ്ങൾ മൗനം പാലിച്ചു. ആ മാസത്തിനു സ്വതവേയുള്ള പേരല്ലാത്ത മറ്റു വല്ല പേരും നബിﷺ നൽകിയേക്കുമെന്ന് ഞങ്ങൾ ധരിച്ചു. നബി ﷺ ചോദിച്ചു : 'ദുൽഹിജ്ജ മാസമല്ലേ ഇത് ❓'. 'അതെ' എന്ന് ഞങ്ങൾ ഉത്തരം പറഞ്ഞു. നബിﷺ പറഞ്ഞു : 'ശരി, എങ്കിൽ നിങ്ങളുടെ ഈ ദിവസത്തിനും നിങ്ങളുടെ
ഈ മാസത്തിനും
നിങ്ങളുടെ ഈ നാടിനും എത്ര കണ്ട് പവിത്രത ഉണ്ടോ, അതേ പ്രകാരം തന്നെ നിങ്ങൾക്കിടയിലുള്ള ബന്ധങ്ങളിൽ നിങ്ങളുടെ രക്തവും നിങ്ങളുടെ ധനവും നിങ്ങളുടെ അഭിമാനവും പവിത്രമാണ്. ഇവിടെ ഹാജരുള്ളവൻ ഹാജരില്ലാത്തവർക്ക് ഈ സന്ദേശം എത്തിച്ചു കൊടുക്കട്ടെ. ചിലപ്പോൾ മറ്റുള്ളവർ മുഖേന കേട്ടറിഞ്ഞവനാണ് നേരിട്ട് എന്നിൽ നിന്ന് സന്ദേശം കേട്ടവനേക്കാൾ അതോർമ്മ വയ്ക്കുകയും ഗ്രഹിക്കുകയും ചെയ്യുക'.
🌹🌹🌹🌹🌹
ലഘു വിവരണം :
ഹറമിൻ്റെ പവിത്രതയും ദുൽഹജ്ജിൻ്റെ പവിത്രതയുമൊക്കെ ജാഹിലിയ്യ : കാലത്തും അറിയപ്പെട്ടതായിരുന്നു. എന്നാൽ മറ്റുള്ളവർക്ക് അഭിമാന ക്ഷതമുണ്ടാക്കുന്നതും നിസ്സാര കാര്യങ്ങൾക്ക് പോലും പരസ്പരം രക്തം ചിന്തുന്നതുമെല്ലാം ജാഹിലിയ്യ കാലത്ത് സർവ സാധാരണമായിരുന്നു. അതിനാലാണ് അവർ പരിഗണിച്ചിരുന്ന ഹജ്ജ് ദിവസത്തിൻ്റെയും ഹജ്ജ് മാസത്തിൻ്റെയും മക്കയുടെയും പവിത്രത സൂചിപ്പിച്ച ശേഷം അതു പോലെ പവിത്രമാണ് മനുഷ്യൻ്റെ രക്തവും ധനവും അഭിമാനവും എന്ന സന്ദേശം നബിﷺ അവർക്ക് നൽകിയത്.
നേരിട്ട് നബിﷺയിൽ സന്ദേശം കേട്ട ചിലരേക്കാൾ അവരിൽ നിന്ന് നബിﷺയുടെ സന്ദേശം കേട്ട ചിലർ കാര്യങ്ങൾ ഗ്രഹിക്കാൻ സാധ്യതയുണ്ട് എന്ന സൂചനയും ഇതിലുണ്ട്.
കൂടുതൽ ആളുകൾ ശബ്ദം വ്യക്തമായി കേൾക്കുന്ന വിധം പ്രഭാഷകൻ ഉയർന്ന സ്ഥലത്ത് നിൽക്കൽ നല്ലതാണ്.
باب مَا كَانَ النَّبِيُّ صلى الله عليه وسلم يَتَخَوَّلُهُمْ بِالْمَوْعِظَةِ وَالْعِلْمِ كَىْ لاَ يَنْفِرُوا
ജനങ്ങൾക്ക് മടുപ്പ് തോന്നി അകന്നു പോകാതിരിക്കാൻ നബിﷺ ഉപദേശം ഇടയ്ക്ക് മാത്രമാക്കുമായിരുന്നു എന്നത് സംബന്ധിച്ചു പറയുന്ന അധ്യായം
🌷🌷🌷🌷🌷
ഹദീസ് 6️⃣8️⃣
٦٨ - حَدَّثَنَا مُحَمَّدُ بْنُ يُوسُفَ قال: أخبرنَا سُفْيَانُ، عَنْ الْأَعْمَشِ، عَنْ أَبِي وَائِلٍ، عَنْ ابْنِ مَسْعُودٍ قَالَ: كَانَ النَّبِيُّ ﷺ يَتَخَوَّلُنَا بِالْمَوْعِظَةِ فِي الْأَيَّامِ كَرَاهَةَ السَّآمَةِ عَلَيْنَا.[الحديث ٦٨ - طرفاه في: ٦٤١١، ٧٠]
ആശയ വിവർത്തനം :
ഇബ്നുമസ്ഊദ്(റ) വിൽ നിന്ന് നിവേദനം. : ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭവും സാഹചര്യവും പരിഗണിച്ച് ഇടക്കിടെ മാത്രമായിരുന്നു നബിﷺ ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്നത്.
🌹🌹🌹🌹🌹
ഹദീസ്6️⃣9️⃣
٦٩ - حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، قَالَ: حَدَّثَنَا يَحْيَى بْنُ سَعِيدٍ، قَالَ: حَدَّثَنَا شُعْبَةُ، قَالَ: حَدَّثَنِي أَبُو التَّيَّاحِ، عَنْ أَنَسِ، عَنْ النَّبِيِّ ﷺ قَالَ يَسِّرُوا وَلَا تُعَسِّرُوا، وَبَشِّرُوا وَلَا تُنَفِّرُوا.[الحديث ٦٩ - طرفه في: ٦١٢٥]
അനസ്(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ മതനടപടികളില്‍ മനുഷ്യര്‍ക്ക് എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്.
🌷🌷🌷🌷🌷
ലഘു വിവരണം :
അധ്യാപനത്തിൽ സമയവും സന്ദർഭവുമൊക്കെ പരിഗണിക്കണം. ചില വിഷയങ്ങൾ തുടർച്ചയായി കേൾക്കുന്നത് വിദ്യാർഥികൾക്ക് അരോചകമായിരിക്കാം. വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിലും സമയവും സാഹചര്യവും പരിഗണിക്കുന്നത് പ്രധാനമാണ്.
തുടർച്ചയായും വളരെ ദൈർഘ്യമുള്ളതുമായ അധ്യാപനം വിദ്യാർഥികൾക്ക് മടുപ്പ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇക്കാര്യങ്ങളൊക്കെ അധ്യാപനത്തിൽ പരിഗണിക്കേണ്ട ഘടകങ്ങളാണ്.
ഇസ്ലാമിൽ പുതുതായി വന്നവർക്ക് ദീൻ ലളിതമാണ് എന്ന് ബോധ്യം വരുന്ന വിധത്തിലാണ് ദീനിൻ്റെ നടപടികൾ പറഞ്ഞ് കൊടുക്കേണ്ടത്. ആദ്യം വളരെ ലളിതവും എളുപ്പവുമായ കാര്യങ്ങൾ പറഞ്ഞ് കൊടുത്തു ക്രമേണ മാത്രമേ അൽപം പ്രയാസകരമായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാവൂ. പ്രബോധകൻ ദീനിലേക്ക് ആകർഷിക്കുന്നതിനും ദീനിൽ ഉറപ്പിച്ച് നിർത്തുന്നതിനും ഉതകുന്ന സമീപനം സ്വീകരിക്കണം.
ഹദീസ്6️⃣9️⃣
٦٩ - حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، قَالَ: حَدَّثَنَا يَحْيَى بْنُ سَعِيدٍ، قَالَ: حَدَّثَنَا شُعْبَةُ، قَالَ: حَدَّثَنِي أَبُو التَّيَّاحِ، عَنْ أَنَسِ، عَنْ النَّبِيِّ ﷺ قَالَ يَسِّرُوا وَلَا تُعَسِّرُوا، وَبَشِّرُوا وَلَا تُنَفِّرُوا.[الحديث ٦٩ - طرفه في: ٦١٢٥]
അനസ്(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ മതനടപടികളില്‍ മനുഷ്യര്‍ക്ക് എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്.
🌷🌷🌷🌷🌷
ലഘു വിവരണം :
അധ്യാപനത്തിൽ സമയവും സന്ദർഭവുമൊക്കെ പരിഗണിക്കണം. ചില വിഷയങ്ങൾ തുടർച്ചയായി കേൾക്കുന്നത് വിദ്യാർഥികൾക്ക് അരോചകമായിരിക്കാം. വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിലും സമയവും സാഹചര്യവും പരിഗണിക്കുന്നത് പ്രധാനമാണ്.
തുടർച്ചയായും വളരെ ദൈർഘ്യമുള്ളതുമായ അധ്യാപനം വിദ്യാർഥികൾക്ക് മടുപ്പ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇക്കാര്യങ്ങളൊക്കെ അധ്യാപനത്തിൽ പരിഗണിക്കേണ്ട ഘടകങ്ങളാണ്.
ഇസ്ലാമിൽ പുതുതായി വന്നവർക്ക് ദീൻ ലളിതമാണ് എന്ന് ബോധ്യം വരുന്ന വിധത്തിലാണ് ദീനിൻ്റെ നടപടികൾ പറഞ്ഞ് കൊടുക്കേണ്ടത്. ആദ്യം വളരെ ലളിതവും എളുപ്പവുമായ കാര്യങ്ങൾ പറഞ്ഞ് കൊടുത്തു ക്രമേണ മാത്രമേ അൽപം പ്രയാസകരമായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാവൂ. പ്രബോധകൻ ദീനിലേക്ക് ആകർഷിക്കുന്നതിനും ദീനിൽ ഉറപ്പിച്ച് നിർത്തുന്നതിനും ഉതകുന്ന സമീപനം സ്വീകരിക്കണം.
بَاب مَنْ جَعَلَ لِأَهْلِ الْعِلْمِ أَيَّامًا مَعْلُومَةً
അറിവ് തേടുന്നവർക്ക്
നിശ്ചിത ദിവസങ്ങള്‍
വിജ്ഞാന സദസ്സ് സഘടിപ്പിക്കൽ സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 7️⃣0️⃣
٧٠ - حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، قَالَ: حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ أَبِي وَائِلٍ قَالَ: كَانَ عَبْدُ اللَّهِ يُذَكِّرُ النَّاسَ فِي كُلِّ خَمِيسٍ، فَقَالَ لَهُ رَجُلٌ: يَا أَبَا عَبْدِ الرَّحْمَنِ لَوَدِدْتُ أَنَّكَ ذَكَّرْتَنَا كُلَّ يَوْمٍ. قَالَ: أَمَا إِنَّهُ يَمْنَعُنِي مِنْ ذَلِكَ أَنِّي أَكْرَهُ أَنْ أُمِلَّكُمْ، وَإِنِّي أَتَخَوَّلُكُمْ بِالْمَوْعِظَةِ، كَمَا كَانَ النَّبِيُّ ﷺ يَتَخَوَّلُنَا بِهَا مَخَافَةَ السَّآمَةِ عَلَيْنَا.
ആശയ വിവർത്തനം :
അബൂവാഇലിൽ നിന്ന്: അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) എല്ലാ വ്യാഴാഴ്ചയും ജനങ്ങൾക്ക് ഉൽബോധനം നടത്താറുണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തോട് ഒരാൾ പറഞ്ഞു : ഓ, അബൂ അബ്ദു റഹ്മാൻ , തീർച്ചയായും താങ്കൾ എല്ലാ ദിവസവും ഞങ്ങളെ ഉൽബോധിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു : നിങ്ങൾക്ക് മടുപ്പ് വരുമെന്ന് ഞാൻ വെറുക്കുന്നതാണ് എന്നെ അതിൽ നിന്നും തടയുന്നത്. നിശ്ചയം ഞാൻ നിങ്ങൾക്ക് ഉപദേശങ്ങൾ നൽകുന്നത് നബി ﷺ ഞങ്ങൾക്ക് അത് നൽകിയിരുന്നത് പോലെയാണ്. ഞങ്ങൾക്ക് മുഷിപ്പ് ഉണ്ടായേക്കുമെന്ന ആശങ്കയാൽ ചില ദിവസങ്ങളിൽ മാത്രമാണ് അവിടുന്ന് ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകിയിരുന്നത്.
🌹🌹🌹🌹🌹
ലഘു വിവരണം:
അധ്യാപനത്തിനും പഠനത്തിനുമായി നിശ്ചിത ദിവസവും സമയവും ടൈം ടേബിളും ഒക്കെ നിശ്ചയിക്കുന്നതിൻ്റെ പ്രാധാന്യം ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
🌹🌹🌹🌹🌹
باب مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ
അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ ദീനീകാര്യത്തിൽ അയാൾക്ക് അറിവ് നൽകും എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
🌷🌷🌷🌷
ഹദീസ് 7️⃣1️⃣
٧١ - حَدَّثَنَا سَعِيدُ بْنُ عُفَيْرٍ، قَالَ: حَدَّثَنَا ابْنُ وَهْبٍ، عَنْ يُونُسَ، عَنْ ابْنِ شِهَابٍ قَالَ: قَالَ حُمَيْدُ بْنُ عَبْدِ الرَّحْمَنِ: سَمِعْتُ مُعَاوِيَةَ خَطِيبًا يَقُولُ: سَمِعْتُ النَّبِيَّ ﷺ يَقُولُ: مَنْ يُرِدْ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ، وَإِنَّمَا أَنَا قَاسِمٌ، وَاللَّهُ يُعْطِي وَلَنْ تَزَالَ هَذِهِ الْأُمَّةُ قَائِمَةً عَلَى أَمْرِ اللَّهِ لَا يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ.[الحديث ٧١ - أطرافه في: ٧٤٦٠، ٧٣١٢، ٣٦٤١، ٣١١٦،]
മുആവിയ(റ) ഖുത്വുബയിൽ ഇപ്രകാരം പറഞ്ഞു : നബി ﷺ ഇപ്രകാരം പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട് : വല്ലവനും അല്ലാഹു നന്മ ചെയ്യാനുദ്ദേശിച്ചാല്‍ ദീനുൽ ഇസ്ലാമിൽ അവനെ പണ്ഡിതനാക്കും. നിശ്ചയം ഞാന്‍ പങ്കിട്ടുകൊടുക്കുന്നവന്‍ മാത്രമാണ്. യഥാര്‍ത്ഥ ദാതാവ് അല്ലാഹുവാണ്. ഈ സമുദായത്തിൽ ഒരു സംഘം അന്ത്യദിനം വരെ അല്ലാഹുവിന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് ഉറച്ചു നില്‍ക്കും. അവരുടെ എതിരാളികള്‍ അവർക്ക് ഒരു പ്രശ്നമേ ആവുകയില്ല.
🌹🌹🌹🌹
ലഘു വിവരണം:
ദീനീ വിജ്ഞാനങ്ങൾക്ക് മറ്റു വിജ്ഞാനങ്ങളെ അപേക്ഷിച്ചുള്ള ശ്രേഷ്ഠത ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
ദീനീ വിജ്ഞാനങ്ങൾ നേടാനും അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കുന്നത് നന്മയുടെ ലക്ഷണമാണ്.
അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ സകാത്ത് - സ്വദഖകൾ ഉൾപ്പെടെ സമ്പത്തിൽ നിന്ന് നല്ല മാർഗ്ഗത്തിൽ ചെലവഴിക്കുന്നത് പുണ്യകരമാണ് - യഥാർഥ ദാതാവ് അല്ലാഹുവാണ്.
അന്ത്യനാളിൻ്റെ തൊട്ട് മുമ്പ് അൽപമെങ്കിലും ഈമാനുള്ള എല്ലാവരെയും അല്ലാഹു മരിപ്പിക്കും. അത് വരെ സത്യസരണിയിൽ നില കൊള്ളുന്ന ചെറിയ ന്യൂനപക്ഷമെങ്കിലും ഈ ഉമ്മത്തിൽ അവശേഷിക്കും
🌷🌷🌷🌷🌷
باب الْفَهْمِ فِي الْعِلْمِ
ഇൽമിലെ ഗ്രാഹ്യ ശേഷി സംബന്ധിച്ച് പറയുന്ന അധ്യായം
🌷🌷🌷🌷🌷
ഹദീസ് 7️⃣2️⃣
٧٢ - حَدَّثَنَا عَلِيُّ، حَدَّثَنَا سُفْيَانُ، قَالَ: قَالَ لِي ابْنُ أَبِي نَجِيحٍ، عَنْ مُجَاهِدٍ قَالَ: صَحِبْتُ ابْنَ عُمَرَ إِلَى الْمَدِينَةِ فَلَمْ أَسْمَعْهُ يُحَدِّثُ عَنْ رَسُولِ اللَّهِ ﷺ إِلَّا حَدِيثًا وَاحِدًا، قَالَ: كُنَّا عِنْدَ النَّبِيِّ ﷺ، فَأُتِيَ بِجُمَّارٍ، فَقَالَ: إِنَّ مِنْ الشَّجَرِ شَجَرَةً مَثَلُهَا كَمَثَلِ الْمُسْلِمِ فَأَرَدْتُ أَنْ أَقُولَ: هِيَ النَّخْلَةُ، فَإِذَا أَنَا أَصْغَرُ الْقَوْمِ، فَسَكَتُّ. قَالَ النَّبِيُّ ﷺ هِيَ النَّخْلَةُ.
മുജാഹിദ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ മദീനയിലേക്ക് ഇബ്നു ഉമർ (റ)ന്റെ കൂടെ യാത്ര ചെയ്തു. അപ്പോൾ ഞാൻ അദ്ദേഹത്തിൽ നിന്ന് അല്ലാഹുവിന്റെ റസൂൽﷺയിൽ നിന്നുള്ള ഒരു ഹദീസ് മാത്രമാണ് കേട്ടത്. അത് ഇതാണ് : ഇബ്നു ഉമർ (റ) പറഞ്ഞു: ഒരിക്കൽ ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കൂടെയിരിക്കുമ്പോൾ ഒരു ഈത്തപ്പനയുടെ കാമ്പ് (ജുമ്മാർ) കൊണ്ട് വരപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: മരങ്ങളുടെ കൂട്ടത്തിൽ ഒരു മരമുണ്ട്. (അതിന്റെ ഇല കൊഴിഞ്ഞു പോകുകയില്ല) അത് മുസ്ലിമിനെ പോലെയാണ്. (ആ മരം ഏതാണെന്ന് നിങ്ങളെനിക്ക് പറഞ്ഞു തരിക ) . ഇബ്നു ഉമർ (റ) പറയുകയാണ്: "ഈത്തപ്പനയാണ് ആ മരം എന്ന് പറയാൻ എന്റെ മനസ്സിൽ തോന്നി. പക്ഷേ ഞാൻ ചെറുപ്പമായിരുന്നതിനാൽ ഞാൻ മിണ്ടാതിരുന്നു. (അത് പറയാൻ എനിക്ക് ലജ്ജ തോന്നി).പിന്നീട് നബിﷺ പറഞ്ഞു : "അത് ഈത്തപ്പനയാണ്".
باب الاِغْتِبَاطِ فِي الْعِلْمِ وَالْحِكْمَةِ
അറിവിലും ഹിക്മത്തിലും മറ്റൊരാളെ പോലെയാകാന്‍ കൊതിക്കൽ സംബന്ധിച്ച് പറയുന്ന അധ്യായം
وَقَالَ عُمَرُ: تَفَقَّهُوا قَبْلَ أَنْ تُسَوَّدُوا. قَالَ أَبُو عَبْد اللَّهِ: وَبَعْدَ أَنْ تُسَوَّدُوا وَقَدْ تَعَلَّمَ أَصْحَابُ النَّبِيِّ ﷺ فِي كِبَرِ سِنِّهِمْ
ഉമര്‍ (റ) പറഞ്ഞു : നിങ്ങള്‍ നേതാവാക്കപ്പെടുന്നതിന് മുമ്പ് / പ്രായമാകുന്നതിന് മുമ്പ് നിങ്ങൾ ദീനീ വിജ്ഞാനം കരസ്ഥമാക്കുക. അബൂ അബ്ദില്ലാഹ്, അതായത്, ഇമാം ബുഖാരീ (റ) പറഞ്ഞു :
പ്രായമായ ശേഷവും നിങ്ങൾ പഠിക്കുക. നബിﷺയുടെ സ്വഹാബാക്കൾ പ്രായം ചെന്ന ശേഷവും പഠിച്ചിരുന്നു.
🌹🌹🌹🌹🌹
ഹദീസ് 7️⃣3️⃣
٧٣ - حَدَّثَنَا الْحُمَيْدِيُّ، قَالَ: حَدَّثَنَا سُفْيَانُ، قَالَ: حَدَّثَنِي إِسْمَاعِيلُ بْنُ أَبِي خَالِدٍ عَلَى غَيْرِ مَا حَدَّثَنَاهُ الزُّهْرِيُّ، قَالَ: سَمِعْتُ قَيْسَ بْنَ أَبِي حَازِمٍ، قَالَ: سَمِعْتُ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ: قَالَ النَّبِيُّ ﷺ: لَا حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ آتَاهُ اللَّهُ مَالًا فَسُلِّطَ عَلَى هَلَكَتِهِ فِي الْحَقِّ، وَرَجُلٌ آتَاهُ اللَّهُ الْحِكْمَةَ فَهُوَ يَقْضِي بِهَا وَيُعَلِّمُهَا.[الحديث ٧٣ - أطرافه في: ٧٣١٦، ٧١٤١، ١٤٠٩]
അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു : രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യുകയും ചെയ്യുന്നു. (ഇയാളെ പോലെ ആകാൻ കൊതിക്കാം). മറ്റൊരാള്‍ക്ക് അല്ലാഹു വിജ്ഞാനം നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ ആളുകൾക്കിടയില്‍ വിധി കല്‍പ്പിക്കുകയും ആളുകൾക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളെ പോലെ ആകാനും കൊതിക്കാം).
🌷🌷🌷🌷🌷
ലഘു വിവരണം :
ഇവിടെ ഹസദ് അഥവാ അസൂയ എന്ന് ഉപയോഗിച്ചത് ആലങ്കാരിക പ്രയോഗമായിട്ടാണ് . മറ്റൊരാളുടെ അനുഗ്രഹം ഇല്ലാതാവണം എന്ന നെഗറ്റീവ് ചിന്ത എന്ന ആശയത്തിലുള്ള അസൂയ അല്ല ഇവിടെ ഉദ്ദേശ്യം. അയാളെ പോലെ എനിക്കും ദീനി വിജ്ഞാനവും സമ്പത്തും ഉണ്ടായിരുന്നെങ്കിൽ എനിക്കും ധാരാളം നന്മ ചെയ്യാമായിരുന്നു എന്ന ചിന്തയാണ് ഇവിടെ ഉദ്ദേശ്യം. ഇതിന് ഗിബ്ത്വത് (غِبْطَة) എന്നാണ് പറയുക. അതാണ് ഇമാം ബുഖാരീ ടൈറ്റിലിൽ ഇഗ്തിബാത്വ് (اِغْتِبَاط) എന്ന് കൊടുത്തിട്ടുള്ളത്.
ഉമർ (റ) നിങ്ങൾ നേതാവാകും മുമ്പ് (അല്ലെങ്കിൽ പ്രായമാകും മുമ്പ് ) ദിനീ കാര്യങ്ങൾ പഠിക്കുക എന്ന് പറഞ്ഞത് ഇമാം ബുഖാരി ( റ ) ഉദ്ധരിച്ച ശേഷം, അതിൻ്റെ ശേഷം പഠിക്കേണ്ട എന്ന അർഥത്തിലല്ല ഉമർ ( റ ) പറഞ്ഞത് എന്ന് സൂചിപ്പിക്കാനാണ് പ്രായമായ ശേഷവും പഠിക്കുക എന്ന് സ്പഷ്ടീകരിച്ച് ഇമാം ബുഖാരീ പറഞ്ഞത്. പ്രായമാകും മുമ്പ് പഠിക്കുന്നത് കൂടുതൽ സൗകര്യപ്രദമാണല്ലോ. പ്രായമാകുമ്പോൾ പഠിക്കുന്നതിന് പല തടസ്സങ്ങളും വരാൻ സാധ്യത കൂടുതലാണ്.
നേതൃപദവി (സിയാദത്) എന്നത് സാധാരണ കൊതിക്കുന്ന ഒന്നാണെങ്കിലും യഥാർഥത്തിൽ വിജ്ഞാനവും ഉദാരതയുമാണ് കൊതിക്കേണ്ടതെന്നും നേതൃപദവിയിലെത്തും മുമ്പേ ആവശ്യമായ അറിവ് നേടണമെന്നും ശേഷവും വിജ്ഞാന സമ്പാദനം കഴിയും വിധം തുടരണമെന്നും ഇവിടെ സൂചിപ്പിക്കുന്നു.
ഇവിടെ അല്ലാഹു ഹിക്മത് ( വിജ്ഞാനം) നൽകിയ ആൾ എന്നത് കൊണ്ട് ഉദ്ദേശ്യം ഖുർആനും ബന്ധപ്പെട്ട വിജ്ഞാനീയങ്ങളുമാണ്. ചില ഹദീസുകളിൽ അല്ലാഹു ഖുർആനിക അറിവ് നൽകുകയും ഖുർആൻ അനുസരിച്ച് രാത്രിയും പകലും നിലനിൽക്കുകയും ഖുർആൻ പിൻപറ്റുകയും ചെയ്ത വ്യക്തി എന്ന് വ്യക്തമായ ആശയം വന്നിട്ടുണ്ട്.
بَاب مَا ذُكِرَ فِي ذَهَابِ مُوسَى ﷺ فِي الْبَحْرِ إِلَى الْخَضِرِ وَقَوْلِهِ تَعَالَى: ﴿هَلْ أَتَّبِعُكَ عَلَى أَنْ تُعَلِّمَنِي مِمَّا عُلِّمْتَ رُشْدًا﴾
ഖിളര്‍(അ)നെ അന്വേഷിച്ച് മൂസാ(അ) നടത്തിയ സമുദ്രയാത്രയും
മൂസാ നബി (അ) ഖിദ്റിനോട് പറഞ്ഞതായി അല്ലാഹു പറയുന്ന
﴿هَلْ أَتَّبِعُكَ عَلَى أَنْ تُعَلِّمَنِي مِمَّا عُلِّمْتَ رُشْدًا﴾
[താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്‍മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചു തരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടേ?(18:66)] എന്ന വചനവും സംബന്ധിച്ച അധ്യായം
🌷🌷🌷🌷🌷
ഹദീസ് 74
٧٤ - حَدَّثَنِي مُحَمَّدُ بْنُ غُرَيْرٍ الزُّهْرِيُّ قَالَ حَدَّثَنَا يَعْقُوبُ بْنُ إِبْرَاهِيمَ قَالَ حَدَّثَنِي أَبِي، عَنْ صَالِحٍ، عَنْ ابْنِ شِهَابٍ حَدَّثَ أَنَّ عُبَيْدَ اللَّهِ بْنَ عَبْدِ اللَّهِ أَخْبَرَهُ عَنْ ابْنِ عَبَّاسٍ أَنَّهُ تَمَارَى هُوَ وَالْحُرُّ بْنُ قَيْسِ بْنِ حِصْنٍ الْفَزَارِيُّ فِي صَاحِبِ مُوسَى، قَالَ ابْنُ عَبَّاسٍ: هُوَ خَضِرٌ. فَمَرَّ بِهِمَا أُبَيُّ بْنُ كَعْبٍ فَدَعَاهُ ابْنُ عَبَّاسٍ، فَقَالَ: إِنِّي تَمَارَيْتُ أَنَا وَصَاحِبِي، هَذَا فِي صَاحِبِ مُوسَى الَّذِي سَأَلَ مُوسَى السَّبِيلَ إِلَى لُقِيِّهِ، هَلْ سَمِعْتَ النَّبِيَّ ﷺ يَذْكُرُ شَأْنَهُ؟ قَالَ: نَعَمْ سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: بَيْنَمَا مُوسَى فِي مَلَإٍ مِنْ بَنِي إِسْرَائِيلَ إذ جَاءَهُ رَجُلٌ، فَقَالَ: هَلْ تَعْلَمُ أَحَدًا أَعْلَمَ مِنْكَ؟ قَالَ مُوسَى: لَا فَأَوْحَى إِلَى مُوسَى بَلَى عَبْدُنَا خَضِرٌ، فَسَأَلَ مُوسَى السَّبِيلَ إِلَيْهِ فَجَعَلَ اللَّهُ لَهُ الْحُوتَ آيَةً، وَقِيلَ لَهُ: إِذَا فَقَدْتَ الْحُوتَ فَارْجِعْ فَإِنَّكَ سَتَلْقَاهُ، وَكَانَ يَتَّبِعُ أَثَرَ الْحُوتِ فِي الْبَحْرِ، فَقَالَ لِمُوسَى فَتَاهُ: ﴿أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنْسَانِيهُ إِلا الشَّيْطَانُ أَنْ أَذْكُرَهُ قَالَ ذَلِكَ مَا كُنَّا نَبْغِ فَارْتَدَّا عَلَى آثَارِهِمَا قَصَصًا﴾ فَوَجَدَا خَضِرًا، فَكَانَ مِنْ شَأْنِهِمَا الَّذِي قَصَّ اللَّهُ فِي كِتَابِهِ.[الحديث ٧٤ - أطرافه في، ٧٤٧٨، ٦٦٧٢، ٤٧٢٧، ٤٧٢٦، ٤٧٢٥، ٣٤٠١، ٣٤٠٠، ٣٢٧٨، ٢٧٢٨، ٢٢٦٧، ١٢٢، ٧٨]
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം : ഒരിക്കൽ അദ്ദേഹവും ഹുർറു ബ്നുഖൈസ് ( റ ) വും മൂസാ നബിയുടെ സ്വാഹിബിന്റെ വിഷയത്തിൽ സംവാദത്തിലേർപ്പെട്ടു. ഇബ്നു അബ്ബാസ് (റ)അത് ഖിദ്ർ (ഖളിർ) ആണ് എന്ന് പറഞ്ഞു. അപ്പോൾ ഉബയ്യു ബ്നു കഅബ് (റ) ആ വഴി വന്നു.ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ഞാനും എന്റെ കൂട്ടുകാരനും, മൂസാ നബി(അ) കാണാനായി അന്യേഷിച്ച വ്യക്തി ആരാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിലാണ് . താങ്കൾ അത് സംബന്ധിച്ച് നബിﷺയിൽ നിന്ന് എന്തെങ്കിലും കേട്ടിട്ടുണ്ടോ ❓ അപ്പോൾ ഉബയ്യ് (റ) പറഞ്ഞു : അതെ, നബിﷺ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : മൂസാ (അ) ഒരിക്കൽ ഇസ്രാഈല്യർക്കിടയിൽ ഉള്ളപ്പോൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒരാൾ വരികയും താങ്കളേക്കാൾ കൂടുതൽ അറിവുള്ള ആരെയെങ്കിലും കുറിച്ച് താങ്കൾക്കറിയോ എന്ന് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. അദ്ദേഹം ഇല്ല എന്ന് മറുപടി പറഞ്ഞു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്യ് ബോധനം നൽകി. അതെ താങ്കളേക്കാൾ ജ്ഞാനി നമ്മുടെ ദാസൻ ഖിള്റ് ആണ്. അപ്പോൾ മൂസാ ( അ ) ചോദിച്ചു : 'അദ്ദേഹവുമായി കണ്ടുമുട്ടുവാനെന്തുണ്ട് മാർഗ്ഗം❓ അല്ലാഹു അദ്ദേഹത്തിന് ഒരു മത്സ്യത്തിനെ തെളിവായി നിശ്ചയിച്ചു കൊടുത്തു. അദ്ദേഹത്തോട് പറയപ്പെട്ടു : 'ആ മീനിനെ താങ്കൾക്ക് നഷ്ടപ്പെട്ടാൽ താങ്കൾ മടങ്ങിയേക്കുക (തിരിച്ച് നടക്കുക). തീർച്ചയായും ശേഷം താങ്കൾ അദ്ദേഹത്തെ കണ്ടുമുട്ടുന്നതാണ്. അങ്ങനെ അദ്ദേഹം സമുദ്രത്തിലൂടെ ആ മത്സ്യത്തിൻ്റെ അടയാളം പിൻപറ്റി കൊണ്ടിരുന്നു (അതായത്, മത്സ്യത്തെ നിരീക്ഷിച്ച് കടൽക്കരയിലൂടെ നടന്നു). അപ്പോൾ മൂസാ (അ) യോട് അദ്ദേഹത്തിന്റെ ഭൃത്യൻ (യൂശഉ) പറഞ്ഞു: കഥയറിയാമോ ❓ നാം പാറയിൻമേൽ അഭയം പ്രാപിച്ചപ്പോൾ നിശ്ചയമായും, ഞാന്‍ മത്സ്യത്തെപ്പറ്റി മറന്നുപോയി. അത് ഉണര്‍ത്തുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹം പറഞ്ഞു: 'അതു തന്നെയാണ് നാം തേടിക്കൊണ്ടിരിക്കുന്നത്.' ഉടനെ, രണ്ടാളും തങ്ങളുടെ കാല്‍പാടുകളെ നോക്കിക്കൊണ്ടു മടങ്ങി.അപ്പോൾ അവർ രണ്ട് പേരും ഖിള്റിനെ കണ്ടുമുട്ടി. അപ്രകാരമായിരുന്നു അല്ലാഹു ﷻ അവന്റെ ഗ്രന്ഥത്തിൽ അവർ രണ്ട് പേരുടെയും വിഷയത്തിൽ വിവരിച്ചു തന്നത്.
🌹🌹🌹🌹🌹
ലഘു വിവരണം :
ഏത് സാഹചര്യത്തിലും വിനയത്തോടെ പെരുമാറൽ, ദീനീ വിജ്ഞാനം നേടുന്നതിൽ ബുദ്ധിമുട്ട് സഹിക്കൽ,ദീനീ വിഷയങ്ങളിൽ സദുദ്ദേശ്യത്തോടെ സംവാദത്തിൽ ഏർപ്പെടൽ,തർക്ക വിഷയങ്ങളിൽ യോഗ്യരായ പണ്ഡിതരുടെ അഭിപ്രായം തേടൽ എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ പ്രാധാന്യം ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
بَاب مَا ذُكِرَ فِي ذَهَابِ مُوسَى ﷺ فِي الْبَحْرِ إِلَى الْخَضِرِ وَقَوْلِهِ تَعَالَى: ﴿هَلْ أَتَّبِعُكَ عَلَى أَنْ تُعَلِّمَنِي مِمَّا عُلِّمْتَ رُشْدًا﴾
ഖിളര്‍(അ)നെ അന്വേഷിച്ച് മൂസാ(അ) നടത്തിയ സമുദ്രയാത്രയും
മൂസാ നബി (അ) ഖിദ്റിനോട് പറഞ്ഞതായി അല്ലാഹു പറയുന്ന
﴿هَلْ أَتَّبِعُكَ عَلَى أَنْ تُعَلِّمَنِي مِمَّا عُلِّمْتَ رُشْدًا﴾
[താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്‍മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചു തരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടേ?(18:66)] എന്ന വചനവും സംബന്ധിച്ച അധ്യായം
🌷🌷🌷🌷🌷
ഹദീസ് 74
٧٤ - حَدَّثَنِي مُحَمَّدُ بْنُ غُرَيْرٍ الزُّهْرِيُّ قَالَ حَدَّثَنَا يَعْقُوبُ بْنُ إِبْرَاهِيمَ قَالَ حَدَّثَنِي أَبِي، عَنْ صَالِحٍ، عَنْ ابْنِ شِهَابٍ حَدَّثَ أَنَّ عُبَيْدَ اللَّهِ بْنَ عَبْدِ اللَّهِ أَخْبَرَهُ عَنْ ابْنِ عَبَّاسٍ أَنَّهُ تَمَارَى هُوَ وَالْحُرُّ بْنُ قَيْسِ بْنِ حِصْنٍ الْفَزَارِيُّ فِي صَاحِبِ مُوسَى، قَالَ ابْنُ عَبَّاسٍ: هُوَ خَضِرٌ. فَمَرَّ بِهِمَا أُبَيُّ بْنُ كَعْبٍ فَدَعَاهُ ابْنُ عَبَّاسٍ، فَقَالَ: إِنِّي تَمَارَيْتُ أَنَا وَصَاحِبِي، هَذَا فِي صَاحِبِ مُوسَى الَّذِي سَأَلَ مُوسَى السَّبِيلَ إِلَى لُقِيِّهِ، هَلْ سَمِعْتَ النَّبِيَّ ﷺ يَذْكُرُ شَأْنَهُ؟ قَالَ: نَعَمْ سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: بَيْنَمَا مُوسَى فِي مَلَإٍ مِنْ بَنِي إِسْرَائِيلَ إذ جَاءَهُ رَجُلٌ، فَقَالَ: هَلْ تَعْلَمُ أَحَدًا أَعْلَمَ مِنْكَ؟ قَالَ مُوسَى: لَا فَأَوْحَى إِلَى مُوسَى بَلَى عَبْدُنَا خَضِرٌ، فَسَأَلَ مُوسَى السَّبِيلَ إِلَيْهِ فَجَعَلَ اللَّهُ لَهُ الْحُوتَ آيَةً، وَقِيلَ لَهُ: إِذَا فَقَدْتَ الْحُوتَ فَارْجِعْ فَإِنَّكَ سَتَلْقَاهُ، وَكَانَ يَتَّبِعُ أَثَرَ الْحُوتِ فِي الْبَحْرِ، فَقَالَ لِمُوسَى فَتَاهُ: ﴿أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنْسَانِيهُ إِلا الشَّيْطَانُ أَنْ أَذْكُرَهُ قَالَ ذَلِكَ مَا كُنَّا نَبْغِ فَارْتَدَّا عَلَى آثَارِهِمَا قَصَصًا﴾ فَوَجَدَا خَضِرًا، فَكَانَ مِنْ شَأْنِهِمَا الَّذِي قَصَّ اللَّهُ فِي كِتَابِهِ.[الحديث ٧٤ - أطرافه في، ٧٤٧٨، ٦٦٧٢، ٤٧٢٧، ٤٧٢٦، ٤٧٢٥، ٣٤٠١، ٣٤٠٠، ٣٢٧٨، ٢٧٢٨، ٢٢٦٧، ١٢٢، ٧٨]
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം : ഒരിക്കൽ അദ്ദേഹവും ഹുർറു ബ്നുഖൈസ് ( റ ) വും മൂസാ നബിയുടെ സ്വാഹിബിന്റെ വിഷയത്തിൽ സംവാദത്തിലേർപ്പെട്ടു. ഇബ്നു അബ്ബാസ് (റ)അത് ഖിദ്ർ (ഖളിർ) ആണ് എന്ന് പറഞ്ഞു. അപ്പോൾ ഉബയ്യു ബ്നു കഅബ് (റ) ആ വഴി വന്നു.ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ഞാനും എന്റെ കൂട്ടുകാരനും, മൂസാ നബി(അ) കാണാനായി അന്യേഷിച്ച വ്യക്തി ആരാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിലാണ് . താങ്കൾ അത് സംബന്ധിച്ച് നബിﷺയിൽ നിന്ന് എന്തെങ്കിലും കേട്ടിട്ടുണ്ടോ ❓ അപ്പോൾ ഉബയ്യ് (റ) പറഞ്ഞു : അതെ, നബിﷺ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : മൂസാ (അ) ഒരിക്കൽ ഇസ്രാഈല്യർക്കിടയിൽ ഉള്ളപ്പോൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒരാൾ വരികയും താങ്കളേക്കാൾ കൂടുതൽ അറിവുള്ള ആരെയെങ്കിലും കുറിച്ച് താങ്കൾക്കറിയോ എന്ന് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. അദ്ദേഹം ഇല്ല എന്ന് മറുപടി പറഞ്ഞു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്യ് ബോധനം നൽകി. അതെ താങ്കളേക്കാൾ ജ്ഞാനി നമ്മുടെ ദാസൻ ഖിള്റ് ആണ്. അപ്പോൾ മൂസാ ( അ ) ചോദിച്ചു : 'അദ്ദേഹവുമായി കണ്ടുമുട്ടുവാനെന്തുണ്ട് മാർഗ്ഗം❓ അല്ലാഹു അദ്ദേഹത്തിന് ഒരു മത്സ്യത്തിനെ തെളിവായി നിശ്ചയിച്ചു കൊടുത്തു. അദ്ദേഹത്തോട് പറയപ്പെട്ടു : 'ആ മീനിനെ താങ്കൾക്ക് നഷ്ടപ്പെട്ടാൽ താങ്കൾ മടങ്ങിയേക്കുക (തിരിച്ച് നടക്കുക). തീർച്ചയായും ശേഷം താങ്കൾ അദ്ദേഹത്തെ കണ്ടുമുട്ടുന്നതാണ്. അങ്ങനെ അദ്ദേഹം സമുദ്രത്തിലൂടെ ആ മത്സ്യത്തിൻ്റെ അടയാളം പിൻപറ്റി കൊണ്ടിരുന്നു (അതായത്, മത്സ്യത്തെ നിരീക്ഷിച്ച് കടൽക്കരയിലൂടെ നടന്നു). അപ്പോൾ മൂസാ (അ) യോട് അദ്ദേഹത്തിന്റെ ഭൃത്യൻ (യൂശഉ) പറഞ്ഞു: കഥയറിയാമോ ❓ നാം പാറയിൻമേൽ അഭയം പ്രാപിച്ചപ്പോൾ നിശ്ചയമായും, ഞാന്‍ മത്സ്യത്തെപ്പറ്റി മറന്നുപോയി. അത് ഉണര്‍ത്തുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹം പറഞ്ഞു: 'അതു തന്നെയാണ് നാം തേടിക്കൊണ്ടിരിക്കുന്നത്.' ഉടനെ, രണ്ടാളും തങ്ങളുടെ കാല്‍പാടുകളെ നോക്കിക്കൊണ്ടു മടങ്ങി.അപ്പോൾ അവർ രണ്ട് പേരും ഖിള്റിനെ കണ്ടുമുട്ടി. അപ്രകാരമായിരുന്നു അല്ലാഹു ﷻ അവന്റെ ഗ്രന്ഥത്തിൽ അവർ രണ്ട് പേരുടെയും വിഷയത്തിൽ വിവരിച്ചു തന്നത്.
🌹🌹🌹🌹🌹
ലഘു വിവരണം :
ഏത് സാഹചര്യത്തിലും വിനയത്തോടെ പെരുമാറൽ, ദീനീ വിജ്ഞാനം നേടുന്നതിൽ ബുദ്ധിമുട്ട് സഹിക്കൽ,ദീനീ വിഷയങ്ങളിൽ സദുദ്ദേശ്യത്തോടെ സംവാദത്തിൽ ഏർപ്പെടൽ,തർക്ക വിഷയങ്ങളിൽ യോഗ്യരായ പണ്ഡിതരുടെ അഭിപ്രായം തേടൽ എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ പ്രാധാന്യം ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
ലഘു വിവരണം:
പ്രായപൂർത്തി ആകാത്ത കുട്ടി ആണെങ്കിലും വകതിരിവ് ഉള്ള കുട്ടി ആണെങ്കിൽ ആ കുട്ടിയുടെ ഹദീസ് സ്വീകാര്യമാണ് എന്നതിനാണ് ഈ ഹദീസ് ഇമാം ബുഖാരി ( റ ) തെളിവ് പിടിച്ചിരിക്കുന്നത്.
ഇവിടെ നബിﷺമറയില്ലാതെ തുറന്ന സ്ഥലത്ത് നിസ്ക്കരിച്ചു എന്നല്ല ; മറിച്ച്
إِلَى غَيْرِ جِدَارٍ
( മതിൽ അല്ലാത്തതിലേക്ക് അതിൽ മതിൽ അല്ലാത്ത മറ്റൊന്നിലേക്ക് - ഉദാ. - വടി- ) തിരിഞ്ഞ് നിസ്ക്കരിച്ചു എന്നാണ് ശൈഖ് ഇബ്നു ഉസൈമീൻ (റ) വിശദീകരിച്ചിരിക്കുന്നത്.
ഇമാമിൻ്റെ മുമ്പിലെ സുത്ര ( മറ ) മഅ്മൂമിന് മതിയാകുന്നതാണ്.
ഇമാമിനും ഒറ്റയ്ക്ക് നിസ്ക്കരിക്കുന്നവനും മുന്നിൽ സുത്ര ( മറ ) നിർബന്ധമാണ് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ (റ) യുടെ വീക്ഷണം. 'സുത്രയില്ലാതെ നിങ്ങൾ നിസ്ക്കരിക്കരുത്', സുത്രയിലേക്ക് തിരിഞ്ഞ് അതിൻ്റെ അടുത്ത് ആയിട്ട് നിങ്ങൾ നിസ്ക്കരിക്കൂ' എന്നിങ്ങനെയുള്ള നബി വചനങ്ങളാണ് നിർബന്ധമാണെന്ന വീക്ഷണക്കാർ തെളിവ് പറയുന്നത്. എന്നാൽ സുത്ര നിർബന്ധമല്ലെന്നും ശക്തമായ സുന്നത്താണെന്നുമാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടേയും വീക്ഷണം. സുത്ര ഇല്ലാതെ നിസ്ക്കരിച്ചാൽ നിസ്ക്കാരം സാധുവാകും എന്ന കാര്യത്തിലും മഅമൂമിനു പ്രത്യേകം സുത്ര വേണ്ട എന്ന കാര്യത്തിലും ഏകാഭിപ്രായമുണ്ട്.
🌷🌷🌷🌷🌷
ഹദീസ് 7️⃣7️⃣
حَدَّثَنِي مُحَمَّدُ بْنُ يُوسُفَ، قَالَ حَدَّثَنَا أَبُو مُسْهِرٍ، قَالَ حَدَّثَنِي مُحَمَّدُ بْنُ حَرْبٍ، حَدَّثَنِي الزُّبَيْدِيُّ، عَنِ الزُّهْرِيِّ، عَنْ مَحْمُودِ بْنِ الرَّبِيعِ، قَالَ عَقَلْتُ مِنَ النَّبِيِّ صلى الله عليه وسلم مَجَّةً مَجَّهَا فِي وَجْهِي وَأَنَا ابْنُ خَمْسِ سِنِينَ مِنْ دَلْوٍ.
മഹ്മൂദു ബ്നു റബീഉ (റ) പറയുന്നു: വെള്ളം കോരിയെടുക്കുന്ന ഒരു തോൽപാത്രത്തിൽ നിന്നു അൽപ്പം വെള്ളം വായിൽ നിറച്ചിട്ട് എന്റെ മുഖത്തേക്ക് നബിﷺ തുപ്പിയത് ഞാനോർക്കുന്നുണ്ട്. അന്ന് എനിക്ക് അഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ .
🌷🌷🌷🌷🌷
ലഘു വിവരണം:
ഇത് നബിﷺ ചെറിയ കുട്ടിയോട് കളിച്ചതും വാൽസല്യം പ്രകടിപ്പിച്ചതുമാവാം. മാത്രമല്ല നബിﷺയുടെ ഉമിനീർ ബറകത് ഉള്ളതാണല്ലോ.
باب الْخُرُوجِ فِي طَلَبِ الْعِلْمِ
അറിവ് തേടി യാത്ര പുറപ്പെടൽ സംബന്ധിച്ച് പറയുന്ന അധ്യായം
وَرَحَلَ جَابِرُ بْنُ عَبْدِ اللَّهِ مَسِيرَةَ شَهْرٍ إِلَى عَبْدِ اللَّهِ بْنِ أُنَيْسٍ فِي حَدِيثٍ وَاحِدٍ.
ഒരൊറ്റ ഹദീസ് ലഭിക്കുന്നതിനായി ജാബിറ്ബുനു
അബ്ദില്ലാഹ് (റ) അബ്ദില്ലാഹ് ബ്നു ഉനൈസ്(റ)ന്റെ അടുത്തേക്ക് ഒരു മാസത്തെ വഴിദൂരം സഞ്ചരിച്ചു.
🌹🌹🌹🌹🌹
ലഘു വിവരണം:
ടൈറ്റിലിനോടൊപ്പം തഅലീഖ് ആയി ഇമാം ബുഖാരീ ( റ ) കൊടുത്തിട്ടുള്ള ഹദീസ് ഇവിടെ പൂർണ്ണ പരമ്പരയില്ലാതെ സൂചിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
എന്നാൽ പ്രസ്തുത ഹദീസ് ഇമാം ബുഖാരി അദ്ദേഹത്തിൻ്റെ അദബുൽ മുഫ്റദ് എന്ന കിതാബിൽ പൂർണ്ണ പരമ്പരയോടെ ചേർത്തിട്ടുണ്ട്.
حَدَّثَنَا مُوسَى، قَالَ: حَدَّثَنَا هَمَّامٌ، عَنِ الْقَاسِمِ بْنِ عَبْدِ الْوَاحِدِ، عَنِ ابْنِ عَقِيلٍ، أَنَّ جَابِرَ بْنَ عَبْدِ اللهِ حَدَّثَهُ، أَنَّهُ بَلَغَهُ حَدِيثٌ عَنْ رَجُلٍ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم، فَابْتَعْتُ بَعِيرًا فَشَدَدْتُ إِلَيْهِ رَحْلِي شَهْرًا، حَتَّى قَدِمْتُ الشَّامَ، فَإِذَا عَبْدُ اللهِ بْنُ أُنَيْسٍ، فَبَعَثْتُ إِلَيْهِ أَنَّ جَابِرًا بِالْبَابِ، فَرَجَعَ الرَّسُولُ فَقَالَ: جَابِرُ بْنُ عَبْدِ اللهِ؟ فَقُلْتُ: نَعَمْ، فَخَرَجَ فَاعْتَنَقَنِي، قُلْتُ: حَدِيثٌ بَلَغَنِي لَمْ أَسْمَعْهُ، خَشِيتُ أَنْ أَمُوتَ أَوْ تَمُوتَ، قَالَ: سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: يَحْشُرُ اللَّهُ الْعِبَادَ، أَوِ النَّاسَ، عُرَاةً غُرْلاً بُهْمًا، قُلْتُ: مَا بُهْمًا؟ قَالَ: لَيْسَ مَعَهُمْ شَيْءٌ، فَيُنَادِيهِمْ بِصَوْتٍ يَسْمَعُهُ مَنْ بَعُدَ، أَحْسَبُهُ قَالَ: كَمَا يَسْمَعُهُ مَنْ قَرُبَ: أَنَا الْمَلِكُ، لاَ يَنْبَغِي لأَحَدٍ مِنْ أَهْلِ الْجَنَّةِ يَدْخُلُ الْجَنَّةَ وَأَحَدٌ مِنْ أَهْلِ النَّارِ يَطْلُبُهُ بِمَظْلَمَةٍ، وَلاَ يَنْبَغِي لأَحَدٍ مِنْ أَهْلِ النَّارِ يَدْخُلُ النَّارَ وَأَحَدٌ مِنْ أَهْلِ الْجَنَّةِ يَطْلُبُهُ بِمَظْلَمَةٍ، قُلْتُ: وَكَيْفَ؟ وَإِنَّمَا نَأْتِي اللَّهَ عُرَاةً بُهْمًا؟ قَالَ: بِالْحَسَنَاتِ وَالسَّيِّئَاتِ.
ആശയ വിവർത്തനം :
ജാബിർ ബ്നു അബ്ദില്ലാഹ് (റ) ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു : ഞാൻ ഒരു ഒട്ടകത്തെ വാങ്ങി ഒരു മാസം യാത്ര പുറപ്പെട്ടു ശാമിലെത്തി (സിറിയ).അവിടെ അബ്ദുല്ലാഹി ബ്നു ഉനൈസ് (റ) ഉണ്ടായിരുന്നു. ജാബിർ അദ്ദേഹത്തിൻ്റെ വീട്ടു വാതിൽക്കൽ ഉണ്ടെന്ന് ദൂതനോട് പറയാൻ പറഞ്ഞു. ദൂതൻ ചെന്നു. ജാബിർ ബ്നു അബ്ദില്ലാഹ് (റ) ആണോ എന്ന് അദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാൻ മറുപടി പറഞ്ഞു. അബ്ദുല്ലാഹി ബ്നു ഉനൈസ് (റ) പുറപ്പെട്ടു എന്നെ ആലിംഗനം ചെയ്തു. ഞാൻ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു നബിവചനം താങ്കളുടെ അടുത്തുണ്ടെന്ന് എനിക്ക് വിവരം കിട്ടി.ആ ഹദീസ് കൈമാറുന്നതിന് മുമ്പ് നമ്മളിൽ ആരെങ്കിലും ഒരാൾ മരിച്ചാലോ എന്ന് ഞാൻ ഭയപ്പെട്ടു. അബ്ദുല്ലാഹിബ്നു ഉനൈസ് ( റ ) പറഞ്ഞു : അല്ലാഹുവിൻ്റെ റസൂൽﷺ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : അന്ത്യനാളിൽ അല്ലാഹു മനുഷ്യരെ നഗ്നരും ചേലാകർമ്മം ചെയ്യപ്പെടാത്തവരും ബുഹ്മുമായി മഹ്ശറിൽ ഒരുമിച്ച് കൂട്ടും. അപ്പോൾ ഞാൻ ചോദിച്ചു: എന്താണ് ബുഹ്മ് എന്ന് പറഞ്ഞാൽ ❓ അവിടുന്ന് പറഞ്ഞു: ഒന്നുമില്ലാത്തവരായി. നബിﷺ തുടർന്നു : അപ്പോൾ അല്ലാഹു ദൂരെ നിന്നുള്ള ആൾക്ക് കേൾക്കുന്ന ശബ്ദത്തിൽ വിളിച്ചു പറയും [അടുത്തുള്ള ആളും കേൾക്കുന്ന എന്ന് അവിടുന്ന് പറഞ്ഞു എന്ന് ഞാൻ കരുതുന്നു - അല്ലാഹുവിൻ്റെ ശബ്ദത്തിന് ദൂരപരിധി ബാധകമല്ല,
പടപ്പിൻ്റെ ശബ്ദത്തോട് സദൃശമല്ല ] :
"ഞാൻ രാജാവാണ്. സ്വർഗക്കാരനായ ഒരാളും തന്നെ നരകകക്കാരനായ ഒരാൾക്കെതിരെ ആ സ്വർഗ്ഗക്കാരൻ ചെയ്ത അന്യായത്തിന് നരകക്കാരൻ പകരം ചോദിച്ചിട്ടില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.
നരകക്കാരനായ ഒരാളും തന്നെ സ്വർഗ്ഗക്കാരനായ ഒരാൾക്കെതിരെ ആ നരകക്കാരൻ ചെയ്ത അന്യായത്തിന് സ്വർഗ്ഗക്കാരൻ പകരം ചോദിച്ചിട്ടില്ലാതെ നരകത്തിലും പ്രവേശിക്കുകയില്ല. അപ്പോൾ ഞാൻ റസൂൽﷺയോട് ചോദിച്ചു: അതെങ്ങനെ❓ ഞങ്ങൾ അല്ലാഹുവിൻ്റെ അടുത്ത് വരുന്നത് നഗ്നരും ഒന്നുമില്ലാത്തവരും ആയിട്ടല്ലേ ❓ (പിന്നെങ്ങനെ അക്രമം ചെയ്തതിന് പകരം വല്ലതും നൽകാനാവുമെന്ന് ). അപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു : നന്മകൾ കൊണ്ടും തിന്മകൾ കൊണ്ടുമായിരിക്കും പ്രതികാരം (അതായത് അക്രമിയുടെ നന്മയിൽ നിന്ന് എടുത്ത് അക്രമിക്കപ്പെട്ടവന് നൽകും. നന്മ തീർന്നാൽ അക്രമിക്കപ്പെട്ടവൻ്റെ തിന്മയിൽ നിന്ന് എടുത്ത് അക്രമിക്ക് നൽകും)
- അദബുൽ മുഫ്റദ് ലിങ്ക്
https://sunnah.com/adab:970
ഇത് പോലെ പല സ്വഹാബികളും താബിഉകളും വിജ്ഞാനം അന്വേഷിച്ച് ക്ലേശകരമായ ദീർഘദൂര യാത്രകൾ ചെയ്തതായി കാണാം. ഹദീസ് കേട്ടയാളിൽ നിന്ന് നേരിട്ട് കേട്ട് ബോധ്യപ്പെടാനാണ് ജാബിർ ( റ ) ഒരു മാസം യാത്ര ചെയ്ത് സിറിയയിൽ വന്നത്. സനദ് കൃത്യമായി നേരിട്ട് ബോധ്യപ്പെടുന്നതിൻ്റെ പ്രാധാന്യവും ഈ സംഭവം സൂചിപ്പിക്കുന്നു.
🌹🌹🌹🌹🌹
ഹദീസ് 7️⃣8️⃣
٧٨ - حَدَّثَنَا أَبُو الْقَاسِمِ خَالِدُ بْنُ خَلِيٍّ قَاضِي حِمْصَ قَالَ حَدَّثَنَا مُحَمَّدُ بْنُ حَرْبٍ، قَالَ الْأَوْزَاعِيُّ:، أَخْبَرَنَا الزُّهْرِيُّ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، عَنْ ابْنِ عَبَّاسٍ أَنَّهُ تَمَارَى هُوَ وَالْحُرُّ بْنُ قَيْسِ بْنِ حِصْنٍ الْفَزَارِيُّ فِي صَاحِبِ مُوسَى، فَمَرَّ بِهِمَا أُبَيُّ بْنُ كَعْبٍ، فَدَعَاهُ ابْنُ عَبَّاسٍ فَقَالَ: إِنِّي تَمَارَيْتُ أَنَا وَصَاحِبِي هَذَا فِي صَاحِبِ مُوسَى الَّذِي سَأَلَ السَّبِيلَ إِلَى لُقِيِّهِ، هَلْ سَمِعْتَ رَسُولَ اللَّهِ ﷺ يَذْكُرُ شَأْنَهُ؟ فَقَالَ أُبَيٌّ: نَعَمْ سَمِعْتُ النَّبِيَّ ﷺ يَذْكُرُ شَأْنَهُ يَقُولُ: بَيْنَمَا مُوسَى فِي مَلَإٍ مِنْ بَنِي إِسْرَائِيلَ إِذْ جَاءَهُ رَجُلٌ، فَقَالَ: أَتَعْلَمُ أَحَدًا أَعْلَمَ مِنْكَ؟ قَالَ مُوسَى: لَا، فَأَوْحَى اللَّهُ إِلَى مُوسَى: بَلَى، عَبْدُنَا خَضِرٌ، فَسَأَلَ السَّبِيلَ إِلَى لُقِيِّهِ، فَجَعَلَ اللَّهُ لَهُ الْحُوتَ آيَةً، وَقِيلَ لَهُ: إِذَا فَقَدْتَ الْحُوتَ فَارْجِعْ فَإِنَّكَ سَتَلْقَاهُ، فَكَانَ مُوسَى صَلَّى اللَّهُ عَلَيْهِ يَتَّبِعُ أَثَرَ الْحُوتِ فِي الْبَحْرِ. فَقَالَ فَتَى مُوسَى لِمُوسَى: ﴿أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنْسَانِيهُ إِلا الشَّيْطَانُ أَنْ أَذْكُرَهُ﴾ قَالَ مُوسَى: ﴿ذَلِكَ مَا كُنَّا نَبْغِ فَارْتَدَّا عَلَى آثَارِهِمَا قَصَصًا﴾ فَوَجَدَا خَضِرًا، فَكَانَ مِنْ شَأْنِهِمَا مَا قَصَّ اللَّهُ فِي كِتَابِهِ.
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം. മൂസാനബിയുടെ സ്വാഹിബുമായി ബന്ധപ്പെട്ട് അദ്ദേഹം ഹുർറു ബിൻ ഖൈസ് ബിൻ ഹിസ്ൻ അൽ ഫസാരിയുമായി ഒരു സംവാദമുണ്ടായി. അതേസമയം, ഉബയ്യ് ബിൻ കഅബ് അവരുടെ സമീപത്തു കൂടെ കടന്നുപോകുകയും ഇബ്നു അബ്ബാസ് ( റ ) അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറയുകയും ചെയ്തു : "ഞാനും എന്റെ സുഹൃത്തും മൂസാ നബി (അ) കാണാൻ വഴി ചോദിച്ച അദ്ദേഹത്തിൻ്റെ സ്വാഹിബ് ആരാണെന്ന വിഷയത്തിൽ, തർക്കത്തിലാണ്. ഇവ്വിഷയകമായി അല്ലാഹുവിന്റെ റസൂൽﷺ എന്തെങ്കിലും പരാമർശിക്കുന്നത് താങ്കൾ കേട്ടിട്ടുണ്ടോ❓ ഉബയ്യ് ബിൻ കഅബ് ( റ ) പറഞ്ഞു : “അതെ, മൂസാ നബി (അ) ചില ഇസ്രായേല്യരുടെ കൂട്ടത്തിൽ ഇരിക്കുമ്പോൾ ഒരാൾ വന്നു ചോദിച്ചു:
“ താങ്കളെക്കാൾ കൂടുതൽ അറിവുള്ള ആരെയെങ്കിലും താങ്കൾക്ക് അറിയാമോ❓ മൂസാ നബി മറുപടി പറഞ്ഞു: "ഇല്ല." അപ്പോൾ അല്ലാഹു മൂസാ നബിക്ക് വഹ്യ് നൽകി: "അതെ, എന്റെ അടിമ ഖിള്ർ താങ്കളെക്കാൾ കൂടുതൽ അറിവുള്ളവനാണ്". മൂസാ നബി അല്ലാഹുവിനോട് അദ്ദേഹത്തെ എങ്ങനെ കണ്ടുമുട്ടാമെന്ന് ചോദിച്ചു. അപ്പോൾ അല്ലാഹു ഒരു മത്സ്യത്തെ അടയാളമാക്കി നിശ്ചയിച്ചു കൊടുത്തു. മത്സ്യവുമായി യാത്ര ചെയ്യുമ്പോൾ മത്സ്യം നഷ്ടപ്പെട്ടാൽ തിരിച്ചു നടക്കണമെന്നു. അപ്പോൾ ഖളിറിനെ കാണുമെന്നും അദ്ദേഹത്തോട് പറയപ്പെട്ടു. അങ്ങനെ മൂസാ നബി കടലിലെ മത്സ്യത്തിന്റെ അടയാളം പിൻപറ്റി നടന്നു.
(അതായത്, മത്സ്യത്തെ നിരീക്ഷിച്ച് കടൽക്കരയിലൂടെ നടന്നു). അപ്പോൾ
മൂസാ നബിയുടെ ഭൃത്യൻ (യൂശഉ) പറഞ്ഞു:
﴿أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنْسَانِيهُ إِلا الشَّيْطَانُ أَنْ أَذْكُرَهُ﴾
'കണ്ടുവോ! നാം ആ പാറക്കലിങ്കലേക്കു ചെന്നു കൂടിയപ്പോള്‍, നിശ്ചയമായും ഞാന്‍ മത്സ്യത്തെപ്പറ്റി മറന്നുപോയി. അത് ഉണര്‍ത്തുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ മറ്റൊന്നുമല്ല . അപ്പോൾ മൂസ (അ) പറഞ്ഞു:
ذَلِكَ مَا كُنَّا نَبْغِ
"അതുതന്നെയാണ് നാം തേടിക്കൊണ്ടിരിക്കുന്നത്." ഉടനെ, രണ്ടാളും തങ്ങളുടെ കാല്‍പാടുകളെ നോക്കിക്കൊണ്ടു തിരിച്ചു നടന്നു. അങ്ങനെ അവർ രണ്ട്പേരും ഖിളറിനെ കണ്ടുമുട്ടി. അവരെക്കുറിച്ച് വിശുദ്ധ ഖുർആനിൽ അല്ലാഹു വിവരിച്ചിട്ടുണ്ട് ( സൂറത്തുൽ കഹ്ഫിൽ )
🌹🌹🌹🌹🌹
- ഇതിൻ്റെ വിവരണം മുമ്പ് പറഞ്ഞതാണ്.
باب فَضْلِ مَنْ عَلِمَ وَعَلَّمَ
അറിവ് നേടുകയും അത് പഠിപ്പിക്കുകയും ചെയ്തവന്റെ ശ്രേഷ്ഠത സംബന്ധിച്ച അധ്യായം
🌹🌹🌹🌹🌹
ഹദീസ് 7️⃣9️⃣
٧٩ - حَدَّثَنَا مُحَمَّدُ بْنُ الْعَلَاءِ قَالَ حَدَّثَنَا حَمَّادُ بْنُ أُسَامَةَ، عَنْ بُرَيْدِ بْنِ عَبْدِ اللَّهِ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى عَنْ النَّبِيِّ ﷺ قَالَ: مَثَلُ مَا بَعَثَنِي اللَّهُ بِهِ مِنْ الْهُدَى وَالْعِلْمِ كَمَثَلِ الْغَيْثِ الْكَثِيرِ أَصَابَ أَرْضًا، فَكَانَ مِنْهَا نَقِيَّةٌ قَبِلَتْ الْمَاءَ فَأَنْبَتَتْ الْكَلَأَ وَالْعُشْبَ الْكَثِيرَ، وَكَانَتْ مِنْهَا أَجَادِبُ أَمْسَكَتْ الْمَاءَ فَنَفَعَ اللَّهُ بِهَا النَّاسَ فَشَرِبُوا وَسَقَوْا وَزَرَعُوا، وَأَصَابَتْ مِنْهَا طَائِفَةً أُخْرَى إِنَّمَا هِيَ قِيعَانٌ لَا تُمْسِكُ مَاءً وَلَا تُنْبِتُ كَلَأً، فَذَلِكَ مَثَلُ مَنْ فَقُهَ فِي دِينِ اللَّهِ، وَنَفَعَهُ مَا بَعَثَنِي اللَّهُ بِهِ فَعَلِمَ وَعَلَّمَ، وَمَثَلُ مَنْ لَمْ يَرْفَعْ بِذَلِكَ رَأْسًا، وَلَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ. قَالَ أَبُو عَبْد اللَّهِ: قَالَ إِسْحَاقُ: وَكَانَ مِنْهَا طَائِفَةٌ قَيَّلَتْ الْمَاءَ قَاعٌ يَعْلُوهُ الْمَاءُ، وَالصَّفْصَفُ الْمُسْتَوِي مِنْ الْأَرْضِ
അബൂമൂസ (റ) വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു : അല്ലാഹു എന്നെ സന്മാര്‍ഗ്ഗ ദര്‍ശനവും ദീനീ വിജ്ഞാനവുമായിട്ട് നിയോഗിച്ചിട്ടുള്ളതിന്റെ ഉപമ ഭൂമിയിൽ വർഷിച്ച, നന്നായി പെയ്ത ഒരു മഴപോലെയാണ്. അതില്‍ (ഭൂമിയില്‍) നല്ല ചില പ്രദേശങ്ങൾ വെള്ളത്തെ സ്വീകരിക്കുകയും അങ്ങിനെ സസ്യലതാദികൾ മുളപ്പിക്കുയും ചെയ്തു. വെള്ളത്തെ പിടിച്ചു വച്ച മറ്റു ചില പ്രദേശങ്ങളും ഭൂമിയിലുണ്ടായിരുന്നു. അത് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് പ്രയോജനം നല്‍കുകയും അങ്ങിനെ അവര്‍ കുടിക്കുകയും കുടിക്കാന്‍ കൊടുക്കുകയും കൃഷി ചെയ്യുകയും ചെയ്തു. മഴയുടെ ഒരു ഭാഗം വർഷിച്ചത് ഭൂമിയിലെ മറ്റു ചില പ്രദേശങ്ങളിലാണ് . അത് വെള്ളത്തെ തടഞ്ഞു നിര്‍ത്താനും പുല്ലിനെ മുളപ്പിക്കാനും സാധിക്കാത്ത വരണ്ട ഭൂമിയാണ്. അല്ലാഹുവിന്റെ ദീനിൽ പാണ്ഡിത്യം നേടുകയും എന്നെ അല്ലാഹു നിയോഗിച്ച ആ ദീൻ മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെയും, അല്ലാഹുവിൻ്റെ ദീനിലേക്ക് തിരിഞ്ഞ് നോക്കാതിരിക്കുകയും ഞാന്‍ കൊണ്ട് വന്ന സന്മാര്‍ഗ്ഗം സ്വീകരിക്കാതിരിക്കുകയും ചെയ്യാത്തവന്റെയും ഉദാഹരണം ഇവയാണ്. അബൂഅബ്ദില്ലാഹ് (ബുഖാരി) പറയുന്നു: ഇസ്ഹാഖ് പറഞ്ഞു : അതില്‍ (ഭൂമിയില്‍) ഒരു ഭാഗമുണ്ട്. അത് വെള്ളം വലിച്ചെടുത്തു. ഖാഅ് എന്നു പറഞ്ഞാല്‍ മുകളില്‍ വെള്ളം പരന്നു നില്‍ക്കുന്ന പ്രദേശം എന്നാണ്. സ്വഫ്സ്വഫ് എന്നാല്‍ നിരന്നു കിടക്കുന്ന പ്രദേശം എന്നും.
🌹🌹🌹🌹🌹
ലഘു വിവരണം:
ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ പെയ്ത നല്ല ഒരു മഴ പോലെയാണ് നബിﷺയുടെ ആഗമനം. മഴ നിർജ്ജീവമായ ഭൂമിയെ സജീവമാക്കുമെന്നത് പോലെ ദീനീ വിജ്ഞാനം മരിച്ചു കിടക്കുന്ന ഹൃദയങ്ങളെ ജീവിപ്പിക്കുകയും അവയ്ക്ക് വെളിച്ചമേകുകയും ചെയ്യും. എന്നാൽ ഭൂമിയുടെ എല്ലാ പ്രദേശങ്ങളും ഒരു പോലെയല്ല മഴയെ സ്വീകരിക്കുന്നത് എന്നത് പോലെ ദീനീ വിജ്ഞാനം കേൾക്കുന്ന ശ്രോതാക്കളും പ്രബോധിതരുമായ മനുഷ്യരിലും പല തരം ആളുകളുണ്ടാവും.
*ഒന്നാം വിഭാഗം:* ദീനീ വിജ്ഞാനം പഠിക്കുകയും അത് സ്വായത്തമാക്കി ഉൾക്കൊണ്ട് സ്വന്തം ജീവിതത്തിൽ പരമാവധി പകർത്തുകയും അതനുസരിച്ച് സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുകയും അത് ജനങ്ങൾക്ക് പകർന്നു നൽകുകയും ചെയ്യുന്ന പണ്ഡിതൻമാർ
*രണ്ടാം വിഭാഗം:*
ദീനീ വിജ്ഞാനം നേടുകയും എന്നാൽ നിർബന്ധ കർമ്മങ്ങളൊക്കെ ചെയ്യുന്നുണ്ടെങ്കിലും സുന്നത്തായ കർമ്മങ്ങളൊന്നും കാര്യമായി പരിഗണിക്കാതിരിക്കുകയും സൽകർമ്മങ്ങൾ അധികരിപ്പിക്കുന്നതിൽ കൂടുതലൊന്നും ശ്രദ്ധ പുലർത്തുകയും ചെയ്യാത്ത വിഭാഗം പണ്ഡിതൻമാർ. ദീനീ വിജ്ഞാനം കൊണ്ട് സ്വന്തമായി അൽപം മാത്രമേ പ്രയോജനം സിദ്ധിച്ചിട്ടുള്ളൂവെങ്കിലും ഇവർ മറ്റുള്ളവർക്ക് നല്ല അറിവുകൾ പകർന്ന് കൊടുത്തവരും ജനങ്ങൾക്ക് പ്രയോജനമുള്ളവരുമാണ്. ആദ്യ വിഭാഗത്തിൻ്റെ അത്ര ഉത്തമരല്ലെങ്കിലും ഇവരും നല്ലവർ തന്നെ.
*മൂന്നാമത്തെ വിഭാഗം*
ദീനീ വിജ്ഞാനത്തെ പൂർണ്ണമായി അവഗണിച്ചു തള്ളിയ നഷ്ടക്കാരാണിവർ - അല്ലാഹ് നമ്മെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്താതിരിക്കട്ടേ - ആമീൻ
باب رَفْعِ الْعِلْمِ وَظُهُورِ الْجَهْلِ
ദീനീ വിജ്ഞാനം നീക്കം ചെയ്യപ്പെട്ട് ഉയർന്ന് പോവലും അജ്ഞതയുടെ ആവിർഭാവവും.
وَقَالَ رَبِيعَةُ لاَ يَنْبَغِي لأَحَدٍ عِنْدَهُ شَيْءٌ مِنَ الْعِلْمِ أَنْ يُضَيِّعَ نَفْسَهُ.
റബീഅ (റ) പറഞ്ഞു: വിജ്ഞാനത്തിൽ നിന്ന് വല്ലതും കരസ്ഥമാക്കിയ ഒരാൾക്ക് അത് സ്വയം നഷ്ടപെടുത്തുന്നത് ഭൂഷണമല്ല.
🌹🌹🌹🌹🌹
ലഘു വിവരണം:
ദീനീ വിജ്ഞാനം ഇല്ലാതാവുന്നത് പണ്ഡിതൻമാരുടെ മരണത്തോടെയാണ്. പണ്ഡിതൻമാർ ഉണ്ടായിരിക്കുന്നിടത്തോളം ദീനീ വിജ്ഞാനം സജീവമായിരിക്കും . ദീനീ വിജ്ഞാനം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രോത്സാഹനം നൽകലാണ് ഈ അധ്യായത്തിൻ്റെ ഉദ്ദേശ്യം.
ഇവിടെ തഅലീഖ് ആയി ഇമാം ബുഖാരീ ( റ ) കൊടുത്ത റബീഅ ( റ ) യുടെ അസർ പൂർണ്ണ സനദ് സഹിതം ഇമാം ബൈഹഖീ ( റ ) യുടെ മദ്ഖലിൽ വന്നത് ചുവടെ ചേർക്കുന്നു :
١٧٨٥ - أَخْبَرَنَا أَبُو الْحُسَيْنِ ابْنُ الْفَضْلِ القَطَّانُ، حَدَّثَنَا أَبُو عَلِيٍّ مُحَمَّدُ بْنُ أَحْمَدَ بْنِ الصَّوَّافِ، حَدَّثَنَا مُحَمَّدُ بْنُ إِسْمَاعِيلَ السُّلَمِيُّ، حَدَّثَنَا عَبْدُ العَزِيزِ الأُوَيْسِيُّ، حَدَّثَنَا مَالِكٌ،
عَنْ رَبِيعَةَ بْنِ أَبِي عَبْدِ الرَّحْمَنِ، أَنَّهُ كَانَ يَقُولُ: مَا يَنْبَغِي لِأَحَدٍ يَعْلَمُ أَنَّ عِنْدَهُ شَيْئًا مِنَ العِلْمِ يُضَيِّعَ نَفْسَهُ.
റബീഅതു ബ്നു അബീ അബ്ദിർറഹ്മാൻ പറയാറുണ്ടായിരുന്നു :
വിജ്ഞാനത്തിൽ നിന്ന് വല്ലതും തൻ്റെ കൈവശമുണ്ടെന്ന് മനസ്സിലാക്കുന്ന ഒരാൾക്ക് അത് സ്വയം നഷ്ടപെടുത്തുന്നത് ഭൂഷണമല്ല ( അതായത് ദീനീ വിജ്ഞാനം ഉള്ള ഒരാൾ അതിൻ്റെ പോഷണത്തിലും പ്രചാരണത്തിലും അലംഭാവം പുലർത്തുന്നത് അത് നഷ്ടപെടുന്നതിന് ഇടയാക്കും )
https://shamela.ws/book/39268/906
ഹദീസ് 8️⃣0️⃣
٨٠ - حَدَّثَنَا عِمْرَانُ بْنُ مَيْسَرَةَ قَالَ حَدَّثَنَا عَبْدُ الْوَارِثِ، عَنْ أَبِي التَّيَّاحِ، عَنْ أَنَسِ قَالَ: قَالَ رَسُولُ اللَّهِ ﷺ: إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ وَيَثْبُتَ الْجَهْلُ وَيُشْرَبَ الْخَمْرُ وَيَظْهَرَ الزِّنَا" [الحديث ٨٠ - اطرافه في: ٦٨٠٨، ٥٥٧٧، ٥٢٣٢، ٨١]
അനസ്(റ) നിവേദനം: നബി ﷺ പറഞ്ഞു : നിശ്ചയം ദീനീ വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനം വർദ്ധിക്കലും വ്യഭിചാരം പരസ്യപ്പെടലും അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ടതാകുന്നു.
ഹദീസ് 8️⃣1️⃣
٨١ - حَدَّثَنَا مُسَدَّدٌ قَالَ حَدَّثَنَا يَحْيَى، عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ أَنَسِ قَالَ لَأُحَدِّثَنَّكُمْ حَدِيثًا لَا يُحَدِّثُكُمْ أَحَدٌ بَعْدِي، سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: مِنْ أَشْرَاطِ السَّاعَةِ أَنْ يَقِلَّ الْعِلْمُ وَيَظْهَرَ الْجَهْلُ، وَيَظْهَرَ الزِّنَا وَتَكْثُرَ النِّسَاءُ، وَيَقِلَّ الرِّجَالُ حَتَّى يَكُونَ لِخَمْسِينَ امْرَأَةً الْقَيِّمُ الْوَاحِدُ
അനസ്(റ)ൽ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു:
എനിക്ക് ശേഷം നിങ്ങൾക്ക് ഒരാളും പറഞ്ഞ് തരാൻ ഇടയില്ലാത്ത ഒരു ഹദീസ്
ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം ( ബസ്വറയിൽ
സ്വഹാബാക്കളിൽ നിന്ന് അവസാനം മരിച്ച സ്വഹാബി അനസ് ( റ ) ആയിരുന്നു. അതിനാൽ മറ്റാരും ഈ ഹദീസ് നബിﷺയിൽ നിന്ന് നേരിട്ട് കേട്ടതായി അവരോട് പറയാൻ സാധ്യതയില്ല )
അല്ലാഹുവിന്റെ റസൂൽﷺ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു : നിശ്ചയം അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ് ദീനീ വിജ്ഞാനം കുറയലും അജ്ഞത വെളിവാകലും, വ്യഭിചാരം പരസ്യപ്പെടലും സ്ത്രീകളുടെ വർദ്ധനവും, പുരുഷൻമാരുടെ കുറവും - എത്രത്തോളമെന്നാൽ അൻപത് സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യുന്ന ഒരു പുരുഷന്‍ എന്ന നില വരും.
🌹🌹🌹🌹🌹
ലഘു വിവരണം :
മദ്യപാനം വർദ്ധിക്കുന്നതും ദീനീ വിജ്ഞാനം നീങ്ങുന്നതും പരസ്പരം ബന്ധപെട്ടതാണ്. കാരണം മദ്യപാനം വർദ്ധിക്കലും ലഹരിയും മനുഷ്യൻ്റെ ബുദ്ധി നശിപ്പിക്കും. അത് ദീനീ വിജ്ഞാനത്തെ ദോശകരമായി ബാധിക്കും.
ഒരു പുരുഷന് അമ്പത് സ്ത്രീ എന്ന പ്രയോഗം സ്ത്രീകളുടെ ആധിക്യം സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമായിരിക്കാം. ചില ഹദീസുകളിൽ നാൽപത് സ്ത്രീകൾ ഒരു പുരുഷനെ പിന്തുടരും എന്ന് വന്നിട്ടുണ്ട്. ദീനീ വിഷയങ്ങളിലെ അജ്ഞത വർദ്ധിക്കുന്നത് ഒരു പുരുഷൻ ശറഉ അനുവദിക്കുന്നതിലേറെ സ്ത്രീകളെ വിവാഹം ചെയ്യുന്ന അവസ്ഥ സംജാതമാക്കും എന്നും ചില വിശദീകരണങ്ങൾ കാണാം
الله اعلم
باب فَضْلِ الْعِلْمِ
വിജ്ഞാനത്തിന്റെ ഫള്ൽ (വർദ്ധനവ്) സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 8️⃣2️⃣
٨٢ - حَدَّثَنَا سَعِيدُ بْنُ عُفَيْرٍ قَالَ حَدَّثَنِي اللَّيْثُ قَالَ حَدَّثَنِي عُقَيْلٌ، عَنْ ابْنِ شِهَابٍ، عَنْ حَمْزَةَ بْنِ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ ابْنَ عُمَرَ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ قَالَ: بَيْنَا أَنَا نَائِمٌ أُتِيتُ بِقَدَحِ لَبَنٍ فَشَرِبْتُ حَتَّى إِنِّي لَأَرَى الرِّيَّ يَخْرُجُ فِي أَظْفَارِي، ثُمَّ أَعْطَيْتُ فَضْلِي عُمَرَ بْنَ الْخَطَّابِ قَالُوا: فَمَا أَوَّلْتَهُ يَا رَسُولَ اللَّهِ؟ قَالَ: الْعِلْمَ.[الحديث ٨٢ - أطرافه في: ٧٠٣٢، ٧٠٢٧، ٧٠٠٧، ٧٠٠٦، ٣٦٨١]
ഇബ്നുഉമര്‍(റ) ൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂൽﷺ ഇപ്രകാരം പറഞ്ഞതായി ഞാന്‍ കേട്ടു : " ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു കോപ്പ പാല്‍ എനിക്ക് കൊണ്ടുവരപ്പെടുകയും ഞാനത് കുടിക്കുകയും ചെയ്തു. അപ്പോള്‍ എന്റെ നഖത്തില്‍ കൂടി ദാഹം തീര്‍ന്ന കുളിര്‍മ്മ പുറത്ത് പോകുന്നത് ഞാന്‍ കണ്ടു. അവസാനം ഞാന്‍ എന്റെ ബാക്കി (അധികമുള്ളത്) ഉമറ്ബ്നുല്‍ ഖത്താബിന് കൊടുത്തു. സ്വഹാബാക്കൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഈ സ്വപ്നത്തിന് താങ്കള്‍ എന്തു വ്യാഖ്യാനമാണ് നല്‍കുന്നത്. നബി ﷺ പറഞ്ഞു: ദീനീ വിജ്ഞാനമാണത് (ആ പാൽ)
🌹🌹🌹🌹🌹
ലഘു വിവരണം :
ഇതിന് മുമ്പ് ഇതേ പേരിൽ (ഫള്ലുൽ ഇൽമ്) ഒരു അധ്യായം കഴിഞ്ഞ് പോയിട്ടുണ്ട്. എന്നാൽ അവിടെ ഇൽമിൻ്റെ ഫളീലത് (ശ്രേഷ്ഠത) എന്ന അർഥത്തിലും ഇവിടെ ഇൽമിൻ്റെ വർദ്ധനവ് ( الْفَضْلُ هُنَا بِمَعْنَى الزِّيَادَةِ، أَيْ مَا فَضَلَ عَنْهُ) എന്ന അർഥത്തിലുമാണ്. അതിനാൽ ആവർത്തനമല്ല
പാലിനെ ദീനീ വിജ്ഞാനമായി വ്യാഖ്യാനിച്ചത് രണ്ടും ധാരാളം ഉപകാരമുള്ളതാണ് എന്നതിനാലാണ്.
🌹🌹🌹🌹🌹
باب الْفُتْيَا وَهُوَ وَاقِفٌ عَلَى الدَّابَّةِ وَغَيْرِهَا
വാഹനപ്പുറത്തിരുന്ന് മതവിധി നൽകൽ സംബന്ധിച്ച അധ്യായം
ഹദീസ് 8️⃣3️⃣
٨٣ - حَدَّثَنَا إِسْمَاعِيلُ قَالَ: حَدَّثَنِي مَالِكٌ، عَنْ ابْنِ شِهَابٍ، عَنْ عِيسَى بْنِ طَلْحَةَ بْنِ عُبَيْدِ اللَّهِ، عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ ﷺ وَقَفَ فِي حَجَّةِ الْوَدَاعِ بِمِنًى لِلنَّاسِ يَسْأَلُونَهُ فَجَاءَهُ رَجُلٌ فَقَالَ: لَمْ أَشْعُرْ فَحَلَقْتُ قَبْلَ أَنْ أَذْبَحَ، فَقَالَ: اذْبَحْ وَلَا حَرَجَ، فَجَاءَ آخَرُ فَقَالَ: لَمْ أَشْعُرْ فنحرت قَبْلَ أَنْ أَرْمِيَ؟ قَالَ: ارْمِ وَلَا حَرَجَ. فَمَا سُئِلَ النَّبِيُّ ﷺ عَنْ شَيْءٍ قُدِّمَ وَلَا أُخِّرَ إِلَّا قَالَ: افْعَلْ وَلَا حَرَجَ.[الحديث ٨٣ - طرفه في، ٦٦٦٥، ١٧٣٨، ١٧٣٧، ١٧٣٦، ١٢٤،]
അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് (റ) പറയുന്നു : അല്ലാഹുവിന്റെ റസൂൽﷺ ഹജ്ജത്തുൽ വദാഇൽ മിനായിൽ ജനങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും (ഒട്ടകപ്പുറത്തിരുന്ന്) മറുപടി പറയുകയായിരുന്നു. ഒരാൾ വന്നിട്ട് പറഞ്ഞു: " ഞാൻ അറിയാതെ ബലി നടത്തും മുമ്പ് മുടി മുണ്ഡനം ചെയ്തു പോയി." നബിﷺ പറഞ്ഞു : "സാരമില്ല, ഇനി നീ പോയി ബലി അറുത്തു കൊള്ളുക." ഉടനെ മറ്റൊരാൾ വന്നിട്ട് പറഞ്ഞു. "ഞാൻ അറിയാതെ, കല്ലെറിയും മുമ്പ് ബലി നടത്തിപ്പോയി." നബിﷺ പറഞ്ഞു: " സാരമില്ല, ഇനി നീ പോയി കല്ലെറിഞ്ഞു കൊള്ളുക." അബ്ദുല്ലാഹിബ്നുഅംറ് (റ) പറയുകയാണ് : ഏതെങ്കിലും ഒരു കാര്യം മുന്തിച്ചു അല്ലെങ്കിൽ പിന്തിച്ചു എന്നു പറഞ്ഞു കൊണ്ടു വന്ന ഏതൊരാളോടും "സാരമില്ല, നീ അങ്ങിനെ ചെയ്തു കൊള്ളുക" എന്നേ നബിﷺ പറഞ്ഞുള്ളൂ.
🔴🔴🔴🔴🔴
ലഘു വിവരണം :
- ചില റിപ്പോർട്ടുകളിൽ ഒട്ടകപ്പുറത്ത് എന്ന് വന്നിട്ടുണ്ട്.
- ചില റിപ്പോർട്ടുകൾ ക്രമം തെറ്റിയതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് അവരോട് കൽപ്പിച്ചില്ല എന്ന് വന്നിട്ടുണ്ട്.
- പണ്ഡിതൻ വാഹനപ്പുറത്താണെങ്കിലും സംശയം ചോദിക്കുന്നവർക്ക് മറുപടി നൽകണം എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
🌹🌹🌹🌹
باب مَنْ أَجَابَ الْفُتْيَا بِإِشَارَةِ الْيَدِ وَالرَّأْسِ
തലകൊണ്ടും കൈകൊണ്ടും ആംഗ്യം കാണിച്ച് മത വിധി നൽകിയത് സംബന്ധിച്ച അധ്യായം
ഹദീസ് 8️⃣4️⃣
٨٤ - حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، قَالَ: حَدَّثَنَا وُهَيْبٌ، قَالَ: حَدَّثَنَا أَيُّوبُ، عَنْ عِكْرِمَةَ، عَنْ ابْنِ عَبَّاسٍ، أَنَّ النَّبِيَّ ﷺ سُئِلَ فِي حَجَّتِهِ، فَقَالَ: ذَبَحْتُ قَبْلَ أَنْ أَرْمِيَ فَأَوْمَأَ بِيَدِهِ، قَالَ: وَلَا حَرَجَ، قَالَ حَلَقْتُ قَبْلَ أَنْ أَذْبَحَ فَأَوْمَأَ بِيَدِهِ وَلَا حَرَجَ [الحديث ٨٤ - أطرافه في: ٦٦٦٦، ١٧٣٥، ١٧٣٤، ١٧٢٣، ١٧٢٢، ١٧٢١]
ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം: നബിﷺ ഹജ്ജ് ചെയ്യുമ്പോള്‍ ഒരാള്‍ ചോദിച്ചു : ഞാന്‍ എറിയുന്നതിനു മുമ്പായി അറവ് നടത്തി. അതിന് കുറ്റമുണ്ടോ എന്ന് ചോദിച്ചു. നബിﷺ കൈകൊണ്ട് ആംഗ്യം മുഖേന കുഴപ്പമില്ല എന്നു പറഞ്ഞു. അറുക്കുന്നതിനു മുമ്പായി മുടി കളഞ്ഞു എന്നു പറഞ്ഞു എന്ന് പറഞ്ഞപ്പോഴും നബിﷺ കൈകൊണ്ട് ആംഗ്യം കാണിച്ചു കുഴപ്പമില്ല എന്നു പറഞ്ഞു.
🌹🌹🌹🌹🌹
ഹദീസ് 8️⃣5️⃣
٨٥ - حَدَّثَنَا الْمَكِّيُّ بْنُ إِبْرَاهِيمَ، قَالَ: أَخْبَرَنَا حَنْظَلَةُ بْنُ أَبِي سُفْيَانَ، عَنْ سَالِمٍ، قَالَ: سَمِعْتُ أَبَا هُرَيْرَةَ، عَنْ النَّبِيِّ ﷺ قَالَ: يُقْبَضُ الْعِلْمُ، وَيَظْهَرُ الْجَهْلُ وَالْفِتَنُ، وَيَكْثُرُ الْهَرْجُ، قِيلَ: يَا رَسُولَ اللَّهِ، وَمَا الْهَرْجُ؟ فَقَالَ هَكَذَا بِيَدِهِ فَحَرَّفَهَا كَأَنَّه يُرِيدُ الْقَتْلَ.[الحديث ٨٥ - أطرافه في: ٧١٢١، ٧١١٥، ٧٠٦١، ٦٩٣٥، ٦٥٠٦، ٦٠٣٧، ٤٦٣٦، ٤٦٣٥، ٣٦٠٩، ٣٦٠٨، ١٤١٢، ١٠٣٦]
സാലിം (റ)ൽ നിന്ന് നിവേദനം : അബൂഹുറൈറ (റ) നബിﷺ യില്‍ നിന്ന് ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നബിﷺ പറഞ്ഞു: ദീനീ വിജ്ഞാനം ജനങ്ങളില്‍ നിന്ന് നഷ്ടപ്പെടും. അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടും. ഹർജ് വര്‍ദ്ധിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, എന്താണ് ഹറജ്❓ നബിﷺ കൈ അനക്കിയിട്ട് ഇങ്ങനെ എന്ന് ആംഗ്യം കാണിച്ചു. അത് കണ്ടപ്പോള്‍ നബിﷺ കൊലപാതകമാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നി (ഹർജ് വർദ്ധിക്കുക എന്നാൽ കൊലപാതകം വർദ്ധിക്കുക എന്നാണ്. ഇത് അന്ത്യനാളിൻ്റെ ലക്ഷണവുമാണ് )
ഹദീസ് 8️⃣6️⃣
٨٦ - حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، قَالَ: حَدَّثَنَا وُهَيْبٌ، قَالَ: حَدَّثَنَا هِشَامٌ، عَنْ فَاطِمَةَ، عَنْ أَسْمَاءَ قَالَتْ: أَتَيْتُ عَائِشَةَ وَهِيَ تُصَلِّي فَقُلْتُ: مَا شَأْنُ النَّاسِ؟ فَأَشَارَتْ إِلَى السَّمَاءِ فَإِذَا النَّاسُ قِيَامٌ، فَقَالَتْ: سُبْحَانَ اللَّهِ. قُلْتُ: آيَةٌ، فَأَشَارَتْ بِرَأْسِهَا - أَيْ: نَعَمْ - فَقُمْتُ حَتَّى تَجَلَّانِي الْغَشْيُ، فَجَعَلْتُ أَصُبُّ عَلَى رَأْسِي الْمَاءَ، فَحَمِدَ اللَّهَ ﷿ النَّبِيُّ ﷺ وَأَثْنَى عَلَيْهِ، ثُمَّ قَالَ: مَا مِنْ شَيْءٍ لَمْ أَكُنْ أُرِيتُهُ إِلَّا رَأَيْتُهُ فِي مَقَامِي حَتَّى الْجَنَّةُ وَالنَّارُ. فَأُوحِيَ إِلَيَّ أَنَّكُمْ تُفْتَنُونَ فِي قُبُورِكُمْ مِثْلَ - أَوْ: قَرِيبَ، لَا أَدْرِي أَيَّ ذَلِكَ قَالَتْ أَسْمَاءُ - مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، يُقَالُ: مَا عِلْمُكَ بِهَذَا الرَّجُلِ؟ فَأَمَّا الْمُؤْمِنُ - أَوْ: الْمُوقِنُ، لَا أَدْرِي بِأَيِّهِمَا قَالَتْ أَسْمَاءُ - فَيَقُولُ: هُوَ مُحَمَّدٌ رَسُولُ اللَّهِ جَاءَنَا بِالْبَيِّنَاتِ وَالْهُدَى، فَأَجَبْنَا وَاتَّبَعْنَا، هُوَ مُحَمَّدٌ ثَلَاثًا، فَيُقَالُ: نَمْ صَالِحًا، قَدْ عَلِمْنَا إِنْ كُنْتَ لَمُوقِنًا بِهِ، وَأَمَّا الْمُنَافِقُ - أَوْ: الْمُرْتَابُ، لَا أَدْرِي أَيَّ ذَلِكَ قَالَتْ أَسْمَاءُ - فَيَقُولُ: لَا أَدْرِي، سَمِعْتُ النَّاسَ يَقُولُونَ شَيْئًا فَقُلْتُهُ.
[الحديث ٨٦ - أطرافه في: ٧٢٨٧، ٢٥٢٠، ٢٥١٩، ١٣٧٣، ١٢٣٥، ١٠٦١، ١٠٥٤، ١٠٥٣، ٩٢٢، ١٨٤]
അസ്മാഉ് (റ) പറയുന്നു : ഞാൻ ഒരിക്കൽ ആഇശ (റ)യുടെ അടുക്കൽ ചെന്നപ്പോൾ അവർ നമസ്കാരത്തിൽ ആയിരുന്നു (മസ്ജിദിൽ ആളുകൾ ഗ്രഹണ നിസ്ക്കാരത്തിലായിരുന്നു എന്ന് വിവരണത്തിൽ കാണാം) ആളുകൾക്ക് എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. സുബ്ഹാനല്ലാഹ് എന്നുപറഞ്ഞു കൊണ്ട് ആഇശ (റ) നമസ്കാരമധ്യേ ആകാശത്തേക്കു ചൂണ്ടിക്കാട്ടി. ഞാൻ പറഞ്ഞു: ഇതൊരു ദൃഷ്ടാന്തമാണ്❓ 'അതെ' എന്ന് തലയാട്ടിക്കൊണ്ട് അവർ മറുപടി നൽകി. ഉടനെ ഞാനും ഗ്രഹണ നമസ്കാരത്തിൽ പ്രവേശിച്ചു . നമസ്കാരത്തിന്റെ ദൈർഘ്യം മൂലം എന്നെ തളർച്ച ബാധിച്ചു. അപ്പോൾ അപ്പോൾ ഞാൻ വെള്ളം എടുത്തു എന്റെ തലയിൽ ചൊരിഞ്ഞു. പിന്നീട് നബി ﷺ ഖുത്വുബ ആരംഭിച്ചു കൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു പ്രകീർത്തിച്ചു. തുടർന്ന് അവിടുന്ന് പറഞ്ഞു : ഇതിനു മുമ്പ് എനിക്ക് കാണിച്ചു തന്നിട്ടില്ലാത്ത ഒരു വസ്തുവിനെയും എൻറെ ഈ നിൽപ്പിൽ ഞാൻ കാണാതിരുന്നിട്ടില്ല. സ്വർഗം,നരകം എന്നിവ വരെ ഇവിടെ വെച്ച് ഞാൻ കണ്ടു. എനിക്ക് അല്ലാഹുവിങ്കൽ നിന്ന് ഇങ്ങനെ സന്ദേശം ലഭിച്ചു : "നിങ്ങൾ ഖബറുകളിൽ വച്ച് പരീക്ഷണങ്ങൾക്ക് വിധേയരാകും. ഭൂമുഖത്ത് ചുറ്റിസഞ്ചരിച്ചു കള്ളം പ്രചരിപ്പിക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങൾക്ക് തുല്യമായ അല്ലെങ്കിൽ അതിനടുത്ത നിലക്കുള്ള പരീക്ഷണം - (രണ്ടിൽ ഏതു വാക്കാണ് അസ്മാഉ് പറഞ്ഞതെന്ന് റാവിക്ക് ഉറപ്പില്ല). എന്നിട്ട് ഈ മനുഷ്യനെ (മുഹമ്മദു റസൂൽﷺയെ) കുറിച്ചു നിനക്കെന്താണറിവുള്ളതെന്നു ഖബറിലുള്ളവനോടു മലക്കുകൾ ചോദിക്കും. അപ്പോൾ സത്യവിശ്വാസി (അല്ലെങ്കിൽ ദൃഢ വിശ്വാസി രണ്ടിൽ ഏത് വാക്കാണ് പറഞ്ഞതെന്ന് റാവിക്ക് ഓർമ്മയില്ല) പറയും: 'ഇത് അല്ലാഹുവിന്റെ റസൂലായ മുഹമ്മദ്ﷺ ആണ്. അദ്ദേഹം ഞങ്ങളുടെയടുക്കൽ വ്യക്തമായ ദൃഷ്ടാന്തങ്ങളും മാർഗ്ഗദർശനവും കൊണ്ടു വന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഉൽബോധനങ്ങൾ ഞങ്ങൾ സ്വീകരിച്ച് പിൻപറ്റി. ഇത് മുഹമ്മദ് നബിﷺ തന്നെയാണ്.' ഇങ്ങനെ മൂന്നു പ്രാവശ്യം അവൻ പറയും. അപ്പോൾ, 'നീ സുഖമായി ഉറങ്ങിക്കൊള്ളുക. നീ ഇദ്ദേഹത്തിൽ ദൃഢമായി വിശ്വസിച്ചവനായിരുന്നുവെന്ന് ഞങ്ങൾക്കറിവുണ്ട്' എന്നു മലക്കുകൾ പറയും. കപടവിശ്വാസി അഥവാ സംശയിച്ചു നിൽക്കുന്നവൻ (അസ്മാഉ് ഉപയോഗിച്ച വാക്കെന്തെന്ന് റാവിക്ക് ഉറപ്പില്ല) പറയും: എനിക്ക് യാഥാർത്ഥ്യമൊന്നും അറിവില്ല. മനുഷ്യർ എന്തോ പറയുന്നതു കേട്ടു ഞാനും അങ്ങനെ പറഞ്ഞു. അത്രമാത്രം''.
ഹദീസ് 8️⃣7️⃣
٨٧ - حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، قَالَ: حَدَّثَنَا غُنْدَرٌ، قَالَ: حَدَّثَنَا شُعْبَةُ، عَنْ أَبِي جَمْرَةَ، قَالَ: كُنْتُ أُتَرْجِمُ بَيْنَ ابْنِ عَبَّاسٍ وَبَيْنَ النَّاسِ، فَقَالَ: إِنَّ وَفْدَ عَبْدِ الْقَيْسِ أَتَوْا النَّبِيَّ ﷺ، فَقَالَ: مَنْ الْوَفْدُ - أَوْ: مَنْ الْقَوْمُ - قَالُوا: رَبِيعَةُ، فَقَالَ: مَرْحَبًا بِالْقَوْمِ أَوْ بِالْوَفْدِ غَيْرَ خَزَايَا وَلَا نَدَامَى، قَالُوا: إِنَّا نَأْتِيكَ مِنْ شُقَّةٍ بَعِيدَةٍ، وَبَيْنَنَا وَبَيْنَكَ هَذَا الْحَيُّ مِنْ كُفَّارِ مُضَرَ، وَلَا نَسْتَطِيعُ أَنْ نَأْتِيَكَ إِلَّا فِي شَهْرٍ حَرَامٍ، فَمُرْنَا بِأَمْرٍ نُخْبِرُ بِهِ مَنْ وَرَاءَنَا نَدْخُلُ بِهِ الْجَنَّةَ، فَأَمَرَهُمْ بِأَرْبَعٍ، وَنَهَاهُمْ عَنْ أَرْبَعٍ، أَمَرَهُمْ بِالْإِيمَانِ بِاللَّهِ وَحْدَهُ، قَالَ: هَلْ تَدْرُونَ مَا الْإِيمَانُ بِاللَّهِ وَحْدَهُ؟ قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامُ الصَّلَاةِ وَإِيتَاءُ الزَّكَاةِ، وَصَوْمُ رَمَضَانَ، وَتُعْطُوا الْخُمُسَ مِنْ الْمَغْنَمِ، وَنَهَاهُمْ عَنْ الدُّبَّاءِ وَالْحَنْتَمِ وَالْمُزَفَّتِ - قَالَ شُعْبَةُ: رُبَّمَا قَالَ: النَّقِيرِ، وَرُبَّمَا قَالَ: الْمُقَيَّرِ - قَالَ: احْفَظُوهُ وَأَخْبِرُوهُ مَنْ وَرَاءَكُمْ.
അബൂജംറ (റ)ൽ നിന്ന്
നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഇബ്നു അബ്ബാസ് (റ) ൻ്റെയും ജനങ്ങളുടെയും ഇടയിൽ തർജ്ജുമ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അബ്ദുൽ ഖൈസിന്റെ നിവേദക സംഘം നബിﷺയുടെ അടുത്ത് വന്നു. അപ്പോൾ നബിﷺ ചോദിച്ചു: ഏതു നിവേദകസംഘമാണ് അല്ലെങ്കിൽ (ഏത് ജനത) ആണ് നിങ്ങൾ❓ അവർ പറഞ്ഞു: റബീഅഃ ഗോത്രത്തിൽ നിന്നുമാണ്. അപ്പോൾ നബി ﷺപറഞ്ഞു: അല്ലയോ പ്രതിനിധി സംഘമേ (ജനസമൂഹമേ), നിങ്ങൾക്ക് സ്വാഗതം. നിങ്ങൾ നിന്ദിതരോ ഖേദിക്കുന്നവരോ ആകേണ്ടി വരില്ല. അവർ പറഞ്ഞു: ഞങ്ങൾ വിദൂരമായ സ്ഥലത്ത് നിന്നാണ് താങ്കളുടെ അടുത്തു വരുന്നത്. ഞങ്ങൾക്കും താങ്കൾക്കും ഇടയിൽ മുള്വർ ഗോത്രത്തിലെ അവിശ്വാസികളുള്ള ഒരു പ്രദേശമുണ്ട്. അതിനാൽ യുദ്ധം നിഷിദ്ധമായ മാസത്തിലല്ലാതെ ഞങ്ങൾക്ക് താങ്കളുടെ അടുക്കൽ വരാൻ സാധിക്കുകയില്ല. (ഞങ്ങളുടെ വീടുകളിൽ) വിട്ടേച്ച് പോന്നവർക്ക് (വീട്ടുകാർക്കും നാട്ടുകാർക്കും
) വിവരം അറിയിക്കുകയും ഞങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സഹായിക്കുകയും ചെയ്യുന്ന വല്ല കാര്യവും ഞങ്ങളോട് താങ്കൾ കൽപിച്ചാലും. അപ്പോൾ നബിﷺ അവരോട് നാലു കാര്യങ്ങൾ കൽപിക്കുകയും നാലു കാര്യങ്ങൾ നിരോധിക്കുകയും ചെയ്തു. ഏകനായ അല്ലാഹുവിൽ മാത്രം വിശ്വസിക്കുവാൻ അവരോട് കൽപിച്ചു. നബിﷺ അവരോട്
ചോദിച്ചു: ഏകനായ അല്ലാഹുവിൽ ഉള്ള വിശ്വാസം എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ❓ അവർ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലുമാണ് നന്നായി അറിയുന്നവർ. നബിﷺ പറഞ്ഞു: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലായെന്നും മുഹമ്മദ് (ﷺ) അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കലും, നമസ്കാരം നിലനിർത്തലും, സകാത്ത് കൊടുത്തു വീട്ടലും റമളാൻ മാസത്തിൽ നോമ്പനുഷ്ഠിക്കലും, ഗനീമത്ത് സ്വത്തിൽ നിന്ന് അഞ്ചിലൊരു ഭാഗം നൽകലുമാകുന്നു. പിന്നെ നബിﷺ അവർക്ക് ദുബ്ബാഅ് (الدُّبَّاء) , ഹൻതം (الحَنتَم), മുസഫ്ഫത് (المُزَفَّت). ശുഅ്ബഃ (شُعبَة) പറഞ്ഞു: ഒന്നുകിൽ നഖീർ(النَّقير) അതോ മുഖയ്യിർ(المُقَيِّر) എന്നീ നാലു കാര്യങ്ങളെ തൊട്ട് (ഇവ വീഞ്ഞ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നാലു പാത്രങ്ങളാണ്), നിരോധിക്കുകയും ചെയ്തു. ഇത് നിങ്ങൾ മന:പാഠമാക്കുകയും നിങ്ങൾ വിട്ടേച്ച് പോന്നവർക്ക് ഇത് അറിയിച്ച് കൊടുക്കുകയും ചെയ്യുക.
🔴🔴🔴🔴🔴
باب الرِّحْلَةِ فِي الْمَسْأَلَةِ النَّازِلَةِ وَتَعْلِيمِ أَهْلِهِ
ഉണ്ടായ ഒരു പ്രശ്നത്തെക്കുറിച്ച് ചോദിച്ചറിയാനുള്ള യാത്രയും അത് കുടുംബത്തെ പഠിപ്പിക്കലും സംബന്ധിച്ച അധ്യായം
ഹദീസ് 8️⃣8️⃣
٨٨ - حَدَّثَنَا مُحَمَّدُ بْنُ مُقَاتِلٍ أَبُو الْحَسَنِ، قَالَ: أَخْبَرَنَا عَبْدُ اللَّهِ، قَالَ: أَخْبَرَنَا عُمَرُ بْنُ سَعِيدِ بْنِ أَبِي حُسَيْنٍ، قَالَ: حَدَّثَنِي عَبْدُ اللَّهِ بْنُ أَبِي مُلَيْكَةَ، عَنْ عُقْبَةَ بْنِ الْحَارِثِ، أَنَّهُ تَزَوَّجَ ابْنَةً لِأَبِي إِهَابِ بْنِ عَزِيزٍ، فَأَتَتْهُ امْرَأَةٌ فَقَالَتْ: إِنِّي قَدْ أَرْضَعْتُ عُقْبَةَ وَالَّتِي تَزَوَّجَ. فَقَالَ لَهَا عُقْبَةُ: مَا أَعْلَمُ أَنَّكِ أَرْضَعْتِنِي، وَلَا أَخْبَرْتِنِي، فَرَكِبَ إِلَى رَسُولِ اللَّهِ ﷺ بِالْمَدِينَةِ، فَسَأَلَهُ، فَقَالَ رَسُولُ اللَّهِ ﷺ: كَيْفَ وَقَدْ قِيلَ؟ فَفَارَقَهَا عُقْبَةُ وَنَكَحَتْ زَوْجًا غَيْرَهُ.[الحديث ٨٨ - أطرافه في: ٥١٠٤، ٢٦٦٠، ٢٦٥٩، ٢٦٤٠، ٢٠٥٢]
ഉഖ്ബതു ബ്നുല്‍ ഹാരിസ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം അബു ഇഹാബ് ബ്നു അസീസിൻ്റെ ഒരു മകളെ (غَنِيَّةٌ- ഉമ്മു യഹ്യാ) വിവാഹം ചെയ്തു. അപ്പോൾ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു പറഞ്ഞു: നിശ്ചയം ഞാന്‍ ഉഖ്ബത്തിനും അദ്ദേഹം വിവാഹം ചെയ്ത ഈ സ്ത്രീക്കും മുല കൊടുത്തിട്ടുണ്ട്. അപ്പോള്‍ ഉഖ്‌ബത്ത് (റ) അവളോട് പറഞ്ഞു: താങ്കൾ എനിക്ക് മുലപ്പാല്‍ തന്നതായി എനിക്കറിയില്ല. ആ വിവരം താങ്കൾ എന്നെ അറിയിച്ചിട്ടുമില്ലല്ലോ. ശേഷം അദ്ദേഹം മക്കയിൽ നിന്ന് മദീനയില്‍ അല്ലാഹുവിന്റെ റസൂൽﷺ യുടെ അടുക്കലേക്ക് യാത്രചെയ്യുകയും ഇതിനെക്കുറിച്ച് നബി ﷺയോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: അവര്‍ ഇങ്ങനെയെല്ലാം പറഞ്ഞ സ്ഥിതിക്ക് എങ്ങനെയാണ് നിങ്ങള്‍ ഭാര്യാഭര്‍ത്താക്കളായി ജീവിക്കുക❓ ഉടനെ ഉഖ്ബത്ത് ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി . അവരെ വേറെ ഒരാള്‍ ( ظُرَيْبٌ)
വിവാഹം ചെയ്യുകയും ചെയ്തു.
🔴🔴🔴🔴🔴
ലഘു വിവരണം :
ഒരു സ്ത്രീ ഏതൊക്കെ കുട്ടികൾക്ക് അവരുടെ മുലകുടി പ്രായത്തിൽ മുല കൊടുത്തുവോ ആ കുട്ടികളെല്ലാം പരസ്പരം മുലകുടി ബന്ധത്തിലുള്ള സഹോദരങ്ങളാണ്. ആ മാതാവിനും അവളുടെ ഭർത്താവിനും ആ കുട്ടികൾ മുലകുടി ബന്ധത്തിലുള്ള മക്കളുമാണ്. ആ സ്ത്രീയുടെ മക്കളും ആ സ്ത്രീ മുല കൊടുത്ത കുട്ടികൾക്ക് മുല കുടി ബന്ധത്തിലുള്ള സഹോദരങ്ങളാണ്. മുല കുടി ബന്ധത്തിലുള്ള സഹോദരങ്ങൾ മഹ്റമുകൾ ആയതിനാൽ അവർ തമ്മിൽ വിവാഹം പാടില്ല. വിവാഹാനന്തരമാണ് ദമ്പതികൾ തമ്മിലുണ്ടായിരുന്ന മുലകുടിബന്ധം അറിഞ്ഞതെങ്കിലും ആ വിവാഹബന്ധം വേർപെടുത്തൽ നിർബന്ധമാണ്.
باب التَّنَاوُبِ فِي الْعِلْمِ
ഊഴം വച്ച് ദീനീ വിജ്ഞാനം പഠിക്കുന്നതിന് പോവുന്നത് സംബന്ധിച്ച അധ്യായം
ഹദീസ് 8️⃣9️⃣
٨٩ - حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، عَنْ الزُّهْرِيِّ. ح قَالَ أَبُو عَبْد اللَّهِ وَقَالَ ابْنُ وَهْبٍ يُونُسُ، عَنْ ابْنِ شِهَابٍ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ أَبِي ثَوْرٍ، عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، عَنْ عُمَرَ قَالَ: كُنْتُ أَنَا وَجَارٌ لِي مِنْ الْأَنْصَارِ فِي بَنِي أُمَيَّةَ بْنِ زَيْدٍ - وَهِيَ مِنْ عَوَالِي الْمَدِينَةِ - وَكُنَّا نَتَنَاوَبُ النُّزُولَ عَلَى رَسُولِ اللَّهِ ﷺ، يَنْزِلُ يَوْمًا وَأَنْزِلُ يَوْمًا، فَإِذَا نَزَلْتُ جِئْتُهُ بِخَبَرِ ذَلِكَ الْيَوْمِ مِنْ الْوَحْيِ وَغَيْرِهِ، وَإِذَا نَزَلَ فَعَلَ مِثْلَ ذَلِكَ، فَنَزَلَ صَاحِبِي الْأَنْصَارِيُّ يَوْمَ نَوْبَتِهِ فَضَرَبَ بَابِي ضَرْبًا شَدِيدًا، فَقَالَ: أَثَمَّ هُوَ؟ فَفَزِعْتُ فَخَرَجْتُ إِلَيْهِ، فَقَالَ: قَدْ حَدَثَ أَمْرٌ عَظِيمٌ … قَالَ: فَدَخَلْتُ عَلَى حَفْصَةَ فَإِذَا هِيَ تَبْكِي، فَقُلْتُ: طَلَّقَكُنَّ رَسُولُ اللَّهِ؟ قَالَتْ: لَا أَدْرِي. ثُمَّ دَخَلْتُ عَلَى النَّبِيِّ ﷺ، فَقُلْتُ وَأَنَا قَائِمٌ: أطلقت نِسَاءَكَ؟ قَالَ: لَا. فَقُلْتُ: اللَّهُ أَكْبَرُ.
[الحديث ٨٩ - أطرافه في: ٧٢٦٣، ٧٢٥٦، ٥٨٤٣، ٥٢١٨، ٥١٩١، ٤٩١٥، ٤٩١٤، ٤٩١٣، ٢٤٦٨]
ഉമര്‍(റ) വിൽ നിന്ന് നിവേദനം: ഞാനും അന്‍സ്വാരിയായ എന്റെ ഒരയല്‍വാസിയും (ഇത്ബാനു ബ്നു മാലിക് ആണെന്ന് പറയപ്പെടുന്നു) ബനൂ ഉമയ്യ ഗോത്രത്തിന്നിടയിലാണ് താമസിച്ചിരുന്നത്. അത് മേലെ മദീനാപ്രദേശത്തുളള ഒരു ഗ്രാമമായിരുന്നു. ഞങ്ങള്‍ ഊഴമിട്ടാണ് അല്ലാഹുവിന്റെ റസൂൽﷺ യുടെ അടുക്കലേക്ക് (ദീനീ വിജ്ഞാനം നുകരാനായി) ഇറങ്ങിച്ചെല്ലുക. ഒരു ദിവസം അദ്ദേഹം ഇറങ്ങിച്ചെല്ലും; മറ്റൊരു ദിവസം ഞാനും (അങ്ങിനെ ഊഴം വച്ച് ടേൺ ആയിട്ടാണ് പോയിരുന്നത്). ഞാനാണ് പോകുന്നതെങ്കില്‍ അന്നുണ്ടായ വഹ് യും മറ്റുവിവരങ്ങളും ഞാന്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കും. അദ്ദേഹം പോകുമ്പോഴും ഇതേ പ്രകാരം ചെയ്യും. ഒരു ദിവസം അന്‍സ്വാരിയായ എന്റെ സ്നേഹിതന്‍ അദ്ദേഹത്തിൻ്റെ ടേണിൽ നബിﷺ യുടെ അടുക്കലേക്ക് പോയി തിരിച്ചുവന്ന് എന്റെ വാതിലിന് ശക്തിയായി മുട്ടി. അദ്ദേഹം (ഉമർ) ഇവിടെയുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരുന്നു. ഞാന്‍ ബേജാറായി പുറത്തേക്ക് വന്നു. ഉടനെ അദ്ദേഹം പറഞ്ഞു : "ഗൗരവമേറിയ ഒരു സംഭവം നടന്നിട്ടുണ്ട്" [ ഈ റിപ്പോർട്ടിൽ ആ അൻസ്വാരി സ്വഹാബി പറഞ്ഞ മുഴുവൻ കാര്യങ്ങളും പറയാതെ ചുരുക്കിയതാണ്. നബിﷺ അവിടുത്തെ ഭാര്യമാരെ ത്വലാഖ് ചെയ്തു എന്ന ഒരു വാർത്ത ആ സ്വഹാബി ഉമർ (റ) യോട് പറയുന്നുണ്ട് ] ഉടനെ ഞാന്‍ പുറപ്പെട്ടു: (ഉമറിൻ്റെ പുത്രിയും നബി പത്നിയുമായ) ഹഫ്സ്വയുടെ അടുക്കല്‍ ചെന്നു. ഹഫ്സ്വ കരയുകയാണ്. ഞാന്‍ ചോദിച്ചു: നബിﷺ നിങ്ങളെയെല്ലാം ത്വലാഖ് ചെയ്തുവോ❓ ഹഫ്സ്വ പറഞ്ഞു: എനിക്കറിയില്ല. അപ്പോള്‍ ഞാന്‍ നബിﷺ യുടെ അടുക്കല്‍ ചെന്ന് അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഭാര്യമാരെയെല്ലാം ത്വലാഖ് ചെയ്തുവോ എന്നു നിന്ന നില്പിൽ ചോദിച്ചു. നബിﷺ പറഞ്ഞു. ഇല്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹു അക്ബർ (അല്ലാഹു ഏറ്റവും ഏറ്റവും വലിയവൻ ).
🌹🌹🌹🌹🌹
ലഘു വിവരണം:
നബിﷺ അവിടുത്തെ ഭാര്യമാരിൽ നിന്ന് ഒരു മാസം വിട്ട് നിന്നിരുന്നു. ഇതിന് പല കാരണങ്ങളും പറയുന്നുണ്ട്. പ്രസ്തുത കാരണങ്ങളെല്ലാം കൂടിയാകാം ഈ വിട്ടു നിൽക്കലിന് കാരണം. ഏതായാലും പ്രസിദ്ധമായ ഒരു സംഭവം മാത്രം ചുവടെ ചേർക്കുന്നു:_
അസ്ര്‍ നമസ്‌കാരം കഴിഞ്ഞാല്‍ നബി ﷺ അവിടുത്തെ ഭാര്യമാരുടെ അടുക്കല്‍ പോകാറുണ്ടായിരുന്നു.
അക്കൂട്ടത്തില്‍ സൈനബ (റ)യുടെ അടുത്ത് പോകുകയും, അവിടെ നിന്ന് തേൻ കുടിക്കുകയും ചെയ്തിരുന്നു. ഇത് അത്ര രസിക്കാത്തതിനാൽ നബി പത്നിമാരായ ആഇശ (റ) ഹഫ്സ്വ (റ) യും കൂടി കൂടി ഒരു പദ്ധതി പറഞ്ഞൊപ്പിച്ചു. നബിﷺ അവർ രണ്ടു പേരില്‍ ആരുടെ അടുക്കല്‍ വന്നാലും അവിടത്തോട് തിരുമേനിയിൽ നിന്ന് ‘മഗാഫീറി’ ന്റെ ദുർഗന്ധം അനുഭവപ്പെടുന്നു എന്ന് പറയണം. അങ്ങനെ, നബിﷺ ഹഫ്സ്വ (റ )യുടെ അടുക്കല്‍ ചെന്നപ്പോള്‍ ഹഫ്സ്വ (റ) അങ്ങനെ പറയുകയും ചെയ്തു. ഞാൻ സൈനബ (റ)യുടെ അടുക്കല്‍ നിന്നും തേന്‍ കുടിച്ചത് കൊണ്ടാണ് ഇതെന്നും ഇത് ഇനി ആവര്‍ത്തിക്കുന്നതല്ലെന്നും ശപഥം ചെയ്തിരിക്കുന്നുവെന്നും വിവരം മറ്റാരോടും പറയരുതെന്നും അവിടുന്ന് ഹഫ്സ്വ (റ) നോട് പറഞ്ഞു.
ആഇശ(റ) അബൂബക്കര്‍(റ) ന്റെ മകളും, ഹഫ്സ(റ) ഉമര്‍(റ)ന്റെ മകളുമാകുന്നു. തിരുമേനിയുടെ പത്നിമാരില്‍ ഇവര്‍ രണ്ടുപേരും തമ്മില്‍ പ്രത്യേക സ്നേഹ ബന്ധമുണ്ടായിരുന്നു.
സൈനബ (റ)യുടെ വീട്ടില്‍നിന്ന്‍ തേന്‍ കുടിച്ചതും, മേലില്‍ കുടിക്കുകയില്ലെന്ന്‍ സത്യം ചെയ്തതും ആരോടും പറയരുതെന്ന് നബിﷺ ഹഫ്സ്വ (റ)യോട് പറഞ്ഞിരുന്നെങ്കിലും ഹഫ്സ്വ (റ) വിവരം ആഇശ (റ)യോട് പറഞ്ഞു. ഈ വിവരം വഹ്‌യ് മുഖേന അല്ലാഹു നബിﷺയെ വിവരം അറിയിച്ചു.
തുടർന്ന് നബിﷺ ഒരു മാസക്കാലം ഭാര്യമാരിൽ നിന്ന് വിട്ടു നിന്നു. ഇത് കാരണം നബിﷺ അവിടുത്തെ പത്നിമാരെ ത്വലാഖ് ചെയ്തു എന്ന് ചിലർ ധരിച്ചു പോയതാണ്.
🌹🌹🌹🌹🌹
ദീനീ വിജ്ഞാനം തേടുന്ന വിദ്യാർഥിയായിരിക്കുമ്പോഴും ഉപജീവന മാർഗ്ഗം തേടാമെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ഉമർ ( റ ) കച്ചവട ആവശ്യത്തിനാണ് ചില ദിവസങ്ങളിൽ ഒഴിവായിരുന്നത് എന്ന് ചില റിപ്പോർട്ടുകളിൽ കാണാം.
ഉന്നത സ്വഭാവത്തിന് ഉടമകളായ സ്ത്രീകൾ ആണെങ്കിലും സ്ത്രീ സഹജമായ ചില്ലറ പ്രശ്നങ്ങളൊക്കെ സഹഭാര്യമാർക്കിടയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
🔴🔴🔴🔴🔴
باب الْغَضَبِ فِي الْمَوْعِظَةِ وَالتَّعْلِيمِ إِذَا رَأَى مَا يَكْرَهُ
സാരോപദേശം നൽകുമ്പോൾ അനിഷ്ടകരമായത് കണ്ടാൽ കോപിക്കൽ സംബന്ധിച്ച അധ്യായം
ഹദീസ് 9️⃣0️⃣
٩٠ - حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، قَالَ: أَخْبَرَنَا سُفْيَانُ، عَنْ ابْنِ أَبِي خَالِدٍ، عَنْ قَيْسِ بْنِ أَبِي حَازِمٍ، عَنْ أَبِي مَسْعُودٍ الْأَنْصَارِيِّ، قَالَ: قَالَ رَجُلٌ: يَا رَسُولَ اللَّهِ لَا أَكَادُ أُدْرِكُ الصَّلَاةَ مِمَّا يُطَوِّلُ بِنَا فُلَانٌ. فَمَا رَأَيْتُ النَّبِيَّ ﷺ فِي مَوْعِظَةٍ أَشَدَّ غَضَبًا مِنْ يَوْمِئِذٍ، فَقَالَ: أَيُّهَا النَّاسُ إِنَّكُمْ مُنَفِّرُونَ، فَمَنْ صَلَّى بِالنَّاسِ فَلْيُخَفِّفْ، فَإِنَّ فِيهِمْ الْمَرِيضَ وَالضَّعِيفَ وَذَا الْحَاجَةِ.
[الحديث ٩٠ - أطرافه في: ٧١٥٩، ٦١١٠، ٧٠٤، ٧٠٢]
അബൂമസ്ഊദുല്‍ അന്‍സാരി(റ)വിൽ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ (ഹസ്മു ബ്നു അബീ കഅബ് ആണെന്ന് അഭിപ്രായമുണ്ട്)വന്നു നബിﷺ യോട് പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, ഇന്ന മനുഷ്യന്‍ (മുആദു ബ്നു ജബൽ) നമസ്കാരം ദീര്‍ഘിപ്പിക്കുന്നത് കൊണ്ട് എനിക്ക് നമസ്കരിക്കാന്‍ സാധിക്കുന്നില്ല (അതായത് ജമാഅത്ത് നിസ്ക്കാരത്തിന് എത്താൻ പറ്റുന്നില്ല). അബൂമസ്ഊദ്(റ) പറയുന്നു. ജനങ്ങളെ ഉപേദശിക്കുമ്പോള്‍ നബിﷺ അന്നത്തെക്കാള്‍ കഠിനമായി കോപിച്ചത് ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ നബിﷺ പറഞ്ഞു: ഹേ മനുഷ്യരേ, നിങ്ങള്‍ ജനങ്ങളെ വെറുപ്പിക്കുന്നവരാണ്. വല്ലവനും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കില്‍ അയാള്‍ നമസ്കാരം ലഘൂകരിക്കേണ്ടതാണ്. കാരണം അവരില്‍ രോഗികളും ബലഹീനരും പല ആവശ്യക്കാരുമെല്ലാം ഉണ്ടായിരിക്കും.
🌹🌹🌹🌹🌹
ലഘു വിവരണം:
ഇമാമായിരുന്ന മുആദു ബ്നു ജബൽ സൂറത്തുൽ ബഖറയും സൂറത്തു ന്നിസാഉം ഒക്കെ ആയിരുന്നു ഓതിയിരുന്നത് എന്ന് ചില ഹദീസുകളിൽ വന്നിട്ടുണ്ട്. നബിﷺ ഇത് അറിഞ്ഞപ്പോൾ "നീ ഫിത്നക്കാരൻ ആണോ മുആദേ" എന്ന് മൂന്ന് തവണ ചോദിച്ചതായും കാണാം. മറ്റൊരു റിപ്പോർട്ടിൽ " നിനക്ക് സബ്ബിഹിസ്മ, വല്ലൈലി, വശ്ശംസി പോലുള്ള സൂറത്തുകൾ ഓതിക്കൂടേ" എന്ന് അവിടുന്ന് ചോദിച്ചതായി കാണാം.
മഅമൂമുകളുടെ അവസ്ഥ ഇമാം പരിഗണിക്കണം. അവരിൽ രോഗികളും വൃദ്ധരും ഉപജീവന മാർഗ്ഗത്തിന് വേണ്ടി ജോലിക്ക് പോകേണ്ടവരും എല്ലാം ഉണ്ടാകുമല്ലോ.
എന്നാൽ മഅ'മൂമുകൾ എല്ലാവരും നിസ്ക്കാരം ദീർഘിപ്പിക്കുന്നതിൽ പ്രയാസമില്ലാത്തവരാണെങ്കിൽ ഇമാം ദീർഘിപ്പിക്കുന്നതിൽ പ്രശ്നമില്ല എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ, മഅ്മൂമുകൾക്ക് പുതുതായി ഉണ്ടാവുന്ന സാഹചര്യങ്ങൾ ഇമാമിന് അറിയുകയില്ല എന്നതിനാൽ
ഏത് സാഹചര്യത്തിലും ഇമാം അമിതമായി ദീർഘിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്.
എന്നാൽ ഖിയാമുല്ലൈൽ പോലുള്ള സുന്നത്ത് നിസ്ക്കാരങ്ങളിൽ ജനങ്ങൾക്ക് പ്രയാസമില്ലെങ്കിൽ ഇമാം ദീർഘമായി നിസ്ക്കരിക്കുന്നത് പ്രശ്നമല്ല എന്നാണ് നബിചര്യയിൽ നിന്ന് മനസ്സിലാക്കാവുന്നത്.
باب الْغَضَبِ فِي الْمَوْعِظَةِ وَالتَّعْلِيمِ إِذَا رَأَى مَا يَكْرَهُ
തുടരുന്നു :
ഹദീസ് 9️⃣1️⃣
٩١ - حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ، قَالَ: حَدَّثَنَا أبو عامر، قَالَ: حَدَّثَنَا سُلَيْمَانُ بْنُ بِلَالٍ الْمَدِينِيُّ، عَنْ رَبِيعَةَ بْنِ أَبِي عَبْدِ الرَّحْمَنِ، عَنْ يَزِيدَ مَوْلَى الْمُنْبَعِثِ، عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، أَنَّ النَّبِيَّ ﷺ سَأَلَهُ رَجُلٌ عَنْ اللُّقَطَةِ، فَقَالَ: اعْرِفْ وِكَاءَهَا - أَوْ قَالَ: وِعَاءَهَا - وَعِفَاصَهَا، ثُمَّ عَرِّفْهَا سَنَةً ثُمَّ اسْتَمْتِعْ بِهَا، فَإِنْ جَاءَ رَبُّهَا فَأَدِّهَا إِلَيْهِ، قَالَ: فَضَالَّةُ الْإِبِلِ؟ فَغَضِبَ حَتَّى احْمَرَّتْ وَجْنَتَاهُ - أَوْ قَالَ: احْمَرَّ وَجْهُهُ - فَقَالَ: وَمَا لَكَ وَلَهَا؟ مَعَهَا سِقَاؤُهَا وَحِذَاؤُهَا تَرِدُ الْمَاءَ وَتَرْعَى الشَّجَرَ، فَذَرْهَا حَتَّى يَلْقَاهَا رَبُّهَا، قَالَ: فَضَالَّةُ الْغَنَمِ؟ قَالَ: لَكَ أَوْ لِأَخِيكَ أَوْ لِلذِّئْبِ.[الحديث ٩١ - أطرافه في: ٦١١٢، ٥٢٩٢، ٢٤٣٨، ٢٤٣٦، ٢٤٢٩، ٢٤٢٨، ٢٤٢٧، ٢٣٧٢]
സൈദു ബനു ഖാലിദ് അൽ ജുഹനീ (റ) ൽ നിന്ന് നിവേദനം: ഒരാൾ നബിﷺയോട് വീണു കിട്ടുന്ന സാധനത്തെ കുറിച്ച് ചോദിച്ചു. നബി ﷺപറഞ്ഞു: നീ അതിന്റെ കെട്ട് അല്ലെങ്കില്‍ പാത്രവും മൂടിയും ഉള്ളടക്കവും മനസ്സിലാക്കി സൂക്ഷിച്ചു വയ്ക്കുക. എന്നിട്ട് ഒരു കൊല്ലം അതു പരസ്യപ്പെടുത്തുക. എന്നിട്ടു ഉടമസ്ഥന്‍ വന്നില്ലെങ്കില്‍ നിനക്കത് ഉപയോഗിക്കാം. പിന്നീട് ഉടമസ്ഥന്‍ വന്നാൽ അപ്പോള്‍ അതയാള്‍ക്ക് വിട്ടു കൊടുക്കുക. അപ്പോള്‍ അദ്ദേഹം നബിﷺയോട് ചോദിച്ചു: ഒട്ടകമാണ് കളഞ്ഞു കിട്ടിയതെങ്കിലോ❓ ഇതു കേട്ട് നബിﷺ ക്ക് കോപം വന്നു. അവിടുത്തെ രണ്ടു കവിള്‍ത്തടങ്ങളും (അല്ലെങ്കില്‍ മുഖം) ചുവന്നു തുടുത്തു. നബിﷺ പറഞ്ഞു: നിനക്കെന്താണ് അതിനെ പിടിക്കേണ്ട കാര്യം❓ അതിന്റെ വെള്ള പാത്രവും അതിന്റെ കുളമ്പും അതിനോട് കൂടെത്തന്നെയുണ്ടല്ലോ❓ അതു ജലാശയത്തിങ്കല്‍ ചെല്ലുകയും ചെടികള്‍ മേഞ്ഞു തിന്നുകയും ചെയ്തുകൊള്ളും. അതിനാല്‍ നീ അതിനെ വിട്ടേക്കുക. അതിനെ ഉടമസ്ഥന്‍ അന്വേഷിച്ച് പിടിച്ചുകൊള്ളും. അദ്ദേഹം ചോദിച്ചു: ഒരാടിനെയാണ് കളഞ്ഞുകിട്ടിയതെങ്കിലോ❓ ആട് നിനക്കോ നിന്റെ സഹോദരനോ അല്ലെങ്കില്‍ ചെന്നായ്ക്കോ ഉള്ളതാണ് (അതിനാല്‍ നീ എടുത്തു കൊള്ളുക)
🌹🌹🌹🌹🌹
ലഘു വിവരണം :
കളഞ്ഞ് കിട്ടുന്ന സാധനത്തിന് ലുഖത്വത് / ളാല്ലത്ത് എന്ന് പറയും. മറ്റൊരാളുടെ ഒരു സാധനം നമുക്ക് കളഞ്ഞ് കിട്ടിയാൽ അത് ( വളരെ നിസ്സാരമായത് ആണെങ്കിൽ ഒഴികെ ) ഒരു വർഷം പരസ്യപ്പെടുത്തണം. ഉടമസ്ഥൻ വന്നില്ലെങ്കിൽ സ്വയം ഉപയോഗിക്കാം.
എന്നാൽ ഉടമസ്ഥൻ എപ്പോൾ വന്നാലും അത് തിരിച്ച് നൽകണം.
ഈ വിധി കളഞ്ഞ് കിട്ടിയ ആടിനും ബാധകമാണ് എന്നാൽ ഒട്ടകത്തിന് ഇത് ബാധകമല്ല (ഒരു വർഷം കഴിഞ്ഞ് സ്വന്തമാക്കാൻ പറ്റില്ല). ഒട്ടകം സ്വയം മരുഭൂമിയിൽ ജലാശയങ്ങളും ഹരിത ഇടങ്ങളും തേടി മേഞ്ഞ് നടന്ന് ജീവിച്ച് കൊള്ളും. എന്നെങ്കിലും ഉടമസ്ഥൻ അതിനെ കണ്ടെത്താൻ സാധ്യതയുണ്ട്.
ഹദീസ് 9️⃣2️⃣
٩٢ - حَدَّثَنَا مُحَمَّدُ بْنُ الْعَلَاءِ، قَالَ: حَدَّثَنَا أَبُو أُسَامَةَ، عَنْ بُرَيْدٍ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى قَالَ: سُئِلَ النَّبِيُّ ﷺ عَنْ أَشْيَاءَ كَرِهَهَا، فَلَمَّا أُكْثِرَ عَلَيْهِ غَضِبَ، ثُمَّ قَالَ لِلنَّاسِ: سَلُونِي عَمَّا شِئْتُمْ. قَالَ رَجُلٌ: مَنْ أَبِي؟ قَالَ: أَبُوكَ حُذَافَةُ، فَقَامَ آخَرُ فَقَالَ: مَنْ أَبِي يَا رَسُولَ اللَّهِ؟ فَقَالَ: أَبُوكَ سَالِمٌ مَوْلَى شَيْبَةَ. فَلَمَّا رَأَى عُمَرُ مَا فِي وَجْهِهِ قَالَ: يَا رَسُولَ اللَّهِ، إِنَّا نَتُوبُ إِلَى اللَّهِ [الحديث ٩٢ - طرفه في: ٧٢٩١]
അബൂമൂസ(റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു:
നബിﷺ ഇഷ്ടപ്പെടാത്ത കുറെ കാര്യങ്ങളെക്കുറിച്ച് അവിടുത്തോട് ചോദിക്കപ്പെട്ടു. ചോദ്യം വളരെ അധികമായപ്പോള്‍ നബി ﷺക്ക് കോപം വന്നു ഇങ്ങനെ പറഞ്ഞു : നിങ്ങള്‍ ഇഷ്ടമുള്ളതെല്ലാം ചോദിച്ചു കൊള്ളുക! അപ്പോള്‍ ഒരാള്‍ ചോദിച്ചു. എന്റെ പിതാവാരാണ്❓ നബിﷺ പറഞ്ഞു: നിന്റെ പിതാവ് ഹുദാഫത്താണ്. അപ്പോള്‍ വേറൊരാള്‍ എഴുന്നേറ്റു നിന്ന് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! എന്റെ പിതാവ് ആരാണ്❓ നബി ﷺ പറഞ്ഞു! നിന്റെ പിതാവ് സാലിമാണ്. ശൈബത്തിന്റെ മോചിതനായ അടിമ. ഒടുവില്‍ നബിﷺയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട കോപം കണ്ടിട്ട് ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു.
🌹🌹🌹🌹🌹
باب مَنْ بَرَكَ عَلَى رُكْبَتَيْهِ عِنْدَ الإِمَامِ أَوِ الْمُحَدِّثِ
ഇമാമിന്റെയോ മുഹദ്ദിസിന്റെയോ മുന്നിൽ മുട്ടുകുത്തൽ സംബന്ധിച്ച അധ്യായം
ഹദീസ് 9️⃣3️⃣
٩٣ - حَدَّثَنَا أَبُو الْيَمَانِ، قَالَ: أَخْبَرَنَا شُعَيْبٌ، عَنْ الزُّهْرِيِّ، قَالَ: أَخْبَرَنِي أَنَسُ بْنُ مَالِكٍ، أَنَّ رَسُولَ اللَّهِ ﷺ خَرَجَ فَقَامَ عَبْدُ اللَّهِ بْنُ حُذَافَةَ، فَقَالَ: مَنْ أَبِي؟ فَقَالَ: أَبُوكَ حُذَافَةُ ثُمَّ أَكْثَرَ أَنْ يَقُولَ: سَلُونِي. فَبَرَكَ عُمَرُ عَلَى رُكْبَتَيْهِ، فَقَالَ: رَضِينَا بِاللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ ﷺ نَبِيًّا، فَسَكَتَ.[الحديث ٩٣ - أطرافه في: ٧٢٩٥، ٧٢٩٤، ٧٠٩١، ٧٠٩٠، ٧٠٨٩، ٦٤٦٨، ٦٣٦٢، ٤٦٢١، ٧٤٩، ٥٤٠]
അന്സ്ബ്നു മാലിക്(റ) വിൽ നിന്ന് നിവേദനം: ഒരിക്കല്‍ അല്ലാഹുവിന്റെ റസൂൽ ﷺ പുറത്തുവന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്നു ഹുദാഫ (റ) എഴുന്നേറ്റു നിന്ന് ചോദിച്ചു: എന്റെ പിതാവാരാണ്❓ നബിﷺ പറഞ്ഞു: നിന്റെ പിതാവ് ഹുദാഫത്താണ്. *നിങ്ങള്‍ ചോദിച്ചുകൊള്ളുവീന്‍* എന്നു (ദേഷ്യത്തോടെ) പറയത്തക്ക വിധം ചോദ്യങ്ങള്‍ വര്‍ദ്ധിച്ചു. അപ്പോള്‍ ഉമര്‍(റ) മുട്ടുകുത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദിﷺ നെ നബിയായും ഞങ്ങളിതാ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നിട്ടദ്ദേഹം നിശബ്ദനായി.
🌹🌹🌹🌹🌹
ലഘു വിവരണം :
അനാവശ്യ ചോദ്യങ്ങൾ അധികരിപ്പിക്കുന്നത് ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു.
പിതാവ് ആരെന്ന് ചോദിക്കാൻ കാരണം യഥാർഥ പിതാവിലേക്കല്ലാതെ ചിലർ വ്യക്തികളെ ചേർത്തു പറഞ്ഞതാണ്. അപ്പോൾ നബിﷺയോട് ചോദിക്കാൻ കാരണം യാഥാർഥ്യം അറിയുന്നതിനാണ് . അവിടുന്ന് വഹ്യ് കിട്ടിയാൽ യഥാർഥ വിവരം അറിയിക്കുമല്ലോ.
ഒരു ഉപകാരവുമില്ലാത്ത നിരവധി ചോദ്യങ്ങൾ വന്നത് കൊണ്ട് ഉമ്മത്തിനെ അദബ് പഠിപ്പിക്കാൻ വേണ്ടിയാണ് നബിﷺ കോപിച്ചത്.
ഉമർ (റ) സാഹചര്യം മനസ്സിലാക്കി നബിﷺയോടുള്ള അനുസരണയും വിനയവും പ്രകടിപ്പിക്കുന്നതിനാണ് മുട്ടു കുത്തി,
رَضِينَا بِاللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ ﷺ نَبِيًّا
എന്ന് ഉരുവിട്ടത്.
അനാവശ്യ ചോദ്യങ്ങൾ കാരണം അല്ലാഹുവിൻ്റെ ശിക്ഷ ഇറങ്ങുമോ എന്ന് അദ്ദേഹം ഭയപ്പെട്ടതാകാം
🔴🔴🔴🔴🔴
ശ്രദ്ധിക്കുക :
رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ نَبِيًّا
എന്ന ദിക്ർ രാവിലെയും വൈകുന്നേരവും മൂന്ന് തവണ ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ട്.
https://sunnah.com/ibnmajah:3870
🌹🌹🌹🌹🌹
മുഅദ്ദിൻ അശ്‌ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് എന്ന് പറഞ്ഞു തീർന്നാൽ,
وَأنَا أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللهِ رَبًّاً وَبِمُحَمَّدٍ رَسُولاً وَبِالإسْلاَمِ دِيناً
(യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും നിശ്ചയം മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അവന്‍റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായും, മുഹമ്മദി (സ)നെ നബിയായും, ഇസ്‌ലാമിനെ മതമായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു)
എന്ന് ചൊല്ലൽ പ്രത്യേക സുന്നത്തുണ്ടെന്നും അങ്ങിനെ ചൊല്ലിയാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുമെന്നും സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ള ഹദീസുകളിൽ കാണാം. [ അപ്പോൾ സമയം കിട്ടിയില്ലെങ്കിൽ അദാൻ കഴിഞ്ഞ ശേഷം ചൊല്ലുക]
https://sunnah.com/muslim/4/15
No comments:
Post a Comment