صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Tuesday, 10 June 2025

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ4️⃣6️⃣ മുതൽ5️⃣8️⃣ വരെ كتاب الإِيمَان ِമലയാള വിവർത്തനവും വീഡിയോയും സഹിതം

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ
4️⃣6️⃣ മുതൽ
5️⃣8️⃣ വരെ كتاب الإِيمَان ِമലയാള വിവർത്തനവും വീഡിയോയും സഹിതം

വീഡിയോ പ്ലേ ലിസ്റ്റ്:
 (بدء الوحي _ ايمان)
 https://www.youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN
ബ്ലോഗ്സ്
بدء الوحي 
ഹദീസ് 1-7
https://bukhariwithfathulbarimalayalam.blogspot.com/2025/06/blog-post.html
الإيمان 
ഹദീസ് 8-30
http://bukhariwithfathulbarimalayalam.blogspot.com/2025/06/2-3.html
الإيمان
ഹദീസ് 31 - 45
https://bukhariwithfathulbarimalayalam.blogspot.com/2025/06/3-4.htm
بَاب الزَّكَاةُ مِنْ الْإِسْلَامِ وَقَوْلُهُ: ﴿وَمَا أُمِرُوا إِلا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ﴾

സകാത്ത് ഇസ്‌ലാമിൽ പെട്ടതാണെന്നും,
﴿وَمَا أُمِرُوا إِلا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ﴾
[കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത്‌ നല്‍കുവാനും അല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം] എന്ന ഖുർആൻ വചനവും സംബന്ധിച്ച് പറയുന്ന അധ്യായം
🌹🌹🌹🌹🌹
ഹദീസ് 4️⃣6️⃣
٤٦ - حَدَّثَنَا إِسْمَاعِيلُ قال: حدثنِي مَالِكُ بْنُ أَنَسٍ عَنْ عَمِّهِ أَبِي سُهَيْلِ بْنِ مَالِكٍ، عَنْ أَبِيهِ أَنَّهُ سَمِعَ طَلْحَةَ بْنَ عُبَيْدِ اللَّهِ يَقُولُ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ ﷺ مِنْ أَهْلِ نَجْدٍ ثَائِرَ الرَّأْسِ يُسْمَعُ دَوِيُّ صَوْتِهِ وَلَا يُفْقَهُ مَا يَقُولُ، حَتَّى دَنَا فَإِذَا هُوَ يَسْأَلُ عَنْ الْإِسْلَامِ فَقَالَ رَسُولُ اللَّهِ ﷺ: خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ فَقال: هل عَلَيَّ غَيْرُهَا؟ قال: لا، إِلَّا أَنْ تَطَوَّعَ قَالَ رَسُولُ اللَّهِ ﷺ: وَصِيَامُ رَمَضَانَ قال: هل عَلَيَّ غَيْرُهُ؟ قال: لا، إِلَّا أَنْ تَطَوَّعَ قَالَ: وَذَكَرَ لَهُ رَسُولُ اللَّهِ ﷺ الزَّكَاةَ قال: هل عَلَيَّ غَيْرُهَا؟ قال: لا، إِلَّا أَنْ تَطَوَّعَ قَالَ: فَأَدْبَرَ الرَّجُلُ، وهو يَقُولُ: وَاللَّهِ لَا أَزِيدُ عَلَى هَذَا وَلَا أَنْقُصُ، قَالَ رَسُولُ اللَّهِ ﷺ: أَفْلَحَ إِنْ صَدَقَ [الحديث ٤٦ - في: ٦٩٥٦، ٢٦٧٨، ١٨٩١]
ത്വല്‍ഹതു ബ്നു ഉബൈദില്ലാഹ് (റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ (ളിമാമു ബ്നു സഅലബ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേരെന്ന് ചില വിവരണങ്ങളിൽ കാണാം ) അല്ലാഹുവിന്റെ റസൂൽﷺയുടെ അടുത്തു വന്നു. അദ്ദേഹത്തിൻ്റെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അദ്ദേഹത്തിൻ്റെ ഉയർന്ന ശബ്ദം ദൂരെ നിന്നു തന്നെ കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അദ്ദേഹം പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് ചോദിച്ചു: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു : ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കൽ. അപ്പോള്‍ അദ്ദേഹം  ചോദിച്ചു: ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ❓ റസൂൽﷺ പറഞ്ഞു :  ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് അല്ലാഹുവിന്റെ റസൂൽﷺ തുടർന്നു പറഞ്ഞു : റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു : അതല്ലാതെ മറ്റു വല്ല നോമ്പും എന്റെ ബാധ്യതയിലുണ്ടോ❓ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു : ഇല്ല. നീ  സ്വന്തം ഇഷ്ടപ്രകാരം സുന്നത്ത് നോമ്പ് അനുഷ്ഠിച്ചാൽ ഒഴികെ. ശേഷം അല്ലാഹുവിന്റെ റസൂൽﷺ അദ്ദേഹത്തോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു  : ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ❓ നബിﷺ
പറഞ്ഞു : ഇല്ല, ഔദാര്യമായി നീ വല്ലതും സ്വദഖ നല്‍കുന്നത് ഒഴികെ. ഈ സംഭാഷണം കഴിഞ്ഞശേഷം അദ്ദേഹം അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു : 'അല്ലാഹുവാണ് സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു : അദ്ദേഹം  പറഞ്ഞത് സത്യമാണെങ്കില്‍ അദ്ദേഹം  തീർച്ചയായും വിജയിച്ചു.

*ലഘുവിവരണം :*

ഇവിടെ ശഹാദത് കലിമ പരാമർശിക്കാത്തത് അത് വിശ്വസിച്ച് അംഗീകരിച്ച വ്യക്തിയാണ് ചോദ്യകർത്താവ് എന്നത് കൊണ്ടാവാം. ഹജ്ജ് പരാമർശിച്ചെങ്കിലും റിപ്പോർട്ടർ ചുരുക്കിപറഞ്ഞതോ അല്ലെങ്കിൽ ഹജ്ജ് നിർബന്ധമാക്കപ്പെടുന്നതിന് മുമ്പ് നടന്ന സംഭവമോ ആയിരിക്കാം.
നിർബന്ധമായ കർമ്മങ്ങൾ ഉപേക്ഷ കൂടാതെ ഖുർആനും സുന്നത്തും അനുശാസിക്കുന്ന പ്രകാരം  പ്രവർത്തിക്കുകയും
ചെയ്യുന്നതോടൊപ്പം, നിരോധിക്കപ്പെട്ട കാര്യങ്ങൾ വർജ്ജിക്കുകയും ചെയ്താൽ ഒരാൾ ക്ക് പരലോക വിജയം കരസ്ഥമാക്കാം . എന്നാൽ നിർബന്ധമായ കർമ്മങ്ങളിൽ പലപ്പോഴും ന്യൂനതതകൾ വരാമെന്നതിനാലും ജീവിതത്തിൽ പാപങ്ങൾ വരാനുള്ള സാധ്യത ഉള്ളതിനാലും സുന്നത്തായ കർമ്മങ്ങളും ഇസ്തിഗ്ഫാറും തൗബയും വർദ്ധിപ്പിച്ച് അവയ്ക്ക് പരിഹാരം കാണേണ്ടതാണ്

باب اتِّبَاعُ الْجَنَائِزِ مِنَ الإِيمَانِ
ജനാസയെ അനുഗമിക്കൽ ഉൾപ്പടെയുള്ള മയ്യിത്ത് സംസ്കരണം ഈമാനിൽ പെട്ടതാണ് എന്ന് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 4️⃣7️⃣
٣٥ - بَاب اتِّبَاعُ الْجَنَائِزِ مِنْ الْإِيمَانِ

٤٧ حَدَّثَنَا أَحْمَدُ بْنُ عَبْدِ اللَّهِ بْنِ عَلِيٍّ الْمَنْجُوفِيُّ قال: حدثنا رَوْحٌ قال: حدثنا عَوْفٌ، عَنْ الْحَسَنِ، وَمُحَمَّدٍ، عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ ﷺ قَالَ: مَنْ اتَّبَعَ جَنَازَةَ مُسْلِمٍ إِيمَانًا وَاحْتِسَابًا وَكَانَ مَعَهُ حَتَّى يُصَلِّي عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا، فَإِنَّه يَرْجِعُ مِنْ الْأَجْرِ بِقِيرَاطَيْنِ كُلُّ قِيرَاطٍ مِثْلُ أُحُدٍ، وَمَنْ صَلَّى عَلَيْهَا ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ فَإِنَّهُ يَرْجِعُ بِقِيرَاطٍ تَابَعَهُ عُثْمَانُ الْمُؤَذِّنُ قال: حدثنا عَوْفٌ، عَنْ مُحَمَّدٍ، عَنْ أَبِي هُرَيْرَةَ، عَنْ النَّبِيِّ ﷺ نَحْوَهُ[الحديث ٤٧ - طرفاه في: ١٣٢٥، ١٣٢٣]
അബൂഹുറൈറ(റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു : ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്‌ലിമിന്റെ മയ്യിത്തിനെ അനുഗമിക്കുകയും മയ്യിത്ത് നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍
രണ്ട് ഖീറാത്തു പ്രതിഫലവും കൊണ്ടാണ് മടങ്ങുക. ഓരോ ഖീറാത്തും ഉഹ്ദ് മലയോളം വരും. ഇനി അയാൾ മയ്യിത്തിനെ അനുഗമിക്കുകയും ജനാസ നമസ്കാരത്തിൽ ( മയ്യിത്ത് നമസ്ക്കാരം) പങ്കെടുക്കുകയും ഖബറടക്കം കഴിയുന്നതിന് മുമ്പ് മടങ്ങുകയും ചെയ്താൽ അയാൾ ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ് മടങ്ങുക

باب خَوْفِ الْمُؤْمِنِ مِنْ أَنْ يَحْبَطَ عَمَلُهُ وَهُوَ لاَ يَشْعُرُ
താൻ അറിയാതെ തന്റെ സൽക്കർമ്മങ്ങൾ നഷ്ടപ്പെട്ടു പോകുമോ എന്ന സത്യവിശ്വാസിയുടെ ഭയം സംബന്ധിച്ച് പറയുന്ന അധ്യായം
وَقَالَ إِبْرَاهِيمُ التَّيْمِيُّ : مَا عَرَضْتُ قَوْلِي عَلَى عَمَلِي إِلَّا خَشِيتُ أَنْ أَكُونَ مُكَذِّبًا. وَقَالَ ابْنُ أَبِي مُلَيْكَةَ : أَدْرَكْتُ ثَلَاثِينَ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، كُلُّهُمْ يَخَافُ النِّفَاقَ عَلَى نَفْسِهِ، مَا مِنْهُمْ أَحَدٌ يَقُولُ : إِنَّهُ عَلَى إِيمَانِ جِبْرِيلَ وَمِيكَائِيلَ. وَيُذْكَرُ عَنِ الْحَسَنِ مَا خَافَهُ إِلَّا مُؤْمِنٌ، وَلَا أَمِنَهُ إِلَّا مُنَافِقٌ، وَمَا يُحْذَرُ مِنَ الْإِصْرَارِ عَلَى النِّفَاقِ وَالْعِصْيَانِ مِنْ غَيْرِ تَوْبَةٍ ؛ لِقَوْلِ اللَّهِ تَعَالَى : { وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ }.

ഇബ്റാഹീമുത്തൈമി (റ) പറഞ്ഞു : "ഞാൻ  കളവ് പറയുന്നവനാകുമോ എന്ന്
ഭയന്നിട്ടല്ലാതെ എന്റെ വാക്കിനെ എന്റെ
കർമ്മവുമായി ഞാൻ ഒത്തു നോക്കിയിട്ടില്ല".
ഇബ്നു അബീ മുലൈക്കത്ത് (റ) പറഞ്ഞു: "നബിﷺയുടെ സ്വഹാബിമാരിൽ ഞാൻ മുപ്പത് പേരെ കണ്ടിട്ടുണ്ട് - അവരെല്ലാം
സ്വന്തം ശരീരത്തിൻ്റെ കാര്യത്തിൽ
കാപട്യത്തെ ഭയക്കുന്നവരാകുന്നു. ജിബ്‌രീലിന്റേയും മീകാഈലിന്റേയും ഈമാൻ തങ്ങൾക്കുണ്ടെന്ന് അവരിൽ ഒരാളും പറഞ്ഞിട്ടില്ല."
ഹസൻ എന്നവരിൽ നിന്ന് പരാമർശിക്കപ്പെടുന്നു :
കാപട്യത്തെ സത്യവിശ്വാസിയല്ലാതെ ഭയപ്പെടുകയില്ല, കാപട്യത്തെ (നിഫാഖിനെ ) കപട വിശ്വാസി മാത്രമേ ഭയപ്പെടാതിരിക്കൂ, പശ്ചാത്തപിക്കാതെ കാപട്യത്തിലും
ദുഷ്കർമ്മത്തിലും ഉറച്ച് നിൽക്കുന്നത് കപടവിശ്വാസി മാത്രമാണ് -
{ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ }.
"ചെയ്തുപോയ  ദുഷ്‌പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട്‌ ഉറച്ചു നില്‍ക്കാത്തവരുമാകുന്നു അവര്‍." (3:135) എന്ന ഖുർആൻ വചനത്തിന്റെ അടിസ്ഥാനത്തിൽ"
🌹🌹🌹🌹🌹
ഹദീസ് 4️⃣8️⃣
٤٨ - حَدَّثَنَا مُحَمَّدُ بْنُ عَرْعَرَةَ قال: حدثنا شُعْبَةُ، عَنْ زُبَيْدٍ قال: سألت أَبَا وَائِلٍ عَنْ الْمُرْجِئَةِ فَقال: حدثنِي عَبْدُ اللَّهِ أَنَّ النَّبِيَّ ﷺ قَالَ: سِبَابُ الْمُسْلِمِ فُسُوقٌ، وَقِتَالُهُ كُفْرٌ.
[الحديث ٤٨ - طرفاه في: ٧٠٧٦، ٦٠٤٤]
ആശയ വിവർത്തനം :
സുബൈദ് എന്നവർ പറഞ്ഞു : ഞാൻ അബൂ വാഇലിനോട് മുർജിഅ:കളെ സംബന്ധിച്ച് ചോദിച്ചു. അപ്പോൾ അബൂ വാഇൽ പറഞ്ഞു : എന്നോട് അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) പറഞ്ഞു : നബി ﷺ പറഞ്ഞു : മുസ്‌ലിമിനെ ചീത്ത  വിളിക്കുന്നത് (സിബാബ്) ഫിസ്ഖും (അധർമ്മവും)  അവനോട് യുദ്ധം ചെയ്യുന്നത് കുഫ്റുമാണ്.
🌹🌹🌹🌹
ഹദീസ് 4️⃣9️⃣
٤٩ - أَخْبَرَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، عَنْ حُمَيْدٍ، عن أَنَسُ قال: أخبرنِي عُبَادَةُ بْنُ الصَّامِتِ أَنَّ رَسُولَ اللَّهِ ﷺ خَرَجَ يُخْبِرُ بِلَيْلَةِ الْقَدْرِ فَتَلَاحَى رَجُلَانِ مِنْ الْمُسْلِمِينَ، فَقَالَ: إِنِّي خَرَجْتُ لِأُخْبِرَكُمْ بِلَيْلَةِ الْقَدْرِ، وَإِنَّهُ تَلَاحَى فُلَانٌ وَفُلَانٌ فَرُفِعَتْ وَعَسَى أَنْ يَكُونَ خَيْرًا لَكُمْ، الْتَمِسُوهَا فِي السَّبْعِ وَالتِّسْعِ وَالْخَمْسِ.[الحديث ٤٩ - طرفاه في: ٦٠٤٩، ٢٠٢٣]
ഉബാദത്ത്ബ്നുസ്സാമിത്ത്(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് ജനങ്ങളെ വിവരമറിയിക്കാന്‍ പുറപ്പെട്ടു വന്നപ്പോൾ മുസ്‌ലിംകളായ രണ്ടുപേര്‍ തമ്മിൽ വഴക്കടിക്കുകയായിരുന്നു.  [അബ്ദുല്ലാഹി ബ്നു അബീ ഹദ്റദ് (റ), കഅബു ബ്നു മാലിക് (റ)  എന്നിവരായിരുന്നു അവർ എന്ന് ശറഹിൽ കാണാം]
അപ്പോൾ നബി ﷺപറഞ്ഞു : ലൈലത്തുൽ ഖദ്റിനെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതിനു വേണ്ടി ഞാൻ പുറപ്പെട്ടതായിരുന്നു. അപ്പോൾ ഇന്ന ഇന്ന ആളുകൾ വഴക്കടിക്കുകയായിരുന്നതിനാൽ അതിനെക്കുറിച്ചുള്ള വിവരം എന്നിൽ നിന്ന് ഉയർത്തപ്പെട്ടു. അത് ഒരു പക്ഷെ, നിങ്ങള്‍ക്ക് ഗുണകരമായേക്കാം. (റമദാനിലെ അവസാന പത്തിലെ) ഏഴിലും,  ഒമ്പതിലും,  അഞ്ചിലും നിങ്ങൾ അതിനെ തേടിക്കൊള്ളുവിൻ

بَابُ سُؤَالِ جِبْرِيلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الإِيمَانِ وَالإِسْلاَمِ وَالإِحْسَانِ وَعِلْمِ السَّاعَةِ وَبَيَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَهُ ثُمَّ قَالَ: «جَاءَ جِبْرِيلُ- عَلَيْهِ السَّلاَمُ- يُعَلِّمُكُمْ دِينَكُمْ». فَجَعَلَ ذَلِكَ كُلَّهُ دِينًا، وَمَا بَيَّنَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِوَفْدِ عَبْدِ الْقَيْسِ مِنَ الإِيمَانِ، وَقَوْلِهِ تَعَالَى: {وَمَنْ يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَنْ يُقْبَلَ مِنْهُ}.
ഈമാൻ, ഇസ്‌ലാം, ഇഹ്സാൻ,
അന്ത്യദിനത്തെ സംബന്ധിച്ച അറിവ് മുതലായ
കാര്യങ്ങളെ സംബന്ധിച്ച് നബിﷺയോട് ജിബ്‌രീൽ (അ) യുടെ ചോദ്യവും,
നബിﷺ അതിന് നല്കിയ വിശദീകരണവും, അനന്തരം നബിﷺ "നിങ്ങളെ ദീനുൽ ഇസ്ലാം പഠിപ്പിക്കാനാണ് ജിബ്‌രീൽ (അ)വന്നത് "  എന്ന് പറഞ്ഞതും അപ്പോള്‍ അവ എല്ലാറ്റിനേയും
നബിﷺ ദീനില്‍ ഉൾപ്പെടുത്തിയെന്ന് മനസ്സിലാക്കാമെന്നതും,
അബ്ദുൽ ഖൈസിന്റെ നേതൃത്വത്തില്‍ വന്ന പ്രതിനിധിസംഘത്തിന് ഈമാനിനെ കുറിച്ച് നബിﷺ നല്കിയ വിശദീകരണവും, "ആരെങ്കിലും ഇസ്‌ലാം മതം അല്ലാത്തതിനെ മതമായി തേടുന്ന പക്ഷം, അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ല തന്നെ (3:85)" എന്ന്  അല്ലാഹു പറഞ്ഞതിന്റെ വിവരണവും സംബന്ധിച്ച് പറയുന്ന അധ്യായം
🌹🌹🌹🌹🌹
ഹദീസ് 5️⃣0️⃣
٥٠ - حَدَّثَنَا مُسَدَّدٌ، قال: حدثنا إِسْمَاعِيلُ بْنُ إِبْرَاهِيمَ، أَخْبَرَنَا أَبُو حَيَّانَ التَّيْمِيُّ، عَنْ أَبِي زُرْعَةَ، عَنْ أَبِي هُرَيْرَةَ قَالَ: كَانَ النَّبِيُّ ﷺ بَارِزًا يَوْمًا لِلنَّاسِ فَأَتَاهُ رجل فَقال: ما الْإِيمَانُ؟ قَالَ: الْإِيمَانُ أَنْ تُؤْمِنَ بِاللَّهِ وَمَلَائِكَتِهِ وَبِلِقَائِهِ وَرُسُلِهِ، وَتُؤْمِنَ بِالْبَعْثِ قال: ما الْإِسْلَامُ؟ قَالَ: الْإِسْلَامُ أَنْ تَعْبُدَ اللَّهَ وَلَا تُشْرِكَ بِهِ شَيْئًا، وَتُقِيمَ الصَّلَاةَ، وَتُؤَدِّيَ الزَّكَاةَ الْمَفْرُوضَةَ، وَتَصُومَ رَمَضَانَ قال: ما الْإِحْسَانُ قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ، قَالَ: مَتَى السَّاعَةُ؟ قال: ما الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ، وَسَأُخْبِرُكَ عَنْ أَشْرَاطِهَا: إِذَا وَلَدَتْ الْأَمَةُ رَبَّهَا، وَإِذَا تَطَاوَلَ رُعَاةُ الْإِبِلِ الْبُهْم فِي الْبُنْيَانِ فِي خَمْسٍ لَا يَعْلَمُهُنَّ إِلَّا اللَّهُ، ثُمَّ تَلَا النَّبِيُّ ﷺ: ﴿إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ﴾ الْآيَةَ، ثُمَّ أَدْبَرَ فَقَالَ: رُدُّوهُ فَلَمْ يَرَوْا شَيْئًا فَقال: هذا جِبْرِيلُ جَاءَ يُعَلِّمُ النَّاسَ دِينَهُمْ، قَالَ أَبُو عَبْد اللَّهِ: جَعَلَ ذَلِك كُلَّهُ مِنْ الْإِيمَانِ.[الحديث ٥٠ - طرفه في: ٤٧٧٧]
ആശയ വിവർത്തനം :
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം : ഒരിക്കൽ നബിﷺ ജനങ്ങൾക്കിടയിൽ ഇരിക്കവെ,  ഒരാൾ (ജിബ്രീൽ മനുഷ്യരൂപത്തിൽ വന്നതായിരുന്നു) അവിടെ വന്ന് നബിﷺയോട് ചോദിച്ചു: ഈമാൻ എന്നാൽ എന്താണ്❓ നബിﷺ പറഞ്ഞു: ഈമാൻ എന്നാൽ അല്ലാഹുവിലും അവന്റെ മലക്കുകളിലും പരലോകത്ത് അവനെ കണ്ടുമുട്ടുമെന്നതിലും അവന്റെ മുർസലീങ്ങളിലും വിശ്വസിക്കലും പുനരുത്ഥാനത്തിൽ വിശ്വസിക്കലുമാണ്. ജിബിരീൽ (അ) ചോദിച്ചു: ഇസ്‌ലാം  എന്നാൽ എന്താണ്❓ അവിടുന്ന് പറഞ്ഞു : ഇസ്‌ലാം  എന്നാൽ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും,അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും നമസ്കാരം നിലനിർത്തുകയും നിർബന്ധ സകാത്ത് നൽകുകയും റമദാനിൽ വ്രതമനുഷ്ഠിക്കുകയും ചെയ്യലാണ്. വീണ്ടും ജിബിരീൽ (അ) ചോദിച്ചു : ഇഹ്സാൻ എന്നാൽ എന്താണ്❓ നബിﷺ പറഞ്ഞു : അല്ലാഹുവിനെ നീ കാണുന്നുണ്ടെന്ന പോലെ അവന്ന് നീ ഇബാദത്ത് ചെയ്യലാണ് ഇഹ്സാൻ - അവനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.
പിന്നെയും ജിബ്‌രീൽ(അ) ചോദിച്ചു : അന്ത്യനാൾ സംഭവിക്കുന്നതെപ്പോഴാണ്❓ നബിﷺ പറഞ്ഞു :
"അതിനെക്കുറിച്ച് ചോദിക്കുന്നവനേക്കാൾ ചോദിക്കപ്പെട്ടവൻ കൂടുതൽ അറിവുള്ളവനല്ല. അതിന്റെ  ചില അടയാളങ്ങളെക്കുറിച്ച് ഞാൻ താങ്കൾക്ക്  പറഞ്ഞുതരാം. അടിമസ്ത്രീ അവളുടെ യജമാനനെ പ്രസവിക്കുക. കറുത്ത ഒട്ടകങ്ങളെ മേക്കുന്നവർ വലിയ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കാൻ പരസ്പരം മൽസരിക്കുക എന്നിവയാണ്. അല്ലാഹുവിനു മാത്രമറിയുന്ന അഞ്ചു കാര്യങ്ങളിൽപെട്ടതുമാണത്. എന്നിട്ട് നബിﷺ
{‏إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ‏}
(തീർച്ചയായും അല്ലാഹുവിന്റെ പക്കൽ മാത്രമാണ് അന്ത്യനാളിനെ സംബന്ധിച്ച അറിവ് -ലുഖ്മാൻ:34) എന്ന വചനമോതി. തുടർന്ന് ജിബിരീൽ പോയി. അപ്പോൾ നബിﷺ പറഞ്ഞു. അദ്ദേഹത്തെ തിരിച്ചുവിളിക്കൂ. പക്ഷേ, അവർ ആരെയും കണ്ടില്ല. അപ്പോൾ നബി ﷺപറഞ്ഞു : അത് ജിബിരീലാണ്; ജനങ്ങൾക്ക് അവരുടെ മതം പഠിപ്പിക്കാൻ വന്നതാണ് അദ്ദേഹം
🌹🌹🌹🌹🌹

*ലഘു വിവരണം*
വിശ്വാസമില്ലാതെ കർമ്മം ചെയ്തത് കൊണ്ട് ഒരാൾ ശരിയായ മുസ്ലിം ആവുകയില്ല. കർമ്മമില്ലാതെ വെറും വിശ്വാസം കൊണ്ട് മാത്രം ഒരാൾ പൂർണ്ണ വിശ്വാസിയും ആവുന്നില്ല.

ഖദ്റിലുള്ള വിശ്വാസവും മറ്റു റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്. നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിൻ്റെ ഖദ്ർ പ്രകാരമാണ്. ഇത് അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണ്. ഖദ്റിനെ ആദ്യമായി നിഷേധിച്ചത് മഅ'ബദുൽ ജുഹനീ എന്ന വ്യക്തിയാണ്. ഇത് സ്വഹാബാക്കളുടെ കാലഘട്ടത്തിൻ്റെ അവസാനത്തിലായിരുന്നു. പടപ്പുകളുടെ കർമ്മങ്ങളെ സംബന്ധിച്ച് ആ കർമ്മങ്ങൾ പ്രവർത്തിക്കപ്പെടുന്നതിന് മുമ്പേ അല്ലാഹുവിന് അറിയില്ല എന്നതാണ് ഖദരിയ്യാക്കളുടെ നിലപാട് എന്ന് പറയപ്പെടുന്നു . ഇത് അഹ്ലുസ്സുന്നയുടെ നിലപാടിന് വിരുദ്ധമാണ്. എന്നാൽ പിൽക്കാല ഖദരിയ്യാക്കൾ അല്ലാഹുവിന് പടപ്പുകളുടെ കർമ്മങ്ങൾ മുന്നേ അറിയാമെന്നും, പക്ഷേ, ആ കർമ്മങ്ങൾ പടപ്പുകളിൽ നിന്ന് സ്വതന്ത്രമായ നിലക്ക് സംഭവിക്കുന്നതാണെന്നുമുള്ള കുറച്ച് കൂടി അപകടം കുറഞ്ഞ നിലപാടിലേക്ക് വന്നിട്ടുണ്ടെന്ന് ഫത്ഹുൽ ബാരിയിൽ പറയുന്നു.

ചില റിപ്പോർട്ടുകളിൽ രണ്ട് ശഹാദത്ത് കലിമകൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ചിലതിൽ ഹജ്ജ് കർമ്മം ഇസ്ലാം കാര്യങ്ങളിൽ അഞ്ചാമതായി വന്നിട്ടുണ്ട്. ചുരുക്കത്തിൽ ചില റാവിമാർ ചില ഇനങ്ങൾ പരാമർശിക്കാൻ  വിട്ട് പോയതാണ് എന്ന് മനസ്സിലാക്കാം. വിവിധ റിപ്പോർട്ടുകളെ സംയോജിപ്പിച്ചു കൊണ്ടാണ് ഹദീസിൻ്റെ ആശയം മനസ്സിലാക്കേണ്ടത്.

ചില സ്വൂഫികൾ ഇഹ്സാൻ എന്ന് പറഞ്ഞതിനെ ഇവിടെ ദുർവ്യാഖ്യാനം നടത്തിയതായി ഇബ്നു ഹജർ അൽ അസ്ഖലാനി ( റ ) വ്യക്തമാക്കുന്നു. പിഴച്ച സ്വൂഫികളുടെ വാദപ്രകാരം നീ ഇല്ലാതാകുന്ന പോലെ ഒരു അവസ്ഥ (ഫനാഉ) സംജാതമാകുമെന്നും ആ അവസ്ഥയിൽ നിനക്ക് അല്ലാഹുവിനെ ഈ ലോകത്ത് വച്ച് തന്നെ കാണാമെന്നും അവർ ദുർവ്യാഖ്യാനം നടത്തിയിരിക്കുന്നു. എന്നാൽ ഇത് ഖുർആനിൻ്റെ അധ്യാപനങ്ങൾക്കും  സ്ഥിരപ്പെട്ട നബി വചനങ്ങൾക്കും എതിരാണ്.

അടിമ സ്ത്രീ അവളുടെ യജമാനനെ പ്രസവിക്കുക എന്നതിന് പല വ്യഖ്യാനങ്ങൾ പറയപ്പെട്ടിട്ടുണ്ട്. അന്ത്യനാൾ അടുക്കുമ്പോൾ , മാതാക്കളോടു ള്ള നിന്ദ വർദ്ധിക്കുമെന്നും മക്കൾ മാതാക്കളോട് യജമാനൻമാരെ പോലെ പെരുമാറുമെന്നുമുള്ള  വ്യഖ്യാനം കൂടുതൽ സംഗതമായി തോന്നുന്നു
الله اعلم

ഹദീസ് 5️⃣1️⃣
٥١ - حَدَّثَنَا إِبْرَاهِيمُ بْنُ حَمْزَةَ قال: حدثنا إِبْرَاهِيمُ بْنُ سَعْدٍ، عَنْ صَالِحٍ، عَنْ ابْنِ شِهَابٍ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ أَخْبَرَهُ قال: أخبرنِي أَبُو سُفْيَانَ أَنَّ هِرَقْلَ قَالَ لَهُ: سَأَلْتُكَ هَلْ يَزِيدُونَ أَمْ يَنْقُصُونَ فَزَعَمْتَ أَنَّهُمْ يَزِيدُونَ وَكَذَلِكَ الْإِيمَانُ حَتَّى يَتِمَّ. وَسَأَلْتُكَ هَلْ يَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ؟ فَزَعَمْتَ أَنْ لَا، وَكَذَلِكَ الْإِيمَانُ حِينَ تُخَالِطُ بَشَاشَتُهُ الْقُلُوبَ لَا يَسْخَطُهُ أَحَدٌ
ഇബ്നുഅബ്ബാസ് (റ) ൽ നിന്ന് നിവേദനം: അബൂസുഫ്‌യാൻ എന്നോട് പറയുകയുണ്ടായി. ഹിര്‍ഖല്‍ ചക്രവർത്തി അദ്ദേഹത്തോട് പറഞ്ഞു: നബി ﷺ യുടെ അനുയായികള്‍ വര്‍ദ്ധിക്കുകയാണോ അതോ കുറയുകയാണോ എന്ന് ഞാന്‍ താങ്കളോട് ചോദിച്ചപ്പോള്‍ അവര്‍ വര്‍ദ്ധിക്കുകയാണ് എന്നാണല്ലോ താങ്കളുടെ മറുപടി അങ്ങനെയാണ് ഈമാൻ (സത്യവിശ്വാസം ) - അത് പൂര്‍ത്തിയാവുന്നതുവരെ. ആ മതം സ്വീകരിച്ചശേഷം അതിനെ വെറുത്ത് ആരെങ്കിലും പിന്മാറുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നാണ് താങ്കള്‍ മറുപടി പറഞ്ഞത്. അങ്ങനെ തന്നെയാണ് സത്യവിശ്വാസം_അതിന്റെ തെളിച്ചം  ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങിയാല്‍ ആരും അതിനെ വെറുക്കുകയില്ല(ഇത് നേരത്തെ كتاب بدء الوحي ൽ പരാമർശിച്ച ദീർഘമായ ഹദീസിന്റെ - ഹദീസ് 7 ൻ്റെ - ഭാഗമാണ്)
🌹🌹🌹🌹🌹
ലഘു വിവരണം:

ഈ ഹദീസ് തൊട്ട് മുമ്പ് കഴിഞ്ഞ അധ്യായത്തിൻ്റെ ഭാഗമായാണ് ചേർത്തിട്ടുള്ളെന്നും ആ അധ്യായം കഴിഞ്ഞ് പ്രത്യേകം അധ്യായമാണെന്നും അഭിപ്രായമുണ്ട്. ഏതായാലും ഈ അധ്യായത്തിന് ബുഖാരി  പ്രത്യേക ടൈറ്റിൽ കൊടുത്തിട്ടില്ല. ആയതിനാൽ ഇത് തൊട്ട് മുമ്പത്തെ അധ്യായവുമായി അഭേദ്യമായി ബന്ധപെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം.

എന്തിനാണ് മുമ്പ് പറഞ്ഞ ദീർഘമായ ഹദീസിൻ്റെ ചെറിയ ഒരു ഭാഗം മാത്രം ഇവിടെ പരാമർശിച്ചത്❓
ദീനിനെ ഈമാൻ എന്ന് വിശേഷിപ്പിച്ചു എന്നത് എടുത്ത് കാണിക്കാനാണ് ഈ ഭാഗം ബുഖാരി ( റ ) ഇവിടെ ഉൾപ്പെടുത്തിയത്.

بَاب فَضْلِ مَنْ اسْتَبْرَأَ لِدِينِهِ

സ്വന്തം ദീൻ സുരക്ഷിതമാകാൻ സംശയമുള്ള കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ

ഹദീസ് 5️⃣2️⃣
٥٢ - حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا زَكَرِيَّاءُ، عَنْ عَامِرٍ قال: سمعت النُّعْمَانَ بْنَ بَشِيرٍ يَقُولُ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ، وَبَيْنَهُمَا مُشَبَّهَاتٌ لَا يَعْلَمُهَا كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الْمُشَبَّهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ وَمَنْ وَقَعَ فِي الشُّبُهَاتِ كَرَاعٍ يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يُوَاقِعَهُ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى أَلَا إِنَّ حِمَى اللَّهِ فِي أَرْضِهِ مَحَارِمُهُ، أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ.[الحديث ٥٢ - طرفه في: ٢٠٥١]
നുഅ്മാന്‍(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് : 'അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ ( സംശയാസ്പദമായ ) കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സദൃശമായ ( സംശയാസ്പദമായ ) കാര്യങ്ങളില്‍ ചെന്നു വീണു പോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ നിരോധിത മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേയ്ക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതാണ് ഹൃദയം.
🌹🌹🌹🌹🌹
ലഘു വിവരണം :

അതിസൂക്ഷ്മത ( الْوَرَعَ) ഈമാനിൻ്റെ പൂർത്തീകരണത്തിൽ പെട്ടതാണ് എന്നതാണ് ഈ അധ്യായത്തിലെ കാതലായ ആശയം. വിശദീകരണത്തിന് താഴെ ബ്ലോഗ് ലിങ്കും വീഡിയോയും ശ്രദ്ധിക്കുക:

ബ്ലോഗ് :
https://bukhariwithfathulbarimalayalam.blogspot.com/2018/03/52.html
വീഡിയോ :
https://www.youtube.com/watch?v=YQeIFOYnbpU&list=PLf1c4fdPOOYClzi-cYAItX-LQRrWSmuOz

باب أَدَاءُ الْخُمُسِ مِنَ الإِيمَانِ
യുദ്ധാർജ്ജിത സ്വത്തുക്കളുടെ അഞ്ചിലൊന്നിന്റെ വിതരണം സംബന്ധിച്ച് പറയുന്ന അധ്യായം
🌹🌹🌹🌹🌹
ഹദീസ് 5️⃣3️⃣
٥٣ - حَدَّثَنَا عَلِيُّ بْنُ الْجَعْدِ قال: أخبرنَا شُعْبَةُ، عَنْ أَبِي جَمْرَةَ قَالَ: كُنْتُ أَقْعُدُ مَعَ ابْنِ عَبَّاسٍ يُجْلِسُنِي عَلَى سَرِيرِهِ فَقَالَ: أَقِمْ عِنْدِي حَتَّى أَجْعَلَ لَكَ سَهْمًا مِنْ مَالِي، فَأَقَمْتُ مَعَهُ شَهْرَيْنِ ثُمَّ قال: إن وَفْدَ عَبْدِ الْقَيْسِ لَمَّا أَتَوْا النَّبِيَّ ﷺ قال: من الْقَوْمُ أَوْ مَنْ الْوَفْدُ؟ قَالُوا: رَبِيعَةُ قَالَ: مَرْحَبًا بِالْقَوْمِ أَوْ بِالْوَفْدِ غَيْرَ خَزَايَا وَلَا نَدَامَى فَقالوا: يا رسول الله، إِنَّا لَا نَسْتَطِيعُ أَنْ نَأْتِيكَ إِلَّا فِي الشَّهْرِ الْحَرَامِ وَبَيْنَنَا وَبَيْنَكَ هَذَا الْحَيُّ مِنْ كُفَّارِ مُضَرَ، فَمُرْنَا بِأَمْرٍ فَصْلٍ نُخْبِرْ بِهِ مَنْ وَرَاءَنَا وَنَدْخُلْ بِهِ الْجَنَّةَ، وَسَأَلُوهُ عَنْ الْأَشْرِبَةِ فَأَمَرَهُمْ بِأَرْبَعٍ وَنَهَاهُمْ عَنْ أَرْبَعٍ: أَمَرَهُمْ بِالْإِيمَانِ بِاللَّهِ وَحْدَهُ قَالَ: أَتَدْرُونَ مَا الْإِيمَانُ بِاللَّهِ وَحْدَهُ؟ قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامُ الصَّلَاةِ، وَإِيتَاءُ الزَّكَاةِ، وَصِيَامُ رَمَضَانَ، وَأَنْ تُعْطُوا مِنْ الْمَغْنَمِ الْخُمُسَ، وَنَهَاهُمْ عَنْ أَرْبَعٍ: عَنْ الْحَنْتَمِ، وَالدُّبَّاءِ، وَالنَّقِيرِ، وَالْمُزَفَّتِ، وَرُبَّمَا قَالَ: الْمُقَيَّرِ، وَقَالَ: احْفَظُوهُنَّ وَأَخْبِرُوا بِهِنَّ مَنْ وَرَاءَكُمْ.
ആശയ സംഗ്രഹം : അബൂ ജംറ എന്നവർ [ഇബ്നു അബ്ബാസ് (റ)ന്റെ തർജ്ജുമക്കാരൻ ആയിരുന്നു ആദ്ദേഹം - റബീഅ ഗോത്രക്കാരനായിരുന്നു] റിപ്പോർട്ട് ചെയ്യുന്നു : ഞാൻ ഇബ്നു അബ്ബാസ് (റ)ന്റെ കൂടെ ഇരിക്കുകയായിരുന്നു .ഇബ്നു  അബ്ബാസ് (റ) അദ്ദേഹത്തിന്റെ കൂടെ എന്നെ അദ്ദേഹത്തിന്റെ കട്ടിലിൽ ഇരുത്തി.തുടർന്ന് അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു : താങ്കൾ എന്റെ കൂടെ താമസിക്കുക. ഞാൻ താങ്കൾക്കു എന്റെ സമ്പത്തിന്റെ ഒരു ഓഹരി നൽകാം.അങ്ങിനെ ഞാൻ അദ്ദേഹത്തിന്റെ കൂടെ രണ്ടു മാസം താമസിച്ചു.ഒരിക്കൽ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു : അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘം നബിﷺയുടെ അടുത്ത് ചെന്നപ്പോൾ നബിﷺചോദിച്ചു : ആരാണീ പ്രതിനിധി സംഘം❓അവർ പറഞ്ഞു : റബീഅ ഗോത്രക്കാരാണ്. നബിﷺപറഞ്ഞു : നിന്ദ്യതയോ ഖേദമോ ഇല്ലാത്ത അവസ്ഥയിൽ ( നിങ്ങൾ നിന്ദിതരാവുകയോ  ഖേദിക്കേണ്ടി വരികയോ ചെയ്യില്ല) റബീഅ ഗോത്രത്തിനു സ്വാഗതം! അവർ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ, യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ അല്ലാതെ ഞങ്ങൾക്ക്
താങ്കളുടെ അടുത്ത്
വരാൻ സാധിക്കുകയില്ല.ഞങ്ങൾക്കും താങ്കൾക്കുമിടയിൽ ,വഴി മദ്ധ്യേ, സത്യ നിഷേധികളായ മുളർ ഗോത്രക്കാരുണ്ട്. അതിനാൽ  വ്യക്തമായ / സത്യവും അസത്യവും വേർതിരിക്കുന്ന കാര്യം കൊണ്ട് ഞങ്ങളോട്  കൽപ്പിക്കൂ. അത് ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിലുള്ളവർ അറിയിക്കുകയും അത് പ്രകാരം പ്രവർത്തിച്ചു ഞങ്ങൾക്ക് സ്വർഗ്ഗം നേടുകയും ചെയ്യാമല്ലോ. അവർ പാനീയങ്ങൾ സംബന്ധിച്ചും നബിയോട് ചോദിച്ചു . അവിടുന്ന് അവരോടു നാല് കാര്യങ്ങൾ കൽപ്പിക്കുകയും നാല് കാര്യങ്ങൾ നിരോധിക്കുകയും ചെയ്തു. അല്ലാഹു ഏകനാണെന്നു വിശ്വസിക്കാൻ അവരോടു നബിﷺ കൽപ്പിച്ചു . അല്ലാഹു ഏകനാണെന്നു വിശ്വസിക്കുക എന്നാൽ എന്താണെന്ന് നിങ്ങൾക്ക് അറിയുമോ എന്ന് അവിടുന്ന് ചോദിച്ചു. അവർ പറഞ്ഞു : അല്ലാഹുവിനും അവന്റെ റസൂലിനും ഏറ്റവും അറിയാം. അപ്പോൾ നബിﷺ പറഞ്ഞു : അല്ലാഹുവല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതൻ  ആണെന്നും സാക്ഷ്യപ്പെടുത്തലും നിസ്ക്കാരം നില നിർത്തലും സകാത്ത് കൊടുത്തു  വീട്ടലും റമദാൻ മാസത്തിൽ നോമ്പ് നോൽക്കലും ഗനീമത്ത് മുതലിൽ നിന്ന് ( യുദ്ധാർജ്ജിത സമ്പത്ത്) അഞ്ചിലൊന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നൽകലുമാണത്. പിന്നീട് നബി അവർക്കു നാല് കാര്യങ്ങൾ നിഷിദ്ധമായി പ്രഖ്യാപിച്ചു. ലഹരി വസ്തുക്കൾ ഉണ്ടാക്കാൻ അവർ ഉപയോഗിച്ചിരുന്ന,
   الْحَنْتَمِ ,الدُّبَّاءِ
النَّقِيرِ ,الْمُزَفَّتِ
എന്നീ പാത്രങ്ങൾ ആയിരുന്നു അവിടുന്ന് നിരോധിച്ചത്. തുടർന്ന് നബിﷺ പറഞ്ഞു : ഇക്കാര്യങ്ങൾ നിങ്ങൾ  മന: പാഠമാക്കുക .
ഇവ നിങ്ങളുടെ നാട്ടിൽ ഉള്ളവരെയും നിങ്ങളുടെ  വരും തലമുറയെയും അറിയിക്കുക.
🌹🌹🌹🌹🌹

കുറിപ്പ് :

*ഗനീമത്ത് മുതലിൻ്റെ വിതരണം*

( അൽ അൻഫാൽ  8 : 41 ൽ നിന്ന് )
وَٱعۡلَمُوٓاْ أَنَّمَا غَنِمۡتُم مِّن شَىۡءٍ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ .......
നിങ്ങൾ അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ വല്ല വസ്‌തുവും `ഗനീമത്തായി'
(യുദ്ധാർജ്ജിത സ്വത്തായി) എടുക്കുന്നത്‌ അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും, റസൂലിനും, റസൂലിന്‍റെ അടുത്ത കുടുംബക്കാര്‍ക്കും അനാഥകള്‍ക്കും സാധുക്കൾക്കും വഴിപോക്കര്‍ക്കുമുള്ളതാണെന്ന്‌ .......

വിവരണം :
യുദ്ധവേളയില്‍ ശത്രുക്കളില്‍ നിന്ന്‌ പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ക്കാണ്‌ `ഗനീമത്ത്‌' غَنِيمَة എന്നും `നഫല്‍' (نَفَل) എന്നുമൊക്കെ പറയപ്പെടുന്നത്.   ആകെയുള്ള ഗനീമത്ത് സ്വത്ത്‌ അഞ്ചായി ഭാഗിച്ചു ആ അഞ്ചിലൊന്ന് വീണ്ടും അഞ്ചായി ഭാഗിക്കുക. ഈ അഞ്ചില്‍ ഒരു ഭാഗം അല്ലാഹുവിനും റസൂലിനുമുള്ളതാണ്‌. അതായത്‌, പൊതു ആവശ്യങ്ങളില്‍ ചിലവഴിക്കുവാനും, നബിﷺയുടെ അത്യാവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കുവാനും വേണ്ടി നബിﷺക്ക് പ്രത്യേകം നീക്കിവെക്കേണ്ടതാകുന്നു. നബിﷺയുടെ ശേഷം അവിടുന്ന്‌ ജീവിച്ചിരുന്നപ്പോള്‍ വിനിയോഗിച്ചിരുന്ന പോലെയുള്ള പൊതുവിഷയങ്ങളില്‍ അത്‌ വിനിയോഗിക്കപ്പെടേണ്ടതാകുന്നു. ബാക്കിയുള്ള നാലു പങ്കുകളില്‍ ഒന്ന്‌ നബിﷺ യുടെ അടുത്ത കുടുംബങ്ങള്‍ക്കുള്ളതാണ്‌. ഒരു പങ്ക്‌ അനാഥകള്‍ക്കും, ഒന്ന്‌ സാധുക്കളും പാവങ്ങളുമായ ആളുകള്‍ക്കും, ഒന്ന്‌ സ്വദേശം വിട്ടു പോന്നു വഴിയാധാരമായിക്കഴിയുന്നവര്‍ക്കുമാണ്‌.

ഈ അഞ്ചു പങ്കുകളും കഴിച്ച്‌ ബാക്കിയുള്ളത്‌- അഥവാ ആകെ സ്വത്തിന്‍റെ അഞ്ചില്‍ നാലംശം- യുദ്ധത്തില്‍ പങ്ക്‌ വഹിച്ചവര്‍ക്ക്‌ നല്‍കപ്പെടുന്നതാകുന്നു. എന്നാല്‍, ചില പ്രത്യേക പരിതഃസ്ഥിതികളില്‍, ഈ നാലംശത്തിന്‍റെ ഏതാനും ഭാഗമോ, മുഴുവന്‍ ഭാഗവും തന്നെയോ യുദ്ധത്തില്‍ നേരിട്ട്‌ പങ്കൊന്നും വഹിച്ചിട്ടില്ലാത്തവര്‍ക്കും, പൊതു ആവശ്യങ്ങള്‍ക്കും നബിﷺ വിനിയോഗിക്കുകയുണ്ടായിട്ടുണ്ട്‌. അതിനാല്‍, ഇമാമിന്‍റെ (ഭരണാധികാരിയുടെ) യുക്തമനുസരിച്ചു ആവശ്യാനുസരണം അതില്‍ ഭേദഗതി സ്വീകരിക്കാമെന്നാണ്‌ പൊതുവെയുള്ള പണ്‌ഡിതാഭിപ്രായം.

باب مَا جَاءَ أَنَّ الأَعْمَالَ بِالنِّيَّةِ وَالْحِسْبَةِ وَلِكُلِّ امْرِئٍ مَا نَوَى فَدَخَلَ فِيهِ الإِيمَانُ وَالْوُضُوءُ وَالصَّلاَةُ وَالزَّكَاةُ وَالْحَجُّ وَالصَّوْمُ وَالأَحْكَامُ.وَقَالَ اللَّهُ تَعَالَى: {قُلْ كُلٌّ يَعْمَلُ عَلَى شَاكِلَتِهِ} عَلَى نِيَّتِهِ «نَفَقَةُ الرَّجُلِ عَلَى أَهْلِهِ يَحْتَسِبُهَا صَدَقَةٌ».وَقَالَ: «وَلَكِنْ جِهَادٌ وَنِيَّةٌ».

സൽക്കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നതു ഉദ്ദേശ്യശുദ്ധിയും പ്രതിഫലേച്ഛയും കൊണ്ടാണെന്നതും ഒരോരുത്തർക്കും അവനവൻ നിയ്യത്താക്കിയതു ഉണ്ടാകുമെന്നതും
അതില്‍ ഈമാന്‍, വുദൂഉ, നമസ്ക്കാരം, സകാത്ത്, ഹജ്ജ്, നോമ്പ്,  തുടങ്ങിയ എല്ലാ ഇടപാടുകളും ഉൾപ്പെടുമെന്നതും,
{قُلْ كُلٌّ يَعْمَلُ عَلَى شَاكِلَتِهِ}
"പറയുക: എല്ലാവരും അവരവരുടെ
സമ്പ്രദായമനുസരിച്ച്‌ പ്രവർത്തിച്ചു
കൊണ്ടിരിക്കുന്നു". (17:84) എന്ന ഖുർആൻ വചനത്തിന്റെ ഉദ്ദേശ്യം നിയ്യത്ത് ആണെന്നതും,
തന്റെ ഇണക്ക് (തന്റെ കുടുബത്തിന്) ചെലവ് ചെയ്യുന്നതും സ്വദഖയാണ് എന്നതും,
وَلَكِنْ جِهَادٌ وَنِيَّةٌ
(മക്ക ഫത്ഹിന് ശേഷം ഹിജ്റയില്ലെങ്കിലും ) നിയ്യത്തും ജിഹാദും ഉണ്ടെന്ന നബി വചനവും സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 5️⃣4️⃣
٥٤ - حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ قال: أخبرنَا مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، عَنْ مُحَمَّدِ بْنِ إِبْرَاهِيمَ، عَنْ عَلْقَمَةَ بْنِ وَقَّاصٍ، عَنْ عُمَرَ أَنَّ رَسُولَ اللَّهِ ﷺ قَالَ: الْأَعْمَالُ بِالنِّيَّةِ، وَلِكُلِّ امْرِئٍ مَا نَوَى فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَتَزَوَّجُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ.[انظر الحديث رقم ١]
ഉമര്‍(റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു : കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം നൽകപ്പെടുന്നത് ഉദ്ദേശ്യമനുസരിച്ചാണ്. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതാണ് ലഭിക്കുക. അതിനാൽ വല്ലവൻ്റെയും ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ആണെങ്കിൽ, അവൻ്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ആയിരിക്കും. വല്ലവനും ഭൗതികനേട്ടം ഉദ്ദേശിച്ചു അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുവാനുദ്ദേശിച്ച് ഹിജ്റ പുറപ്പെട്ടാല്‍ അവന്‍ ഉദ്ദേശിച്ചതാണ് അവന് ലഭിക്കുക.
🌹🌹🌹🌹🌹
ഹദീസ് 5️⃣5️⃣
٥٥ - حَدَّثَنَا حَجَّاجُ بْنُ مِنْهَالٍ قال: حدثنا شُعْبَةُ قال: أخبرنِي عَدِيُّ بْنُ ثَابِتٍ قال: سمعت عَبْدَ اللَّهِ بْنَ يَزِيدَ، عَنْ أَبِي مَسْعُودٍ عَنْ النَّبِيِّ ﷺ قَالَ: إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ.
ഇബ്നുമസ്ഊദ്(റ) ൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു : ഒരു മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിഫലം ഉദ്ദേശിച്ച്  തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്താൽ അതവന് ഒരു ദാനധര്‍മ്മമാണ്
🌹🌹🌹🌹
ഹദീസ് 5️⃣6️⃣
٥٦ - حَدَّثَنَا الْحَكَمُ بْنُ نَافِعٍ قال: أخبرنَا شُعَيْبٌ، عَنْ الزُّهْرِيِّ قال: حدثنِي عَامِرُ بْنُ سَعْدٍ، عَنْ سَعْدِ بْنِ أَبِي وَقَّاصٍ أَنَّهُ أَخْبَرَهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: إِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ عَلَيْهَا حَتَّى مَا تَجْعَلُ فِي في امْرَأَتِكَ.
സഅ്ദ്ബ്നു അബീവഖാസ്
(റ)ൽ നിന്ന്  നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു : നീ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന ഏത് ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല; നിന്റെ ഭാര്യയുടെ വായില്‍ വച്ചു കൊടുക്കുന്നതിന് വരെ.
🌹🌹🌹🌹🌹

ലഘു വിവരണം:

അല്ലാഹുവിൻ്റെ വജ്ഹ് ഉദ്ദേശിച്ച് സ്വന്തം ഇണയുടെ വായിൽ വച്ച് കൊടുക്കുന്ന ഭക്ഷണ ഉരുളക്ക് വരെ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കും. ഇണയുടെ  വായിൽ ഭക്ഷണ ഉരുളയോ പാനീയമോ വയ്ക്കുന്നത് സാധാരണ ഗതിയിൽ സല്ലാപ സമയത്തായിരിക്കും. അതിൽ അയാളും ശാരീരിക - മാനസിക ഉല്ലാസം കണ്ടെത്തുന്നുണ്ടെങ്കിലും അല്ലാഹുവിൻ്റെ വജ്ഹ് കൂടി ഉദ്ദേശിച്ച് ചെയ്യുമ്പോൾ അത് പ്രതിഫലാർഹമായി തീരുന്നു. ഇസ്ലാം നിഷ്ക്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ഹലാലായ ഇണയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് വരെ സത്യവിശ്വാസിക്ക്  അല്ലാഹു പ്രതിഫലം നൽകുമെന്ന് മറ്റു ചില ഹദീസുകളിൽ വന്നിട്ടുണ്ട്. ഇണക്ക് മാത്രമല്ല മാതാപിതാക്കൾക്കും മക്കൾക്കും മറ്റു കുടുംബങ്ങൾക്കും ഹലാലായ മാർഗ്ഗത്തിൽ ചെലവഴിക്കുന്നതിനായി ഉപജീവനം തേടുന്നതും നല്ല നിയ്യത്തിലാവുമ്പോൾ പ്രതിഫലാർഹമാണ്

بَاب قَوْلِ النَّبِيِّ ﷺ الدِّينُ النَّصِيحَةُ لِلَّهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ. وَقَوْلِهِ تَعَالَى: ﴿إِذَا نَصَحُوا لِلَّهِ وَرَسُولِهِ﴾
'ദീൻ എന്നാൽ അല്ലാഹുവിനോടും റസൂലിനോടും മുസ്‌ലിം നേതാക്കളോടും മുസ്‌ലിം പൊതുജനത്തോടുമുള്ള നസ്വീഹത്താണ്' എന്ന നബിവചനം സംബന്ധിച്ചും ,
{إِذَا نَصَحُوا لِلَّهِ وَرَسُولِهِ}
"അവര്‍ അല്ലാഹുവിനും, അവന്‍റെ റസൂലിനും ഗുണം കാംക്ഷിച്ചാല്‍ (അഥവാ നിഷ്‌കളങ്കരായിരുന്നാല്‍)" (9:91) എന്ന ഖുർആൻ വചനവും സംബന്ധിച്ച് പറയുന്ന അധ്യായം
🌹🌹🌹🌹🌹
ഹദീസ് 5️⃣7️⃣
٥٧ - حَدَّثَنَا مُسَدَّدٌ قال: حدثنا يَحْيَى، عَنْ إِسْمَاعِيلَ قال: حدثنِي قَيْسُ بْنُ أَبِي حَازِمٍ، عَنْ جَرِيرِ بْنِ عَبْدِ اللَّهِ قَالَ: بَايَعْتُ رَسُولَ اللَّهِ ﷺ عَلَى إِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ وَالنُّصْحِ لِكُلِّ مُسْلِمٍ.[الحديث ٥٧ - أطرافه في: ٧٢٠٤، ٢٧٥، ٢٧١٤، ٢١٥٧، ١٤٠١، ٥٢٤]
ജരീര്‍ ബ്നു അബ്ദില്ലാഹ്(റ) പറയുന്നു : നമസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുമെന്നും സകാത്തു കൊടുക്കുമെന്നും എല്ലാ മുസ്‌ലിംകളോടും ഗുണകാംക്ഷ ഉണ്ടാകണമെന്നും അല്ലാഹുവിന്റെ റസൂൽﷺയോട് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
🌹🌹🌹🌹🌹
ഹദീസ് 5️⃣8️⃣
٥٨ - حَدَّثَنَا أَبُو النُّعْمَانِ قال: حدثنا أَبُو عَوَانَةَ، عَنْ زِيَادِ بْنِ عِلَاقَةَ قال: سمعت جَرِيرَ بْنَ عَبْدِ اللَّهِ يَقُولُ يَوْمَ مَاتَ الْمُغِيرَةُ بْنُ شُعْبَةَ، قَامَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ: عَلَيْكُمْ بِاتِّقَاءِ اللَّهِ وَحْدَهُ لَا شَرِيكَ لَهُ وَالْوَقَارِ وَالسَّكِينَةِ حَتَّى يَأْتِيَكُمْ أَمِيرٌ فَإِنَّمَا يَأْتِيكُمْ الْآنَ ثُمَّ قَالَ: اسْتَعْفُوا لِأَمِيرِكُمْ فَإِنَّهُ كَانَ يُحِبُّ الْعَفْوَ ثُمَّ قَالَ: أَمَّا بَعْدُ فَإِنِّي أَتَيْتُ النَّبِيَّ ﷺ قُلْتُ: أُبَايِعُكَ عَلَى الْإِسْلَامِ فَشَرَطَ عَلَيَّ وَالنُّصْحِ لِكُلِّ مُسْلِمٍ فَبَايَعْتُهُ عَلَى هَذَا وَرَبِّ هَذَا الْمَسْجِدِ إِنِّي لَنَاصِحٌ لَكُمْ ثُمَّ اسْتَغْفَرَ وَنَزَلَ.
ആശയ വിവർത്തനം :
സിയാദ്ബ്നു ഇലാഖഃ (റ) ൽ നിന്ന് നിവേദനം: മുഗീറത്തുബ്നു ശുഅ്ബഃ [ അദ്ദേഹം മുആവിയ (റ) ൻ്റെ ഭരണകാലത്ത് കൂഫ ഗവർണറായിരുന്നു ) മരിച്ച ദിവസം ജരീര്‍ജബ്നു അബ്ദില്ലഹ് (റ) പറയുന്നത് ഞാന്‍ കേട്ടു. അദ്ദേഹം എഴുന്നേറ്റ് നിന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തശേഷം ഇങ്ങനെ പറഞ്ഞു :  "ഏകനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍. അവന് പങ്കാളികളില്ല. പുതിയ അമീര്‍ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണം. അദ്ദേഹമിതാ ഇപ്പോള്‍ തന്നെ എത്തിച്ചേരുന്നതാണ്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നിര്യാതനായ അമീറിനു വേണ്ടി മാപ്പിനപേക്ഷിക്കുവീന്‍. അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു." പിന്നെ അദ്ദേഹം തുടർന്നു : ഒരിക്കല്‍ ഞാന്‍ നബിﷺയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ഇസ്‌ലാം അനുസരിച്ച് ജീവിക്കാമെന്ന് ഞാന്‍ താങ്കളോട് പ്രതിജ്ഞ ചെയ്യുന്നു. അപ്പോള്‍ എല്ലാ മുസ്‌ലിംകള്‍ക്കും ഗുണം കാംക്ഷിക്കണമെന്ന ഉപാധിയും കൂടി അവിടുന്ന് കൂട്ടിച്ചേർത്തു. അപ്പോള്‍ അക്കാര്യവും ഞാന്‍ പ്രതിജ്ഞ ചെയ്തു. ഈ മസ്ജിദിൻ്റെ റബ്ബാണ് സത്യം. ഞാന്‍ നിങ്ങള്‍ക്ക് ഗുണം കാംക്ഷിക്കുന്നവനാണ്. ശേഷം പാപമോചനത്തിനായി  പ്രാര്‍ത്ഥിച്ചു കൊണ്ട് അദ്ദേഹം പ്രസംഗ പീഠത്തില്‍ നിന്ന് ഇറങ്ങി.
🔴🔴🔴🔴🔴
ലഘു വിവരണം

ദീൻ നസ്വീഹത്താണ്
എന്ന് ഇമാം ബുഖാരി ( റ ) ടൈറ്റിലിൽ കൊടുത്ത ഹദീസ് അദ്ദേഹം മുസ്നദായി കൊടുത്ത ഹദീസല്ലെങ്കിലും ഇത് സ്വഹീഹു മുസ്ലിമിൽ ഉൾപ്പെടെ മുസ്നദായി വന്നിട്ടുണ്ട്. 'ദീൻ നസ്വീഹത്താണ്' എന്ന് പറഞ്ഞതിൻ്റെ ആശയം 'ഹജ്ജ് അറഫയാണ്' എന്ന് പറഞ്ഞ പോലെ ദീനിൻ്റെ പ്രധാനഭാഗവും നസ്വീഹത്താണ് എന്നോ ദീൻ മുഴുക്കെ നസ്വീഹത്താണ് എന്നോ ആവാം.   നസ്വൂഹായ തൗബ ഇഖ്ലാസ്വ് ഉള്ള പശ്ചാത്താപം ആണല്ലോ അത് പോലെ തന്നെ നസ്വീഹത്ത് എന്നാൽ ആത്മാർഥതയുള്ള ഗുണകാംക്ഷയാണ്.

ജനങ്ങളോടുള്ള ബാധ്യതയെക്കാൾ അല്ലാഹുവിനോടുള്ള ബാധ്യതക്ക് മുൻഗണന നൽകലാണ് അല്ലാഹുവിനോടുള്ള നസ്വീഹത്ത്. ഖുർആൻ പഠന- പാരായണവും അതനുസരിച്ചുള്ള കർമ്മങ്ങളും അതിൻ്റെ പ്രചരണവുമൊക്കെ ഇതിൽ പെടും.

റസൂൽﷺയെ സ്നേഹിക്കലും അവിടത്തെ ചര്യയെ പിൻപറ്റലും അതിനെ ജീവിപ്പിക്കലും അവിടുത്തെ അനുയായികളെ സ്നേഹിക്കലുമൊക്കെയാണ് റസൂലിനോടുള്ള നസ്വീഹത്ത്.

ദീനിൽ നിന്ന് മുസ്ലിം നേതാക്കൾ അശ്രദ്ധരാകുമ്പോൾ അവരെ അതിലേക്ക്  ഉണർത്തലും, അവർക്കെതിരെ വന്നേക്കാവുന്ന  അക്രമങ്ങളെയും ഏറ്റവും നല്ലത് കൊണ്ട് പ്രതിരോധിക്കലുമെല്ലാം മുസ്ലിം അഇമ്മത്തിനോടുള്ള നസ്വീഹത്തിൽ പെടുന്നു.

ജനങ്ങൾക്ക് ഉപകാരം ചെയ്യലും അവർക്ക് ഉപകാരപ്പെടുന്നത് അവരെ പഠിപ്പിക്കലും തനിക്ക് താൻ ഇഷ്ടപ്പെടുന്ന നന്മ അവർക്കും ഇഷ്ടപ്പെടലും അവർക്കെതിരെ വരുന്ന അക്രമങ്ങളെ പ്രതിരോധിക്കലുമൊക്കെ മുസ്ലിം പൊതു സമൂഹത്തോടുള്ള നസ്വീഹത്താണ്

No comments:

Post a Comment